വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

Comments Off on വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

January 20th, 2026

dr-shamsheer-vayalil-burjeel-holdings-ePathram

അബുദാബി : രോഗികൾക്ക് സാന്ത്വനവും കരുതലുമായി പ്രവർത്തിക്കുന്ന മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് 15 മില്യൺ ദിർഹം (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് MENA യിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്‌സ്.

ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിംഗ്, രോഗീ പരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും.  ഗ്രൂപ്പ് ‘ബുർജീൽ 2.0’ എന്ന അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന സന്ദർഭ ത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം.

അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെ അല്ലെങ്കിൽ പതിനഞ്ചു ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും.

ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ, അബു ദാബി ഇത്തിഹാദ് അരീനയിൽ ബുർജീൽ വാർഷിക യോഗത്തിൽ 8,500 ത്തോളം ജീവനക്കാരെ മുൻ നിർത്തിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഡോ. ഷംഷീറിന്റെ പ്രസംഗം നടക്കുമ്പോൾ ജീവന ക്കാരുടെ മൊബൈൽ ഫോണിൽ ലഭിച്ച സർപ്രൈസ് എസ്. എം. എസ്. വഴിയാണ് സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം ആരോഗ്യ പ്രവർത്തകർ അറിയുന്നത്.

വൈകാരികമായിരുന്നു പലരുടെയും പ്രതികരണം. അംഗീകാരം ഉടൻ ബാങ്ക് അക്കൗണ്ടിൽ എത്തും എന്ന് ഡോ. ഷംഷീർ അറിയിച്ചപ്പോഴേക്കും ആരോഗ്യ പ്രവർത്തകരിൽ നിന്ന് കയ്യടികൾ ഉയർന്നു.

“യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നൽകുന്നത്. ആരോഗ്യ സേവനത്തിന്റെ നട്ടെല്ല് ആയ ഫ്രണ്ട്-ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമ ത്തിനുള്ള അംഗീകാരമാണിത്. ഇവരാണ്‌ രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും സമ്മർദ്ദങ്ങൾക്ക് നടുവിലും മാന ദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം,” ഡോ. ഷംഷീർ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി

January 20th, 2026

i-c-a-i-abu-dhabi-chapter-tarang-2026-ePathram
അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബുദാബി ചാപ്റ്റർ 37-ാമത് വാര്‍ഷിക സെമിനാറും രണ്ടാമത് ജി. സി. സി. വാര്‍ഷിക സി. എ. കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.

‘തരംഗ് 26 : വേവ്‌സ് ഓഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍, ബ്രിഡ്ജിങ് നേഷന്‍സ്’ എന്ന പ്രമേയത്തിൽ അബുദാബി ഹോട്ടല്‍ കോണ്‍റാഡില്‍ നടന്ന സെമിനാറിലും കോണ്‍ഫറന്‍സിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖർ സംവദിച്ചു.

വ്യവസായ മന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി ഇബ്തിസാം അൽ സാദി, നീതിന്യായ മന്ത്രാലയം ഉദ്യോഗസ്ഥൻ ഡോക്ടർ അബ്ദുല്ല സുലൈമാൻ അൽ ഹമ്മാദി, ക്രിപ്റ്റോ പ്രസിഡണ്ട് മുഹമ്മദ് അൽ ഹാകിം, രാജ്യസഭാ മെമ്പർ രാഘവ് ചദ്ദ, മുൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ, ഹാഷിം ഖുദ്സി, മിച്ച് ഹച് ക്രാഫ്റ്റ് തുടങ്ങിയ പ്രമുഖർ പ്രോഗ്രാമിന്റെ ഭാഗമായി.

ഡിജിറ്റല്‍ നവീകരണം, സുസ്ഥിരത, മാറുന്ന ബിസിനസ് മാതൃകകള്‍ എന്നിവ യിലൂടെ ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതില്‍ സാമ്പത്തിക വിദഗ്ധരുടെ പങ്ക് എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകൾ നടന്നു.

സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, സ്റ്റാര്‍ട്ടപ്പ് തന്ത്രങ്ങള്‍, ബേങ്കിങ് സൊല്യൂഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മോട്ടിവേഷണല്‍ പ്രസംഗങ്ങളും നടന്നു. സമാപന ചടങ്ങില്‍ ബിസിനസ് എക്‌സലന്‍സ്, ഫിനാന്‍സ് എക്‌സലന്‍സ്, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന്‍ പാപ്പോന്‍ നേതൃത്വം നൽകിയ സംഗീത നിശയും അരങ്ങേറി. Image Credit : FB PAGE

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി

മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു

January 16th, 2026

maría-corina-machado-nobel-winner-2025-ePathram
തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് സമർപ്പിച്ച് വെനസ്വേല യിലെ തീവ്ര വലതു പക്ഷ നേതാവ് മരിയ കൊറീന മചാഡോ.

വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അധിനിവേശത്തിലൂടെ ട്രംപ് ഭരണ കൂടം തടങ്കലിൽ ആക്കിയതിനു പിന്നാലെയായിരുന്നു മരിയ കൊറീന മചാഡോ വൈറ്റ് ഹൗസിൽ ട്രംപിനെ സന്ദർശിച്ചത്.

‘ഞങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതക്ക് നൽകുന്ന അംഗീകാരമാണ് ഇത്’ എന്നാണു നൊബേൽ സമ്മാനം കൈമാറിയതിനെ കുറിച്ച് അവർ പറഞ്ഞത്. മച്ചാഡോയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു എന്ന് ട്രംപ് പ്രതികരിച്ചു.

നൊബേൽ സമ്മാനം പങ്കു വെക്കുവാൻ മച്ചാഡോ ആഗ്രഹിക്കുന്നതായി ട്രംപ്‌ അവകാശപ്പെട്ടിരുന്നു. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത്‌ വലിയ ബഹുമതി യാണ് എന്നും തനിക്ക്‌ അവാർഡ്‌ നൽകാത്ത നോർവേക്ക് അത്‌ നാണക്കേട് ആയിരിക്കും എന്നും പറഞ്ഞിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു

ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു

December 6th, 2025

lulu-exchange-send-and-win-camp-2025-winners-ePathram

അബുദാബി : പ്രമുഖ ധനകാര്യ പണമിടപാട് സേവന സ്ഥാപനം ലുലു എക്സ് ചേഞ്ച് ഒരുക്കിയ ‘സെൻഡ് & വിൻ 2025’ പ്രൊമോഷണൽ ക്യാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിലെ ലുലു എക്സ് ചേഞ്ച് വേദിയിൽ നടന്ന തത്സമയ മെഗാ നറുക്കെടുപ്പ് ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. ബമ്പർ സമ്മാനം ഡോംഗ് ഫെംഗ് മേയ്ജ് എസ്‌. യു. വി. കാർ അജയ് ചൗഹാൻ ഹക്കിം ചൗഹാൻ കരസ്ഥമാക്കി.

ഡോംഗ് ഫെംഗ് ഷൈൻ വിജയിയായി ഫരീദ നമുഗർവാ തെരഞ്ഞെടുക്കപ്പെട്ടു.10 പേർക്ക് 10 ഗ്രാം സ്വർണ്ണ സമ്മാനങ്ങളും പ്രഖ്യാപിച്ചു. നഗര സഭാ ഉദ്യോഗസ്ഥൻ അഹ്മദ് അൽ മൻസൂരിയുടെ നേതൃത്വത്തിൽ ആയിരുന്നു നറുക്കെടുപ്പ്.

lucky-winners-of-lulu-exchange-send-and-win-promotion-2025-ePathram

ഇംതിയാസ് അഹമ്മദ് മുഹമ്മദ് ഹയാത്ത്, ആമിർ ഷെഹ്‌സാദ് മുഹമ്മദ് ആരിഫ് സെയ്ദി, ജഹാംഗീർ അസ്ലാം ഈദ് മർജാൻ, ഗ്രേസിയേൽ വിൽമാ യോർ ഡി ഗുസ്മാൻ, ഹാജി മന്നാൻ ഷാഹുൽ ഹമീദ് ഷാഹുൽ ഹമീദ്, പർബതി തമാങ് ഭോല ബഹദൂർ തമാങ്, നൗഫൽ താജുദീൻ മൈദീൻ കുഞ്ഞ് താജുദീൻ, വഖാസ് അഹമ്മദ് അക്ബർ ഖാൻ, ദീപേഷ് ഭട്ടതിരി, അംജദ് ഖാൻ സർവാർ ജാൻ എന്നിവർക്കാണ് സ്വർണ്ണം ലഭിച്ചത്.

2025 ആഗസ്റ്റ് 25 മുതൽ നവംബർ 22 വരെ നീണ്ടു നിന്ന ‘സെൻഡ് & വിൻ 2025’ ക്യാമ്പയിൻ കാലയളവിൽ ലുലു എക്സ് ചേഞ്ച്, ലുലു മണി ആപ്പ് എന്നിവ മുഖേന ആദ്യമായി പണം അയച്ച ഉപഭോക്താവിന് ഡോംഗ് ഫെംഗ് ഷൈൻ സെഡാൻ സമ്മാനമായി നേടാൻ അവസരം ലഭിച്ചു.

മറ്റ് എല്ലാ ഇടപാടുകളും നടത്തിയവർക്ക് കോംടെക് ഗോൾഡിന്റെ ഒരു കിലോ ഗ്രാം വരെയുള്ള സ്വർണ്ണം സമ്മാനമായി നൽകുന്ന ഒന്നിലധികം നറുക്കെടുപ്പു കളുടെ പ്രവേശനത്തിലേക്കുള്ള യോഗ്യത നേടി. ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചു.

വ്യവസായ പങ്കാളികളായ യു. എ. ഇ. ഡോംഗ് ഫെംഗ് മോട്ടോർ കോർപ്പറേഷൻ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ മഹി ഖൂരി ഓട്ടോ മോട്ടീവും ബ്ലോക്ക്‌ ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ഗോൾഡ് ഇക്കോ സിസ്റ്റം കോംടെക് ഗോൾഡുമാണ് പിന്തുണ നൽകിയത്.

ലുലു എക്സ് ചേഞ്ചുമായുള്ള സഹകരണം ക്യാമ്പ യിന്റെ മൂല്യ നിർണ്ണയത്തെ ശക്തിപ്പെടു ത്തുകയും ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനത്തിനും വിശ്വാസ്യതക്കും പ്രാധാന്യം നൽകുകയും ചെയ്തു. ക്യാമ്പയിൻ പങ്കെടുത്ത എല്ലാ ഉപഭോക്താക്കളോടും ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു എന്ന് ലുലു എക്സ് ചേഞ്ച് സി. ഇ. ഒ. തമ്പി സുദർശനൻ പറഞ്ഞു. FACE BOOK

- pma

വായിക്കുക: , , , , ,

Comments Off on ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു

Page 2 of 10412345...102030...Last »

« Previous Page« Previous « എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
Next »Next Page » ശ്രീനിവാസന്‍ ഓര്‍മ്മയായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha