
പാലക്കാട് : മോഷണം ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊന്നു എന്ന കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍ എന്ന് മണ്ണാര്‍ക്കാട് പട്ടിക വര്‍ഗ്ഗ പ്രത്യേക കോടതി ജഡ്ജ് കെ. എം. രതീഷ് കുമാർ വിധിച്ചു. രണ്ട് പേരെ വെറുതെ വിട്ടു.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി കെ. മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീന്‍, മറ്റു പ്രതികളായ രാധാ കൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ബൈജു മോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാർ. അനീഷ്, അബ്ദുൽ കരീം എന്നിവരെയാണ് കുറ്റ വിമുക്തരാക്കി വെറുതെ വിട്ടത്.
2018 ഏപ്രില്‍ 22 ന് ആയിരുന്നു അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. അരിയും ഭക്ഷ്യ സാധനങ്ങളും മോഷ്ടിച്ചു എന്ന കുറ്റമാണ് മധുവിന് മേല്‍ ആരോപിച്ചത്.
-Image Credit : davinchi suresh





ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര 



















