ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.

July 23rd, 2026

cockroach-janta-party-c-j-p-s-protest-over-neet-ug-2026-exam-paper-leak-ePathram
ഡല്‍ഹി : നീറ്റ് ചോദ്യപ്പേപ്പര്‍ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കണം എന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി. ജെ. പി.) നടത്തുന്ന ‘ചലോ സൻസദ്’ സമരം ശക്തമായി.

മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ഉറപ്പു വരുത്താതെ സി. ജെ. പി. സമരം അവസാനിപ്പിക്കില്ല എന്ന് സമര നേതാക്കൾ അറിയിച്ചു. അതോടൊപ്പം തന്നെ മന്ത്രി യുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങി.

neet-exam-paper-leaks-cjp-protestant-needs-dharmendra-pradhan-resignation-ePathram

സമരക്കാരെ പോലീസ് ആക്രമിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ വാർത്താ മാധ്യമങ്ങളിൽ പലതും ഈ ബഹുജന മാർച്ചിന് എതിരെ മുഖം തിരിച്ചപ്പോൾ വിദേശ മാധ്യമങ്ങൾ വാർത്താ വളരെ പ്രാധാന്യ ത്തോടെയാണ് പ്രക്ഷേപണം ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.

ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ

July 6th, 2026

MURALEEDHARAN-epathram
തിരുവനന്തപുരം : കഴിഞ്ഞ പത്ത് വർഷങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിൽ നടത്തിയ ക്രയ-വിക്രയങ്ങളെ കുറിച്ച് സമഗ്രമായ വകുപ്പു തല അന്വേഷണം നടത്തും എന്ന് മന്ത്രി കെ. മുരളീധരൻ. സർക്കാർ ആശുപത്രി കളിലും മെഡിക്കൽ കോളേജു കളിലും ഉപകരണങ്ങൾ വാങ്ങിയതാണ് അന്വേഷിക്കുന്നത്.

കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടി ഇട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കൊവിഡ് സമയത്ത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ലഭിച്ച രണ്ട് ഓക്സ‍ിജൻ കോൺസൻട്രേറ്റർ കേടായ നിലയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കി നു മുന്നിൽ ഓട്ടോ ക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 100 കെ. വി. സോളാർ പ്ലാന്റ് സ്ഥാപിച്ചു എങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ഇവിടെ ജനറേറ്റർ വാങ്ങിച്ചു എങ്കിലും പ്രവർത്തിപ്പി ക്കുന്നില്ല.

ഉപകരണങ്ങളിൽ ഏറെയും ആരും തിരിഞ്ഞു നോക്കാതെ നശിക്കുന്നത് നേരിൽക്കണ്ട് മനസ്സിലാക്കിയതു കൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

തകർന്ന സിസ്റ്റത്തെ ശരിയാക്കുവാൻ ഉള്ള നടപടി കളുടെ ഭാഗമാണിത് എന്നും അന്വേഷണത്തിൽ ക്രമക്കേടു കണ്ടെത്തിയാൽ വിജിലൻസിന് കൈമാറും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ

ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

February 26th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ. സി. ഇ. ആർ. ടി. യുടെ എട്ടാം ക്ലാസ്സ് പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.

ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുവാനും അപകീർത്തിപ്പെടുത്തുവാനും എത്ര ഉന്നതർ ആയാലും ആരെയും അനുവദിക്കില്ല എന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ (suo motu) നടപടി സ്വീകരിക്കും എന്നും സൂചിപ്പിച്ചു.

പാഠ പുസ്തകത്തിലെ ‘നമ്മുടെ സമൂഹത്തിൽ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അദ്ധ്യായ ത്തിലാണ് കോടതികളിലെ അഴിമതി യെയും കേസുകൾ കെട്ടി ക്കിടക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്നത്.

പാഠ പുസ്തകത്തിലെ ഈ ഭാഗം, അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിലുള്ള അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുമ്പോൾ ജുഡീഷ്യറിയിലെ അഴിമതി മാത്രം എടുത്തു പറയുന്നത് ബോധ പൂർവ്വമായ നീക്കം ആണെന്നും കപിൽ സിബൽ വിമർശിച്ചു.

ഇത്തരം പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് ഇടയിൽ നീതി ന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കും. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന ഘടനക്കു തന്നെ വിരുദ്ധമായാണ് പാഠ പുസ്തകത്തിലെ പരാമർശങ്ങൾ എന്നും കോടതി നിരീക്ഷിച്ചു. Bar & Bench

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

February 5th, 2026

mamata-banerjee-re-name-west-bengal-to-bangla-ePathram

ന്യ‍ൂഡൽഹി : വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്‌. ഐ. ആർ.) വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 10-നകം മറുപടി നൽകാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പേരുകളിലെ അക്ഷര പ്പിശകിന്റെ പേരിൽ വോട്ടർമാരെ പുറത്താക്കരുത് എന്നും കോടതി നിർദ്ദേശിച്ചു.

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന എസ്‌. ഐ. ആർ. നടപടി സംസ്ഥാനത്തെ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതാണ്‌. അസം ഉൾപ്പെടെയുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ബംഗാളിനുള്ളത് എന്നും മമതാ ബാനർജി ചോദിച്ചു.

ബുധനാഴ്ച നേരിട്ട് ഹാജരായാണ് മമത തന്റെ വാദങ്ങൾ സുപ്രീം കോടതിയിൽ നിരത്തിയത്. 58 ലക്ഷത്തോളം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരുടെ അപ്പീൽ പരിഗണിക്കാതെയാണ് ഈ നടപടി.

എസ്‌. ഐ. ആർ. നടപടികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി ആറു തവണ കമ്മീഷന്‌ കത്തയച്ചിട്ടും മറുപടി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ മൂല മുള്ള കടുത്ത മാനസിക സമ്മർദ്ദം കാരണം ഉദ്യോഗസ്ഥർ അടക്കം 150-ഓളം പേർ മരണപ്പെട്ടു. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്‌സർവർമാരെ ഉപയോഗിച്ചാണ് പേരുകൾ നീക്കം ചെയ്യുന്നത് എന്നും മമത ആരോപിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവർ അടങ്ങിയ ബെഞ്ചാണ് മമതയുടെ ഹർജി പരിഗണിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിന് എതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് മമത നേരിട്ട് നിലപാട് അറിയിച്ചത്.

മതിയായ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ വിട്ടു നൽകിയാൽ നിലവിലെ മൈക്രോ ഒബ്‌സർവർമാരെ മാറ്റാം എന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 9 തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

- pma

വായിക്കുക: , , , , , , , , , , , , , , ,

Comments Off on മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

December 3rd, 2025

sanchar-saathi-cyber-security-app-ePathram
ന്യൂഡൽഹി : ഇന്ത്യയിലെ സ്മാർട്ട്‌ ഫോണുകളിൽ സഞ്ചാർ സാഥി (Sanchar Saathi App) എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം എന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ആപ്പിന് ജനകീയ സ്വീകാര്യത വർദ്ധിച്ചു എന്ന വിചിത്ര വാദവുമായിട്ടാണ് പുതിയ നീക്കം.

രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി-ഇൻസ്റ്റാൾ ചെയ്യണം, നിലവിലുള്ള ഫോണുകളിൽ അപ്ഡേറ്റ് വഴി സഞ്ചാർ സാഥി ആപ്പ് ലഭ്യമാക്കണം എന്നും സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ഒരു കാരണ വശാലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുത് എന്നും ഉത്തരവിൽ അറിയിച്ചിരുന്നു.

സഞ്ചാര്‍ സാഥി ആപ്പ്‌ നിർബ്ബന്ധം ആക്കുന്നത് പ‍ൗരന്മാരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണ് എന്നു വിമർശം ശക്തമായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.

പ്രതിപക്ഷ പാർട്ടികളും ഐ. ടി. വിദഗ്‌ധരും സ്മാർട്ട് ഫോൺ കമ്പനികളും ആശങ്ക അറിയിച്ചു. സർക്കാർ ഉത്തരവിന്ന് എതിരെ ആപ്പിൾ കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സൈബർ സുരക്ഷ ഉറപ്പു വരുത്തുക, മോഷ്ടിക്കുന്ന ഫോണുകൾ ട്രാക്ക് ചെയ്യുക എന്നതാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് എങ്കിലും ഇത് പൗരൻമാരുടെ സ്വകാര്യതയെ മാനിക്കാതെ വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള ശ്രമം ആണെന്നും ആക്ഷേപങ്ങൾ ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തിടുക്കത്തിൽ ഉത്തരവ് പിൻവലിച്ചത്. P T I 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

Page 1 of 2012345...1020...Last »

« Previous « അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
Next Page » എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha