നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്

April 2nd, 2026

american-president-donald-j-trump-ePathram
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനു മേൽ നടത്തിയ അക്രമണങ്ങൾക്കും സൈനിക നടപടി യിലും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ രാഷ്ട്രങ്ങൾ സഹകരിച്ചില്ല എന്നും സഖ്യ കക്ഷി കളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നതിനാലും നാറ്റോ സഖ്യത്തിൽ നിന്നും അമേരിക്ക പിന്മാറുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നു എന്ന് ഡൊണാൾഡ് ട്രംപ്.

ഇറാനിലെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായി എന്നും വരും ആഴ്ചകളിൽ യുദ്ധം അവസാനിക്കും എന്നും ട്രംപ് അവകാശപ്പെട്ടു. ‘ദി ടെലി ഗ്രാഫ്’ എന്ന ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖ ത്തിലാണ് ട്രംപിന്റെ പ്രസ്താവന. നാറ്റോ ഒരു ‘പേപ്പർ ടൈഗർ’ ആണെന്നും ട്രംപ് പരിഹസിച്ചു.

ഇറാന് എതിരെ നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേലിനും അമേരിക്കക്കും നേരിട്ട തിരിച്ചടി കളിൽ ട്രംപ് ഏറെ അസ്വസ്ഥനാണ്.

നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രകാരം ഒരു അംഗ രാജ്യം ആക്രമിക്കപ്പെട്ടാൽ മാത്രമേ സൈനിക സഹായം നൽകേണ്ടതുള്ളൂ എന്ന വാദം ഉയർത്തിയാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ നിന്ന് വിട്ടു നിന്നത്.

അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ ഇറ്റലിയും ഫ്രാൻസും അനുമതി നിഷേധിച്ചു. തങ്ങളുടെ വ്യോമ പാത ഉപയോഗിക്കുന്നതിൽ നിന്നും സ്വിറ്റ്സർലൻഡ് യു. എസ്. യുദ്ധ വിമാനങ്ങളെ വിലക്കി. സ്പെയിൻ പരസ്യമായി യുദ്ധത്തെ വിമർശിച്ചു. ഒരു മാസം പിന്നിട്ട ഇറാൻ യുദ്ധത്തിൽ സഖ്യ കക്ഷികൾ സ്വീകരിച്ച നിലപാടുകൾ അമേരിക്കയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

അനുമതി ഇല്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കരുത് : മോഹന്‍ ലാല്‍ ഹൈക്കോടതിയിൽ

March 24th, 2026

mohanlal-thinking-epathram
വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍.

തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതി ഇല്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണം എന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.

ഉത്പന്നങ്ങള്‍, അവയുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ എന്നിവയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോ കളിലും സെലിബ്രിറ്റികളുടെ ശബ്ദവും ചിത്രങ്ങളും അവരുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നുണ്ട്.

ഇതിനു എതിരെ നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. അമിതാബ് ബച്ചൻ, അനിൽ കപൂർ, സോനാക്ഷി സിൻഹ തുടങ്ങി സിനിമാ-ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on അനുമതി ഇല്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കരുത് : മോഹന്‍ ലാല്‍ ഹൈക്കോടതിയിൽ

ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു

March 24th, 2026

american-president-donald-j-trump-ePathram
ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചു എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവമേറിയ ചർച്ചകൾ നടന്നു. ഇതിനെ ത്തുടർന്നാണ് ഇറാന് എതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു.

അഞ്ച് ദിവസത്തേക്ക് സൈനിക നീക്കങ്ങൾ നിർത്തി വെക്കുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം, ഇറാന്റെ ശക്തിക്കു മുന്നിൽ അമേരിക്ക എന്ന വൻശക്തിക്കു അടി തെറ്റി എന്നതിന്റെ തെളിവ് കൂടിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇറാൻ അടച്ചിട്ട ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകിയില്ല എങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കും എന്നും ലോകത്തെ വിറപ്പിക്കും എന്നുമൊക്കെ വീമ്പിളക്കിയ ട്രംപിന് അടി പതറിയ കാഴ്ചയാണ് ഈ പിന്മാറ്റത്തിലൂടെ ലോകം കാണുന്നത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സ്വീകരിച്ച തന്ത്രപരമായ നിലപാടുകൾ പാശ്ചാത്യ രാജ്യങ്ങളെ ഒന്നടങ്കം പ്രതിരോധത്തിലാക്കി.

2026 ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം ആഗോള തലത്തിൽ കനത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ആഗോള സമ്പദ്‌ വ്യവസ്ഥ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി ആയിരിക്കും ഇറാൻ യുദ്ധം എന്നും എഴുപതുകളിലെ എണ്ണ പ്രതിസന്ധിയേക്കാളും ഭീകരമായ ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് എന്നും ഈ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണ് എന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു

ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു

March 18th, 2026

joe-kent-u-s-national-counter-terrorism-center-director-resigns-ePathram

ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക യുദ്ധം ചെയ്യുന്നത് എന്ന് ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെ യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനെയും യുദ്ധത്തെയും തള്ളി പ്പറഞ്ഞു കൊണ്ട് യു. എസ്. ദേശീയ ഭീകര പ്രതിരോധ വകുപ്പ് (എന്‍. സി. ടി. സി.) മേധാവി ജോ കെന്റ് രാജി വെച്ചു.

അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത് എന്നും എക്‌സ് പ്ലാറ്റ്‌ ഫോമിലൂടെ നടത്തിയ രാജി പ്രഖ്യാപന ത്തില്‍ ജോ കെന്റ് തുറന്നടിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യു. എസ്. ഭരണത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോ കെന്റ്.

ഇറാന്‍ ഒരിക്കലും അമേരിക്കക്കു ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ഇസ്രായേലിന്റെയും അമേരിക്കന്‍ ലോബി യുടേയും ശക്തമായ സമ്മർദ്ദം കൊണ്ടാണ് ഈ യുദ്ധം ആരംഭിച്ചത്.

അതു കൊണ്ട് തന്നെ ഇറാനെതിരെ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷി കുത്തില്ലാതെ പിന്തുണക്കാന്‍ സാധിക്കില്ല. ‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’  : കെന്റ് എക്സിൽ കുറിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു

Page 4 of 118« First...23456...102030...Last »

« Previous Page« Previous « അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
Next »Next Page » മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha