അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

April 14th, 2022

ugc-student-higher-education-ePathram
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ എന്ന നിര്‍ദ്ദേശം. യു. ജി., പി. ജി. കോഴ്‌സുകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാവും.

ഒരേ സര്‍വ്വ കലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാ ശാലകളില്‍ നിന്നായോ ബിരുദ കോഴ്‌സു കള്‍ ഒരേ സമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേ സമയം പഠിക്കാം.

കോഴ്‌സുകള്‍ ഏത് രീതിയില്‍ വേണം എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്‌സും കോളേജു കളില്‍ എത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്‌സും ഓണ്‍ ലൈന്‍ ആയും ചെയ്യാം. അതല്ല എങ്കില്‍ ഒരു കോഴ്‌സ് ഓണ്‍ ലൈന്‍ ആയും ഒരു കോഴ്‌സ് നേരിട്ട് ക്ലാസ്സില്‍ എത്തി പഠിക്കാം.

നേരിട്ട് എത്തിയുള്ള പഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെയും ഉച്ചക്കു ശേഷവും ആയിട്ടാണ് ക്ലാസ്സ് നടത്തുക. യു. ജി. സി. യുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍ വരും.

- pma

വായിക്കുക: , , ,

Comments Off on അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു

April 3rd, 2022

p-bava-haji-ma-ashraf-ali-salim-nattika-ePathram
അബുദാബി : പരിശുദ്ധ റമദാനില്‍ ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം 2022 ഏപ്രിൽ 15, 16, 17 തിയ്യതികളിൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി മത്സരങ്ങൾ ഉണ്ടായിരിക്കും.

പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടർ എം. എ. അഷ്‌റഫ്‌ അലി നിര്‍വ്വഹിച്ചു. സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദു സലാം, സെക്രട്ടറി മാരായ ഹാരിസ് ബാഖവി, സലീം നാട്ടിക തുടങ്ങിയവർ സംബന്ധിച്ചു. മത്സരത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു

പയസ്വിനിയുടെ അറിവിൻ പത്തായം

March 24th, 2022

payaswini-kasargod-koottayma-logo-ePathram
അബുദാബി : കാസർകോട് നിവാസികളുടെ കൂട്ടായ്മ പയസ്വിനി അബുദാബി ‘അറിവിൻ പത്തായം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല കൃാമ്പിനു തുടക്കമായി. മുൻ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം. എൽ. എ. യുമായ ഇ. ചന്ദ്രശേഖരൻ ക്യാമ്പിന്‍റെ ഉൽഘാടനം ഓൺ ലൈനിലൂടെ നിര്‍വ്വഹിച്ചു.

മാറിവരുന്ന നമ്മുടെ ജീവിത രീതികളെക്കുറിച്ചും നമ്മുടെ മണ്ണിനെക്കുറിച്ചും നമ്മുടെ സ്വത്വം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ അറിവിൽ പത്തായം പോലുള്ള അവധിക്കാല ക്യാമ്പിലൂടെ കഴിയട്ടെ എന്നും പ്രവാസി സമൂഹത്തിൽ പയസ്വിനി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്നും ഉൽഘാടന പ്രസംഗത്തിൽ ഇ. ചന്ദ്രശേഖരൻ എം. എല്‍. എ. സൂചിപ്പിച്ചു. പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. ടി. വി. ചെയർമാൻ മാത്തുക്കുട്ടി കടോണ്‍ മുഖ്യാതിഥി ആയിരുന്നു.

ക്യാമ്പ് കോഡിനേറ്റർ ദീപ ജയകുമാർ കൃാമ്പിനെ ക്കുറിച്ച് വിശദീകരിച്ചു. അനന്യ സുനില്‍ പ്രാർത്ഥന നിര്‍വ്വഹിച്ചു. പയസ്വിനി രക്ഷാധികാരികള്‍ ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ എന്നിവർ സംസാരിച്ചു. കളിപ്പന്തൽ ജോയിന്‍റ്  കോഡിനേറ്റർ വാരിജാക്ഷൻ, പയസ്വിനി ആർട്സ് സെക്രട്ടറി വിഷ്ണു എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണ്‍ ലൈന്‍ ക്യാമ്പില്‍ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ ക്കുറിച്ച് മജീഷ്യൻ യദുനാഥ്, മനോജ് കളരിക്കൽ, അനില നായർ, വിപിൻ. പി. കെ., മുഹമ്മദ് അൻസാദ്, റഷീദ ഷെറീഫ്, എം. വി. സതീശൻ, റീന സലീം, ഡോ. മനോജ് വർഗ്ഗീസ്, ഡോ. ജി. കെ. ശ്രീഹരി തുടങ്ങി വിദ്യാഭ്യാസ – സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. Payaswini FB Page

- pma

വായിക്കുക: , , ,

Comments Off on പയസ്വിനിയുടെ അറിവിൻ പത്തായം

ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

March 15th, 2022

face-veil-burqa-niqab-ordinance-on-triple-talaq-ePathram

ബംഗളൂരു : ഹിജാബ് നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. ഇസ്ലാംമത വിശ്വാസ പ്രകാരം ഹിജാബ് അവിഭാജ്യ ഘടകമല്ല എന്നും ഹൈക്കോടതി. ഹിജാബ് ധരിച്ച് സ്കൂളില്‍ എത്താം എങ്കിലും ക്ലാസ്സില്‍ അത് പറ്റില്ല എന്നും കോടതി വ്യക്തമാക്കി. അതതു വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ നിഷ്കര്‍ശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ധരിക്കണം എന്നും കോടതി.

ഹിജാബ് ധരിക്കുക എന്നത് മൗലിക അവകാശ ങ്ങളുടെ ഭാഗമാണ് എന്ന് ചൂണ്ടിക്കാണിച്ചും ക്ലാസ്സ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണം എന്നും ആവശ്യപ്പെട്ട് ഉഡുപ്പിയിലെ ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി ക്കൊണ്ടാണ് കോടതി യുടെ ഉത്തരവ്.

ഈ വര്‍ഷം ജനുവരിയിലാണ് ഹിജാബ് വിവാദം രൂക്ഷ മായത്. ഉഡുപ്പി ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ത്ഥിനികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇതോടെ വിഷയം ചൂടു പിടിച്ചു. വിദ്യാര്‍ത്ഥിനി കള്‍ക്ക് കൂടെ കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്

March 15th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : പന്ത്രണ്ടു വയസ്സു മുതല്‍ പതിനാലു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ കുത്തി വെപ്പിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം.

18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 87 ശതമാനവുമായി. 15 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടി കളുടെ ആദ്യ ഡോസ് വാക്സിനേഷൻ 78 ശത മാനവും രണ്ടാം ഡോസ് വാക്സിനേഷൻ 44 ശതമാനവുമായി. കരുതൽ ഡോസ് വാക്സിനേഷൻ നിരക്ക് 48 %. കേന്ദ്ര മാർഗ്ഗ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ കുട്ടി കളുടെ വാക്സിനേഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

12 മുതൽ 14 വയസ്സു വരെ 15 ലക്ഷത്തോളം കുട്ടികള്‍ ഉണ്ടാകും എന്നാണ് കണക്ക്. വാക്സിന്‍ എടുക്കുവാനുള്ള കേന്ദ്രത്തിന്‍റെ പ്രൊജക്ടഡ് പോപ്പുലേഷന്‍ അനുസരിച്ച് ഇത് മാറാൻ സാദ്ധ്യതയുണ്ട്. കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്സ് വാക്സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെ യാണ് വാക്സിൻ ലഭ്യമായത് എന്നും മന്ത്രി അറിയിച്ചു.

60 വയസ്സു കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാന്‍ സംസ്ഥാനത്ത് 2022 മാർച്ച് 16 മുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളി കൾക്കും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ള 60 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് കരുതൽ ഡോസ് നൽകുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്

Page 25 of 87« First...1020...2324252627...304050...Last »

« Previous Page« Previous « ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
Next »Next Page » ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha