മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

September 14th, 2022

madras-high-court-in-chennai-ePathram
ചെന്നൈ : മദ്യലഹരിയില്‍ കാര്‍ ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത യുവാവിന് തീര്‍ത്തും വിചിത്രമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന അപകട ങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന ലഘു ലേഖകള്‍ നഗരത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണം എന്നാണ് കോടതി വിധിച്ചത്. ഇത്തരം ഒരു ശിക്ഷയിലൂടെ, നിരുത്തരവാദിത്വ പരമായ പ്രവൃത്തികള്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാനും ഉള്ള തിരിച്ചറിവ് പ്രതിക്ക് ഉണ്ടാവും എന്നും കോടതി വിലയിരുത്തി.

രണ്ടാഴ്ച, എല്ലാ ദിവസവും അഡയാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പു വെക്കാനും എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയും നഗരത്തില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യണം എന്നും യുവാവിനോട് കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ബോധ വല്‍ക്കരണ ലഘുലേഘകള്‍ വിതരണം ചെയ്തു കഴിഞ്ഞ് ആവശ്യം എങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുവാനും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല

August 26th, 2022

nikkah-muslim-personal-law-courts-cannot-prevent-talaq-ePathram

കൊച്ചി : മുസ്‌ലിം വ്യക്തി നിയമം അനുവദിക്കുന്നു എങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാനുള്ള പുരുഷ ന്മാരുടെ അവകാശത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ഹൈക്കോടതി. വ്യക്തി നിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളില്‍ നിന്ന് കോടതികള്‍ ഒരാളെ തടയുന്നത് ഭരണ ഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാകും എന്നും കോടതി.

നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ മൊഴി ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നതിൽ നിന്നോ ഒന്നിൽ ഏറെ വിവാഹം കഴിക്കുന്ന തിൽ നിന്നോ ഒരാളെ തടയാൻ കുടുംബ കോടതിക്ക് കഴിയില്ല എന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ആദ്യത്തെ രണ്ട് ത്വലാഖുകൾ ചൊല്ലിയ ശേഷം മൂന്നാമത്തെ ത്വലാഖ് (അന്തിമ ത്വലാഖ്) ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണം എന്നുള്ള ഭാര്യയുടെ ഹര്‍ജി അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തി നിയമ പ്രകാരം ഒരാൾക്ക് ഒരേ സമയം ഒന്നില്‍ അധികം വിവാഹങ്ങൾ ആകാം. ഇത്തരം വിഷയ ങ്ങളിൽ ഇടപെടുന്നത്, പൗരന് ഭരണ ഘടന നൽകുന്ന അവകാശ ങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് എന്നും കോടതി നിരീക്ഷിച്ചു. കുടംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല

വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

August 23rd, 2022

loud-speaker-ePathram
ബംഗളൂരു : ഇസ്ലാം മത വിശ്വാസികളുടെ പ്രാര്‍ത്ഥനാ (നിസ്കാരം) സമയം അറിയിക്കുന്ന വാങ്ക് വിളിയുടെ ഉള്ളടക്കം മറ്റു മതസ്ഥരുടെ അവകാശങ്ങൾ ലംഘി ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി കർണ്ണാടക ഹൈക്കോടതി തള്ളി.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനം ആവുന്നത് ഒന്നും തന്നെ വാങ്കു വിളി യില്‍ ഇല്ല. പ്രാർത്ഥനക്കായുള്ള വിളിയിൽ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇല്ല എന്നതു കൊണ്ട് തന്നെ ഹര്‍ജിക്കാരന്‍റെ വാദം നില നിൽക്കില്ല.

ഇത്തരം ഹര്‍ജികൾ കൊണ്ട് തെറ്റിദ്ധാരണ സൃഷ്ടി ക്കുവാന്‍ മാത്രമേ സാധിക്കൂ എന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ്. വിശ്വ ജിത്ത് ഷെട്ടി എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

വാങ്ക് വിളി മുസ്‌ലിം വിശ്വാസക്രമത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എങ്കിലും അതിലെ ചില പ്രയോഗ ങ്ങൾ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നു എന്ന വാദമാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

പള്ളികളിൽ നിന്ന് ഉച്ച ഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് പൂർണ്ണമായി നിരോധിക്കുവാൻ നിർദ്ദേശം നൽകണം എന്നും വക്കീല്‍ വാദിച്ചു. തുടര്‍ന്ന് വാങ്കു വിളിയിലെ വരികൾ വായിക്കാൻ ശ്രമിച്ച അഭിഭാഷകനെ ഡിവിഷന്‍ ബഞ്ച് തടഞ്ഞു.

ഈ വാചകങ്ങൾ കേൾക്കുമ്പോഴേ നിങ്ങളുടെ മൗലിക അവകാശം ലംഘിക്കപ്പെടുന്നു എന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നത് എന്നും കോടതി ചോദിച്ചു.

ഭരണ ഘടനയിലെ ആർട്ടിക്കിൾ 25 (1) ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും ആചരിക്കു വാനും പ്രചരിപ്പിക്കു വാനും പൗരൻമാർക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാൽ ഇത് അനിയന്ത്രിതമായ അവകാശം അല്ല. പൊതു ക്രമം, ധാർമ്മികത, ആരോഗ്യം തുടങ്ങി യവയെ ഈ അവകാശം ഹനിക്കാൻ പാടില്ല.

ഇവിടെ ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വാങ്ക് വിളിക്കു മ്പോൾ നിസ്കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനും അപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുക എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

ലൈംഗിക തൊഴിലിന് നിയമ സാധുത – വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം

May 27th, 2022

supreme-court-says-prostitution-sex-profession-ePathram
ന്യൂഡല്‍ഹി : ലൈംഗിക തൊഴിലില്‍ സ്വമേധയാ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കേസ് എടുക്കരുത് എന്ന് സുപ്രീം കോടതി വിധി. ഇതൊരു ജോലിയായി അംഗീകരിക്കണം. പ്രായ പൂർത്തി ആയവര്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക തൊഴില്‍ സ്വീകരിച്ചാല്‍ കേസ് എടുക്കരുത്.

ഭരണ ഘടനയുടെ 21-ാം അനുഛേദം അനുസരിച്ച് മറ്റു പൗരന്മാരെ പോലെ തന്നെ അന്തസ്സോടെ ജീവിക്കു വാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്ക് ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം തന്നെയാണ്.

ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ലൈംഗിക തൊഴിലിനെ ഒരു പ്രൊഫഷന്‍ ആയി അംഗീകരിച്ച സുപ്രധാന വിധി പ്രസ്താവിച്ചത്. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമ പരിരക്ഷയും ലഭിക്കണം.ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഇവരില്‍ നിന്നും പിഴ ഈടാക്കുവാനോ പാടില്ല.

ലൈംഗിക തൊഴിലാളി എന്ന കാരണത്താല്‍ മക്കളെ മാതാവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പാടില്ല. കുട്ടികള്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കണം.

റെയ്ഡുകളില്‍ കുറ്റക്കാര്‍ എന്ന നിലയില്‍ പിടികൂടാന്‍ പാടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ എടുത്ത് പ്രസിദ്ധപ്പെടുത്തരുത് എന്നും മാധ്യമങ്ങളോട് കോടതി ആവശ്യപ്പെട്ടു. പരാതി നല്‍കുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. ലൈംഗിക തൊഴില്‍ ഒരു കുറ്റം അല്ലാത്തതിനാല്‍ ഇവരെ ഉപദ്രവിക്കരുത് എന്നും സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , ,

Comments Off on ലൈംഗിക തൊഴിലിന് നിയമ സാധുത – വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം

രാജ്യദ്രോഹക്കുറ്റം : നിലവിലെ നിയമം സുപ്രീം കോടതി മരവിപ്പിച്ചു

May 11th, 2022

jail-prisoner-ePathram
ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റ പ്രകാരം എടുത്ത എല്ലാ കേസുകളും മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. പുന: പരിശോധന കഴിയും വരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തരുത്. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെതാണ് തീരുമാനം.

124-എ വകുപ്പ് പ്രകാരം ഇനി പുതിയ എഫ്‌. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യരുത് എന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. ഇത് ഒരു കൊളോണിയല്‍ നിയമമാണ്, ഭരണ ഘടനാ വിരുദ്ധമാണ് എന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേട്ടതിനു ശേഷമാണ് കോടതി തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , ,

Comments Off on രാജ്യദ്രോഹക്കുറ്റം : നിലവിലെ നിയമം സുപ്രീം കോടതി മരവിപ്പിച്ചു

Page 10 of 39« First...89101112...2030...Last »

« Previous Page« Previous « ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി
Next »Next Page » ഡി – കമ്പനി സൗഹൃദ സംഗമം സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha