സർഗ്ഗോത്സവ്-2023 : കോങ്ങാട് മണ്ഡലം കെ. എം. സി. സി. ജേതാക്കൾ

October 27th, 2023

kmcc-palakkad-sarggolsav-2023-ePathram
അബുദാബി : പാലക്കാട്‌ ജില്ലാ കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച സർഗ്ഗോത്സവ്-2023 കലാ സാഹിത്യ മത്സരങ്ങളിൽ കോങ്ങാട്, മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലം കെ. എം. സി. സി. കമ്മിറ്റികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ചു നൂറോളം പ്രതിഭകൾ അഞ്ചോളം വേദികളിലായി മാറ്റുരച്ച പരിപാടി, മികച്ച സംഘാടനം കൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും വേറിട്ടതായി. ഷൊർണൂർ, തൃത്താല, ഒറ്റപ്പാലം മണ്ഡലങ്ങളും മത്സര പങ്കാളികൾ ആയിരുന്നു.

palakkad-dist-kmcc-sargotsav-2023-ePathram

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവ ഹാജി സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. പാലക്കാട്‌ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ഷിഹാബ് കരിമ്പനോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. നേതാക്കളും സംസ്ഥാന – ജില്ലാ – മണ്ഡലം ഭാരവാഹികളും സെന്‍റര്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. സർഗ്ഗോത്സവ്-2023 പരിപാടിയുടെ ഭാഗമായി വനിതകൾക്ക് വേണ്ടി മെഹന്തി മത്സരവും കുട്ടികൾക്കായി കളറിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സർഗ്ഗോത്സവ്-2023 : കോങ്ങാട് മണ്ഡലം കെ. എം. സി. സി. ജേതാക്കൾ

അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു

October 25th, 2023

ahalia-medical-centre-open-new-ayurvedic-clinic-at-hamdan-ePathram
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പിനു കീഴില്‍ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ആയുര്‍വ്വേദ കേന്ദ്രം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അഹല്യ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. എസ്. ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ പ്രതിനിധികളും അഹല്യ ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മികച്ച ആയുര്‍വ്വേദ ചികിത്സകള്‍ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു എന്നും ഡോ. വി. എസ്. ഗോപാല്‍ അറിയിച്ചു.

പൊണ്ണത്തടി, പ്രമേഹം, രക്ത സമ്മര്‍ദ്ദം, സന്ധി വാതം, ആസ്ത്മ, ലൈംഗിക വൈകല്യങ്ങള്‍, ചര്‍മ്മ രോഗ ങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആയുര്‍വ്വേദ ചികിത്സയിലൂടെ രോഗശാന്തി നല്‍കുക എന്നതാണ് ലക്ഷ്യം.

നിലവിൽ മുസഫ്ഫയിലെ അഹല്യ ആശുപത്രിയിൽ ആയുർവ്വേദ ചികിത്സ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്ന് അഹല്യ മാര്‍ക്കറ്റിംഗ് മാനേജർ സൂരജ് പ്രഭാകർ പറഞ്ഞു.

ആയുര്‍വ്വേദ വിധി പ്രകാരമുള്ള പ്രസവാനന്തര പരിചരണം, നട്ടെല്ല്, ജോയിന്‍റ് കെയര്‍ പ്രോഗ്രാം, താരന്‍ നിവാരണ ചികിത്സ, ശരീര ഭാരം കുറക്കുവാന്‍ ബ്യൂട്ടി കെയര്‍ പാക്കേജുകള്‍ തുടങ്ങിയവയും അഹല്യ ആയുര്‍വ്വേദ കേന്ദ്രത്തില്‍ ലഭ്യമാണ്. Instagram

- pma

വായിക്കുക: , , , , ,

Comments Off on അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു

ഗായിക റംലാ ബീഗം അന്തരിച്ചു

September 27th, 2023

singer-ramla-beegum-passes-away-ePathram
കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ആദ്യകാല കഥാപ്രസംഗ കലാകാരിയുമായ റംലാ ബീഗം (85) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗ ങ്ങളിലൂടെയും മാപ്പിള പ്പാട്ടുകളിലൂ ടെയും മാപ്പിള കലാ സാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരിയാണ് റംലാ ബീഗം.

ആലപ്പുഴ സക്കറിയ ബസാറിലെ ഹുസൈന്‍ യൂസഫ് യമാന – മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനനം. ഏഴു വയസ്സു മുതൽ അമ്മാവൻ സത്താർ ഖാന്‍റെ കീഴില്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ റംല ബീഗം ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.

കാഥികൻ വി. സാംബ ശിവന്‍റെ തബലിസ്റ്റും ഗായകനുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുമായി വിവാഹിതയായ ശേഷം1963 മുതല്‍ കഥാപ്രസംഗ രംഗത്തേക്കും മാപ്പിള പ്പാട്ടിലും സജീവമായി.

എച്ച്‌. എം. വി. റെക്കോഡുകളിലെ പാട്ടുകള്‍ ഹിറ്റുകള്‍ ആയി. അഞ്ഞൂറോളം ഓഡിയോ കെസറ്റുകളിലും ഗള്‍ഫിലും മറ്റു ദേശങ്ങളി ലുമായി ആയിരക്കണക്കിനു വേദികളിലും പാടി. ഇസ്ലാമിക ചരിത്രം പറയുന്ന 20 കഥാ പ്രസംഗങ്ങള്‍ റംലാ ബീഗം അവതരിപ്പിച്ചു.

ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന കഥാ പ്രസംഗമാണ് ഏറെ ശ്രദ്ധേയം. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി എന്നീ കൃതികളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാഡമി, ഫോക് ലോര്‍ അക്കാഡമി, മാപ്പിള കലാ അക്കാഡമിയുടേയും പുരസ്കാരങ്ങളും കെ. എം. സി. സി. ഉള്‍പ്പെടെ ഗള്‍ഫിലെ നിരവധി സംഘടനകളുടേയും പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി.

- pma

വായിക്കുക: , , ,

Comments Off on ഗായിക റംലാ ബീഗം അന്തരിച്ചു

വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ

September 21st, 2023

lok-sabha-passes-women-s-reservation-bill-ePathram
ന്യൂഡല്‍ഹി : ലോക് സഭയിലും നിയമ സഭകളിലും വനിതകൾക്ക് മൂന്നില്‍ ഒന്ന് (33% സീറ്റ്) സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ ലോക്‌ സഭയില്‍ പാസ്സായി. പാർലിമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസം ബില്ല് സ്ലിപ്പ് വോട്ടിന്ന് ഇട്ടപ്പോൾ അനുകൂലിച്ച് കൊണ്ട് 454 വോട്ടും എതിർത്ത് കൊണ്ട് 2 വോട്ടും ലഭിച്ചു.

നിലവിൽ പട്ടിക വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കി വെക്കുവാനും വ്യവസ്ഥ നല്‍കി ക്കൊണ്ടുള്ളതാണ് കേന്ദ്ര നിയമ വകുപ്പു മന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച നാരി ശക്തി വന്ദൻ ബില്ലില്‍ പറയുന്നത്.

പട്ടിക വിഭാഗങ്ങള്‍ക്ക് ഉപ സംവരണവും ഉണ്ടാകും എന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒ. ബി. സി. വിഭാഗത്തിന്‍റെ സംവരണത്തെ ക്കുറിച്ച് ബില്ലില്‍ പരാമര്‍ശം ഒന്നും ഇല്ല.

ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥ യുണ്ട്. ബിൽ ഇനി രാജ്യസഭ യിൽ അവതരിപ്പിച്ച് അവിടെ നിന്ന് പാസ്സായ ശേഷം രാഷ്ട്ര പതിയുടെ അംഗീകാരത്തിന് അയക്കും.

അംഗീകാരം ലഭിച്ചാല്‍ ഇത് നിയമം ആവുകയും ചെയ്യും. മൂന്നില്‍ ഒന്ന് വനിതാ സംവരണം നടപ്പാക്കുന്ന തോടെ ലോക് സഭയില്‍ വനിതാ എം. പി. മാരുടെ എണ്ണം 181 ആയി ഉയരും.Women Reservation Bill 2023

- pma

വായിക്കുക: , , , , , , , , , ,

Comments Off on വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ

ഗർഭ പാത്രത്തിലുള്ള കുഞ്ഞിൻ്റെ സങ്കീർണ്ണ ശസ്ത്ര ക്രിയ വിജയകരം

September 17th, 2023

burjeel-dr-mandeep-sing-repair-with-a-surgery-spina-bifida-ePathram
അബുദാബി : അമ്മയുടെ ഉദരത്തില്‍ ഗര്‍ഭാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നട്ടെല്ലിലെ തകരാർ പരിഹരി ക്കുവാന്‍ ശസ്ത്ര ക്രിയക്ക് വിധേയയായ ശിശു രണ്ട് മാസത്തിന് ശേഷം ജീവിതത്തിലേക്ക്. കൊളംബിയൻ ദമ്പതികളുടെ കുഞ്ഞ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയില്‍ പിറന്നു.

സങ്കീർണ്ണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ യു. എ. ഇ. യിലെ വൈദ്യ രംഗത്തിന്‍റെ വൈദഗ്ദ്യം വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ചിരി ക്കുകയാണ് മരിയ എന്ന കുഞ്ഞിന്‍റെ പിറവിയും മെച്ചപ്പെട്ട ആരോഗ്യ നിലയും.

ഗർഭാവസ്ഥയുടെ ഇരുപത്തി നാലാം ആഴ്ചയിൽ ശസ്ത്രക്രിക്കു വിധേയയായ ശിശു പിന്നീട് 37ാം ആഴ്ചയില്‍ ജനിച്ചു. കുഞ്ഞ് മരിയ വിയോലെറ്റ യുടെയും അമ്മ ലിസ് വാലന്‍റീന പരാ റോഡ്രിഗസിന്‍റെയും ആരോഗ്യ നില തൃപ്തികരം ആണെന്നും ആശുപത്രി യിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ബുർജീൽ മെഡിക്കൽ സിറ്റി അധികൃതര്‍ അറിയിച്ചു.

spina-bifida-repair-in-burjeel-medical-city-ePathram

മുംബൈയിൽ കുടുംബ വേരുകളുള്ള ഡോ. മന്ദീപ് സിംഗ്, സ്‌പൈന ബൈഫിഡ ശസ്ത്ര ക്രിയ വിജയ കരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി. ഡോ. മന്ദീപിന്‍റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്‌സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്‍ററിലെ വിദഗ്ധ സംഘമാണ് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്തിയത്.

ഗർഭ പാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്തായിരുന്നു പിറകു വശത്ത് ശസ്ത്ര ക്രിയ. കുഞ്ഞിന്‍റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തി വച്ച് ഗർഭ പാത്രം അടച്ചു.

ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗർഭ പാത്ര ത്തിൽ തന്നെ തുടർന്ന കുഞ്ഞ് 37 ആം ആഴ്ച സ്വാഭാവിക പ്രസവ ത്തിലൂടെയാണ് പുറത്തെത്തിയത്.

ഗൈനക്കോളജിസ്റ്റായ ഡോ. ഋതു നമ്പ്യാരാണ് മറിയത്തിന്‍റെ പിറവിക്ക് വൈദ്യ സഹായം നൽകിയത്. ജനന സമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചർമത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സർജൻ ഡോ. എസ്സാം എൽഗമൽ ഇത് അടച്ചു.

പിറന്നു വീണു രണ്ടാഴ്ചയോളം നിയോനാറ്റോളജി ഡയറക്ടർ ഡോ. ഇവിയാനോ റുഡോൾഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്‍റെ പരിചരണത്തില്‍ കഴിഞ്ഞു കുഞ്ഞുമരിയ. കുട്ടിയുടെ ആരോഗ്യത്തിലും ഭാവിയെ കുറിച്ചും ശുഭാപ്തി വിശ്വാസം ഉണ്ട് എന്ന് ബുര്‍ജീലിലെ മെഡിക്കൽ സംഘം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഗർഭ പാത്രത്തിലുള്ള കുഞ്ഞിൻ്റെ സങ്കീർണ്ണ ശസ്ത്ര ക്രിയ വിജയകരം

Page 5 of 54« First...34567...102030...Last »

« Previous Page« Previous « മുജീബ് മൊഗ്രാൽ സ്മരണാര്‍ത്ഥം നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചു
Next »Next Page » എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha