ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു

May 15th, 2026

uttarpradesh-storm-epathram

ഉത്തർപ്രദേശിൽ കഴിഞ്ഞ 36 മുതൽ 48 വരെ മണിക്കൂറുകളിലുണ്ടായ കനത്ത മഴ, ഇടിമിന്നൽ, കാറ്റ് എന്നിവയിൽ കുറഞ്ഞത് 104 പേർ മരിച്ചതായി റിപ്പോർട്ടുകൾ.

സംസ്ഥാന ഭരണകൂടം ദുരന്ത ബാധിത ജില്ലകളിലെ വീടുകൾ തകർന്നവർക്കും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവർക്കും ധനസഹായം പ്രഖ്യാപിച്ചു. ഭക്ഷണം, വൈദ്യ സഹായം, അടിയന്തിര താമസ സൗകര്യം എന്നിവ ലഭ്യമാക്കാൻ ദുരന്ത നിവാരണ സംഘങ്ങൾ ഇടപെട്ടു.

കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈദ്യുതി ലൈനുകൾ തകർന്നതും റോഡുകൾ വെള്ളത്തിലായതും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നൽ സാധ്യത നിലനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാർ കൂടുതൽ സഹായം പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങൾ.

പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയ്ക്ക് അനുശോചന സന്ദേശം അയച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പുടിൻ, പരിക്കേറ്റവർക്ക് വേഗത്തിലുള്ള സൗഖ്യം ആശംസിച്ചു.

- ജെ.എസ്.

വായിക്കുക: ,

Comments Off on ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു

വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

April 29th, 2026

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : അതികഠിനമായ ചൂടിനു ആശ്വാസം നൽകി ചൊവ്വാഴ്ച തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. മധ്യ കേരളത്തിലും വേനൽ മഴ പെയ്തു തുടങ്ങി എന്നാണു റിപ്പോർട്ട്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒട്ടാകെ മഴ കൂടുതൽ ശക്തമാകും എന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴ പെയ്യും എന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യ ത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്.

മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട് എന്നും പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലും മഴ തുടരും എന്നും കാലാവസ്ഥാ പ്രവചനത്തിൽ അറിയിപ്പ് വന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

April 22nd, 2026

thrishoor-pooram-explosion-at-fire-works-unit-in-mundathikode-ePathram

തൃശൂർ : പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധി യിൽ നിന്നും നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇന്ന് ഓണ്‍ ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. അപകടത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചക്ക് ശേഷം മൂന്നര മണിയോടെ തീപിടുത്തം ഉണ്ടാവുകയും ഒൻപതു പേര് കൊല്ലപ്പെടാൻ ഇടയാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

മരിച്ചവരിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ അവിടെ 34 പേർ ഉണ്ടായിരുന്നു എന്നറിയുന്നു.

ഉണക്കാനിട്ട വെടി മരുന്നിന്, കടുത്ത ചൂട് കാരണം  തീ പിടിച്ചതാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി. എന്‍. എ. പരിശോധന നടത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനം എടുക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.

നാളെ രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വ ങ്ങളുമായി ആശയ വിനിമയം നടത്തി എന്നും മന്ത്രി അറിയിച്ചു.  ePathram TAG : തൃശൂർ പൂരം

- pma

വായിക്കുക: , , , , , , , ,

Comments Off on വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം

April 17th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20, 21 (തിങ്കൾ, ചൊവ്വ) തിയ്യതി കളിൽ മഴയോട് കൂടി ഏറെ അപകടകരമായ ഇടി മിന്നൽ കൂടെ ഉണ്ടാവാൻ സാദ്ധ്യത ഉള്ളതിനാൽ ആകാശത്തു കാർ മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.

ഇടി മിന്നൽ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയ വിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൃഹോപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശ നഷ്ടം സൃഷ്ടിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടി മിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറുക. തുറസ്സായ സ്ഥല ങ്ങളിൽ നിൽക്കുന്നത് ഇടി മിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. വീടിന്റെ ടെറസിലും മൈതാനങ്ങളിലും കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാവുമ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. അവക്ക് സമീപത്തു നിന്നും മാറി നിൽക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുത ഉപകരണങ്ങൾക്ക് അടുത്ത് നിന്നും മാറി നിൽക്കണം.

ഇടി മിന്നൽ ഉള്ളപ്പോൾ ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ ഇറങ്ങരുത്. ചൂണ്ട ഇടുന്നതും, മത്സ്യ ബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം.

ഒരാൾക്ക് മിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പു വരുത്തി പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച-കേൾവി ശക്തി നഷ്ടപ്പെടാനും ഹൃദയാഘാതം സംഭവിക്കുവാനും സാദ്ധ്യതയുണ്ട്.

മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങൾ ആണെന്നും എത്രയും പെട്ടെന്ന് വൈദ്യ സഹായം എത്തിക്കാൻ മടിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

     *ഇടി മിന്നലുകളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

     *അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം 

      *ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

 

- pma

വായിക്കുക: , , , , , , , ,

Comments Off on ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം

ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

March 30th, 2026

panchayath-municipality-local-body-election-2020-ePathram

തിരുവനന്തപുരം : കേരള നിയമ സഭയിലേക്ക് 2026 ഏപ്രിൽ 9 നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്ന് അധികൃതർ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം പരമാവധി മാലിന്യങ്ങൾ കുറക്കുവാനായി രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ സർക്കുലറും തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങളിലും പാർട്ടികളുടെ പരസ്യ പ്രചാരണ ങ്ങളിലും ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ, പോസ്റ്ററുകൾ, കമാനങ്ങൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി. വി. സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃ ചംക്രമണം നടക്കാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.

പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃ ചംക്രമണ യോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 % കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രി കൾ ഉപയോഗിക്കണം.

പ്രചാരണത്തിനു ഉപയോഗിക്കുന്ന ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖ പ്പെടുത്തിയിരിക്കണം.

സ്റ്റീൽ, ഗ്ലാസ് തുടങ്ങി വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ മാത്രം പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോ കളിലും ഉൾപ്പെടുത്തുക.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പുനർ ഉപയോഗമുള്ള സാമഗ്രികൾ മാത്രം പ്രചാരണ പരിപാടി കളിലെ അലങ്കാര ത്തിനായി ഉപയോഗിക്കണം.

ശബ്ദ മലിനീകരണം ഒഴിവാക്കുവാനായി ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും നിയമ പരമായ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോ ക്കോൾ ഫല പ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായിട്ടാണ് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്നാണ് ഉത്തരവ്.  P R D

 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

Page 1 of 2212345...1020...Last »

« Previous « മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
Next Page » സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha