ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല

July 29th, 2026

inda-mobile-users-epathram
തമിഴ് നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ യാത്രക്കാര്‍ പരസ്പരം വലിയ ശബ്ദത്തില്‍ സംസാരിക്കുകയും ഉച്ചത്തിൽ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നത് തടഞ്ഞു കൊണ്ട് പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ. ബസ്സുകളില്‍ ഉച്ചത്തില്‍ പാട്ടു വെക്കാനും പാടില്ല.

മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. ഈ നിയമം ചെന്നൈ മെട്രോയിലും ബാധകമാക്കിയിട്ടുണ്ട്. യാത്രക്കാർക്കു പാട്ടു കേൾക്കാൻ ഹെഡ് സെറ്റ് നിർബ്ബന്ധം ആക്കി. ഇയര്‍ ഫോണ്‍ ഉപയോഗിക്കാതെ വീഡിയോ കാണാനും വിലക്ക് ഏർപ്പെടുത്തി.

മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടു വെക്കുക, ഫോൺ സ്പീക്കറില്‍ ഇട്ട് സംസാരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 2,500രൂപ പിഴ ഈടാക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല

അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

May 20th, 2026

divorce-adultery-circumstantial-evidence-ePathram

ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന്‌ മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു.

തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.

രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict

- pma

വായിക്കുക: , , , , , ,

Comments Off on അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ

May 10th, 2026

social-justice-democracy-new-india-epathram

തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നടൻ വിജയ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്താകമാനം ശ്രദ്ധ നേടുകയാണ്. പരമ്പരാഗത രാഷ്ട്രീയ വർഗ്ഗീയ ശക്തി കേന്ദ്രങ്ങളെ മറികടന്ന് ജനപിന്തുണയുടെ ശക്തിയിൽ നേടിയ ഈ വിജയം സാധാരണ രാഷ്ട്രീയ നേട്ടമെന്നതിലുപരി ഒരു ജനകീയ പ്രസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്.

വിജയിന്റെ നേതൃത്വത്തിലുള്ള ടി.വി.കെ.യുടെ വിജയത്തിന് പിന്നിൽ പ്രധാന ശക്തിയായി പ്രവർത്തിച്ചത് യുവജനങ്ങളുടെ വലിയ പിന്തുണയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള അതൃപ്തിയും അഴിമതിക്കെതിരായ വികാരവും മാറ്റത്തിനുള്ള ആഗ്രഹവും യുവതലമുറയെ വിജയിയിലേക്ക് ആകർഷിച്ചു. “പുതിയ തലമുറയുടെ നേതാവ്” എന്ന നിലയിലാണ് നിരവധി പേർ വിജയിനെ കാണുന്നത്.

ഈ തെരഞ്ഞെടുപ്പ് “ജനവികാരങ്ങളുടെ ജനാധിപത്യ വിജയം” എന്ന രീതിയിലും വിശേഷിപ്പിക്കപ്പെടുന്നു. പണത്തിന്റെയും വർഗ്ഗീയതയുടേയും വിഭാഗീയതയുടേയും സ്വാധീനം ശക്തമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനങ്ങളുടെ വിശ്വാസവും വികാരപരമായ പിന്തുണയും വിജയിയെ അധികാരത്തിലെത്തിച്ചു എന്നാണ് വിലയിരുത്തൽ. നിരവധി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ അധികം അറിയപ്പെടാത്തവരായിരുന്നിട്ടും “വിജയ് തരംഗം” നിർണായകമായി പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സിനിമയിലെ സൂപ്പർതാര പദവിയിൽ നിന്ന് ജനങ്ങളുടെ ശബ്ദമായി മാറുന്ന യാത്രയുടെ തുടക്കമാണിതെന്ന് അനുയായികൾ അഭിപ്രായപ്പെടുന്നു. വെള്ളിത്തിരയിൽ പ്രകടിപ്പിച്ച കരിസ്മയും ജനപ്രീതിയും ഇനി ഭരണത്തിലും സാമൂഹിക ഇടപെടലുകളിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്.

വിജയം സ്വന്തമാക്കിയതിന് പിന്നാലെ തമിഴ്നാട്ടിലെ യുവജനങ്ങൾക്കും കുട്ടികൾക്കും വിജയ് നന്ദി രേഖപ്പെടുത്തി. കുടുംബങ്ങളെ സ്വാധീനിച്ച് മാറ്റത്തിനായുള്ള വോട്ടിലേക്ക് നയിച്ച യഥാർത്ഥ ശക്തി യുവതലമുറയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിനിടെ നേരിട്ടുവെന്നു പറയപ്പെടുന്ന സമ്മർദ്ദങ്ങളും എതിർപ്പുകളും പൊതുജനങ്ങളിൽ വിജയിയോടുള്ള സഹാനുഭൂതിയും പിന്തുണയും വർധിപ്പിച്ചുവെന്നും രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നു.

ഇന്ത്യയുടെ തന്നെ രാഷ്ട്രീയ ചരിത്രത്തിൽ വ്യത്യസ്തമായ രാഷ്ട്രീയ സംസ്കാരത്തിനും ജനകേന്ദ്രിത ഭരണത്തിനും തുടക്കമാകുമെന്ന പ്രതീക്ഷയാണ് വിജയിയുടെ ഈ ചരിത്ര വിജയം ഉയർത്തുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ

തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം

May 10th, 2026

vijay_joseph_chiefminister_epathram

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർതാരം സി. ജോസഫ് വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ടു. ഇന്ന് രാവിലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിറ്റാണ്ടുകളായി ഡിഎംകെ യും എഐഡിഎംകെയും കൈവശം വച്ചിരുന്ന രാഷ്ട്രീയ വേദിയിൽ ഒരു വലിയ മാറ്റത്തിന്റെ സൂചനയായി ഈ ദിനം വിലയിരുത്തപ്പെടുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയത്തേക്കാൾ കൂടുതൽ ഒരു സിനിമാറ്റിക് അനുഭവമായി മാറിയതാണ് സമൂഹമാധ്യമങ്ങളിലും വാർത്താ ലോകത്തും വലിയ ചർച്ചയായത്. പതിവ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, കറുത്ത സ്യൂട്ടിൽ വിജയ് വേദിയിലെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. ചടങ്ങിനിടെ അദ്ദേഹം കൈകൾ ഉയർത്തി നടത്തിയ സിനിമാ സ്റ്റൈൽ അഭിവാദ്യവും ആത്മവിശ്വാസപൂർണമായ പ്രകടനവും സ്റ്റേഡിയത്തിലുണ്ടായിരുന്ന ആയിരങ്ങളെയും ടെലിവിഷൻ-ഓൺലൈൻ വഴിയുള്ള കോടിക്കണക്കിന് പ്രേക്ഷകരെയും ആവേശഭരിതരാക്കി.

ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിരവധി മന്ത്രിമാരും വിജയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിന് ശേഷം മുഖ്യമന്ത്രി വിജയ് തന്റെ ആദ്യ ഭരണനടപടികൾക്കും തുടക്കമിട്ടു.

ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിൽ വീടുകൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഉത്തരവിലാണ് വിജയ് ആദ്യം ഒപ്പുവെച്ചത്. കൂടാതെ, സംസ്ഥാനത്ത് ലഹരി മരുന്ന് വ്യാപനം തടയുന്നതിനായി പ്രത്യേക ആന്റി-ഡ്രഗ് ടാസ്ക് ഫോഴ്‌സ് രൂപീകരിക്കാനും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക വനിതാ സുരക്ഷാ സേന ആരംഭിക്കാനും അദ്ദേഹം ഉത്തരവിട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിജയ് മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീസുരക്ഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാധാരണ ജനങ്ങൾക്ക് നേരിട്ടുള്ള ക്ഷേമപദ്ധതികൾ എന്നിവ. മുഖ്യമന്ത്രിയായ ആദ്യ ദിനം തന്നെ ആ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ അനുയായികൾക്കിടയിൽ വലിയ ആവേശമാണ് ഉയർന്നിരിക്കുന്നത്.

സിനിമാ ലോകത്ത് “മാസ് എൻട്രി”കളിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തിയ വിജയ്, രാഷ്ട്രീയ ജീവിതത്തിലും അതേ ശൈലി തുടരുമോ എന്നതാണ് ഇനി ഇന്ത്യയുടെ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം

വിജയ് മുഖ്യമന്ത്രി

May 9th, 2026

vijay-cm-epathram

ചെന്നൈ: ഏറെ അനിശ്ചിതത്വം നിറഞ്ഞ മണിക്കൂറുകള്‍ക്ക് ഒടുവില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് തമിഴ്നാടിനെ നയിക്കാനുള്ള പിന്തുണ ഉറപ്പായി. ഇടതു പക്ഷവും കോണ്‍ഗ്രസും നേരത്തേ തന്നെ വിജയ്ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും വിസികെയും മുസ്ലിം ലീഗും പിന്തുണ പിന്‍‌വലിച്ചതിനാല്‍ ഗവര്‍ണ്ണര്‍ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതുമില്ല. ഏറെ നേരത്തെ അനിശ്ചതാവസ്ഥയ്ക്ക് വിരാമമിട്ട് കൊണ്ട് വൈകീട്ട് വിസികെ പാര്‍ട്ടിയും മുസ്ലിം ലീഗും വിജയ്ക്ക് നിരുപാധിക പിന്തുണ അറിയിച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ വിജയിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മണിക്ക് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ 59 വര്‍ഷമായി തുടര്‍ന്ന് വരുന്ന ഡി‌എംകെ എഐഡി‌എംകെ വാഴ്ച്ചക്ക് അറുതിയായി ഒരു നവ യുഗത്തിന്റെ പിറവിയുടെ പ്രതീക്ഷയിലാണ്‌ തമിഴ്‌നാട് ജനത, പ്രത്യേകിച്ച് യുവാക്കള്‍.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on വിജയ് മുഖ്യമന്ത്രി

Page 1 of 1312345...10...Last »

« Previous « ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
Next Page » തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha