റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു

March 5th, 2024

ponnani-kmcc-ramadan-hadhiyya-challenge-ePathram
അബുദാബി : പൊന്നാനി മണ്ഡലം കെ. എം. സി. സി. ‘റമളാൻ ഹദിയ’ എന്ന പേരിൽ നടത്തുന്ന ഈത്തപ്പഴ ചലഞ്ച് പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രസിഡണ്ട് പി. ബാവ ഹാജി, സ്റ്റേറ്റ് കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ അഷ്റഫ് പൊന്നാനി, മലപ്പുറം ജില്ല കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം ചെയ്തത്.

kmcc-ramadan-hadiyya-dates-challenge-ePathram

പുണ്യ റമളാൻ മാസ സന്ദേശം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ‘റമളാൻ ഹദിയ’ ഈത്തപ്പഴ കിറ്റുകൾ പൊന്നാനി നിയോജക മണ്ഡലത്തിൽ വിതരണം ചെയ്യും.

മലപ്പുറം ജില്ല കെ. എം. സി. സി. സെക്രട്ടറി ഷാഹിർ പൊന്നാനി, മണ്ഡലം പ്രസിഡൻ്റ് കോയ സാഹിബ്, മണ്ഡലം ജനറൽ സെക്രട്ടറി നസീർ ബാബു, ട്രഷറർ സാലിം ഈശ്വര മംഗലം, ജില്ല സെക്രട്ടറി സിറാജ് ആതവനാട്, മണ്ഡലം ഭാരവാഹികളായ സക്കീർ ഹംസ, യൂസുഫ് മാറഞ്ചേരി, യൂനുസ് നരണിപ്പുഴ, നസീഫ്, മുസ്തഫ മാറഞ്ചേരി, അലി ചിറ്റയിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു

വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ

March 2nd, 2024

pofessor-james-allison-attend-win-symposium-in-abudhabi-2024-ePathram

അബുദാബി : അർബുദ രംഗത്തെ നൂതന ചികിത്സാ മാർഗം പ്രിസിഷൻ ഓങ്കോളജി ഉണ്ടാക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന സുപ്രധാന ആഗോള സമ്മേളനം അബുദാബിയിൽ തുടക്കമായി. വ്യക്തി ഗത അർബുദ ചികിത്സാ രംഗത്തെ ആഗോള കൂട്ടായ്മ വേൾഡ് വൈഡ് ഇന്നൊവേറ്റീവ് നെറ്റ്‌ വർക്ക് കൺസോർഷ്യവും (WIN) ബുർജീൽ ഹോൾഡിംഗ്‌സും സംയുക്തമാ യാണ് സമ്മേളനത്തിന് ആതിഥ്യം നൽകുന്നത്.

യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന വിൻ കൺസോർഷ്യത്തിൻ്റെ ഈ ദ്വിദിന വാർഷിക സമ്മേളനത്തിൽ പ്രിസിഷൻ മെഡിസിനിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ വിലയിരുത്തും. ലോകം എമ്പാടുമുള്ള കാൻസർ രോഗികളുടെ പരിചരണവും ഫലങ്ങളും ഇവർ വിലയിരുത്തും.

അർബുദത്തിൻ്റെ സാഹചര്യത്തിന് അനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സ നൽകുന്ന തിൽ ഊന്നിയുള്ള സമ്മേളനത്തിൽ ക്യാൻസർ ഇമ്മ്യൂണോ തെറാപ്പിയിൽ വിപ്ലവം സൃഷ്ടിച്ച നൊബേൽ സമ്മാന ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ മുഖ്യ പ്രഭാഷണം നടത്തി.

യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന സമ്മേളനം പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

യു. എ. ഇ. യിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മതിപ്പ് ഉളവാക്കുന്നു. ഇമ്മ്യൂണോ തെറാപ്പി ഉൾപ്പെടെയുള്ള ശരിയായ സംയോജന തന്ത്രങ്ങൾ ഉപയോഗിച്ച് ക്യാൻസർ ഭേദമാക്കാൻ കഴിയും.

വിവിധ രാജ്യങ്ങളിൽ പല തരത്തിലുള്ള ക്യാൻസറു കൾ നില നിൽക്കുന്നുണ്ട്. ലോകമെമ്പാടും എല്ലാം ഒരു പോലെയല്ല എന്ന് തിരിച്ചറിയുന്നത് ഈ രംഗത്ത് അത്യന്താ പേക്ഷിതമാണ്. രോഗത്തെ കീഴടക്കണം എങ്കിൽ നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

എന്താണ് ചികിത്സിക്കേണ്ടത് എന്നും ആർക്കാണ് പ്രത്യേക മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകേണ്ടത് എന്നും മനസ്സിലാക്കാൻ ഗവേഷങ്ങളും ഡാറ്റ അടിസ്ഥാനമാക്കിയുള്ള സംയോജിത സമീപനവും സഹായിക്കും. രോഗ നിർണ്ണയ സമയത്ത് രോഗിയെ നിരീക്ഷിക്കുക എന്നതാണ് ഏറെ പ്രധാനം. മരുന്നുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ട്യൂമർ തുടർച്ചയായി പരിശോധി ക്കുകയും തുടർ നടപടികൾ നിശ്ചയിക്കുക യും വേണം.

അബുദാബി ഡിപ്പാർട്ട് മെൻറ് ഓഫ് ഹെൽത്ത് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അസ്മ അൽ മന്നായി, ജീനോമിക് മെഡിസിൻ, പ്രിസിഷൻ ഓങ്കോളജി എന്നിവക്കുള്ള സർക്കാർ പദ്ധതി കൾ വിശദീകരിച്ചു.

അർബുദത്തെക്കുറിച്ചുള്ള ധാരണകൾ മെച്ചപ്പെടുത്തു ന്നതിനും നിലവിലുള്ള തല മുറക്കും ഭാവി തല മുറക്കും ഒരു പോലെ പരിചരണം മെച്ചപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്ന് ബുർജീൽ ഹോൾഡിംഗ്‌സ്‌ സ്ഥാപകനും ചെയർ മാനു മായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻ കൺസോർഷ്യത്തിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 31 ലോകോത്തര അക്കാദമിക് മെഡിക്കൽ സെൻ്ററുകൾ, ഹെൽത്ത് കെയർ സംരംഭങ്ങൾ, ഗവേഷണ സംഘടനകൾ, പേഷ്യൻ്റ് അഡ്വക്കസി ഗ്രൂപ്പുകൾ എന്നിവ യാണ് ഉൾപ്പെടുന്നത്.

രണ്ടു ദിവസത്തെ സമ്മേളനത്തിൽ ആഗോള തലത്തിൽ നിന്നും വിദഗ്ധർ, അർബുദ രോഗ പരിചരണത്തിൽ വ്യക്തി കേന്ദ്രീകൃതമായ ചികിത്സ യുണ്ടാക്കുന്ന മാറ്റങ്ങൾ പങ്കു വെക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500 ൽ അധികം ഡോകട്ർമാരും ഗവേഷകരും ശാസ്ത്രജ്ഞരുമാണ് പങ്കെടുക്കുന്നത്.  The two-day WIN Symposium 2024

- pma

വായിക്കുക: , , , ,

Comments Off on വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ

പെരുന്നാളിന്‌ കൊടിയേറി

February 27th, 2024

al-ain-st-dionysius-orthodox-church-emarald-jubilee-celebrations-ePathram
അൽഐൻ : സെൻറ് ഡയനീഷ്യസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിലെ പെരുന്നാളിന്‌ കൊടിയേറി. ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി റവ. ഫാദർ. ജോൺസൺ ഐപ്പ്‌ കൊടിയേറ്റ്‌ കർമ്മം നിർവ്വഹിച്ചു. ഇടവക ട്രസ്റ്റി ജേക്കബ്ബ് ഏബ്രഹാം, സെക്രട്ടറി വർഗ്ഗീസ്‌ കെ. ചെറിയാൻ, ജൂബിലി ജനറൽ കൺവീനർ ബെൻസൻ ബേബി, പ്രോഗ്രാം കൺവീനർ സിബി ജേക്കബ്ബ്, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങൾ, പെരുന്നാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ഇടവകാംഗങ്ങളും സംബന്ധിച്ചു.

flag-hosting-al-ain-st-dionysius-orthodox-church-ePathram

വട്ടശ്ശേരിൽ തിരുമേനിയുടെ 90-‍ാമത്‌ ഓർമ്മ പ്പെരുന്നാളും ദേവാലയ കൂദാശയുടെ 10-‍ആം വാർഷികവും അൽഐനിലെ ഓർത്തഡോക്സ്‌ വിശ്വാസികൾക്കായി ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിച്ചതിൻ്റെ 55-‍ആം വാർഷികവും 2024 മാർച്ച്‌ 2, 3 തീയ്യതികളിൽ ആചരിക്കും എന്ന് മാനേജിംഗ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ്‌ തൃതിയൻ കാതോലിക്ക ബാവ പെരുന്നാളിന്‌ മുഖ്യ കാർമ്മികത്വം വഹിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ്‌ സഹ കാർമ്മികൻ ആയിരിക്കും. അഡ്വ. തോമസ്‌ പോൾ റമ്പാൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

യു. എ. ഇ. ലെ എല്ലാ എമിറേറ്റുകളിലെയും ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കും എന്ന്‌ മീഡിയ കൺവീനർ ബെൻസി തരകൻ അറിയിച്ചു.  FB Page 

- pma

വായിക്കുക: , , , , , ,

Comments Off on പെരുന്നാളിന്‌ കൊടിയേറി

സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല

February 26th, 2024

salam-pappinissery-yab-legal-dinil-dinesh-ePathram

ദുബായ് : ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ യു. എ. ഇ. യിൽ നിന്ന് നാടു കടത്തില്ല. യാബ് ലീഗല്‍ സര്‍വ്വീസസ് സി. ഇ. ഒ. യും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ മൂലം കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് എന്ന യുവാവിനു 3 മാസം ജയില്‍ വാസം, ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം രൂപ) നഷ്ട പരിഹാരം നൽകൽ എന്നിവയിൽ നിന്നും ഒഴിവായി.

കമ്പനിയിലെ മുൻ ജീവനക്കാരൻ ചെയ്ത വഞ്ചനാ കുറ്റത്തിന്ന് ദിനിൽ ദിനേശ് കൂട്ട് നിന്നു എന്ന് ആരോപിച്ചു കൊണ്ട് ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിലാണ് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്.

കേസിന്ന് ആസ്പദമായ സംഭവം നടക്കുന്നത് 2022 ലാണ്. കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനുമായ പ്രതിയുടെ അസ്സിസ്റ്റൻഡ് ആയി ജോലി ചെയ്തു വരികയായിരുന്നു ദിനിൽ.

ഇതിനിടയിൽ ബാംഗ്ലൂർ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് പോയി. ജോലിയിൽ പ്രയാസം നേരിട്ട ദിനിൽ, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തുകയും കമ്പനിയുടെ പേരിൽ ഉള്ള ഇ-മെയിൽ ഐ. ഡി. യും പാസ്‌വേർഡും ഇയാൾക്ക് കൈമാറി കൊണ്ട് ജോലിയിൽ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിച്ചു.

ഇതിനിടയിൽ ഒന്നാം പ്രതി കമ്പനി ഇ – മെയിൽ ഐ. ഡി. ദുരുപയോഗം ചെയ്തു കമ്പനിയുടെ പേരിൽ വ്യാജ രേഖ യുണ്ടാക്കി ഡു ടെലി കമ്മ്യുണിക്കേഷനിൽ നിന്ന് വിലയേറിയ ഫോൺ കൈപ്പറ്റി. വിവരം മനസ്സിലാക്കിയ തൊഴിലുടമ ദിനിൽ ഉൾപ്പടെ ഇരുവർക്കും എതിരെ ജബൽ അലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതിയെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തിയിരുന്നതിനാലും കമ്പനിയുടെ ഇ – മെയിലും പാസ്‌വേർഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യൻ രൂപ) പിഴയും മൂന്ന് മാസം തടവും നാട് കടത്താനും വിധിച്ചു.

ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനിൽ കേസുമായി ബന്ധപ്പെട്ട് പല നിയമ സ്ഥാപനങ്ങളെയും സമീപിച്ചു എങ്കിലും ഭീമമായ വക്കീൽ ഫീസ് ആവശ്യപ്പെട്ടതിനെതുടർന്ന് കേസ് നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവിൽ യു. എ. ഇ. യിലെ യാബ് ലീഗൽ സർവ്വീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടർന്ന് ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമ സഹായം നൽകുകയും യു. എ. ഇ. സ്വദേശിയായ അഭി ഭാഷകൻ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

അപ്പീൽ കോടതിയിൽ ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് എന്നും എന്നാൽ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്തു നിന്നും സമർപ്പിച്ചിട്ടില്ല എന്നും പരാതിക്കാരനായ കമ്പനിയുടെ ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട് മെന്റിലെ ജീവനക്കാരൻ ആയിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത് എന്നും കോടതിയിൽ വിശദമാക്കി.

കൂടാതെ ഒന്നാം പ്രതിയുടെ കമ്പനിയിലെ മുൻ പരിചയം വിലയിരുത്തുമ്പോൾ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയേയും അഭിഭാഷകൻ ചൂണ്ടി കാട്ടി. പ്രതി ചേർക്കപ്പെട്ട ദിനിൽ കുറ്റകൃത്യം ചെയ്തു എന്നതിനോ മെയിൽ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഹാജരാക്കിയിട്ടില്ല.

അതിനാൽ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ ആർട്ടിക്കിൾ 217 പ്രകാരം ഒരാളെ ശിക്ഷയ്ക്ക് വിധിക്കുകയാണ് എങ്കിൽ ഓരോ വിധി ന്യായ ത്തിന്റെയും കാരണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്, അല്ലാത്ത പക്ഷം അത് അസാധു ആണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

പത്തിലധികം തവണയാണ് കേസിൽ ഇരുഭാഗങ്ങളും തമ്മിൽ പരസ്പരം വാദം ഉണ്ടായത്. അഭിഭാഷകന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ല. തുടർന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീൽ കോടതി കേസിന്റെ നിജസ്ഥിതി മനസ്സിലാക്കി ദിനിൽ നിരപരാധി എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണത്തില്‍ നിന്നും കുറ്റ വിമുക്തൻ ആക്കുകയും വെറുതെ വിടാൻ അപ്പീൽ കോടതി ഉത്തരവിടുകയും ചെയ്തു. * Yab Legal FB Page

 

- pma

വായിക്കുക: , , , , , ,

Comments Off on സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല

പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ

February 20th, 2024

logo-ias-eicra-academy-for-civil-service-coaching-ePathram

അജ്‌മാൻ : പ്രവാസികളായ ഇന്ത്യക്കാർക്ക് ഐ. എ. എസ്., ഐ. പി. എസ്. പരീക്ഷകൾക്കുള്ള പരിശീലനം ഇനി യു. എ. ഇ. യിൽ. അജ്‌മാൻ റൗളയിൽ തുടക്കം കുറിക്കുന്ന IAS EICRA സിവിൽ സർവ്വീസ് അക്കാദമി യിൽ ഫെബ്രുവരി 22, 23, 24,25 തീയ്യതികളിലായി പരിശീലന ക്ലാസ്സുകൾ ഒരുക്കുന്നു.

മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ ഇലക്ടറൽ ഓഫീസർ ടീക്കാ റാം മീണ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക് +971 6 716 5347,  +971 58 879 3734.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ

Page 2 of 6712345...102030...Last »

« Previous Page« Previous « റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്
Next »Next Page » സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha