- അവ്നി
വായിക്കുക: ഇന്ത്യ, പ്രധാന ദിനങ്ങള്‍
ന്യൂഡൽഹി : കേന്ദ്ര സർക്കാർ 11.44 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി. നിയമം അനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. എന്നാൽ വ്യാജ പാന്‍ കാര്‍ഡു കളും ഒരാൾക്ക് ഒന്നിൽ അധികം പാന്‍ കാര്‍ഡു കളും കണ്ടെത്തി യതിന്റെ അടി സ്ഥാന ത്തിലാണ് കേന്ദ്ര സർക്കാ രിന്റെ ഈ നടപടി. വ്യാജ രേഖ കള്‍ നല്‍കി പാന്‍ കാർഡ് എടുത്തവര്‍ നിയമ നട പടി കൾ നേരി ടേണ്ടി വരും.
നമ്മുടെ പാന്‍ കാർഡ് ഇപ്പോഴും സാധുവാണോ എന്ന് ഇന്‍കം ടാക്‌സ് ഇ – ഫയലിംഗ് വെബ് സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്തു മനസ്സിലാക്കാം.
ഹോം പേജിലെ Know Your PAN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിൻഡോ യിൽ ചോദിച്ചി രിക്കുന്ന വിവര ങ്ങൾ ചേർക്കുക. പാൻ കാർഡു മായി ബന്ധിപ്പി ച്ചിരി ക്കുന്ന മൊബൈൽ നമ്പറിൽ ലഭി ക്കുന്ന ‘വൺ ടൈം പാസ്‌വേഡ്, സൈറ്റിലെ കോള ത്തില്‍ ചേർക്കുക.
പാൻ കാർഡ് അസാധു വാക്കിയിട്ടില്ല എങ്കിൽ നിങ്ങ ളുടെ വിശദാംശ ങ്ങൾക്ക് കൂടെ ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും. നിങ്ങൾ നൽകിയ അതേ വിവര ങ്ങൾ ഉൾക്കൊ ള്ളിച്ച ഒന്നിൽ അധികം പാൻ കാർഡു കൾ ഉണ്ടെങ്കിൽ കൂടുതല്‍ വിശദാംശ ങ്ങൾ നൽകു വാൻ ആവശ്യപ്പെടും.
കഴിഞ്ഞ ജൂലായ് മാസം മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷി ക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധം ആക്കി യിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തിന് മുമ്പായി ഇത്തവണ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡു മായി ലിങ്ക് ചെയ്യണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശി ച്ചിരുന്നു. ഇതു വരെക്കും ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ 2017 ഡിസംബറോടെ പാന്‍ കാര്‍ഡ് അസാധു വാകും.
- pma
വായിക്കുക: ഇന്ത്യ, ഇന്റര്‍നെറ്റ്, നിയമം, പ്രവാസി, രാജ്യരക്ഷ, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം
ന്യൂഡല്‍ഹി : ഭാരത ത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതി യായി വെങ്കയ്യ നായിഡു വിനെ തെര ഞ്ഞെടുത്തു. ആകെ പോൾ ചെയ്ത 771 വോട്ടു കളിൽ 516 വോട്ട് വെങ്കയ്യ നായിഡു വിനായിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയും മഹാത്മാ ഗാന്ധി യുടെ കൊച്ചു മകനു മായ ഗോപാൽ കൃഷ്ണ ഗാന്ധിയെ യായിരുന്നു നായിഡു തോൽപ്പിച്ചത്.
244 വോട്ടു കളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി. എൻ. ഡി. എ. യുടെ സ്ഥാനാർത്ഥി യായി ട്ടാണ് മുൻ കേന്ദ്ര മന്ത്രി യായ വെങ്കയ്യ നായിഡു തെര ഞ്ഞെടുപ്പിൽ മത്സരിച്ചത്.
- pma
ന്യൂഡല്‍ഹി : പശുക്കളുടെ ക്ഷേമ ത്തിനായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാ റിന്റെ ആലോചന യില്‍ ഉണ്ട് എന്ന് ബി. ജെ.പി. പ്രസിഡണ്ട് അമിത് ഷാ. ഇതു സംബ ന്ധിച്ച നട പടി കള്‍ എത്രയും വേഗം ഉണ്ടാവും എന്നു പ്രതീക്ഷി ക്കുന്നതായും അദ്ദേഹം അഭിപ്രായ പ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ത്രിദിന പര്യടനം നട ത്തുന്ന തിനിടെ യാണ് അമിത് ഷാ യുടെ പ്രഖ്യാപനം.
രാജ്യത്ത് പശു വകുപ്പ് വേണം എന്ന് യോഗി ആദിത്യ നാഥ് 2014 ല്‍ ആവശ്യ പ്പെടുകയും അക്കാര്യം പ്രധാന മന്ത്രി യുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ മൃഗ സംരക്ഷണ വകുപ്പിന് കീഴി ലാണ് പശു പരി പാലനവും അതു മായി ബന്ധ പ്പെട്ട കാര്യ ങ്ങളും വരുന്നത്.
കേന്ദ്ര പശു മന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്ത മാക്കി യില്ല.
- pma
ന്യൂഡല്‍ഹി : കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. പാക് ചാര സംഘടനയായ ഐ എസ് ഐ ഭീകര സംഘടനയായ ലഷ്കര്‍ തുടങ്ങിയവ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചത്.
ഹവാല ഇടപാടിലൂടെയാണ് വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. കാശ്മീരിലെ സുരക്ഷാസേനക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപ വീതം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് നേരത്തെ എന്‍ ഐ എ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്‍കുന്ന കാശ്മീരിലെ വ്യാപാരികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്.
- അവ്നി
വായിക്കുക: ഇന്ത്യ, തീവ്രവാദം, പാക്കിസ്ഥാന്‍, രാജ്യരക്ഷ