വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

June 12th, 2019

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ ജി. പി. എസ്. (ഗ്ലോബൽ പൊസി ഷനിംഗ് സിസ്റ്റം) ജൂണ്‍ മുതല്‍ നിർബ്ബന്ധം ആക്കി എങ്കിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാങ്കേതിക പരി മിതി കൾ മൂലം തല്‍ക്കാല ത്തേക്ക് വാഹന പരി ശോധന നടത്തി ജി. പി. എസ്. ഇല്ലാ ത്ത വർക്ക് എതിരെ പിഴ ഈടാ ക്കേണ്ട തില്ല എന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനം.

ഉപ കരണ ങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ള വാഹന ഉടമ ക ളുടെ പരാതി കൾ കൂടി പരി ഗണിച്ചു കൊണ്ടാണ് ഈ തീരു മാനം.

എന്നാല്‍ ഫിറ്റ്നെസ് ടെസ്റ്റ്, റജിസ്ട്രേഷന്‍ എന്നി ങ്ങനെ യുള്ള കാര്യ ങ്ങള്‍ക്ക് വാഹന ങ്ങൾ കൊണ്ടു വരുമ്പോൾ ജി. പി. എസ്. ഘടിപ്പി ച്ചിരി ക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിപ്പില്‍ പറയുന്നു.

മാത്രമല്ല സ്കൂൾ ബസ്സു കളിൽ ഈ മാസം 15 നു മുന്‍പു തന്നെ ജി. പി. എസ്. ഘടിപ്പിക്കണം എന്നുള്ള കർശ്ശന നിർദ്ദേ ശവും നൽകിയിട്ടുണ്ട്.

23 കമ്പനി കളുടെ ഉപ കരണ ങ്ങളാണ് നില വില്‍ മോട്ടോർ വാഹന വകുപ്പ് അംഗീ കരി ച്ചിട്ടു ള്ളത്. കൂടുതൽ കമ്പനികൾ അംഗീ കാര ത്തിനായി അപേക്ഷ നൽകി യിട്ടുണ്ട് എന്നറിയുന്നു. ഈ കമ്പനി കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭി ക്കുന്ന തോടെ മാര്‍ക്കറ്റില്‍ 8000 രൂപ വില യുണ്ടാ യിരുന്ന ജി. പി. എസ്. ഉപ കരണ ങ്ങള്‍ക്ക് വില 5000 രൂപ വരെ യായി കുറഞ്ഞു എന്ന് അറിയുന്നു.

സംസ്ഥാനത്ത് നിരത്തുകളില്‍ ഓടുന്ന 30 ലക്ഷ ത്തോളം പൊതു ഗതാ ഗത വാഹ നങ്ങ ളില്‍ നിലവിൽ 10000 വാഹന ങ്ങളി ൽ മാത്രമേ ജി. പി. എസ്. ഘടിപ്പി ച്ചി ട്ടുള്ളൂ. മുഴുവൻ വാഹന ങ്ങളിലും ഈ സംവിധാനം സജ്ജീ കരി ക്കു വാന്‍ ഒരു വർഷം എങ്കിലും സമയം വേണ്ടി വരും എന്നാണ് വിദഗ്ദ രുടെ കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , , ,

Comments Off on വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

June 11th, 2019

high-court-of-kerala-ePathram-
കൊച്ചി : കെ. എസ്. ആര്‍. ടി. സി. യിലെ നിലവിലുള്ള എം – പാനല്‍ പെയി ന്റര്‍ മാരെ പിരിച്ചു വിട്ടു പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള പെയി ന്റര്‍ മാരെ നിയമിക്കണം എന്ന് കേരളാ ഹൈക്കോടതി യുടെ ഉത്തരവ്.

എം – പാനല്‍ കണ്ട ക്ടര്‍ മാരെ യും ഡ്രൈവര്‍ മാരെ യും പിരിച്ചു വിട്ടതിന് പിന്നാലെ യാണ് ഹൈക്കോടതി യുടെ പുതിയ ഉത്തരവ്. പെയിന്റര്‍ തസ്തി കയിലുള്ള പി. എസ്. സി. റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ വിധി പുറ പ്പെടു വിച്ചത്.

പി. എസ്. സി. റാങ്ക് പട്ടിക നില നില്‍ക്കു മ്പോള്‍ അവരെ നിയോഗി ക്കാതെ താത്ക്കാലിക ജീവന ക്കാരെ നിയോ ഗിക്കുന്ന നടപടി സ്വീകരി ക്കുവാന്‍ കഴി യില്ല എന്നാണ് ഹൈക്കോടതി യുടെ നില പാട്.

എം – പാനല്‍ ഡ്രൈവര്‍ മാരെ യും കണ്ടക്ടര്‍ മാരെ യും പിരിച്ചു വിടാന്‍ ഉത്ത രവ് ഇറക്കിയ അതേ നിയമ പര മായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യ ത്തിലും സ്വീക രിച്ചത്.

- pma

വായിക്കുക: , , ,

Comments Off on എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

June 9th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ കേരള ത്തില്‍ മഴ ശക്തമാവും എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പു നല്‍കി. അറബി ക്കടലില്‍ രൂപം പ്രാപിച്ച ന്യൂന മര്‍ദ്ദം ശക്തി പ്പെട്ട് ചുഴലിക്കാറ്റ് ആയി മാറു വാനും രണ്ടു ദിവസത്തി നുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദം ആയി തീരും എന്നും കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യുള്ള ഏഴു ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാ പിച്ചിട്ടുണ്ട്. ശക്തമായ കാറ്റു വീശുവാനും തിരമാല കള്‍ ഉയരു വാനും സാദ്ധ്യത ഉള്ളതി നാല്‍ കന്യാ കുമാരി, ശ്രീലങ്ക തീര ങ്ങളില്‍ മത്സ്യ ബന്ധന ത്തിനു പോകരുത് എന്നും മത്സ്യ ത്തൊഴി ലാളി കള്‍ക്ക് മുന്നറി യിപ്പ് നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

June 4th, 2019

nipah-virus-ePathram
തിരുവനന്തപുരം : പ്ലേഗ് പോലെ യോ വസൂരി പോലെ യോ പെട്ടെന്നു പടര്‍ന്നു പിടി ക്കുന്ന ഒരു മഹാ വ്യാധി യല്ല നിപ്പ വൈറസ് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സിയേ ഷന്‍. കൂടുതല്‍ ഭയപ്പെടേണ്ട തായ സാഹചര്യം സംസ്ഥാന ത്ത് നിലവില്‍ ഇല്ല എന്നും ഐ. എം. എ. വ്യക്തമാക്കി.

നിപ്പ വിഷയത്തില്‍ സംസ്ഥാ ന ത്തെ സ്ഥിതി ഗതി കള്‍ നിയ ന്ത്രണ ത്തിലാണ്. നിപ്പ രോഗ ബാധ ഉണ്ടാ കുന്ന വരില്‍ കൂടുതല്‍ പേര്‍ക്കും അപകടം ഉണ്ടാ കുന്ന സാഹ ചര്യ ത്തില്‍ ഈ കാര്യ ത്തി ല്‍ ആവശ്യ മായ മുന്നൊ രുക്കം വേണം എന്നും അസ്സോസിയേഷന്‍ വ്യക്തമാക്കി.

വവ്വാലു കള്‍ കടിച്ച പഴ വര്‍ഗ്ഗ ങ്ങള്‍ കഴി ക്കു കയോ രോഗം പകരാന്‍ സാദ്ധ്യത യുള്ള തിനാല്‍ രോഗി കളു മായി അടുത്ത് ഇട പഴ കുന്നതോ ആയ സാഹ ചര്യ ങ്ങള്‍ ഒഴിവാക്കണം. രോഗി യുമായി അടുത്ത് ഇട പെടുന്ന വര്‍ക്കു മാത്ര മാണ് രോഗം പിടി പെടാന്‍ സാ ദ്ധ്യത യുള്ളത്. അതിനാല്‍ തന്നെ അത്തരം ആള്‍ ക്കാര്‍ ക്ക് കര്‍ശ്ശന നിരീക്ഷണം ആവശ്യമാണ്.

സംസ്ഥാനത്തെ 30,000 ഡോക്ടര്‍ മാര്‍ക്ക് നിപ്പ യുടെ ഏറ്റവും നൂതന മായ ചികിത്സ രീതികള്‍ സംബ ന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കിയി ട്ടുണ്ട്. അതോ ടൊപ്പം, കേരള ത്തിലെ മുഴുവന്‍ ആശു പത്രി കളി ലേയും ഡോക്ടര്‍ മാര്‍ക്കും ജീവന ക്കാര്‍ക്കും രോഗിയെ ചികിത്സി ക്കു മ്പോള്‍ സ്വീകരി ക്കേണ്ട തായ വ്യക്തി സംരക്ഷ ണ ത്തെ സംബ ന്ധിച്ചുള്ള പരിശീലന വും നല്‍കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

സ്കൂള്‍ വിദ്യാഭ്യാസ രീതി യില്‍ പരിഷ്കാരം : 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍ വരും

May 30th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം : ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ സ്കൂൾ വിദ്യാഭ്യാസം ഒരു ഡയ റക്ട റേറ്റിന് കീഴിൽ കൊണ്ടു വരാൻ തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ ഡറി പരീക്ഷ കള്‍ പൊതു വായ ഒരു പരീക്ഷാ കമ്മീ ഷണ റുടെ കീഴിൽ കൊണ്ടു വരണം എന്നുള്ള ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീ കരിച്ചു കൊണ്ടാണ് മന്ത്രി സഭാ തീരുമാനം. ഇതോടെ ഹൈസ്കൂൾ, ഹയർ സെക്കൻ ഡറി സ്കൂൾ ഏകീകരണം നിലവിൽ വരും.

പൊതു വിദ്യാഭ്യാസ മേഖല യിലെ മൂന്ന് ഡയറക്ട റേറ്റു കൾ ലയിപ്പിച്ച് ഡയറ ക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേ ഷൻ രൂപ വത്കരി ക്കുവാനും തീരുമാനിച്ചു. പൊതു വിദ്യാ ഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി എന്നീ മൂന്നു ഡയറക്ട റേറ്റു കൾ ചേർത്ത് കൊണ്ട് രൂപീ കരി ക്കുന്ന ഡയ റക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ തലപ്പത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ വരും.

ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിന് എതിരെ വിവിധ അദ്ധ്യാ പക സംഘ ടന കള്‍ രംഗ ത്തു വന്നി രുന്നു. തുടര്‍ന്ന്, വിദ്യാ ഭ്യാസ വകുപ്പു മന്ത്രി നടത്തിയ ചര്‍ച്ച കളിലെ അഭി പ്രായ ങ്ങള്‍ കൂടി പരി ശോധിച്ച ശേഷ മാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗം ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീ കരി ച്ചത്. ആദ്യഘട്ടം 2019-20 അധ്യയന വർഷം തന്നെ നടപ്പാക്കാൻ തുടങ്ങും.

നിലവിൽ ഡി. പി. ഐ, ഹയർ സെക്കൻഡറി, വി. എച്ച്. എസ്. ഇ. ഡയ റക്ട റേറ്റു കൾ നടത്തുന്ന എസ്. എസ്. എൽ. സി, പ്ലസ് വൺ, പ്ലസ് ടു ഉൾ പ്പെടെ പൊതു പരീക്ഷ കളുടെ നടത്തിപ്പിന് ഡയറ ക്ടർ ഓഫ് ജനറൽ എജു ക്കേഷനെ പരീക്ഷ  കമ്മീ ഷണർ ആയി നിയമിക്കും.

എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി വിഭാഗ ങ്ങൾ നില വില്‍ ഉള്ളതു പോലെ തുടരും. ഈ വിഭാഗ ങ്ങൾ ഡയറ ക്ടർ ഓഫ് ജനറൽ എജുക്കേ ഷന്റെ പരിധി യില്‍ ആയിരിക്കും. മേഖല, ജില്ല, ഉപ ജില്ല തല ത്തി ലുള്ള ആർ. ഡി. ഡി, എ.ഡി, ഡി. ഡി. ഇ, ഡി. ഇ. ഒ, എ. ഇ. ഒ എന്നീ ഓഫിസ് സംവി ധാന ങ്ങൾ തുടരും.

- pma

വായിക്കുക: , , ,

Comments Off on സ്കൂള്‍ വിദ്യാഭ്യാസ രീതി യില്‍ പരിഷ്കാരം : 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍ വരും

Page 96 of 118« First...102030...9495969798...110...Last »

« Previous Page« Previous « നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി
Next »Next Page » സൂര്യയും പറയുന്നു.. മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്ന്! വമ്പന്‍ റിലീസിനൊരുങ്ങി എന്‍ജികെ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha