ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി

August 19th, 2024

justis-hema-committee-report-against-cinema-ePathram

കൊച്ചി : സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു. ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്.

സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. വ്യക്തികളെ മനസ്സിലാവും വിധത്തിലുള്ള വിവരങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടാണ് ഇത് പുറത്ത് വിട്ടത്.

ഷൂട്ടിംഗ് സെറ്റുകളിൽ മദ്യം, ലഹരി മരുന്നുകൾ എന്നിവ കർശ്ശനമായി വിലക്കണം. സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമ്മാതാവ് സുരക്ഷിതമായ താമസ – യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകണം.

ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകൾക്കും പുരഷന്മാരുടേതിന് തുല്യ പ്രതിഫലം നൽകണം എന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്. പ്രമുഖരായ പല നടന്മാർക്കും ചൂഷണ ത്തിൽ പങ്കുണ്ട്.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അവസരം ലഭിക്കാൻ വിട്ടു വീഴ്ചക്ക് തയാറാവണം. വഴിവിട്ട രീതിയിൽ സഹകരിക്കുന്ന വനിതാ അഭിനേതാക്കളെ ‘കോപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ട് വിളിക്കാറുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാ പ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. മാന്യമായും മര്യാദയോടും സ്ത്രീകളോട് പെരുമാറുന്ന ഒരുപാട് സിനിമാ പ്രവര്‍ത്തകരുണ്ട്.

അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വം അനുഭവിക്കുന്നു. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരും ഉണ്ട്.

തന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷ ഉത്തര വാദിത്വത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെ ക്കുറിച്ചും സംവിധായകനെ ക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്.

കലയോടുള്ള ആഭിമുഖ്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് കടന്നു വരുന്നത് എന്നുള്ള കാര്യം ഈ മേഖല യിലെ ചില പുരുഷൻ‌മാർ കരുതുന്നില്ല. പകരം പേരിനും പ്രശസ്ത‍ിക്കും പണത്തിനും വേണ്ടിയാണ് സ്ത്രീകൾ വരുന്നത് എന്നത് കൊണ്ട് ഒരു അവസരം കിട്ടുവാൻ ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടും എന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.

ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണ് എങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യം ഉള്ളവർ ആണെങ്കിൽ പോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു.

മലയാള സിനിമയെ നിയന്ത്രിക്കുവാൻ പവർ ഗ്രൂപ്പ് ഉണ്ട്. അവർക്ക് എതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണ്‌ എന്നും റിപ്പോർട്ടിൽ ചൂണ്ടി ക്കാണിക്കുന്നു. പരാതിപ്പെട്ടാൽ ‘അഡ്ജസ്റ്റ്’ ചെയ്യണം എന്നും പുറത്താരും അറിയരുത് എന്നും പറയും.

അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തു പറഞ്ഞാൽ സിനിമയിൽ പിന്നീട് അവസരം ലഭിക്കില്ല എന്നും സ്ത്രീകൾ ഭയക്കുന്നു എന്നും ഒരു മുതിർന്ന നടിയുടെ മൊഴിയുണ്ട്. 51 പേരാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത്.

ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി

മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

July 28th, 2023

logo-cbi-central-bureau-of-invistigation-ePathram
ന്യൂഡല്‍ഹി : മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് സി. ബി. ഐ. ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി. ബി. ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

മണിപ്പൂര്‍ കലാപത്തിനിടെ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ നടപടി എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് സി. ബി. ഐ. ക്ക് വിടുന്നത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണം എന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍

December 15th, 2020

police-data-about-child-porn-videos-photos-in-internet-ePathram
തിരുവനന്തപുരം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ സെര്‍ച്ച് ചെയ്യുന്നവര്‍, ഡൗൺലോഡ് – അപ്‌ലോഡ്‌ ചെയ്യുന്നവരുടേയും വിവര ശേഖരണം പോലീസ് തയ്യാറാക്കി.

കുട്ടികൾക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങൾ ഇല്ലാതാക്കുന്ന ഓപ്പറേഷൻ പി – ഹണ്ട് പദ്ധതി യുടെ ഭാഗമായി കേരള സൈബർ ഡോം, കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ വിഭാഗവും ചേര്‍ന്ന് 350 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

ഡാർക്ക്നെറ്റ് വെബ് സൈറ്റുകളിലും രഹസ്യമായി പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമ ങ്ങളിലും കുട്ടി കളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ലോഡ്‌ ചെയ്യുന്നവരെയും ഡൗൺ ലോഡ് ചെയ്യുന്നവരെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

പോലീസ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയര്‍ വഴിയാണ് വിവരങ്ങൾ ശേഖരിക്കു ന്നത്. ലിസ്റ്റിലുള്ള പകുതിയോളം പേർക്ക് എതിരേ കുറ്റം ചുമത്താവുന്ന തെളിവുകള്‍ ഉണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ മാസം മുതല്‍ ഒക്ടോബർ വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന യില്‍ നിരവധി പേരെ പോക്സോ – ഐ. ടി. നിയമങ്ങള്‍ പ്രകാരം അറസ്റ്റു ചെയ്തു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കു വെക്കുവാനായി മാത്രം വിവിധ പേരു കളില്‍ രഹസ്യ മായി പ്രവർത്തി ക്കുന്ന ചാറ്റ് റൂമുകൾ, വെബ് സൈറ്റുകൾ എന്നിവയും മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്.

- pma

വായിക്കുക: , , , , , , , , ,

Comments Off on അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

October 5th, 2020

pocso-act-punishment-for-child-abuse-ePathram
മലപ്പുറം : സോഷ്യൽ മീഡിയകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവര്‍ക്ക് എതിരെ നിയമ നടപടികളുമായി കേരളാ പോലീസ്.

മലപ്പുറം ജില്ലയില്‍ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി പോക്‌സോ, ഐ. ടി. നിയമങ്ങള്‍ പ്രകാരം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും 2 ലാപ്പ്‌ ടോപ്പു കളും കണ്ടെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

കൊച്ചി കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയെ അറസ്റ്റു ചെയ്തു. 6 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകള്‍ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും

September 10th, 2020

logo-government-of-kerala-ePathram
തൃശൂര്‍ : വനിതാ രോഗികൾ അടക്കമുള്ള കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരു ത്തുന്നതു മായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തി.

വനിതാ രോഗികളെ രാത്രി കാലങ്ങളിൽ സ്ഥാനം മാറ്റുന്നത് അടിയന്തര സന്ദർഭങ്ങളിൽ മാത്രം ആയിരിക്കും. പുറപ്പെട്ട രോഗി ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പു വരുത്തണം. 10 % കേസുകളില്‍ എങ്കിലും രോഗികളെ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും വിളിച്ച് അഭിപ്രായങ്ങൾ രേഖ പ്പെടുത്തും.

ആംബുലൻസ് ഡ്രൈവർ മാരുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി പോലീസ് പരിശോധന നിര്‍ബ്ബന്ധം ആക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററു കളിൽ നിയമി ക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലവും ഇത്തരത്തിൽ അന്വേഷിക്കും.

ഉത്തരവിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തണം. നിയമങ്ങൾ ലംഘിക്കുന്നവർക്കും നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്ന വർക്കും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ 2005 ലെ ദുരന്ത നിവാരണ നിയമ നടപടികൾ കൂടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും

Page 2 of 812345...Last »

« Previous Page« Previous « ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്
Next »Next Page » റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ   »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha