സംഘപരിവാറിന്റെ സർട്ടിഫിക്കറ്റ് കമലിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

December 18th, 2016

pinarayi-vijayan-epathram

കോഴിക്കോട് : ദേശീയഗാന വിവാദത്തിൽ സംവിധായകൻ കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമലിന്റെ വീടിനു മുമ്പിൽ സംഘപരിവാറുകൾ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമലിന് സംഘപരിവാറിന്റെ ദേശീയ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവരെ എന്തെങ്കിലും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഇത്തരത്തിലുള്ള അസഹിഷ്ണുത ഇവിടെ നടത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പുത്തൂർ ദേശസേവിനി വയനശാലയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്കാരങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം.

- അവ്നി

വായിക്കുക: , , ,

Comments Off on സംഘപരിവാറിന്റെ സർട്ടിഫിക്കറ്റ് കമലിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ഭാവനയുടെ ലോകം സൃഷ്ടി ക്കുന്നതില്‍ വായന യുടെ പങ്ക് വലുതാണ്‌ : ബാല ചന്ദ്ര മേനോൻ

December 4th, 2016

ente-adhika-prasamgangal-book-release-ePathram.jpg
അബുദാബി : ഭാവന ഉള്ളവർക്കു മാത്രമേ കലാ പര മായ സൃഷ്‌ടികൾ നടത്താനാകൂ എന്നും ഭാവന വളർ ത്തുവാൻ വായന കൊണ്ടു സാധിക്കും എന്നും നടനും സംവി ധായ കനു മായ ബാല ചന്ദ്ര മേനോൻ അഭി പ്രായ പ്പെട്ടു.

യു. എ. ഇ. വായനാ വർഷ ത്തിന്റെ ഭാഗ മായി ലുലു ഗ്രൂപ്പും ഡി. സി. ബുക്‌സും മദീനാ സായിദിൽ ‘റീഡേഴ്സ് വേള്‍ഡ്’ എന്ന പേരില്‍ സംഘടി പ്പിച്ച പുസ്‌തക മേള യിൽ സംസാരി ക്കുക യായി രുന്നു അദ്ദേഹം.

bala-chandra-menon-ente-adhika-prasamgangal-book-release-ePathram.jpg

ബാല ചന്ദ്ര മേനോൻ എഴുതിയ ‘എന്റെ അധിക പ്രസംഗ ങ്ങൾ’ എന്ന പുസ്‌തക ത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് റീജ്യണൽ ഡയറക്‌ടർ ടി. പി. അബൂബക്കർ, മുജീബ് റഹ്‌മാനു കോപ്പി നൽകി നിർവ്വ ഹിച്ചു.

പ്രവാസി ഭാരതി പ്രോഗ്രാം ഡയറക്ടര്‍ ചന്ദ്ര സേനന്‍, ലുലു മദീനാ സായിദ് ജനറല്‍ മാനേജര്‍ റെജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മദീനാ സായിദ് ഷോപ്പിംഗ് മാളിലും ലുലു വിനോട് ചേര്‍ന്ന് ഒരുക്കി യിരി ക്കുന്ന പ്രത്യേക ടെന്റി ലുമായി നടക്കുന്ന പുസ്‌തക മേള യിലേക്ക് നിരവധി പേരാണ് ദിവസവും എത്തി ച്ചേരു ന്നത്.

ഡിസംബർ 8 രാത്രി 8 മണിക്ക് സംവിധായകനും കവിയും ഗാന രചയിതാ വുമായ ശ്രീകുമാരൻ തമ്പി ടെന്റിൽ എത്തി വായന ക്കാരുമായി സംവദിക്കും. ഡിസംബർ 9 വരെ പുസ്തക മേള ഇവിടെ നടക്കും എന്നും സംഘാ ടകർ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഭാവനയുടെ ലോകം സൃഷ്ടി ക്കുന്നതില്‍ വായന യുടെ പങ്ക് വലുതാണ്‌ : ബാല ചന്ദ്ര മേനോൻ

കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

October 8th, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭി മുഖ്യ ത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തിലെ പുര സ്‌കാര ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ. എസ്. സി. അങ്കണ ത്തിൽ നടന്ന സിനിമാ പ്രദർശന ത്തിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള 22 ഹ്രസ്വ സിനിമകൾ പ്രദർ ശിപ്പിച്ചു. സംവി ധായ കൻ സുദേവ് വിധി കർത്താവാ യിരുന്നു.

best-actress-srilakshmi-best-actor-prakash-thachangad-ePathram

മികച്ച നടി ശ്രീലക്ഷ്മി റംഷി, മികച്ച നടന്‍ പ്രകാശ് തച്ചങ്ങാട്

മികച്ച ചിത്ര മായി ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡ്’ തെരഞ്ഞെടു ക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത സനൽ തൊണ്ടിൽ മികച്ച സംവിധായ കനായി. മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള പുരസ്കാരങ്ങൾ ഒപ്പം, ഫോർബിഡൻ എന്നീ സിനിമകൾ പങ്കിട്ടു.

ഇസ്കന്ദർ മിർസ യുടെ ‘ഭരതന്റെ സംശയ ങ്ങൾ’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടൻ ആയും ആഗിൻ കീപ്പുറം സംവിധാനം ചെയ്ത ‘വേക്കിംഗ് അപ്പ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ശ്രീലക്ഷ്മി റംഷി മികച്ച നടി യായും ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡി’ ലെ അഭി നയ ത്തിന് അഞ്ജന സുബ്രഹ്മണ്യൻ മികച്ച ബാല നടി ആയും തെരഞ്ഞെ ടുത്തു.

മികച്ച പശ്ചാ ത്തല സംഗീതം : റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് : ബബിലേഷ് (ഫോർബിഡൻ), ഛായാ ഗ്രഹണം : മർവിൻ ജോർജ് (ഹംഗർ), തിരക്കഥ : യാസിൻ (ഗേജ്) എന്നിവക്കാണ് മറ്റു പുരസ്കാരങ്ങൾ

കേരള സോഷ്യൽ സെന്റര്‍ ജനറൽ സെക്രട്ടറി മനോജ് അദ്ധ്യക്ഷത വഹിച്ചു. വിധികർത്താവ് സുദേവൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറി യൻ കെ. ടി. ഒ റഹ്‌മാൻ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

October 8th, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭി മുഖ്യ ത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തിലെ പുരസ്‌കാര ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ. എസ്. സി. അങ്കണ ത്തിൽ നടന്ന സിനിമാ പ്രദർശന ത്തിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള 22 ഹ്രസ്വ സിനിമകൾ പ്രദർശിപ്പിച്ചു. സംവി ധായ കൻ സുദേവ് വിധി കർത്താവാ യിരുന്നു.

മികച്ച ചിത്ര മായി ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡ്’ തെരഞ്ഞെടു ക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത സനൽ തൊണ്ടിൽ മികച്ച സംവിധായ കനായി. മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള പുരസ്കാരങ്ങൾ ഒപ്പം, ഫോർബിഡൻ എന്നീ സിനിമകൾ പങ്കിട്ടു.

ഇസ്കന്ദർ മിർസ യുടെ ‘ഭരതന്റെ സംശയ ങ്ങൾ’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടൻ ആയും ആഗിൻ കീപ്പുറം സംവിധാനം ചെയ്ത ‘വേക്കിംഗ് അപ്പ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ശ്രീലക്ഷ്മി റംഷി മികച്ച നടി യായും ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡി’ ലെ അഭി നയ ത്തിന് അഞ്ജന സുബ്രഹ്മണ്യൻ മികച്ച ബാല നടി ആയും തെരഞ്ഞെ ടുത്തു.

മികച്ച പശ്ചാ ത്തല സംഗീതം : റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് : ബബിലേഷ് (ഫോർബിഡൻ), ഛായാ ഗ്രഹണം : മർവിൻ ജോർജ് (ഹംഗർ), തിരക്കഥ : യാസിൻ (ഗേജ്) എന്നിവക്കാണ് മറ്റു പുരസ്കാരങ്ങൾ

കേരള സോഷ്യൽ സെന്റര്‍ ജനറൽ സെക്രട്ടറി മനോജ് അദ്ധ്യക്ഷത വഹിച്ചു. വിധികർത്താവ് സുദേവൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറി യൻ കെ. ടി. ഒ റഹ്‌മാൻ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കാവാലം നാരായണ പ്പണിക്കര്‍ അന്തരിച്ചു

June 27th, 2016

drama-writer-kavalam-narayana-panikkar-ePathram
തിരുവനന്തപുരം : കവിയും ഗാന രചയിതാവും നാടകാചാര്യ നുമായ കാവാലം നാരായണ പ്പണിക്കര്‍ (88) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.40 ന്‍ തിരുവനന്ത പുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സ യി ലായിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദ വര്‍മ്മ യുടെയും കുഞ്ഞു ലക്ഷ്മി യുടെയും മകനായി 1928 ല്‍ ജനിച്ച കാവാലം നാരായണ പണിക്കര്‍ നാടക രംഗത്തും സിനിമാ ഗാന ശാഖയിലും നല്‍കിയ സംഭാവന കള്‍ നിരവധി യാണ്‍.

കേരള സംഗീത നാടക അക്കാദമി ചെയര്‍ മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2007 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം, 2009 ല്‍ വള്ളത്തോള്‍ പുരസ്‌കാരം, എന്നിവ നേടി യിരുന്നു. 2014 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

തനതു നാടക വേദിക്ക് തുടക്കം കുറിച്ച ആചാര്യ നാണ് കാവാലം. സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979), കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയവ യാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍.

കാളി ദാസ ന്റെയും ഭാസന്റെയും നാടകങ്ങള്‍ മലയാള നാടക വേദി യിലേക്ക് എത്തിച്ച കാവാലം, വാടക ക്കൊരു ഹൃദയം, രതി നിര്‍വ്വേദം, ആരവം, പടയോട്ടം, ആരൂഢം, കാറ്റത്തെ കിളിക്കൂട്, സര്‍വ്വ കലാ ശാല, ഉല്‍സവ പ്പിറ്റേന്ന്, അഹം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍ വ്വഹിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കാവാലം നാരായണ പ്പണിക്കര്‍ അന്തരിച്ചു

Page 20 of 21« First...10...1718192021

« Previous Page« Previous « മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം : ടി. എന്‍. പ്രതാപന്‍
Next »Next Page » ഷുക്കൂർ വധം​ : സി. ബി. ഐ. ക്കു​ വിടാനുള്ള ഉത്തരവിന്​ സ്​റേറ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha