അബുദാബി : ട്രാഫിക് പിഴ നിരക്കിലെ 50% ഇളവ് മാർച്ച് ഒന്നിന് അവസാനിക്കും. 2016 ആഗസ്റ്റ് ഒന്നിനും 2017 ഡിസം ബർ ഒന്നിനും ഇട യിലെ ഗതാഗത നിയമ ലംഘന ങ്ങൾ ക്കാണ് ഇളവ് നൽകി വന്നിരുന്നത്.
അബു ദാബി പൊലീസിന്റെ കസ്റ്റമർ ഹാപ്പി നസ് സെന്റ റുകളി ലൂടെയോ സ്മാർട്ട് ആപ്പ് വഴിയോ ട്രാഫിക് നിയമ ലംഘന ങ്ങളെ ക്കുറിച്ച് അറിയുവാനും പിഴ അട ക്കു വാനും സാധിക്കും എന്ന് അബു ദാബി പൊലീസ് ട്രാഫിക് ആൻഡ്പട്രോൾ ഡയറക്ടറേറ്റ് സെൻട്രൽ ഓപ്പറേ ഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.
അബുദാബി : ശക്തമായ മൂടല്‍ മഞ്ഞില്‍ ദൂര ക്കാഴ്ച ഇല്ലാ ത്തതി നാല്‍ അബുദാബി – ദുബായ് ഹൈവേ യില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്‌തൂം സ്ട്രീറ്റ്) 44 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് അബു ദാബി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇട യിലായി നടന്ന രണ്ടു വ്യത്യസ്ത അപകട ങ്ങളി ലാണ് ഇത്രയും വാഹന ങ്ങള്‍ കൂട്ടി യിടിച്ചത്. അബു ദാബി പോലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് പരിക്കേറ്റ വരെ ആശു പത്രി യില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് അബു ദാബി – ദുബായ് ഹൈവേ യില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഏറെ നേരം നീണ്ടു നിന്ന പരിശ്രമ ങ്ങള്‍ക്കു ശേഷമാണ് അപകട ത്തില്‍ പ്പെട്ട വാഹന ങ്ങള്‍ നീക്കി ഗതാഗതം പുനരാരം ഭിച്ചത്.
മൂടല്‍ മഞ്ഞുള്ള സമയ ങ്ങളില്‍ ലോ ബീം ലൈറ്റ് ഇട്ടു കൊണ്ട് അതീവ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യണം എന്നും അതല്ലെ ങ്കില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ടു കൊണ്ട് വാഹനം റോഡരി കിൽ നിര്‍ത്തിയിടണം എന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയർ മുഹമ്മദ് അല്‍ ഖീലി അറി യിച്ചു.
കനത്ത മൂടല്‍ മഞ്ഞില്‍ ഹസാര്‍ഡ് ലൈറ്റിട്ടു വാഹനം ഓടിച്ചാല്‍ 500 ദിര്‍ഹം ഫൈന്‍ അടക്കേണ്ടി വരും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അബുദാബി : ശക്തമായ മൂടല്‍ മഞ്ഞില്‍ ദൂര ക്കാഴ്ച ഇല്ലാ ത്തതി നാല്‍ അബുദാബി – ദുബായ് ഹൈവേ യില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്‌തൂം സ്ട്രീറ്റ്) 44 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് അബു ദാബി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇട യിലായി നടന്ന രണ്ടു വ്യത്യസ്ത അപകട ങ്ങളി ലാണ് ഇത്രയും വാഹന ങ്ങള്‍ കൂട്ടി യിടിച്ചത്. അബു ദാബി പോലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് പരിക്കേറ്റ വരെ ആശു പത്രി യില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് അബു ദാബി – ദുബായ് ഹൈവേ യില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഏറെ നേരം നീണ്ടു നിന്ന പരിശ്രമ ങ്ങള്‍ക്കു ശേഷമാണ് അപകട ത്തില്‍ പ്പെട്ട വാഹന ങ്ങള്‍ നീക്കി ഗതാഗതം പുനരാരം ഭിച്ചത്.
മൂടല്‍ മഞ്ഞുള്ള സമയ ങ്ങളില്‍ ലോ ബീം ലൈറ്റ് ഇട്ടു കൊണ്ട് അതീവ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യണം എന്നും അതല്ലെ ങ്കില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ടു കൊണ്ട് വാഹനം റോഡരി കിൽ നിര്‍ത്തിയിടണം എന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയർ മുഹമ്മദ് അല്‍ ഖീലി അറി യിച്ചു.
കനത്ത മൂടല്‍ മഞ്ഞില്‍ ഹസാര്‍ഡ് ലൈറ്റിട്ടു വാഹനം ഓടിച്ചാല്‍ 500 ദിര്‍ഹം ഫൈന്‍ അടക്കേണ്ടി വരും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാനില : ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 37 പേർ മരിച്ചു. മാളിന്റെ നാലാം നിലയിൽ നിന്ന് ശനിയാഴ്ച രാവിലെയോടെയാണ് തീ ഉയർന്നത്. തുടർന്ന് നിരവധി ആളുകൾ മാളിനുള്ളിൽ അകപ്പെട്ടു. മാളിന്റെ ഏറ്റവും മുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നു.
തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായിട്ടില്ല. നാലാം നിലയിലെ തുണിയും തടിയുൽപ്പന്നങ്ങളും വിൽക്കുന്ന കടകളിൽ നിന്നുണ്ടായ തീപ്പിടുത്തം പതുക്കെ മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
കൊച്ചി : കൊച്ചിയിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഏരൂരിലെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. മോഷണ സംഘം സിസിടിവി ക്യാമറയും അടിച്ചു തകർത്തു. പൂണെയിലുള്ള ഒരു സംഘമാണ് മോഷണത്തിന്റെ പിറകിലെന്നുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
വീട്ടിലുള്ളവരെ കെട്ടിയിട്ടും ആക്രമിച്ചും അവിടെയുള്ളത് കവർന്നെടുക്കുക എന്നതാണ് ഈ സംഘത്തിന്റെ രീതി. സമാനമായ മോഷണങ്ങൾ ഇതിനു മുമ്പ് മംഗലാപുരത്തും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോഷണ സംഘം പൂണെയിൽ നിന്നാണ് എന്നുള്ള അനുമാനത്തിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ വേഗത്തിൽ പിടികൂടാമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.