റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

April 10th, 2019

fighter jets-epathram
ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പരാതി ക്കാര്‍ സമര്‍ പ്പിച്ച രേഖ കള്‍ മോഷ്ടിച്ചത് എന്നും ഇത് തെളി വായി പരി ഗണി ക്കരുത് എന്നു മുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. മാത്രമല്ല പുന: പരി ശോധന ഹര്‍ജി യോ ടൊപ്പം പുറത്തു വന്ന രേഖകളും പരിശോധി ക്കും എന്നും സുപ്രീം കോടതി.

റഫാൽ ഇടപാടിൽ പ്രതിരോധ രേഖകൾ തെളിവ് ആയി എടുക്കു വാന്‍ കഴി യില്ല എന്ന കേന്ദ്ര സർക്കാർ വാദ ത്തി നു ഇതു വലിയ തിരിച്ചടി ആയി.

ചോര്‍ത്തിയ രേഖ കള്‍ പരിഗണി ക്കാം എന്ന് ഉത്തരവ് ഇറക്കിയത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആദ്ധ്യക്ഷം വഹിച്ച ബെഞ്ച് ആണ്. പ്രതിരോധ മന്ത്രാ ലയ ത്തില്‍ നിന്നു ചോര്‍ത്തി യ രേഖ കള്‍ സ്വീകരി ക്കരുത് എന്നാ യി രുന്നു കേന്ദ്ര സര്‍ക്കാരി ന്റെ വാദം.

എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ല എന്നും അവ നേരത്തേ തന്നെ പ്രസിദ്ധീ കരിക്ക പ്പെട്ടവ ആണ് എന്നും ഹര്‍ജി ക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദി ച്ചു.

റഫാൽ കേസിൽ പ്രധാന മന്ത്രി യുടെ ഓഫീസ്‍ ഇടപെട്ടു എന്നാണ് മുഖ്യ വെളി പ്പെടു ത്തൽ. മൂന്നു രേഖ കളാണ് ഇതിനു തെളിവായി സമർപ്പിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

എമിസാറ്റ്​ വിക്ഷേപണം വിജയ കരം : ചരിത്ര നേട്ടവു മായി ഐ. എസ്. ആര്‍. ഒ.

April 1st, 2019

logo-isro-indian-space-research-organization-ePathram

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹ മായ എമിസാറ്റ് വിജയ കര മായി വിക്ഷേ പിച്ചു. പി. എസ്. എല്‍. വി. സി – 45 എന്ന റോക്ക റ്റില്‍ എമിസാറ്റ് കൂടാതെ മറ്റു നാലു രാജ്യ ങ്ങളുടെ ടേത് ഉൾപ്പെടെ 28 ചെറു ഉപ ഗ്രഹ ങ്ങള്‍ ഒരേ സമയം വിക്ഷേപിച്ച് 17 മിനിറ്റിനുള്ളില്‍ 749 കിലോ മീറ്റർ അകലെ യുള്ള മൂന്ന് വ്യത്യസ്ത ഭ്രമണ പഥ ങ്ങ ളില്‍  എത്തിച്ചു കൊണ്ട് ഐ. എസ്. ആര്‍. ഒ. ചരിത്ര ത്തില്‍ ഇടം നേടി.

ഏപ്രില്‍ ഒന്ന്, തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ ബഹി രാ കാശ കേന്ദ്ര ത്തില്‍ നിന്നാണ് വിക്ഷേപണം നട ത്തിയത്.

ഇന്ത്യ യുടെ എമിസാറ്റ്, അമേരിക്ക യില്‍ നിന്നു ള്ള 20 ഉപ ഗ്രഹ ങ്ങള്‍ ലിത്വാനിയ യില്‍ നിന്നുള്ള രണ്ട് ഉപ ഗ്രഹ ങ്ങള്‍, സ്വിറ്റ്‌സര്‍ ലന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യ ങ്ങളുടെ ഓരോ ഉപ ഗ്രഹ ങ്ങള്‍ എന്നിവ യാണ് പി. എസ്. എല്‍. വി. സി – 45 ഭ്രമണ പഥ ത്തി ലേക്ക് എത്തി ച്ചത്.

ഐ. എസ്. ആർ. ഒ. യുടെ പി. എസ്. എൽ. വി. യുടെ 47ാ മത് ദൗത്യമാണ് എമിസാറ്റ് എന്നും വിവിധ ഉപഗ്രഹ ങ്ങളെ നിരീക്ഷി ക്കുവാന്‍ മൂന്നു ഭ്രമണ പഥ ങ്ങളിൽ സഞ്ചരി ക്കുന്നത് ഉൾ പ്പെടെ നിര വധി സവി ശേഷ തകൾ എമി സാറ്റിന് ഉണ്ട് എന്നും ഐ. എസ്. ആർ. ഒ. വ്യക്ത മാക്കി.

- pma

വായിക്കുക: , ,

Comments Off on എമിസാറ്റ്​ വിക്ഷേപണം വിജയ കരം : ചരിത്ര നേട്ടവു മായി ഐ. എസ്. ആര്‍. ഒ.

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

March 6th, 2019

india-pak-epathram

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം.രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്.പുലർച്ചെ മൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു.

ഇന്ത്യൻ സൈന്യം ഇന്നലെയും ഇന്നും ശക്തമായി തിരിച്ചടിച്ചു. ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിർത്തിയിൽ പാക് സൈന്യം നിയന്ത്രണരേഖയിൽ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതേസമയം, ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌രെ വധിച്ചു.

- അവ്നി

വായിക്കുക: , , , ,

Comments Off on അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു

March 2nd, 2019

nirmala-sitharaman-meets-abhinandan-varthaman-ePathram
ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരിൽ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായില്ല എങ്കിലും മാന സിക പീഡനം നേരിട്ടു എന്ന് വിംഗ് കമാന്‍ ഡര്‍ അഭി നന്ദന്‍ വർദ്ധ മാൻ വെളിപ്പെടുത്തി എന്ന് ഔദ്യോ ഗിക വൃത്ത ങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യായ എ. എന്‍. ഐ. റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ അതിര്‍ത്തി ലംഘിച്ച പാക് യുദ്ധ വിമാനത്തെ തുരത്തു ന്നതി നിടെ അദ്ദേഹം പറത്തിയ മിഗ് – 21 പോര്‍ വിമാനം പാക് അധീന കശ്മീ രില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച യാണ് അഭിനന്ദനെ പാക്കി സ്ഥാന്‍ സേന പിടികൂടിയത്.

അറുപത് മണിക്കൂറു കൾക്കു ശേഷം വെള്ളി യാഴ്ച വൈകു ന്നേര മാണ് വിംഗ് കമാന്‍ ഡര്‍ അഭിനന്ദന്‍ ഇന്ത്യ യില്‍ തിരികെ എത്തിയത്. പിന്നീട് വൈദ്യ പരി ശോധന ക്കു വിധേയ നായ അഭിനന്ദനെ കേന്ദ്ര പ്രതി രോധ മന്ത്രി നിര്‍മ്മല സീതാ രാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോ ഗസ്ഥരും സന്ദര്‍ശി ച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു

അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി

March 1st, 2019

abhinandan-varthaman-wagah-border-epathram

ന്യൂഡല്‍ഹി : ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികൻ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ അതിര്‍ത്തിയിലെത്തി. അഭിനന്ദനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുതിര്‍ന്ന ഒരു സംഘം ദില്ലിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തി.

പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരിപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‍ത്താതിരിക്കാനായില്ല. ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി

Page 11 of 18« First...910111213...Last »

« Previous Page« Previous « കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം; നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു
Next »Next Page » പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha