സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം

May 4th, 2017

kerala-sahithya-accadamy-sahithyolsavam-ePathram
ദുബായ് : കേരള പ്പിറവിയുടെ വജ്ര ജൂബിലി ആഘോഷ ങ്ങളുടെ ഗള്‍ഫ് പതിപ്പ് ദുബായില്‍ അരങ്ങേറുന്നു.

‘എന്റെ കേരളം എന്റെ മലയാളം സ്മരണ യുടെ അറുപതാണ്ട്’ എന്ന ആശയ ത്തെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമി യുടെ നേതൃത്വ ത്തില്‍ ഒരുക്കുന്ന മൂന്നു ദിവസ ത്തെ സാഹിത്യോത്സവത്തിന് ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ മെയ് 4 വ്യാഴാഴ്ച വൈകു ന്നേരം 8 മണിക്ക് കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന തോടെ സാഹിത്യോ ത്സവ ത്തിന് തുടക്ക മാകുന്നു.

മെയ് 5 വെള്ളി യാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ നടക്കുന്ന വിവിധ മലയാള രചനാ മത്സര ങ്ങളില്‍ ഒന്‍പതാം ക്ലാസ്സു മുതല്‍ 12 വരെ യുള്ള വിദ്യാർ ത്ഥി കൾക്ക് പങ്കെടുക്കാം.

തുടർന്ന് ‘വായന, എഴുത്ത്, ആസ്വാദനം’ എന്ന വിഷയ ത്തില്‍ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹനന്‍, കവി സച്ചിദാനന്ദന്‍, പ്രൊഫ കെ. ഇ. എന്‍. കുഞ്ഞ ഹമ്മദ്, പ്രൊഫ. എം. എം. നാരായണന്‍, ടി. ഡി. രാമ കൃഷ്ണന്‍ എന്നിവർ പങ്കെടുക്കുന്ന ശില്പ ശാലയും സംവാദവും നടക്കും.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം രണ്ടു മണി മുതല്‍ ‘മാധ്യമ ഭാഷയും സംസ്‌കാ രവും’ എന്ന വിഷയത്തില്‍ ടോക് ഷോ അവത രി പ്പിക്കും. വൈകു ന്നേരം 3.30 മുതല്‍ ആറു മണി വരെ ‘പ്രവാസ രചനകള്‍ ഒരു അന്വേഷണം’ എന്ന വിഷയ ത്തില്‍ ശില്പശാല. തുടര്‍ന്ന് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം. മെയ് 6 ശനിയാഴ്ച സ്കൂള്‍ അദ്ധ്യാ പകര്‍ക്കു വേണ്ടി യുള്ള ഭാഷാ സെമി നാറും ശില്പ ശാല യും നടക്കും.

വിവരങ്ങള്‍ക്ക് : 058 812 77 88, 055 75 24 284

- pma

വായിക്കുക: , , , , , , ,

Comments Off on സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം

കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

Comments Off on കോവിലന്‍ അന്തരിച്ചു

Page 12 of 12« First...89101112

« Previous Page
Next » മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha