ജിമ്മി ലായിക്ക് 20 വർഷം തടവ്

February 9th, 2026

jimmy-lai-epathram

ചൈനീസ് സർക്കാരിന്റെ ഹോംഗ്കോങ്ങിലെ ജനാധിപത്യ വിരുദ്ധ നടപടികൾക്ക് എതിരെ പ്രതികരിച്ച പ്രമുഖ ജനാധിപത്യ വാദിയും, പത്ര പ്രവർത്തകനും, വ്യവസായിയുമായ ജിമ്മി ലായിക്ക് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹോംഗ്കോങ്ങ് കോടതി ശിക്ഷ വിധിച്ചത്.

രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനായി ചൈനയിലേക്ക് വരെ അറസ്റ്റ് ചെയ്യപ്പെട്ടവരെ കുറ്റവാളി കൈമാറ്റ നിയമപ്രകാരം കൈമാറാൻ സഹായിക്കുന്ന നിയമത്തെ എതിർത്ത് നടന്ന വമ്പിച്ച പ്രതിഷേധത്തിനിടെ ജിമ്മി ലായ് അടക്കം നിരവധി പേരെ പോലീസ് 2019ൽ അറസ്റ്റ് ചെയ്തിരുന്നു.

ബ്രിട്ടീഷ് പൗരനായ ജിമ്മി ലായിയെ വിട്ടയക്കാൻ ബ്രിട്ടീഷ് സർക്കാർ ചൈനയോട് ആവശ്യപ്പെട്ടു. ജിമ്മി ലായിയെ ഉടൻ വിട്ടയക്കണം എന്ന് യൂറോപ്യൻ യൂണിയൻ അതി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ പീഢിപ്പിക്കുന്ന നയം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രമുഖ വ്യാവസായിക കേന്ദ്രമായ ഹോംഗ്കോങ്ങ് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസം വേണ്ടെടുക്കണം എന്നും യൂറോപ്യൻ യൂണിയൻ പ്രസ്താവിച്ചു.

പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ “ജിയോഡാനോ” യുടെ സ്ഥാപകൻ കൂടെയാണ് ജിമ്മി ലായ്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ജിമ്മി ലായിക്ക് 20 വർഷം തടവ്

കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍

September 14th, 2020

india-china-flags-ePathram
ന്യൂഡല്‍ഹി : രാഷ്ട്രപതിയും പ്രധാന മന്ത്രിയും അടക്കം രാജ്യത്തെ ആയിരക്കണ ക്കിനു പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍ എന്ന് റിപ്പോര്‍ട്ട്.

ചൈനീസ് രഹസ്യാന്വേഷണ – സുരക്ഷാ ഏജൻസികൾ, ചൈനീസ് സേന എന്നിവയു മായും സഹകരിച്ചു പ്രവര്‍ത്തി ക്കുന്ന ഷെൻഹായി ഡാറ്റ ഇൻഫർ മേഷൻ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപന മാണ് ഇതിനു പിന്നില്‍ എന്നും ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മലാ സീതാരാമന്‍, രാജ്നാഥ് സിംഗ്, രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി അടക്കം വിവിധ കേന്ദ്ര മന്ത്രി മാര്‍, മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, സംയുക്ത സേനാ മേധാവിമാര്‍, മുന്‍ രാഷ്ട്രപതി മാര്‍, മുന്‍ മുഖ്യമന്ത്രി മാര്‍, മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ.മാര്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബാംഗ ങ്ങളും നീരീക്ഷണ ലിസ്റ്റില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടി കള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടി കള്‍ക്കു സ്വാധീന മുള്ള സംസ്ഥാന ങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്ത കരെ ക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

മാത്രമല്ല അറിയപ്പെടുന്ന ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ദര്‍, മത നേതാക്കൾ, സിനിമാ താരങ്ങള്‍ അടക്കം പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍, കായിക താരങ്ങൾ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങീ പ്രമാദ മായ വിവിധ കേസുകളിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

TAG : China

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയാറെന്ന് ട്രംപ്‌

May 28th, 2020

Trump_epathram

വാഷിംഗ്‌ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തനിക്ക് അതിനു സാധിക്കും. ഇക്കാര്യം ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ട്രംപിന്‍റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരണമോ മറുപടിയോ നൽകിയിട്ടില്ല. ഇന്ത്യന്‍ വക്താക്കള്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

നേരത്തെയും ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ല എന്നുതന്നെയായിരുന്നു ഇന്ത്യയുടെ നിലപാട്.അതിര്‍ത്തിയില്‍ അടുത്തിടെ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമായി 11 സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. വടക്കന്‍ സിക്കിമിലെ നാകുല ചുരത്തിലാണ് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കുമാണ് പരിക്കേറ്റതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക നടപടിക്രമങ്ങള്‍ പ്രകാരം നടത്തിയ സംഭാഷണത്തില്‍ പ്രശ്നം പരിഹരിച്ചു. ഇരുഭാഗത്തേയും 150ഓളം സൈനികരാണ് പരസ്പരം പോരടിച്ചത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയാറെന്ന് ട്രംപ്‌

രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി

May 10th, 2020

corona-virus-renamed-to-covid-19-by- world-health-organization-ePathram
ബെയ്ജിംഗ് : കൊവിഡ് രോഗ ത്തിൽ നിന്ന് മുക്തി നേടിയ ശേഷവും പുരുഷ ബീജത്തിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി എന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് സി. എൻ. എൻ. റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

വുഹാനിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ ആയിരുന്ന 38 പുരുഷ ന്മാരിൽ ചൈനീസ് ഗവേഷകർ നടത്തിയ പരിശോധനയിൽ 16 ശതമാനം പേരുടെ ബീജ ത്തിലും കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.

രോഗ മുക്തി നേടിയാലും പുരുഷ ബീജ ത്തിൽ വൈറസ് നില നിൽക്കുന്നു എന്ന പഠനം വലിയ ആശങ്ക സൃഷ്ടിച്ചു. ലൈംഗിക ബന്ധ ത്തിലൂടെ രോഗം പകരു വാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാന്‍ ആവില്ല എന്നുമുള്ള ആരോഗ്യ വിദഗ്ദരുടെ ആശങ്ക സി. എൻ. എൻ. പങ്കു വെച്ചു.

പരിശോധിച്ചവരില്‍ കാൽ ഭാഗം രോഗികൾ കൊവിഡ് ഗുരുതരമായി ബാധിച്ചവരും ഒമ്പത് ശതമാനം പേർ രോഗ മുക്തി നേടി ക്കൊണ്ടിരി ക്കുന്നവരും ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി

Page 1 of 41234

« Previous « കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ
Next Page » ചൊവ്വാഴ്ച മുതല്‍ തീവണ്ടി ഗതാഗതം പുനരാരംഭിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha