വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

Comments Off on വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു മുന്നറിയിപ്പ്

June 7th, 2020

pet-cat-ePathram
ലണ്ടൻ : വളർത്തു പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു ബ്രിട്ടീഷ് വെറ്റിനറി അസ്സോ സ്സിയേ ഷനിലെ മൃഗ ശാസ്ത്രജ്ഞ രുടെ മുന്നറിയിപ്പ്.

പൂച്ചകളുടെ രോമങ്ങ ളിൽ വൈറസ് നില നില്‍ക്കും എന്നതിനാല്‍ ഇവയെ സ്പർശിക്കുന്നതി ലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടുകയും മനുഷ്യരി ലേക്ക് പകരു വാന്‍ എളുപ്പം ആവും എന്നും ബ്രിട്ടീഷ് വെറ്റിനറി അസ്സോസ്സി യേഷ നിലെ (ബി. വി. എ) മൃഗ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

pet-cat-may-become-covid-19-virus-transmitter-ePathram

ടേബിൾ, ഡോർനോബ് പോലുള്ള ഇടങ്ങളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടെങ്കിൽ പൂച്ചകളിലേ ക്ക് എത്തുകയും മറ്റു ജീവ ജാല ങ്ങളിലേക്ക് അവ പകരുകയും ചെയ്യും. വളർത്തു മൃഗങ്ങളില്‍ നിന്നും ഉടമ കൾക്ക് രോഗം പകർന്നു എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, മനുഷ്യനിൽ നിന്ന് വളർത്തു മൃഗ ങ്ങൾക്ക് രോഗം പകര്‍ന്നു എന്ന് തെളിഞ്ഞി ട്ടുണ്ട്. അതോടൊപ്പം വളർത്തു പൂച്ച കളിൽ കൊവിഡ് വൈറസ് ബാധിച്ചു എന്നും ക്ലിനിക്കൽ പരിശോധന യിൽ വ്യക്തമായി ട്ടുണ്ട്.

ഈ സാഹചര്യത്തിൽ കൊവിഡ് ബാധിതരും രോഗ ലക്ഷണങ്ങൾ ഉള്ളവരും ക്വാറന്റൈ നില്‍ കഴിയുന്ന വരും വളര്‍ത്തു പൂച്ച കളുമായി അകലം പാലിക്കു കയും അവയെ പുറത്തു വിടാതെ വീട്ടിൽ തന്നെ സൂക്ഷിക്കുകയും വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു മുന്നറിയിപ്പ്

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ : ക്ലിനിക്കല്‍ പരീക്ഷണം തുടരാം

June 4th, 2020

logo-who-world-health-organization-ePathram

ജനീവ : കൊവിഡ് വൈറസ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണം തുടരാം എന്ന് ലോക ആരോഗ്യ സംഘടന.

മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധര്‍ പുന പരി ശോധന നടത്തി എന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തു ന്നത് തുടരുവാന്‍ ശുപാര്‍ശ ചെയ്യുന്നു എന്നും W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം  അറിയിച്ചു.

മാത്രമല്ല എച്ച്. ഐ. വി. രോഗികള്‍ക്കു നല്‍കി വരുന്ന മരുന്നുകള്‍, റെമിഡിസിവര്‍ എന്നിവ ഉപ യോഗിച്ചുള്ള പരീക്ഷണം തുടരാനും W H O അനുമതി നല്‍കി.

മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സക്കു ഉപയോഗിക്കു മ്പോള്‍ മരണ സാദ്ധ്യത കൂടുതല്‍ എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതു കൊണ്ടു തന്നെ ലോക ആരോഗ്യ സംഘടന യുടെ സുരക്ഷാ നിരീക്ഷണ സമിതി ലഭ്യമായ എല്ലാ മരണ വിവര ങ്ങളും പരിശോധിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് രോഗികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നുള്ള ആശങ്ക നില നിന്നിരുന്നു. അതിനാല്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം താൽക്കാലി കമായി നിർത്തി വെക്കുവാന്‍ ലോക ആരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ : ക്ലിനിക്കല്‍ പരീക്ഷണം തുടരാം

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ : ക്ലിനിക്കല്‍ പരീക്ഷണം തുടരാം

June 4th, 2020

logo-who-world-health-organization-ePathram

ജനീവ : കൊവിഡ് വൈറസ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണം തുടരാം എന്ന് ലോക ആരോഗ്യ സംഘടന.

മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധര്‍ പുന പരി ശോധന നടത്തി എന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തു ന്നത് തുടരുവാന്‍ ശുപാര്‍ശ ചെയ്യുന്നു എന്നും W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം  അറിയിച്ചു.

മാത്രമല്ല എച്ച്. ഐ. വി. രോഗികള്‍ക്കു നല്‍കി വരുന്ന മരുന്നുകള്‍, റെമിഡിസിവര്‍ എന്നിവ ഉപ യോഗിച്ചുള്ള പരീക്ഷണം തുടരാനും W H O അനുമതി നല്‍കി.

മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സക്കു ഉപയോഗിക്കു മ്പോള്‍ മരണ സാദ്ധ്യത കൂടുതല്‍ എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതു കൊണ്ടു തന്നെ ലോക ആരോഗ്യ സംഘടന യുടെ സുരക്ഷാ നിരീക്ഷണ സമിതി ലഭ്യമായ എല്ലാ മരണ വിവര ങ്ങളും പരിശോധിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് രോഗികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നുള്ള ആശങ്ക നില നിന്നിരുന്നു. അതിനാല്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം താൽക്കാലി കമായി നിർത്തി വെക്കുവാന്‍ ലോക ആരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ : ക്ലിനിക്കല്‍ പരീക്ഷണം തുടരാം

ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

May 31st, 2020

icmr- indian-council-of-medical-research-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൃത്യമായ കണക്കു കള്‍ ലഭിക്കു വാനായി എലിസ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്തുവാന്‍ സംസ്ഥാനങ്ങൾക്ക് ഐ. സി. എം. ആർ. നിർദ്ദേശം നല്‍കി.

വൈറസ് വ്യാപനത്തിന്റെ തോത് പരിശോധി ക്കുന്ന തിനായി എലിസ ആന്റി ബോഡി ടെസ്റ്റി ന്റെ ഒരു പൈലറ്റ് സീറോ സര്‍വ്വേ ഐ. സി. എം. ആർ. കഴിഞ്ഞ യാഴ്ച നടത്തി യിരുന്നു.

രോഗ വ്യാപനത്തില്‍ രാജ്യം എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന വിവര ങ്ങള്‍ കിട്ടുന്ന തിനു വേണ്ടിയാണ് ഐ. സി. എം. ആർ. പൈലറ്റ് സര്‍വ്വേ നടത്തിയത്‌.

എന്‍സൈം അടിസ്ഥാനമാക്കി കൊണ്ടു ള്ള ലബോറട്ടറി പരിശോധന യാണ് എലിസ ടെസ്റ്റ്. മാത്രമല്ല, രക്തത്തിലെ ആന്റി ബോഡികളെ കണക്കാക്കി മുന്‍ കാല അണു ബാധയെ കണ്ടെ ത്തുവാനും ഈ ടെസ്റ്റി ലൂടെ സാധിക്കും. കൂടുതല്‍ ആളുകളില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗ ത്തിന്റെ സമൂഹ വ്യാപന സാദ്ധ്യത മനസ്സിലാക്കാന്‍ സാധിക്കും.

വൈറസ് ബാധ എല്‍ക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, കണ്ടെയ്‌നര്‍ സോണു കളിലെ വ്യക്തികള്‍ തുടങ്ങിയ വരിലാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുക.

- pma

വായിക്കുക: , , , ,

Comments Off on ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

Page 26 of 44« First...1020...2425262728...40...Last »

« Previous Page« Previous « കടുത്ത നിയന്ത്രണ ങ്ങളോടെ സൗദി യിലെ പള്ളികൾ തുറക്കും
Next »Next Page » അണു നശീകരണ പ്രവർത്തനങ്ങൾ : സമയം പുനഃക്രമീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha