എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല

June 20th, 2018

 air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴി ക്കുവാ നുള്ള നീക്ക ത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ താല്‍ ക്കാലി കമായി പിന്മാറി. മാത്രമല്ല എയര്‍ ഇന്ത്യയുടെ പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമം ആക്കി മാറ്റു വാന്‍ സാമ്പ ത്തിക സഹായം നല്‍കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

എയര്‍ ഇന്ത്യ യുടെ 76 ശത മാനം ഓഹരി കള്‍ മൂന്നാഴ്ച മുന്‍പേ വില്പ്പനക്കു വെച്ചിരുന്നു എങ്കിലും അനു കൂല മായ പ്രതി കരണ ങ്ങള്‍ ഉണ്ടാവാത്ത സാഹ ചര്യ ത്തിലാ ണ് സര്‍ക്കാര്‍ സാമ്പത്തിക സഹാ യം നല്‍കി എയര്‍ ഇന്ത്യ യെ പുന രുജ്ജീ വിപ്പി ക്കുവാന്‍ തീരുമാനിച്ചത്.

government-stopped-to-sale-air-india-share-ePathram

കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി യുടെ നേതൃത്വ ത്തില്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തില്‍ ധനകാര്യ മന്ത്രാ ലയ ത്തി ന്റെ ചുമതല കൂടിയുള്ള മന്ത്രി പിയൂഷ് ഗോയല്‍, വ്യോമ യാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു, ഗതാ ഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ധന കാര്യ, വ്യോമ യാന മന്ത്രാലയ ങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.

ലാഭ കര മായി തന്നെ യാണ് എയര്‍ ഇന്ത്യ സര്‍ വ്വീസു കള്‍ നടത്തുന്നത്. ഈ നില മെച്ച പ്പെടു ത്തു വാനു ള്ള ശ്രമ ങ്ങള്‍ നടത്തും എന്നും ഓഹരി കള്‍ വിറ്റഴി ക്കുവാനുള്ള അടിയന്തിര സാഹ ചര്യം ഇപ്പോഴില്ല എന്നും ഔദ്യോ ഗിക വൃത്ത ങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല

ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി

May 9th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരവൃത്തി ക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യമില്ല എന്ന് സുപ്രീം കോടതി പരാ മര്‍ശം. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ പ്രോസി ക്യൂഷന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലാ എന്നും കോടതി.

ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി യില്‍ വാദം കേള്‍ക്കു മ്പോഴാണ് സുപ്രീം കോടതി ഈ പരാ മര്‍ശം നടത്തിയത്.

നഷ്ട പരിഹാര ത്തുക നമ്പി നാരായണന് സര്‍ ക്കാര്‍ നല്‍കണം. കുറ്റക്കാര്‍ എന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥ രില്‍ നിന്നും പിന്നീട് ഈ തുക ഈടാക്കണം എന്നും കോടതി പറഞ്ഞു.

ഐ. എസ്. ആര്‍. ഒ. ചാര വൃത്തി ക്കേസില്‍ ഗൂഢാ ലോചന നടന്നിട്ടുണ്ട് എന്നും അന്വേഷണ ത്തിന് തയ്യാ റാണ് എന്നും സി. ബി. ഐ. സുപ്രീം കോടതി യില്‍ വ്യക്ത മാക്കി യിരുന്നു.

നമ്പി നാരായണൻ ഹൈക്കോടതിയിൽ

- pma

വായിക്കുക: , , , , , ,

Comments Off on ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി

ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു

April 22nd, 2018

formar-minister-yashwant-sinha-ePathram
ന്യൂഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി. നേതാവും ധന മന്ത്രി യും ആയിരുന്ന യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു.  ജനാ ധി പത്യം സംരക്ഷിക്കു വാനായിട്ടാണ് ബി. ജെ. പി. യില്‍ നിന്നും രാജി വെക്കുന്നത്.  എല്ലാ തരത്തി ലുമുള്ള പാര്‍ട്ടി രാഷ്ട്രീയ ത്തില്‍ നിന്നും താന്‍ ‘സന്യാസം’ സ്വീകരി ക്കുക യാണ്. ബി. ജെ. പി. യുമായുള്ള എല്ലാ ബന്ധ വും അവ സാനി പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

യശ്വന്ത് സിന്‍ഹ യും ബി. ജെ. പി. യുടെ എം. പി. ശത്രു ഘ്‌നന്‍ സിന്‍ഹ യും ചേര്‍ന്ന് രൂപീ കരിച്ച രാഷ്ട്ര മഞ്ചി ന്റെ വേദി യില്‍ വച്ചായിരുന്നു പാര്‍ട്ടി വിടുന്ന തിനെ ക്കുറിച്ചുള്ള സിന്‍ഹ യുടെ പ്രഖ്യാപനം.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി, അമിത് ഷാ എന്നിവരെ പാര്‍ട്ടി ക്കു ള്ളില്‍ നിന്നു കൊണ്ട് സ്ഥിര മായി വിമര്‍ ശിച്ചി രുന്നു. ഉയർന്ന മൂല്യമുള്ള നോട്ടു കൾ നിരോധിച്ച നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കു മായി ഉപമിച്ച് നടത്തിയ സിൻഹയുടെ പ്രസ്താ വന വിവാദം ആയി രുന്നു. ജി. എസ്. ടി (ചരക്കു സേവന നികുതി) നടപ്പാക്കിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി യെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താ ക്കണം എന്നും യശ്വന്ത് സിന്‍ഹ ആവശ്യ പ്പെട്ടിരുന്നു.

വാജ്‌പേയി മന്ത്രി സഭ യില്‍ ധനം, വിദേശ കാര്യം വകുപ്പു കളാണ് യശ്വന്ത് സിന്‍ഹ കൈകാര്യം ചെയ്തി രുന്നത്. നിലവിൽ ബി. ജെ. പി. ദേശീയ നിർവ്വാഹക സമിതി അംഗ മാണ്. ദേശീയ നേതൃത്വ ത്തോട് നില നിന്ന കടുത്ത വിയോജിപ്പാണ് പാർട്ടി വിടു ന്നതിന് കാരണ മായത് എന്നറിയുന്നു.

- pma

വായിക്കുക: , ,

Comments Off on ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു

വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

March 26th, 2018

medical-student-stethescope-ePathram
ന്യൂഡല്‍ഹി : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു കളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശ ജോലി സ്വീകരിക്കും മുന്‍പ് രാജ്യത്ത് നിശ്ചിത കാല വൈദ്യ സേവനം നിര്‍ബ്ബന്ധം ആക്കണം എന്ന് പാര്‍ല മെന്ററി സമിതി യുടെ ശുപാര്‍ശ.

നികുതി ദായകരുടെ പണം ഉപയോഗിച്ച് മെഡിക്കൽ കോളജു കളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍ മാര്‍ മെച്ചപ്പെട്ട അവസരം ലഭിക്കുന്ന ഉടൻ തന്നെ രാജ്യം വിടുകയാണ് എന്ന് ചൂണ്ടി ക്കാട്ടിയാണ് ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയ വുമായി ബന്ധപ്പെട്ട സമിതി ഇൗ ശുപാര്‍ശ സമർപ്പി ച്ചത്.

മെഡിക്കല്‍ കോളേജു കളില്‍ നിന്നും പഠിച്ചിറ ങ്ങുന്ന വര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവന വും നിര്‍ബ്ബന്ധം ആക്കണം.

ഇതിന് മാന്യമായ വേതനവും അവർക്കു വേണ്ടുന്നതായ അടി സ്ഥാന സൗകര്യ ങ്ങള്‍, അനു ബന്ധ ജീവന ക്കാര്‍, മെഡി ക്കല്‍ ഉപകരണ ങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാ ക്കണം.

പരിശീലന ത്തോ ടൊപ്പം ഗ്രാമീണ മേഖല യിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും കഴിയും  എന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അദ്ധ്യ ക്ഷ നായ സമിതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

February 22nd, 2018

makkal-needhi-maiam-flag-kamal-hasan-party-ePathram
മധുര : കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാ പിച്ചു. മക്കള്‍ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം) എന്നാണ് പാര്‍ട്ടി യുടെ പേര്. ബുധ നാഴ്ച വൈകുന്നേരം മധുര യിലെ ഒത്തക്കട മൈ താനത്ത് വൻ ജനാ വലി യെ സാക്ഷി യാക്കി യാണു ‘മക്കൾ നീതി മയ്യം’പ്രഖ്യാപനം നടന്നത്.

വെള്ള യില്‍ കറുപ്പു പശ്ചാത്തല ത്തിൽ നക്ഷത്ര വും ചുവപ്പും വെളുപ്പും നിറ ങ്ങളി ലുള്ള ആറു കൈ കളും ചേര്‍ത്തു പിടിച്ച അടയാള വു മായി പാര്‍ട്ടി പതാകയും പുറത്തി റക്കി. പതാക യിലെ കൈകള്‍ ദക്ഷിണേ ന്ത്യന്‍ സംസ്ഥാന ങ്ങളെ സൂചി പ്പിച്ചു കൊണ്ടുള്ളതാണ് എന്നറി യുന്നു.

kamal-hasan-announce-his-political-party-ePathram

‘‘ഇത്രയും കാലം എന്നെ നിങ്ങൾ താര മായി കണ്ടു. ഇനി മുതൽ വീട്ടിലെ വിളക്കായി കാണണം. ആ വിളക്ക് അണ യാതെ കാക്കണം… ഇത്രയും കാലം അനീതിയെ നിശ്ശബ്ദം സഹിച്ചു. ഇന്നു നമ്മൾ സംസാ രി ക്കുന്ന ദിവസ മാണ് നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. എട്ടു ഗ്രാമങ്ങളെ ദത്ത് എടുത്തു വികസന ത്തിന്റെ മാതൃക കാണിച്ചു കൊടുക്കും’’  ജനങ്ങൾക്കു വേണ്ടി രൂപീകരിച്ച പാർട്ടിയാണിത്. ഇൗ കക്ഷിയിൽ മുഴുവൻ പ്രവർത്തകരും നേതാക്കള്‍ ആണെന്നും പാര്‍ട്ടി പ്രഖ്യാപനം നിർവ്വ ഹിച്ചു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.

വോട്ട് ചെയ്യാൻ ജനങ്ങൾക്കു പണമോ സമ്മാന ങ്ങളോ നൽകില്ല. ഇനിയാരും പണം വാങ്ങി വോട്ട് ചെയ്യരുത്. ഇടതോ വലതോ എന്നതല്ല, ജന നന്മക്ക് വേണ്ടി നില കൊള്ളുക എന്നതാണു കാര്യം. ജാതി മത സംഘർഷ ങ്ങൾ അവസാനി പ്പിക്കുവാൻ സമയ മായി എന്നും അദ്ദേഹം തന്റെ പാര്‍ട്ടി പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺ ഫറൻസി ലൂടെ റാലിയെ അഭി സംബോധന ചെയ്തു. കമലിന്റെ പാർട്ടി മത നിര പേക്ഷതക്കും ബഹു സ്വരതയ്ക്കും വേണ്ടി നില കൊള്ളുമെന്നു പ്രത്യാ ശി ക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌ രിവാള്‍, ഡൽഹി മുൻ നിയമ മന്ത്രിയും എം. എൽ. എ. യുമായ സോമനാഥ് ഭാരതി, തമിഴ്നാട് കർഷക സംഘം നേതാവ് പി. ആർ. പാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

Page 20 of 32« First...10...1819202122...30...Last »

« Previous Page« Previous « താജ്മഹല്‍ ശിവ ക്ഷേത്രമല്ല : പുരാ വസ്തു വകുപ്പ്
Next »Next Page » കുടുംബശ്രീ ഉൽപന്ന ങ്ങൾ ഇനി ഓണ്‍ ലൈനി ലൂടെയും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha