പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്

May 1st, 2026

logo-government-of-india-ePathram
ന്യൂഡൽഹി : കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തു വിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് റിപ്പോർട്ടിൽ ത്രിപുരയും കേരളവും മുന്നിൽ. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജനം, ജല സേചനം, ശുചിത്വം, സ്ത്രീകളു ടെയും കുട്ടികളുടെയും ക്ഷേമം മുൻ നിറുത്തി യുള്ള വികസനം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ് നിശ്ചയിച്ചത്.

രാജ്യത്തെ മികച്ച ഗ്രാമ പഞ്ചായത്തുകളിൽ മുൻപന്തി യിലുള്ള സംസ്ഥാനം ത്രിപുരയാണ് രണ്ടാം സ്ഥാനം കേരളത്തിനും. ഒഡിഷ മൂന്നാം സ്ഥാനത്ത് എത്തി. റാങ്കിംഗിൽ തമിഴ് നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തൊട്ടു പുറകെ തന്നെയുണ്ട്.

ഉത്തർ പ്രദേശ്, ബിഹാർ, മധ്യ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ്. പശ്ചിമ ബംഗാൾ ഇതിൽ സഹകരിച്ചിട്ടില്ല.

ത്രിപുരയിൽ 1176 പഞ്ചായത്തുകളിൽ 80 % ഗ്രാമ പഞ്ചായത്തുകളും (943 എണ്ണം) A ഗ്രേഡ് നേടി. അവശേഷിച്ച 233 പഞ്ചായത്തുകൾ B ഗ്രേഡ് കരസ്ഥമാക്കി.

കേരളത്തിലെ 941 പഞ്ചായത്തുകളിൽ 10 ശതമാനം ഗ്രാമ പഞ്ചായത്തുകൾക്ക് (95 എണ്ണം) മാത്രമേ A ഗ്രേഡ് നേടാൻ കഴിഞ്ഞുള്ളു. 840 പഞ്ചായത്തുകൾക്ക് B ഗ്രേഡ് കിട്ടി. ബാക്കി ആറ് പഞ്ചായത്തുകൾ C ഗ്രേഡിൽ എത്തിയുള്ളൂ.

മൂന്നാം സ്ഥാനത്ത് എത്തിയ ഒഡിഷയിലെ 6794 പഞ്ചായത്തുകളിൽ 555 എണ്ണത്തിനാണ് A ഗ്രേഡ് ലഭിച്ചത്. 4566 പഞ്ചായത്തു കൾക്ക് B ഗ്രേഡും 1627 പഞ്ചായത്തു കൾക്ക് C ഗ്രേഡും 46 എണ്ണത്തിന് D ഗ്രേഡും കിട്ടി.

താഴെത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുക എന്നുള്ള ലക്‌ഷ്യം മുൻ നിറുത്തിയാണ് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം, പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് (Panchayat Advancement Index – PAI) തയ്യാറാക്കുന്നത്.

Press Release

- pma

വായിക്കുക: , , , , , , , , , ,

Comments Off on പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്

അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത

April 27th, 2026

summer-hot-season-ultraviolet-radiation-levels-increased-in-kerala-ePathram
തിരുവനന്തപുരം: അടുത്ത ഏതാനും ദിവസങ്ങളിൽ കഠിന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്തിൽ ഏൽക്കാൻ സാദ്ധ്യത ഉള്ളത് കൊണ്ട് പൊതു ജനങ്ങൾ പുറത്തിറങ്ങുമ്പോഴും പുറം ജോലി കളിൽ ഏർപ്പെടുന്നവരും ബൈക്ക് യാത്രികർ അടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാരും കൂടുതൽ ജാഗ്രത പാലിക്കുക. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കുക എന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

തുടർച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും സൂര്യാ തപ ത്തിനും ത്വക്ക് രോഗ ങ്ങൾക്കും നേത്ര രോഗ ങ്ങൾക്കും കാരണം ആയേക്കാം.

രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെയുള്ള സമയങ്ങളിൽ ഉയർന്ന അൾട്രവയലറ്റ് സൂചിക യാണ് രേഖ പ്പെടുത്തുന്നത്.  ആയതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പകൽ പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന അയഞ്ഞതും ഇളം നിറത്തിലും ഉള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.

ഉഷ്ണമേഖല- മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക പൊതുവെ ഉയർന്നു നിൽക്കും. അത് കൊണ്ട് ഇവിങ്ങളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

ചർമ്മ രോഗം ഉള്ളവർ, നേത്ര രോഗം ഉള്ളവർ, ക്യാൻസർ രോഗികൾ, രോഗ-പ്രതിരോധ ശേഷി കുറഞ്ഞ ആളുകളും പ്രത്യേകം ജാഗ്രത പുലർത്തണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. P R D

- pma

വായിക്കുക: , , , , ,

Comments Off on അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത

ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം

April 22nd, 2026

flying-tiger-brand-drinking-cups-baned-due-to-health-issue-ePathram

അബുദാബി : രാജ്യത്ത് വിപണിയിൽ ലഭ്യമായ ഫ്ലൈയിംഗ് ടൈഗർ ബ്രാൻഡിന്റെ പ്രത്യേക തരം കപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി അധികൃതർ. ഉൽപ്പന്ന സുരക്ഷ, ഗുണ നിലവാരം എന്നിവ വിപണി യിൽ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാ ബദ്ധതയുടെ ഭാഗമായി, 2024-ലും 2025-ലും വിറ്റ 220 മില്ലി ഗ്ലാസ് ഡ്രിങ്ക് കപ്പുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി വെക്കണം എന്നാണു മന്ത്രാലയം ആവശ്യപ്പെട്ടത്.

baned-drinking-cup-flying-tiger-copenhagen-ePathram

കപ്പുകളിൽ അടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് നിശ്ചിത പരിധിയിൽ കൂടുതൽ ഉണ്ടെന്നു കണ്ടെത്തി. അതിനാൽ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇത്തരം കപ്പുകൾ നശിപ്പിച്ച് കളയണം എന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്താൻ സാദ്ധ്യത ഉണ്ടെന്നും മന്ത്രാലയം, അവരുടെ സാമൂഹിക മാധ്യമ ങ്ങളിലൂടെ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കച്ചവടക്കാർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ. insta 

- pma

വായിക്കുക: , , , , , ,

Comments Off on ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം

ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

April 20th, 2026

korean-pavilion-in-burjeel-hospital-k-health-ePathram
അബുദാബി : ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യു. എ. ഇ. യുടെ ആരോഗ്യ മേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യ പരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബുദാബിയിലും സജീവമാകുന്നു.

ബുർജീൽ ഹോൾഡിംഗ്‌സിന്‌ കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യ ങ്ങളോടെ ‘കെ-ഹെൽത്ത്’ കൊറിയൻ പവലിയൻ പ്രവർത്തനം ആരംഭിച്ചു.

dr-sultan-ahmed-al-jaaber-and-dr-shamsheer-launching-korean-pavilion-in-burjeel-ePathram

യു. എ. ഇ. വ്യവസായ-നൂതന സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, മറ്റു പൗര പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന കൊറിയൻ പവലിയൻ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെയും ശ്രദ്ധേയമായി.

കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

സങ്കീർണ്ണമായ ശസ്ത്ര ക്രിയകൾ, പുനരധിവാസ ചികിത്സകൾ എന്നിവക്കായി ദക്ഷിണ കൊറിയ യിലേക്ക് രോഗികൾ യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റുക എന്നതാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്.

‘വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധി മുട്ടുകളും സമയ നഷ്ടവും നീക്കുക യാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും’ എന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഓർത്തോ പീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ദന്ത ചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടി ഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്റെ നേതൃത്വ ത്തിലുള്ള വിദഗ്ധ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കും.

കൊറിയ യൂണിവേഴ്‌സിറ്റി അനം ഹോസ്പിറ്റലുമായി ബുർജീൽ സഹകരണ കരാറിൽ ഒപ്പിട്ടതോടെ, വൈദഗ്ദ്യം നേടിയ കൊറിയൻ ഡോക്ടർമാർ അബുദാബിയിൽ എത്തി ശസ്ത്ര ക്രിയകൾ നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.

- pma

വായിക്കുക: , , , , ,

Comments Off on ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു

April 16th, 2026

uae-bans-junk-food-sugary-drinks-in-schools-ePathram
അബുദാബി : യു. എ. ഇ. യിലെ സ്‌കൂൾ കാന്റീനു കളിൽ ജങ്ക് ഫുഡുകൾക്കും കൃത്രിമ മധുരം ചേർത്ത പാനീയ ങ്ങൾക്കും അധികൃതരുടെ വിലക്ക്.

വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്‌തമായി പുറത്തിറക്കിയ പുതിയ മാർഗ്ഗ രേഖയിലാണ് കർശ്ശന നിർദ്ദേശങ്ങൾ അടങ്ങി യിട്ടുള്ളത്.

കൊഴുപ്പ് കൂടിയ, പോഷക ഗുണം ഇല്ലാത്ത ഭക്ഷണ പാനീയങ്ങൾ വീടുകളിൽ നിന്നും സ്‌കൂളിലേക്ക് കൊണ്ട് വരരുത്. കാർബണേറ്റഡ്-എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. പകരം പ്രകൃതി ദത്ത ജ്യൂസ്, പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവ കുട്ടികൾക്ക് നൽകാം.

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം നില നിർത്താൻ ആവശ്യമായ ഊർജ്ജവും പോഷകങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക, ഒപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് വിദ്യാർത്ഥികളെ സഹായിക്കുക എന്നതുമാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.

വിദ്യാർത്ഥികളുടെ ഏകാഗ്രതയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുക, അക്കാദമിക് നേട്ടം മെച്ചപ്പെടുത്തുക എന്നതിന് ഒപ്പം പൊണ്ണത്തടി, പോഷക ആഹാരക്കുറവ് എന്നിവയെ ലഘൂകരിക്കുവാനും ആരോഗ്യകരമായ ഭക്ഷണ രീതികൾ വളർത്തി കൊണ്ടു വരാനും ഇതിലൂടെ സാധിക്കും.

ശാരീരികവും വൈജ്ഞാനികവുമായ വികാസത്തെ പിന്തുണക്കുന്ന, ഓരോരുത്തരുടെയും പ്രായത്തിന് അനുയോജ്യമായ പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങൾ വാഗ്ദാനം ചെയ്യുന്നതിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടാണ് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികം ആക്കുന്നത്.

കന്റീനുകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്താൻ സ്‌കൂളുകളിൽ അധികൃതർ പരിശോധനകൾ നടത്തുകയും നിയമ ലംഘകർക്ക് എതിരെ കർശ്ശന നടപടികൾ എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Image Credit : edugravity

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു

Page 3 of 13112345...102030...Last »

« Previous Page« Previous « വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
Next »Next Page » ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha