രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി ഗുലാം നബി ആസാദ്

March 21st, 2022

ghulam-nabi-azad-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ് സജീവ രാഷ്ട്രീയ ത്തില്‍ നിന്നും വിരമിക്കുവാൻ ഒരുങ്ങുന്നു. നീതി പുലര്‍ത്താന്‍ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തില്‍ നില നില്‍ക്കുന്നു. സമൂഹത്തിലെ ജാതി, മത ഭിന്നതകള്‍ ഇല്ലാതാക്കുവാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ല. സജീവ രാഷ്ട്രീയ ത്തില്‍ നിന്ന് വിരമിച്ച ശേഷം സാമുഹിക സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഒരു പൊതു പരിപാടിപൊതുയെ അഭിസംബോധന ചെയ്യുക യായിരുന്നു ഗുലാം നബി ആസാദ്.

- pma

വായിക്കുക: , , ,

Comments Off on രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി ഗുലാം നബി ആസാദ്

ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്

January 13th, 2022

lotus-bjp-logo-ePathram
ഉത്തര്‍ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുവാന്‍ ഇരിക്കെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ അടക്കം 9 എം. എല്‍. എ. മാര്‍ ബി. ജെ. പി. യില്‍ നിന്നും രാജി വെച്ചു.

ദളിത് – പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് രാജി. മൂന്നു ദിവസത്തിനിടെ മൂന്നു മന്ത്രിമാർ പാർട്ടി വിട്ടത് ഉത്തര്‍ പ്രദേശ് ബി. ജെ. പി. യില്‍ അങ്കലാപ്പ് ഉണ്ടാക്കി എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബി. ജെ. പി. മന്ത്രി സഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്ന ധരം സിംഗ് സെയ്‌നി യാണ് ഇപ്പോള്‍ രാജി വെച്ചത്. പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടി യായ സ്വാമി പ്രസാദ് മൗര്യയാണ് കഴിഞ്ഞ ദിവസം ബി. ജെ. പി. വിട്ടത്. അദ്ദേഹത്തിന്‍റെ അടുത്ത സഹായി ആയിരുന്നു ധരം സിംഗ് സെയ്‌നി.

അതേ സമയം, സമാജ് വാദി പാര്‍ട്ടിയിലേക്ക് ധരം സിംഗ് സെയ്‌നിയെ സ്വാഗതം ചെയ്തു കൊണ്ട് അഖിലേഷ് യാദവ് ട്വിറ്ററില്‍ രണ്ടു പേരും ചേര്‍ന്നുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പോടു കൂടെ യു. പി. യിലെ രാഷ്ട്രീയ സമവാക്യങ്ങളും സാഹചര്യങ്ങളും മാറിയേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

- pma

വായിക്കുക: , , ,

Comments Off on ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്

വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

December 23rd, 2021

election-ink-mark-ePathram
ന്യൂഡൽഹി : വോട്ടർ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പസ്സാക്കി. വ്യാജ വോട്ടു തടയുവാന്‍ ഇതു വഴി സാധിക്കും എന്നാണ് വിലയിരുത്തല്‍. ആധാര്‍ കാര്‍ഡുമായി വോട്ടർ പട്ടിക ലിങ്ക് ചെയ്യുവാന്‍ കേന്ദ്ര മന്ത്രി സഭ നേരത്തേ തീരുമാനിച്ചിരുന്നു.

വോട്ടര്‍ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ 4 തവണ അവസരം നൽകുന്നത് ഉൾപ്പെടെ ജന പ്രാതി നിധ്യ നിയമത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ കൂടി അംഗീകരിച്ചിട്ടുണ്ട്.

ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയ്യതികള്‍ വോട്ടർ പട്ടികയിൽ പേര്‍ ചേര്‍ക്കുന്നതിന്ന് അനുവദിക്കും.

സർവ്വീസ് വോട്ട് ചെയ്യുവാനുള്ള സൗകര്യത്തിന് നിലവിലുള്ള ആൺ – പെൺ വേർതിരിവ് ഒഴിവാക്കും. പകരം പങ്കാളി എന്ന പദം ഉപയോഗിക്കും. സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ഉള്ള ആളുടെ ഭാര്യക്കും സർവ്വീസ് വോട്ട് ചെയ്യുവാന്‍ നിലവിൽ അനുമതിയുണ്ട്. എന്നാല്‍ ഈ അവകാശം ഉള്ള സ്ത്രീയുടെ ഭര്‍ത്താവിന് സര്‍വ്വീസ് വോട്ട് ചെയ്യാന്‍ നിലവില്‍ അനുമതി ഇല്ല.

പങ്കാളി എന്നു ചേര്‍ക്കുന്നതോടെ ഭാര്യാ – ഭര്‍ത്താവ് വേര്‍ തിരിവ് ഇല്ലാതെ സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ലഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

July 12th, 2021

rajni-kanth-ePathram
ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.

‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.

മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.

NEWS Twitter

- pma

വായിക്കുക: , , ,

Comments Off on രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

July 8th, 2021

one-nation-one-election-in-india-by-prime-minister-narendra-modi-ePathram
ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോഡി മന്ത്രി സഭയുടെ ആദ്യപുനഃ സംഘടന യില്‍ 11 വനിതകൾ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ക്യാബിനറ്റ് പദവിയിൽ ഉള്ള 15 മന്ത്രിമാരും 28 സഹ മന്ത്രിമാരുമാണ്. ഇതോടെ രണ്ടാം മോഡി മന്ത്രി സഭയിൽ 77 മന്ത്രിമാർ ആയി.

രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. കോൺഗ്രസ്സില്‍ നിന്നും ബി. ജെ. പി. യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവര്‍ മന്ത്രി സ്ഥാനം ലഭിച്ചവരിലെ പ്രമുഖരാണ്.

മത സാമുദായിക പ്രാതിനിധ്യം, വിദ്യാഭ്യാസ യോഗ്യത, ഭരണ പരിചയം തുടങ്ങീ വിവിധ പരിഗണനകള്‍ മന്ത്രി മാരുടെ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കാണുന്നു എന്നു രാഷ്ട്രീയ നിരീക്ഷ കര്‍ വിലയിരുത്തുന്നു. പുതിയ മന്ത്രി സഭയിൽ പുതുമുഖങ്ങൾക്കും യുവാക്കള്‍ക്കും വനിത കള്‍ക്കും പ്രാതിനിധ്യം നല്‍കിയതായും അവകാശ പ്പെടുന്നു.

ആരോഗ്യ വകുപ്പ് ഹര്‍ഷ് വര്‍ദ്ധനില്‍ നിന്നും മാറ്റി ഗുജറാത്തില്‍ നിന്നുള്ള എം. പി. മന്‍ സുഖ് മണ്ഡവ്യ യെ ചുമതല പ്പെടുത്തി. നിയമ വകുപ്പും ഐ. ടി. വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി രവിശങ്കർ പ്രസാദും വനം – പരി സ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ ഡേക്കറും രാജി വെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

Page 8 of 53« First...678910...203040...Last »

« Previous Page« Previous « ഇതിഹാസ താരം ദിലീപ്​ കുമാർ അന്തരിച്ചു
Next »Next Page » എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha