ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

July 6th, 2022

gandhian-p-gopinathan-nair-ePathram
തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധി യനും സാമൂഹിക പ്രവർത്തകനുമായ പി. ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍ കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് ജീവിക്കുകയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തി കൂടിയാണ് പി. ഗോപിനാഥന്‍ നായര്‍.

എം. പത്മനാഭ പിള്ള – കെ. പി. ജാനകി അമ്മ ദമ്പതി കളുടെ മകനായി 1922 ജൂലായ് 7 ന് ജനിച്ച ഗോപി നാഥന്‍ നായരുടെ പ്രാഥമിക വിദ്യാഭ്യാസം നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹൈസ്കൂളിൽ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര ത്തില്‍ ഇറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഗാന്ധി സ്മാരക നിധി എന്ന് അറിയപ്പെട്ട മഹാത്മ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശ ങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയതും തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളി ആയതും. 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

March 15th, 2022

excellence-award-ePathram

തിരുവനന്തപുരം : 2021ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫസര്‍. എരുമേലി പരമേശ്വരന്‍ പിള്ള യുടെ സ്മരണാര്‍ത്ഥം ശക്തി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫസര്‍. എം. കെ. സാനുവിന്‍റെ ‘കേസരി, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടാവ്’ എന്ന കൃതി അര്‍ഹമായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ശക്തി – ടി. കെ. രാമകൃഷ്ണന്‍ സ്മാരക പുരസ്കാരം സി. എല്‍. ജോസിനു സമ്മാനിക്കും.

മികച്ച നോവല്‍ : അകം (കെ. ആര്‍. മല്ലിക).
ബാല സാഹിത്യം : അപ്പുവും അച്ചുവും (സേതു).
മികച്ച കഥ : കടുക്കാച്ചി മാങ്ങ (വി. ആര്‍. സുധീഷ്).
വിജ്ഞാന സാഹിത്യം : ഭരണ ഘടന-ചരിത്രവും സംസ്‌കാരവും (പി. രാജീവ്). കവിത : കറുത്ത വറ്റേ, കറുത്ത വറ്റേ (രാവുണ്ണി), മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (അസീം താന്നിമൂട്). നാടകം : ഇരിക്കപ്പിണ്ഡം കഥപറയുന്നു (ഇ. ഡി. ഡേവിസ്), ജീവിതം തുന്നുമ്പോള്‍ (രാജ് മോഹന്‍ നീലേശ്വരം). നിരൂപണം : അകം തുറക്കുന്ന കവിതകള്‍ (വി. യു. സുരേന്ദ്രന്‍), കവിതയിലെ കാലവും കാല്‍പ്പാടുകളും (ഇ. എം. സൂരജ്).

പി. കരുണാകരന്‍ ചെയര്‍മാനും എ. കെ. മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എറണാകുളത്ത് 2022 ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

യു. എ. ഇ.  യിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നാലു പതിറ്റാണ്ടായി സജീവമായിട്ടുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സ് 1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

October 6th, 2021

കൊച്ചി : കാർട്ടൂണിസ്റ്റ് യേശുദാസൻ (83) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ യിലായിരുന്നു. മലയാള മനോരമ യിൽ 1985 മുതൽ 2010 വരെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന വിശേഷണം നേടിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.

cartoonist-yesudasan-ePathram

മനോരമ ദിന പത്രത്തിലെ ‘പൊന്നമ്മ സൂപ്രണ്ട്’ വനിത മാസിക യിലെ ‘മിസ്സിസ് നായർ’ തുടങ്ങി നിരവധി പ്രശസ്ത പംക്തികളുടെ സൃഷ്ടാവ്, കേരള കാർട്ടൂൺ അക്കാഡമി യുടെ സ്ഥാപക ചെയർമാന്‍, കേരള ലളിത കലാ അക്കാഡമി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

cartoonist-yesudasan-self-cartoon-ePathram

ഏറെ വായനക്കാർ ഉണ്ടായിരുന്ന ടക് – ടക്, അസാധു, ടിക് – ടിക് എന്നീ ആക്ഷേപ ഹാസ്യ – കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ നടത്തി. ആദ്യ കാലത്ത് ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാല യുഗം, കട്ട് – കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ് മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ‘ഴ’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ യായ കെ. ജി. ജോർജ്ജിന്റെ ‘പഞ്ച വടിപ്പാലം’ (1984) സംഭാഷണവും എ. ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ (1992) തിരക്കഥയും എഴുതി സിനിമാ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.

* Cartoonist YesuDasan , WiKiPeDia

- pma

വായിക്കുക: , , , ,

Comments Off on കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

October 6th, 2021

കൊച്ചി : കാർട്ടൂണിസ്റ്റ് യേശുദാസൻ (83) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ യിലായിരുന്നു. മലയാള മനോരമ യിൽ 1985 മുതൽ 2010 വരെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന വിശേഷണം നേടിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.

മനോരമ ദിന പത്രത്തിലെ ‘പൊന്നമ്മ സൂപ്രണ്ട്’ വനിത മാസിക യിലെ ‘മിസ്സിസ് നായർ’ തുടങ്ങി നിരവധി പ്രശസ്ത പംക്തികളുടെ സൃഷ്ടാവ്, കേരള കാർട്ടൂൺ അക്കാഡമി യുടെ സ്ഥാപക ചെയർമാന്‍, കേരള ലളിത കലാ അക്കാഡമി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

ഏറെ വായനക്കാർ ഉണ്ടായിരുന്ന ടക് – ടക്, അസാധു, ടിക് – ടിക് എന്നീ ആക്ഷേപ ഹാസ്യ – കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ നടത്തി. ആദ്യ കാലത്ത് ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാല യുഗം, കട്ട് – കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ് മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ‘ഴ’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ യായ കെ. ജി. ജോർജ്ജിന്റെ ‘പഞ്ച വടിപ്പാലം’ (1984) സംഭാഷണവും എ. ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ (1992) തിരക്കഥയും എഴുതി സിനിമാ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.

* Cartoonist YesuDasan , WiKiPeDia

- pma

വായിക്കുക: , , , ,

Comments Off on കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

സുഗതകുമാരി അന്തരിച്ചു

December 23rd, 2020

sugathakumari-epathram
തിരുവനന്തപുരം : കവയിത്രി സുഗത കുമാരി (86) അന്തരിച്ചു. കൊവിഡ് ബാധയെ ത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ യില്‍ ആയി രുന്നു. വൈകുന്നേരം നാലു മണിക്ക് ഔദ്യോഗിക ബഹുമതി കളോടെ ശാന്തി കവാട ത്തിൽ സംസ്‌കാരം നടക്കും.

ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയും എഴുത്തു കാരനു മായിരുന്ന ബോധേശ്വരന്‍ (കേശവ പിള്ള) വി. കെ. കാർത്ത്യായനി ദമ്പതികളുടെ മകളായി 1934 ജനു വരി 22 ന് ആയിരുന്നു സുഗത കുമാരിയുടെ ജനനം.

തിരുവനന്തപുരം യൂണി വേഴ്സ്റ്റി കോളേജില്‍ നിന്നും തത്വ ശാസ്ത്ര ത്തിൽ ബിരുദാനന്തര ബിരുദം നേടി.

മുത്തുച്ചിപ്പി, പാതിരാ പ്പൂക്കൾ, പാവം മാനവ ഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രി മഴ, അമ്പലമണി, കുറിഞ്ഞി പ്പൂക്കൾ, തുലാ വർഷപ്പച്ച, രാധയെവിടെ, കൃഷ്ണക വിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവ ദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി, കാടിനു കാവൽ തുടങ്ങി യവ യാണ് പ്രധാന കൃതികൾ.

പത്മശ്രീ (2006), എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സരസ്വതി സമ്മാന്‍ (2013), ആശാൻ പുരസ്കാരം, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, ബാലാ മണിയമ്മ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്, പി. കേശവ ദേവ് പുരസ്കാരം, ഒ. എൻ. വി. സാഹിത്യ പുരസ്കാരം തുടങ്ങിയവയും കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും സുഗത കുമാരി യുടെ സാഹിത്യ സപര്യക്കുള്ള അംഗീകാ രങ്ങള്‍ ആയി രുന്നു.

സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി യുടെ സ്ഥാപക സെക്രട്ടറി, അഗതി കളും അശരണരു മായ സ്ത്രീ കള്‍ക്കു വേണ്ടിയുള്ള അഭയ യുടെ സ്ഥാപക തുടങ്ങിയ നിലകളില്‍ അഭിനന്ദനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on സുഗതകുമാരി അന്തരിച്ചു

Page 4 of 12« First...23456...10...Last »

« Previous Page« Previous « ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 
Next »Next Page » കേരളം കാത്തിരുന്ന വിധി : അഭയ കേസില്‍ പ്രതി കള്‍ക്ക് ജീവ പര്യന്തം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha