സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു

March 2nd, 2024

burjeel-with-zayed-airport-dr-shamsheer-and-elena-sorlini-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും വലിയ എയർ പോർട്ട് ടെർമിനലുകളിൽ ഒന്നായ സായിദ് അന്താ രാഷ്‌ട്ര വിമാന ത്താവളത്തിൽ എത്തുന്ന യാത്ര ക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈ കോർത്ത് അബുദാബി എയർ പോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിംഗ്‌സും.

പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോ മെട്രിക്, സ്ക്രീനിംഗ് സാങ്കേതിക വിദ്യയുമുള്ള വിമാന ത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം.

എയർ പോർട്ടിലെ പുതിയ ടെർമിനലിൽ 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) ഉടൻ തുറക്കും. ഇതിനായുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു.

വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി യിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയർ പോർട്ടിന് അടുത്തുള്ള ബി. എം. സി. യിലേക്ക് മാറ്റും.

അബുദാബി സായിദ് ഇൻ്റർ നാഷണൽ എയർ പോർട്ടിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിംഗ്‌സു മായും ബി. എം. സി. യുമായും പങ്കാളി ആവുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്നും അബു ദാബി എയർ പോർട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു.

വിമാനത്താളവത്തിൽ എത്തുന്ന യാത്രക്കാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കും എന്ന് ബുർജീൽ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി. എലീന സോർലിനിയും ഡോ. ഷംഷീറുമാണ് ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.

ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ, ഗ്രൂപ്പ് സി. ഒ. ഒ. സഫീർ അഹമ്മദ്, ബുർജീൽ ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് അംഗം ഒമ്രാൻ അൽ ഖൂരി, ചീഫ് കോർപ്പറേറ്റ് ഓഫീസർ ഹമദ് അൽ ഹൊസാനി, ബി. എം. സി. ഡെപ്യൂട്ടി സി. ഇ. ഒ. ആയിഷ അൽ മഹ്‌രി എന്നിവർ പങ്കെടുത്തു.

സഹകരണത്തിന്റെ ഭാഗമായി അബുദാബി എയർ പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അവരുടെ കുടുംബ ങ്ങൾക്കും ബുർജീലിൻ്റെ യു. എ. ഇ. യിലെ ആശു പത്രികളിൽ മികച്ച ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമാക്കാനും ധാരണയായി.  Twitter -X

- pma

വായിക്കുക: , , , , , ,

Comments Off on സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു

ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

February 14th, 2024

logo-national-film-awards-of-india-ePathram
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദിരാ ഗാന്ധി യുടെയും നടി നർഗ്ഗീസ് ദത്തിൻ്റെയും പേരുകള്‍ ഇനി മുതൽ ഉണ്ടാവില്ല. മികച്ച നവാഗത സംവിധായകൻ്റെ ചിത്രത്തിനു നൽകി വന്നിരുന്ന ഇന്ദിരാ ഗാന്ധി പുരസ്കാരത്തിൻ്റെ പേരിൽ നിന്നും ഇന്ദിരാ ഗാന്ധിയും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നും നർഗ്ഗീസ് ദത്തിൻ്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

indira-gandhi-nargese-dutt-names-avoid-national-film-awards-ePathram

ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത്

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ഇനി ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നാണ് അറിയപ്പെടുക.

നവാഗത സംവിധായക ചിത്രത്തിനുള്ള സമ്മാനത്തുക സംവിധായകനും നിർമ്മാതാവിനും തുല്യമായി വീതിച്ച്‌ നൽകിയിരുന്നത് മാറ്റി ഇനി സംവിധായകനു മാത്രമായി നൽകും.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഷ്കരിക്കുവാൻ വാർത്താ വിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഫാൽക്കെ ബഹുമതി ഉൾപ്പെടെയുള്ളവ യുടെ സമ്മാനത്തുക വർദ്ധിപ്പിക്കുകയും (10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി) വിവിധ പുരസ്കാരങ്ങൾ സംയോജിപ്പിച്ചതും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖർ അദ്ധ്യക്ഷയായ പുരസ്‌കാര സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ല മുത്തു തുടങ്ങിയവരാണ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്

February 10th, 2024

dr-ms-swaminathan-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ഈ വര്‍ഷം അഞ്ചു പേർക്ക്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമിനാഥന്‍, മുന്‍ പ്രധാന മന്ത്രിമാരായ ചൗധരി ചരണ്‍ സിംഗ്, പി. വി. നര സിംഹ റാവു, ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി, ബിഹാർ മുഖ്യ മന്ത്രിയായിരുന്ന കർപ്പുരി താക്കൂർ എന്നിവർക്കാണ് ഈ വർഷത്തെ ഭാരത് രത്‌നം പ്രഖ്യാപിച്ചത്. WiKi

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്

മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ

February 3rd, 2024

poet-k-jayakumar-hand-over-mamukkoya-award-to-vinod-kovoor-ePathram
ദുബായ് : ജീവിതത്തിൽ സാധാരണക്കാരനായി ജീവിച്ചു മരിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നു നടൻ മാമുക്കോയ എന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ കെ. ജയകുമാർ. മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ദുബായിൽ സംഘടിപ്പിച്ച ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാമുക്കോയയുടെ പേരിലുള്ള പുരസ്കാരം നടൻ വിനോദ് കോവൂരിന് സമ്മാനിച്ചു. മാമുക്കോയയെ ക്കുറിച്ച് നാസർ ബേപ്പൂർ തയ്യാറാക്കിയ ഡോക്യു മെൻററി പ്രദർശനം, കുട്ടികളുടെ ചിത്ര രചന, പായസം തയ്യാറാക്കൽ എന്നിവയിൽ മത്സരങ്ങളും യാസർ ഹമീദ് നേതൃത്വം നൽകിയ വിവിധ കലാ പരിപാടി കളും അരങ്ങേറി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് അൽ സാബി, ഡോ. ഖാലിദ് അൽ ബലൂഷി, നടൻ ജോയ് മാത്യു എന്നിവർ സംബന്ധിച്ചു.

ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, രാജൻ കൊളാവിപ്പാലം, ഹാരിസ് കോസ് മോസ്, മൊയ്തു കുറ്റിയാടി, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. FB Post

- pma

വായിക്കുക: , , , ,

Comments Off on മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ

ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം – ഒ. ടി. ഷാജഹാൻ മികച്ച സംവിധായകൻ

January 23rd, 2024

ksc-bharath-murali-drama-fest-one-act-play-writing-cmpetition-ePathram

അബുദാബി : കേരള സോഷ്യല്‍ സെൻ്റര്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ മികച്ച നാടകമായി തെരഞ്ഞെടുത്തു.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്, ഒന്റാരിയൊ തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘കാമ മോഹിതം’ എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാർജ ചമയം തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ടോയ്‌മാൻ മൂന്നാം സ്ഥാനം നേടി.

മികച്ച സംവിധായകൻ : ഒ. ടി. ഷാജഹാൻ (ഭൂതങ്ങൾ), മികച്ച രണ്ടാമത്തെ സംവിധായകൻ : സുവീരൻ (കാമ മോഹിതം),  മികച്ച പ്രവാസി സംവിധായകൻ : ബിജു കൊട്ടില (കെ. പി. ബാബുവിൻ്റെ പൂച്ച).

മികച്ച നടൻ : പ്രകാശ് തച്ചങ്ങാട് (സോവിയറ്റ് സ്റ്റേഷൻ കടവ്). മികച്ച നടിക്കുള്ള അവാർഡ് ദിവ്യ ബാബു രാജ് (ജീവ ലത), സുജ അമ്പാട്ട് (ടോയ്‌മാൻ) എന്നിവർ പങ്കിട്ടു. മികച്ച ബാല താരങ്ങളായി അക്ഷയ് ലാൽ (ഭൂതങ്ങൾ), അഞ്ജന രാജേഷ് (ജീവലത) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ്‌ അവാർഡുകൾ : ചമയം : ടോയ്മാൻ – ചമയം ഷാർജ , പശ്ചാത്തല സംഗീതം : കാമമോഹിതം – വിജു ജോസഫ്‌, രംഗ സജ്ജീകരണം : ഭൂതങ്ങൾ – അലിയാർ അലി, പ്രകാശ വിതാനം: മരണക്കളി – അനൂപ്‌ പൂന, സ്‌പെഷ്യൽ ജൂറി അവാർഡ്‌ ക്ലിന്റ്‌ പവിത്രൻ (മേക്കപ്പ്‌),മികച്ച ഏകാങ്ക നാടക രചന : ബാബുരാജ്‌ പിലിക്കോട്‌.

അവതരിപ്പിച്ച നാടകങ്ങളുടെ വിശദമായ അവലോകനം, വിധികർത്താക്കളായ പ്രമോദ് പയ്യന്നൂർ, പി. ജെ . ഉണ്ണികൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സത്യൻ, കലാ വിഭാഗം സെക്രട്ടറിമാരായ ലതീഷ് ശങ്കർ, ബാദുഷ, അഡ്വ. അൻസാരി സൈനുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം – ഒ. ടി. ഷാജഹാൻ മികച്ച സംവിധായകൻ

Page 12 of 99« First...1011121314...203040...Last »

« Previous Page« Previous « ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
Next »Next Page » ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha