മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞേക്കും : ഐ. സി. എം. ആര്‍.

January 20th, 2022

icmr- indian-council-of-medical-research-ePathram
ന്യൂഡൽഹി : കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഇനി ഉണ്ടാവുകയില്ല എങ്കില്‍ മാർച്ച് മാസത്തോടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം ആയേക്കും എന്ന് ഐ. സി. എം. ആര്‍. (ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) പകര്‍ച്ച വ്യാധി വിഭാഗം മേധാവി സമീരന്‍ പാണ്ഡെ. മുന്‍പ് കണ്ടെത്തിയ കൊവിഡ് ഡെൽറ്റ വക ഭേദം ബാധിച്ചതിനേക്കാള്‍ കൂടുതൽ പേർക്ക് ഒമിക്രോൺ വകഭേദം ബാധിക്കുകയും ഇനിയും പുതിയ വകഭേദ ങ്ങൾ ഉണ്ടാകാതെയും ഇരുന്നാല്‍ മാര്‍ച്ച് മാസം പകുതി ആവുമ്പോഴേക്കും കൊവിഡ് നിയന്ത്രണ വിധേയമാകും. എന്നാല്‍ കൊവിഡ് വൈറസിനെ പ്രതിരോധിക്കുവാന്‍ ഉള്ള കരുതല്‍ തുടരണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കും എന്നു പ്രതീക്ഷി ക്കുന്നു. മാർച്ച് 11 മുതൽ വ്യത്യാസം കാണാം. മുംബൈ, ഡൽഹി തുടങ്ങിയ നഗര ങ്ങളിൽ കൊവിഡ് വ്യാപന ശേഷി കുറഞ്ഞിട്ടുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം എന്നും ഇപ്പോൾ വ്യാപന തീവ്രത അറിയാൻ കഴിയില്ല എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞേക്കും : ഐ. സി. എം. ആര്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി

January 17th, 2022

logo-abudhabi-health-department-ePathram ദുബായ് : കൊവിഡ് വൈറസ് ബാധിതര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വര്‍ക്കും പത്തു ദിവസത്തെ നിർബ്ബന്ധിത ക്വാറന്‍റൈന്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് മാന ദണ്ഡങ്ങള്‍ പുതുക്കി. അപകട സാദ്ധ്യത കൂടിയ വിഭാഗം, രോഗ ലക്ഷണങ്ങൾ കുറവുള്ള വിഭാഗം, ഗുരുതര അസുഖങ്ങള്‍ ഇല്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്പെടുത്തിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി യിരിക്കുന്നത്. 50 വയസ്സു കഴിഞ്ഞവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ കൊവിഡ് ബാധിതര്‍ ആയാല്‍ ഉടന്‍ തന്നെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യുകയും ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. 24 മണിക്കൂറിനിടെ ലഭിച്ച 2 പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ടു കള്‍ക്കു ശേഷമേ ഐസൊലേഷൻ പൂര്‍ത്തിയാവുകയുള്ളൂ. അതല്ലെങ്കില്‍ 8 ദിവസത്തിനു ശേഷവും 10 ദിവസത്തിനു ശേഷവും പി. സി. ആര്‍. പരിശോധന ചെയ്യുകയും കഴിഞ്ഞ 3 ദിവസ ങ്ങളില്‍ രോഗ ലക്ഷണം കാണിക്കുന്നില്ല എങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം.  കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹം

January 12th, 2022

jail-for-social-media-users-to-spread-rumours-false-news-ePathram
അബുദാബി : കൊവിഡ് വ്യാപനം തടയുവാൻ അധികാരികൾ സ്വീകരിച്ച പ്രതിരോധ നടപടികളെ ക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുത് എന്നും രാജ്യത്തെ നിയമങ്ങൾ ലംഘിക്കരുത് എന്നും യു. എ. ഇ. ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അൽ ഹൊസൻ ആപ്പിൽ നിന്നുള്ള കൊവിഡ് രോഗി കളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ യിൽ അടുത്തിടെ പ്രചരിച്ചിരുന്നു. സർക്കാരിന്‍റെ കൊവിഡ് മുൻകരുതൽ നടപടികളെ പരിഹസിക്കുന്ന കമന്‍റുകളും പാട്ടുകളും ചേർത്ത് പകർച്ച വ്യാധിയെ നേരിടു വാന്‍ ഉള്ള ദേശീയ ശ്രമങ്ങളെ ഇതില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. നിയമപ്രകാരം ശിക്ഷാർഹമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിൽക്കുവാന്‍ അഭ്യർത്ഥിക്കുന്നു എന്ന് പ്രോസിക്യൂഷൻ വിഭാഗം പത്ര പ്രസ്താവനയിൽ അറിയിച്ചു.

അത്തരം നടപടികൾ കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ 2021ലെ ഫെഡറൽ ഉത്തരവ്, നിയമ നമ്പർ 34 പ്രകാരം ശിക്ഷാർഹം ആണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ പൊതു ജനങ്ങള്‍ ഉത്തരവാദിത്വ ത്തോടെ പ്രവര്‍ത്തിച്ച് മുൻ കരുതൽ നടപടികൾ സ്വീകരിക്കണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം ആണ് എന്നുള്ള കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തി ക്കൊണ്ട്, മഹാ മാരിയെ തളച്ചിടാന്‍ രാജ്യത്തിന്‍റെ അനുബന്ധ ശ്രമങ്ങളെ പിന്തുണക്കണം എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളോട് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹം

നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം

January 10th, 2022

police-warning-about-fake-social-media-messages-ePathram
ദുബായ് : ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്‍റൈന്‍ എന്നുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മാര്‍ഗ്ഗ നിർദ്ദേശത്തിന് എതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഇരമ്പുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിശിഷ്യാ ഗള്‍ഫ് പ്രവാസികള്‍ രണ്ടു ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവര്‍, മാത്രമല്ല യാത്രക്കു വേണ്ടി പി. സി. ആർ. പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ചുരുങ്ങിയ അവധി ദിനങ്ങളുമായി നാട്ടില്‍ എത്തുന്ന പ്രവാസികളെ വീണ്ടും ഏഴു ദിവസം നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ എന്ന പേരില്‍ വീട്ടില്‍ അടച്ചിടുന്നത് ക്രൂരതയാണ്.

ഒമിക്രോൺ വ്യാപനം ഏറ്റവും കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍, ഒമിക്രോണ്‍ വ്യാപനം അധികരിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിബന്ധനകള്‍ ഒന്നും തന്നെ ഇല്ലാതെ അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി കടുത്ത വിവേചനം തന്നെയാണ്.

സമ്മേളനങ്ങൾക്കും ഉല്‍ഘാടനങ്ങള്‍ക്കും റാലികൾക്കും വിവാഹ പാർട്ടികൾക്കും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ആള്‍ക്കൂട്ടവും ബാക്കി എല്ലാ നിയന്ത്രണങ്ങളും പ്രവാസികള്‍ക്കു മാത്രം ആവുന്നത് ക്രൂരതയാണ്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മ കളായ കെ. എം. സി. സി. ഇന്‍കാസ്, ചിരന്തന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്.), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, പീപ്പിൾസ് കൾച്ചറൽ ഫോറം (പി. സി. എഫ്.) പ്രവാസി ഇന്ത്യ തുടങ്ങിയ കൂട്ടായ്മകള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി കെ. മുരളീധരന്‍, സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ക്കും പ്രതിഷേധ ക്കുറിപ്പ് അയച്ചു.

സോഷ്യല്‍ മീഡിയകളിലും RevokePravasiQuarantine എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം

അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

January 10th, 2022

covid-19-test-kit-ePathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്ര ക്കാർക്കും ഏഴു ദിവസം നിർബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കേന്ദ്ര സര്‍ക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് പ്രവാസി കളായ യാത്രക്കാര്‍ക്ക് ഏഴു ദിവസം നിർബ്ബ ന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടു ത്തുന്നത്.

കേരളത്തില്‍ എത്തിയതിന്‍റെ എട്ടാം ദിവസം ആർ. ടി. പി. സി.ആർ. പരിശോധന നടത്തും. എയർ പോർട്ടില്‍ എത്തുന്ന യാത്രക്കാരെ ഹൈ-റിസ്‌ക്, ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തരം തിരിച്ചാണ് ആർ. ടി. പി. സി. ആർ. പരിശോധന നടത്തുന്നത്. ഹൈ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർ. ടി. പി. സി. ആർ. പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ഏഴു ദിവസം ഹോം ക്വാറന്‍റൈനും എട്ടാമത്തെ ദിവസം ആർ. ടി. പി. സി. ആർ. പരിശോധനയും നടത്തണം.

സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർ ക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

ലോ റിസ്‌ക് രാജ്യ ങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചി രുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്‍റൈന്‍ വേണം എന്നു സംസ്ഥാനവും ആവശ്യ പ്പെട്ടിരുന്നു. കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരം ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകൾ കർശ്ശനം ആക്കുമെന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

Page 8 of 59« First...678910...203040...Last »

« Previous Page« Previous « സൗദി അറേബ്യ യിലേക്ക് ഒഡെപെക് വഴി നിയമനം
Next »Next Page » പ്രവാസി ദുരിതാശ്വാസ നിധി യിലേക്ക് അപേക്ഷിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha