പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം : പത്രത്തിനു എതിരെ നടൻ നിയമ നടപടിക്ക്

December 5th, 2024

manikanda-rajan-actor-manikandan-achari-ePathram
അനധികൃത സ്വത്ത് സമ്പാദന കേസ് റിപ്പോർട്ട് ചെയ്ത മനോരമ വാർത്തയിൽ പ്രതിക്കു പകരം തന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് എതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. കണക്കിൽ പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ നടനും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനുമായ കെ. മണി കണ്ഠനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഈ വാർത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്. തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതിന്ന് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും മണികണ്ഠൻ വ്യക്തമാക്കി.

manikandan-achari-against-manorama-news-for-giving-his-photo-instead-of-the-accused-ePathram

തൻ്റെ ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. നിങ്ങള്‍ അറസ്റ്റിലായി എന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു എന്നാണ് തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ വിളിച്ചു ചോദിച്ചത്. അടുത്ത മാസം ചെയ്യാനുള്ള സിനിമയായിരുന്നു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്- മണികണ്ഠന്‍ ആചാരി സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോ യിൽ വ്യക്തമാക്കി.

‘അയാള്‍ അറസ്റ്റിലായി, വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നു എങ്കിൽ എന്‍റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടും എന്നും അറിയില്ല. നിയമ പരമായി മുന്നോട്ടു പോകും. ജീവിത ത്തില്‍ ഇതു വരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല’.

“ചീത്തപ്പേര് ഉണ്ടാവാതെ ഇരിക്കാനുള്ള ജാഗ്രത ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ ഒരു ചീത്തപ്പേര് ഉണ്ടാക്കി ത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു” എന്നും വീഡിയോയിൽ മണികണ്ഠന്‍ പറഞ്ഞു.

തമിഴിൽ അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മണി കണ്ഠൻ ആചാരി സംസ്ഥാന സർക്കാരിൻറെ പുരസ്‌കാര ജേതാവ് കൂടിയാണ്.

Image Credit : F B PAGE

- pma

വായിക്കുക: , , ,

Comments Off on പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം : പത്രത്തിനു എതിരെ നടൻ നിയമ നടപടിക്ക്

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി

November 28th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : വിവാഹിതരാവാതെ ദീർഘ കാലം ശാരീരിക ബന്ധം തുടരുകയും ബന്ധം വഷളാ കുമ്പോൾ ബലാത്സംഗ കേസ് നൽകു കയും ചെയ്യുന്നത് ദുഃഖ കരം എന്ന് സുപ്രീം കോടതി. ഉഭയ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് പറയാൻ കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്. ഐ. ആർ. റദ്ദാക്കിയാണ് കോടതി നടപടി. മഹേഷ് ദാമു ഖരെ എന്നയാള്‍ ക്കെതിരെ വനിത എസ്. ജാദവ് നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വിവാഹ വാഗ്ദാനം നൽകി ഖരെ തന്നെ ഉപയോഗിച്ചു എന്നായിരുന്നു വനിതയുടെ ആരോപണം. എന്നാൽ, കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എങ്കിൽ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ല എന്നും സുപ്രീം കോടതി പറഞ്ഞു.

2008 മുതൽ തുടങ്ങിയ ഈ ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ വനിത ബലാത്സംഗ പരാതിയുമായി എത്തിയത് 2017 ൽ ആയിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി

ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി

November 12th, 2024

delhi-pollution-cracker-ban-from-supreme-court-ePathram

ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഒന്നിനെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സുപ്രീം കോടതി. ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്ക നിരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിൽ പോലീസ് അധികാരികളെ വിമര്‍ശിച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണമാണ്.

ഭരണ ഘടനയുടെ 21ാം വകുപ്പ് പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലിക അവകാശം ആണെന്നും ഈ രീതിയില്‍ കരിമരുന്നുകൾ കത്തിച്ചാല്‍ അത്  ആരോഗ്യ ത്തോടെ ജീവിക്കാനുള്ള പൗരന്മാരുടെ മൗലിക അവകാശത്തെ ബാധിക്കും.

മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് തങ്ങളുടെ അഭിപ്രായം എന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധ ഉത്തരവ് പോലീസ് ഗൗരവമായി പരിഗണിച്ചില്ല. നിരോധം ശരിയായി നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായും ബഞ്ച് പറഞ്ഞു.

നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പടക്ക വില്‍പ്പന ഉടന്‍ നിര്‍ത്താന്‍ എല്ലാ ലൈസന്‍സ് ഉടമകളെയും പോലീസ് അറിയിക്കുകയും നിരോധം നിലനില്‍ക്കുന്ന കാലത്ത് ലൈസന്‍സ് ഉള്ളവരാരും പടക്കങ്ങള്‍ സൂക്ഷി ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല എന്നും ഉറപ്പു വരുത്തണം.

അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെ നിലനില്‍ക്കുന്ന നിരോധത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാന്‍ നടപടി എടുക്കുവാൻ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി

നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

November 6th, 2024

Nivin-Pauly-epathram
കൊച്ചി : ലൈംഗിക പീഡന ആരോപണക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞു ദുബായില്‍ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള ഒരു സ്ത്രീയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷിച്ചിരുന്നു.

കൃത്യം നടന്നു എന്ന് സ്ത്രീ ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ല എന്ന് വ്യക്തമായി എന്നും പോലീസ്.

കേസിലെ ആറാം പ്രതി ആയിരുന്ന നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് കോതമംഗലം ഊന്നുകല്‍ പോലീസ് ഒഴിവാക്കി.പ്രതി പ്പട്ടികയില്‍ നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു.

actor-nivin-pauly-ePathram

തനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വ്യാജ ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നും ഇതിലെ ഗൂഡാലോചന കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നൽകി യിരുന്നു. സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ല. തെളിവിനായി പാസ്സ്‌ പോർട്ട് കോപ്പികളും നിവിന്‍ പോളി പരാതിക്കു കൂടെ സമർപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

October 29th, 2024

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റിലൂടെ ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസം കൊണ്ട് തട്ടിപ്പുകാർ കൊണ്ടു പോയത് 120.3 കോടി രൂപ. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റര്‍ പുറത്തു വിട്ടതാണ് ഈ കണക്ക്.

ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭ കോണം, നിക്ഷേപ കുംഭ കോണം, പ്രണയം/ഡേറ്റിംഗ് കുംഭ കോണം എന്നിങ്ങനെ നാലു തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍.

സൈബര്‍ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രീതികളിൽ ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളാണ് ഇത്തരം തട്ടിപ്പു കളുടെ കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രോഗ്രാമിലും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു

- pma

വായിക്കുക: , , , , , , , , , , , , , , ,

Comments Off on ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

Page 2 of 11712345...102030...Last »

« Previous Page« Previous « ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
Next »Next Page » മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha