സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി

November 30th, 2024

sheikh-muhammed-bava-sulthwani-inaugurate-sulthania-peace-conference-ePathram
ഷാർജ : മാനവിക ഐക്യത്തിൻ്റെ മഹദ് സന്ദേശം വിളിച്ചോതി സുൽത്വാനിയ ഫൗണ്ടേഷൻ പീസ് കോൺഫറൻസ് സംഘടിപ്പിച്ചു. അൽ നഹ്ദ മിയാ മാളിൽ നടന്ന സംഗമത്തിൽ സുൽത്വാനിയ ഫൗണ്ടേഷൻ കാര്യദർശി ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് അനുഗ്രഹ ഭാഷണം നടത്തി. അൽ ഐനിലെ യു. എ. ഇ. യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം പ്രൊഫസർ ഡോ. മുഹമ്മദ് ഹാജ് യൂസുഫ് മുഖ്യ അതിഥി യായിരുന്നു.

സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദറൂസി കോൺഫറൻസ് ഉൽഘാടനം ചെയ്തു. മൈനോരിറ്റി എഡ്യുകേഷൻ കൗൺസിൽ അംഗവും വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ മെമ്പറും സുൽത്വാനിയ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുൽ നാസർ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി.

മതാർ അഹ്മദ് സഖർ അൽമെരി, വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രസിഡണ്ട് ഡയസ് ഇടിക്കുള, അൽ അമീർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ എസ്. എ. ജേക്കബ്, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ മലയാളം വിഭാഗം തലവൻ മുരളി, അനൂപ് കീച്ചേരി,ബഷീർ വടകര, യൂസുഫ് കാരക്കാട്, നസീർ മഹ്ബൂബി, മുഹമ്മദ് നബീൽ മഹ്ബൂബി, മുഹമ്മദ് സ്വാലിഹ് മഹ്ബൂബി, അലിഅസ്ഗർ മഹ്ബൂബി, ജഅ്ഫർ സാദിഖ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ റഷീദ് സുൽത്വാനി സ്വാഗതവും ആരിഫ് സുൽത്വാനി നന്ദിയും പറഞ്ഞു. Facebook

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം

November 30th, 2024

abudhabi-mar-thoma-church-harvest-fest-2024-opening-ePathram
അബുദാബി : നാടൻ ഭക്ഷ്യ വിഭവങ്ങൾ അടക്കം വ്യത്യസ്തമാർന്ന രുചികൾ പ്രവാസ ലോകത്തിനു പരിചയപ്പെടുത്തി നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ അബുദാബി മാർത്തോമ്മാ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം പരിപാടികളുടെ വൈവിധ്യത്താലും നിറഞ്ഞ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കിയ വമ്പൻമേള അരങ്ങേറിയത് മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ അങ്കണത്തിലാണ്.

രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചു. ഈ വർഷത്തെ ചിന്താ വിഷയം ‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’എന്നതായിരുന്നു.

വർണ്ണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ പഴയകാല നസ്രാണി വേഷ വിധാന ങ്ങളോടെ സീനിയർ സിറ്റിസൺ അംഗങ്ങളും ബൈബിളിലെയും ലോക ചരിത്രത്തിൽ ഇടം നേടിയ വ്യക്തികളെയും അവതരിപ്പിച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളും ഘോഷ യാത്രയിൽ അണി നിരന്നിരുന്നു.

52 ഭക്ഷണ സ്റ്റാളുകളിലൂടെയുള്ള ഭക്ഷ്യമേള യായിരുന്നു മുഖ്യ ആകർഷണം. കേരള ത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്തു ചൂടോടെ വിളമ്പിയ ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി.

പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെൻട്രി, വിജയ് ടി. വി. സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൾ എന്നിവർ നയിച്ച ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹ താളം എന്ന പരിപാടിയും അരങ്ങേറി.

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ നേതൃത്വം കൊടുത്തു.

Face Book Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്

November 24th, 2024

marthoma-church-sneha-thaalam-harvest-fest-2024-ePathram

അബുദാബി : ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മയുണർത്തുന്ന കൊയ്ത്തുത്സവം നവംബർ 24 ഞായറാഴ്ച മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ ത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

harvest-fest-2024-mar-thoma-church-press-meet-ePathram

രാവിലെ 9 :30 നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷ യിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.

‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ കൊയ്ത്തുത്സവം അരങ്ങേറുക. വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന വർണ്ണാഭമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.

പ്രശസ്ത പിന്നണി ഗായകർ ഇമ്മാനുവേൽ ഹെന്റി, അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയവ  ഉൾപ്പെടുന്ന ‘സ്നേഹ താളം’ അരങ്ങേറും.

കേരളത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും ലൈവ് തട്ടുകടകളും അടക്കം 52 ഭക്ഷണ സ്റ്റാളുകൾ ഒരുക്കി യുള്ള ഭക്ഷ്യ മേള യാണ് പ്രധാന ആകർഷണം.

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FaceBook 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍

November 22nd, 2024

rsc-icf-uae-pravasi-sathithyolsav-2024-ePathram
അബുദാബി : കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ 2024 നവംബര്‍ 24 ഞായറാഴ്ച അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫി ഗീതം, മലയാള പ്രസംഗം, കഥാ രചന, കവിതാ രചന, കോറൽ റീഡിംഗ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 8 മണിക്ക് ആരംഭിക്കും.

രജിസ്റ്റർ ചെയ്ത 7119 പേരിൽ നിന്നും യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സ വിൽ മാറ്റുരക്കുക.

‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സര ങ്ങളും നടക്കും.

പ്രവാസി വിദ്യാർത്ഥി -യുവ ജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി ഉയർത്തി കൊണ്ടു വരികയും സാമൂഹിക പ്രതി ബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം ചെയ്യും. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.

സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ. എസ്. സി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർ. എസ്. സി. നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. Face Book 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്.

October 31st, 2024

icf-uae-1000-unit-confrences-announcement-ePathram
അബുദാബി : എസ്. വൈ. എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ 2024 നവംബർ 7, 8, 9, 10 തീയ്യതികളിൽ (വ്യാഴം, വെള്ളി, ശനി ഞായർ ദിവസ ങ്ങളിൽ) ചർച്ചകൾ സംഘടിപ്പിക്കും.

കുടിയേറ്റം സാമ്പത്തിക രംഗങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നിരന്തരം പരാമർശിക്കപ്പെടാറുണ്ട്. വിദേശ പണത്തിൻ്റെ വരവ് ബാങ്കിലൂടെ ആവുമ്പോൾ അതിന് ഏകദേശ കൃത്യത ഉണ്ടാവും. അതേ സമയം സാമൂഹ്യ മേഖലകളിൽ പ്രവാസം ഏതൊക്കെ രീതിയിൽ പ്രതിഫലിക്കപ്പെട്ടു എന്നും ഗവേഷണം ചെയ്യപ്പെടണം.

ഇന്ത്യയിലെ രണ്ടു കോടിയോളം പൗരന്മാർ ജോലി തേടി ലോകത്തിലെ 181 രാജ്യത്ത് ജീവിക്കുന്നു എന്നാണ് കണക്ക്. 2023 ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് റിപ്പോർട്ട് പ്രകാരം 21.54 ലക്ഷം മലയാളികൾ പ്രവാസികളാണ്. ഇത് എത്ര മാത്രം വസ്തുതാ പരമാണ് എന്നത് മറ്റൊരു കാര്യം.

അതേ സമയം 2018 നെ അപേക്ഷിച്ച് 2023-ൽ കേരള ത്തിലേക്ക് എത്തിയ പ്രവാസി പണത്തിൽ 154 % വർദ്ധനവാണ് ഉണ്ടായത്. അതായത് 2018-ൽ 85092 കോടി രൂപയാണ് കേരളത്തിൽ എത്തിയത് എങ്കിൽ 2023 -ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു.

ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2023 -ൽ ഇന്ത്യ യിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി രാജ്യ ത്തിനു വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നു എന്നതും ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രവാസിയും പൊതു ഇടങ്ങളിലെ പ്രതിനിധിയല്ല. ജനാധിപത്യ വ്യവസ്ഥക്കു പുറത്താണ് അവർ.

റേഷൻ കാർഡിൽ നിന്ന് പേരുകൾ ഒഴിവാക്ക പ്പെട്ടവരായി, വേരറുക്കപ്പെടുന്ന സമൂഹമായി മാറുന്നത് രാജ്യത്തെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഗൾഫ് പ്രവാസത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും അതേക്കുറിച്ചുള്ള ആവിഷ്കാരങ്ങളിൽ ആ തോതിലുള്ള പങ്കു വെക്കലു കൾ ഉണ്ടായിട്ടുണ്ടോ എന്നും നമ്മൾ ഗൗരവ പൂർവ്വം ആലോചിക്കേണ്ടതുണ്ട്.

പ്രവാസ ലോകത്തിൻ്റെ വൈവിധ്യമാർന്ന വിഷയങ്ങൾ സമൂഹത്തിനും ഭരണകൂടത്തിനും മുന്നിൽ കൊണ്ടു വരാനാണ് ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാര വാഹികൾ പറഞ്ഞു.

യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി നിരവധി സംരംഭ ങ്ങൾക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗൾഫ് പ്രവാസി മലയാളി എന്ന കൗതുക കരമായ അന്വേഷണം അതിലൊന്നാണ്.

1950 കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു. നിരവധി പ്രതികരണങ്ങൾ ഇതിന് ലഭിച്ചു.

സമ്മേളനത്തിൻ്റെ ഭാഗമായി സാന്ത്വന സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. ‘സ്പർശം’ എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാന ങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾ നടക്കും.

രോഗി സന്ദർശനം, സഹായം, ⁠ജയിൽ സന്ദർശനം, ക്ളീനപ്പ് കാമ്പയിൻ, രക്ത ദാനം, രക്ത ഗ്രൂപ്പ് നിർണയം, മെഡി ക്കൽ ക്യാമ്പ്, എംബസി, പാസ്സ്‌പോർട്ട് – വിസാ മാർഗ്ഗ നിർദ്ദേശങ്ങൾ, നോർക്ക സേവനങ്ങൾ, ⁠നാട്ടിൽ പോകാൻ കഴിയാത്തവർക്ക് എയർ ടിക്കറ്റ്, ജോലി ഇല്ലാതെയും മറ്റും സാമ്പത്തികമായി തകർന്നവർക്ക് ഫുഡ്‌, റൂം വാടക നൽകുക തുടങ്ങിയ സേവന പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നടന്നു വരുന്നു.

നാട്ടിൽ വീട്, കിണർ, വിവാഹ – ഉപരിപഠന സഹായം, ഡയാലിസിസ്, കിഡ്നി, ക്യാൻസർ രോഗികൾക്ക് സഹായം, ⁠ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

സമ്മേളനത്തിൻ്റെ സ്മാരകമായി ‘രിഫായി കെയർ’ എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടി കളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധ വൽക്കരണവും ചികിത്സക്കും പരിചരണ ത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായി ക്കുന്നതാണ് ‘രിഫായി കെയർ’ പദ്ധതി.

സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായന യുടെ പത്താം വർഷത്തെ കാമ്പയിനും ഇതിൻ്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മുസ്തഫ ദാരിമി കടാങ്കോട്, ഹമീദ് പരപ്പ, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ നാസർ കൊടിയത്തൂർ, ഹംസ അഹ്‌സനി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB PAGE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

4 of 1393451020»|

« Previous Page« Previous « മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു
Next »Next Page » ചെസ്സ് ടൂർണ്ണമെൻറ് : രജിസ്‌ട്രേഷൻ ആരംഭിച്ചു »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine