
ചെന്നൈ : ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ് നാട്ടില്‍ നിരോധിച്ചു. ഓണ്‍ ലൈന്‍ റമ്മി അടക്കം ചൂതാട്ടങ്ങളുടെ പരസ്യവും പ്രചാരണവും നിയമ വിരുദ്ധം ആക്കി ക്കൊണ്ടാണ് ഓണ്‍ ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്നാട് നിയമ സഭ പസ്സാക്കിയത്.
ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ബാങ്കുകളും ധന കാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റു കളിലേക്കും ആപ്പുകളിലേക്കും പണം കൈ മാറരുത് എന്നും നിയമം വ്യക്തമാക്കുന്നു.
- നവംബർ 8 : കരി ദിനം
- ഇ – സിഗരറ്റ് നിരോധിച്ചു
- തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധിച്ചു
- ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല
- ഇന്ത്യയില്‍ ‘ബ്ലൂ വെയ്ല്’ നിരോധിച്ചു
- സ്കൂളുകളില്‍ ജങ്ക് ഫുഡിന് നിരോധനം
- സ്കൂളില്‍ മൊബൈൽ ഫോണ്‍ നിരോധനം
- കോള ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നു
- സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യ


ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന് രണ്ടാമതും ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗ ത്തിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറിയായി ദുരൈ മുരുകന്, ട്രഷറര്‍ ആയി ടി. ആര്. ബാലു വിനെയും തെരഞ്ഞെടുത്തു.





















