സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്

December 13th, 2020

malayalam-writer-novelist-ua-khader-ePathram
തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.

മലയാള സാഹിത്യ ത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്തുവാന്‍ കഴിയാത്ത നഷ്ടമാണ് യു. എ. ഖാദറി ന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മത നിരപേക്ഷതയും പുരോഗമനോന്മുഖ വുമായ നിലപാട് കൈ ക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലി പ്പി ക്കുകയും ചെയ്തു യു. എ. ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാ സാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത.

തൃക്കോട്ടൂർ പെരുമ പോലെ യുള്ള വിശിഷ്ട ങ്ങളായ കൃതി കളിലൂടെ മലയാള സാഹിത്യ ത്തിന്റെ അതിരു കൾ കടന്ന് ദേശീയ തലത്തിലെ ഇന്ത്യൻ എഴുത്തു കാരൻ എന്ന നിലയി ലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥ കളിൽ കൊണ്ടു വന്ന എഴുത്തു കാരന്‍ ആയിരുന്നു. മനോ ഹരമായ ദൃശ്യങ്ങൾ അവ തരി പ്പിച്ചു കൊണ്ടാണ് ചിത്രകാരൻ കൂടിയായ ഖാദർ കഥകൾ പറഞ്ഞത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പം ഉണ്ടായിരുന്നു. മേശ വിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടി യോടുള്ള അദ്ദേഹ ത്തിന്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.

മ്യാൻമാറിൽ ജനിച്ച യു. എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃ തിയെ ഉൾ ക്കൊണ്ടു കൊണ്ട്, മലയാള ത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട് വായന ക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.

ചുറ്റു പാടുകളെ സൂക്ഷ്മ മായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാർത്ഥ്യ ങ്ങളെയും വ്യക്തിഗതമായ അനുഭൂതി കളെയും ഭാവനാ ത്മകമായി സമന്വയി പ്പിച്ച് എഴുതുന്ന അദ്ദേഹ ത്തി ന്റെ ശൈലി മലയാള സാഹിത്യ ത്തിൽ വേറിട്ടു നിന്നു. കേരള ത്തിന്റെ സാഹിത്യം അടക്കമുള്ള സാംസ്കാരിക മണ്ഡല ങ്ങൾക്ക് ആകെയും മത നിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യ ങ്ങൾക്ക് ആകെയും കനത്ത നഷ്ടമാണ്.

നിർണ്ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹ ത്തിന്റെ വിട വാങ്ങൽ. ദുഃഖ ത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യ മന്ത്രിയുടെ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്

യു. എ. ഖാദർ അന്തരിച്ചു

December 12th, 2020

malayalam-writer-novelist-ua-khader-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.

ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്,  മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.

പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935‌ ലാണ് ഖാദര്‍ ജനിച്ചത്.

മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.

1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഖാദർ അന്തരിച്ചു

അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

October 15th, 2020

poet-akkitham-achuthan-namboothiri-ePathram
തൃശ്ശൂര്‍ : ജ്ഞാനപീഠ ജേതാവ്‌ മഹാ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്ത രിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ യാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന്‌ ചികില്‍സയില്‍ ആയിരുന്നു. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശി യാണ്.

‘വെളിച്ചം ദു:ഖമാണുണ്ണി…
തമസ്സല്ലോ സുഖ പ്രദം!

എന്ന് കുറിച്ചിട്ട മഹാകവിയെ ജ്ഞാനപീഠ പുരസ്‌കാരം തേടി എത്തിയത് 2019 ൽ ആയിരുന്നു.

കേരള സാഹിത്യഅക്കാദമി (1972),  കേന്ദ്ര സാഹിത്യ അക്കാദമി (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം (2008), വയലാര്‍ അവാര്‍ഡ് (2012), പത്മശ്രീ പുരസ്‌കാരം (2017), ജ്ഞാനപീഠ സമിതി യുടെ മൂര്‍ത്തി ദേവി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിരുന്നു.

കവിത, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗ ങ്ങളിലായി നാലപത്തി അഞ്ചോളം രചനകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ നാലു ഖണ്ഡ ങ്ങളായി എഴുതി), ഭാഗവതം, ബലിദർശനം, നിമിഷ ക്ഷേത്രം, മാനസ പൂജ, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, മനസ്സാക്ഷി യുടെ പൂക്കള്‍, പഞ്ച വര്‍ണ്ണ ക്കിളി, അരങ്ങേറ്റം, ഒരു കുല മുന്തിരിങ്ങ, മധുവിധു, അമൃത ഗാഥിക, കളിക്കൊട്ടിലില്‍, സമത്വ ത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതി കാര ദേവത, മധു വിധുവിനു ശേഷം, സ്പര്‍ശ മണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസ പൂജ, അക്കിത്ത ത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കോട്ടയം സാഹിത്യ പ്രവർത്തക സഹ കരണ സംഘം ഡയറക്ടർ, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡണ്ട്, തപസ്യ കലാ സാഹിത്യ വേദി പ്രസി ഡണ്ട്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡണ്ട്, പൊന്നാനി കേന്ദ്ര കലാ സമിതി സെക്രട്ടറി തുടങ്ങിയ ചുമതല കൾ വഹിച്ചിട്ടുണ്ട്.

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്
ഞാന്‍ പൊഴിക്കവേ,  ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം’ – അക്കിത്തം  

- pma

വായിക്കുക: , , , , ,

Comments Off on അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

August 3rd, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ഓൺ ലൈൻ വെർച്വല്‍ സമ്മർ ക്യാമ്പ് ‘വേനൽ പ്പറവകൾ’ ആഗസ്റ്റ് 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും.

എല്ലാ വര്‍ഷവും വേനല്‍ അവധി ക്കാലത്ത് സംഘടി പ്പിച്ചു വരുന്ന അനുരാഗ് മെമ്മോ റിയല്‍ സമാജം സമ്മര്‍ ക്യാമ്പ്, കൊവിഡ് സാഹ ചര്യ ത്തിലാണ് ഓണ്‍ ലൈന്‍ വെർച്വല്‍ ക്യാമ്പ് ആക്കി മാറ്റിയത്.

സ്കൂൾ അവധികളും തുടർച്ച യായ ലോക്ക് ഡൗണു കളും കാരണം വീടുകളിലും ഫ്ലാറ്റു കളിലും അകപ്പെട്ടു പോയ കുട്ടികളെ ഊർജ്ജ സ്വലരാക്കി മാറ്റുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് വൈവിധ്യമാര്‍ന്ന ആശയ ങ്ങൾ ഉൾപ്പെടുത്തി അബുദാബി മലയാളി സമാജം ‘വേനൽ പ്പറവകൾ’ ഒരുക്കുന്നത് എന്നും ഭാര വാഹികള്‍ അറിയിച്ചു.

എം. എൻ. കാരശ്ശേരി, സന്തോഷ് കീഴാറ്റൂർ, നികേഷ് കുമാർ, സിപ്പി പള്ളിപ്പുറം, ചിക്കൂസ് ശിവൻ, ബൈജു ജോസഫ് താളൂപ്പാടത്ത്, ബേബി മാത്യു സോമ തീരം, ഇബ്രാഹിം ബാദുഷ, ഇ. ആർ. ബി. ഗോപ കുമാർ, രമേശ് ജി. പറവൂർ, മണി ബാബു, രാജു മാത്യു, അഡ്വ. ആയിഷ സക്കീർ, റോഷ്‌നി മാത്യു എന്നിവർ കുട്ടി കളുമായി വിവിധ വിഷയ ങ്ങളില്‍ സംവദിക്കും. അലക്‌സ് താളൂപ്പാടം ക്യാമ്പ് നയിക്കും.

ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന സമ്മര്‍ ക്യാമ്പിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കുട്ടികൾക്ക് പങ്കാളികള്‍ ആവാം. വിശദ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധ പ്പെടുക. 025537600.

മറ്റു നമ്പറുകള്‍ : +971 54 442 1842, 050 721 7406, 050 829 2751

- pma

വായിക്കുക: , , , , , , ,

Comments Off on സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

എം. പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

May 31st, 2020

mp-veerendra-kumar-ePathram
അബുദാബി : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാജ്യ സഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം. പി. വീരേന്ദ്ര കുമാറി ന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) അനുശോചിച്ചു.

mp-veerendra-kumar-in-ima-media-seminar-ePathram
മാധ്യമ രംഗത്തെ മുതിര്‍ന്ന ഒരാള്‍ എന്ന നിലയിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലെ വ്യക്തിത്വം എന്ന നിലയിലും അദ്ദേഹത്തിന്റെ വേര്‍ പാട് മാധ്യമ ലോക ത്തിന് വലിയ വിടവ് സൃഷ്ടിച്ചു എന്നും ഇമയുടെ ഓണ്‍ ലൈന്‍ മീറ്റിംഗി ലൂടെ ഒരുക്കിയ അനുശോചന യോഗ ത്തിൽ ഇമ അംഗങ്ങൾ പറഞ്ഞു.

ടി. പി. ഗംഗാധരൻ, പി. എം. അബ്ദുൽ റഹ്‌മാൻ, അനിൽ സി. ഇടിക്കുള, എന്‍. എം. അബുബക്കര്‍, റസാഖ് ഒരുമന യൂർ, ധനഞ്ജയ് ശങ്കർ തുടങ്ങിയവര്‍ അനു ശോചനം രേഖ പ്പെടുത്തി.

ഇമ പ്രസിഡണ്ട് റാഷിദ് പൂമാടം, ജനറൽ സെക്രട്ടറി ടി. പി. അനൂപ്, ട്രഷറർ സമീർ കല്ലറ, വൈസ് പ്രസിഡണ്ട് ഷിൻസ് സെബാസ്റ്റ്യൻ എന്നിവര്‍ നേതൃത്വം നല്‍കി.

മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷം ചേരണം : സെബാസ്റ്റ്യന്‍ പോള്‍

മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു 

പ്രവാസി പ്രശ്നങ്ങൾക്ക് രാഷ്ട്രീയം മറന്നു ഒന്നിച്ചു നിൽക്കണം : സ്പീക്കർ 

ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍

- pma

വായിക്കുക: , , , ,

Comments Off on എം. പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Page 5 of 12« First...34567...10...Last »

« Previous Page« Previous « അണു നശീകരണ സമയം പുനഃ ക്രമീകരിച്ചു
Next »Next Page » ഔദ്യോഗിക വാര്‍ത്ത ‘വാം’ ഇനി മലയാള ഭാഷ യിലും വായിക്കാം. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha