കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം

November 29th, 2022

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : കൊവിഡ് വാക്സിനേഷന്‍ മൂലം ഉണ്ടാവുന്ന മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ഒരു വ്യക്തി മരണ പ്പെടുന്നു എങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ട പരിഹാരം തേടുക മാത്രമാണ് പ്രതിവിധി എന്നും കേന്ദ്രം വ്യക്തമാക്കി.

കൊവിഡ് വാക്സിനേഷന്‍ എടുത്തതിനു ശേഷം മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം എന്നും പ്രതിരോധ കുത്തി വെപ്പിനെ തുടര്‍ന്നുള്ള പ്രതികൂല ഫലങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയ ബന്ധിതമായി ചികിത്സിക്കുന്ന തിനും ഉള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് വേണം എന്നും ഹരജിയില്‍ ആവശ്യ പ്പെടുന്നു.

വാക്സിനേഷന്‍ മൂലം സംഭവിക്കുന്ന മരണങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കേന്ദ്രത്തെ ബാധ്യസ്ഥര്‍ ആക്കുന്നത് നിയമ പരമായി സുസ്ഥിരമാകില്ല എന്ന് ഹരജി യില്‍ പ്രതികരണം രേഖപ്പെടുത്തി ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു.

ശാരീരികമായി പരിക്കുകള്‍, മരണം എന്നിവ സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത് ഉള്‍പ്പെടെ നിയമത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ലഭ്യമാണ് എന്നും ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം

എയർ സുവിധ പിൻവലിക്കണം : ഇൻകാസ്

October 9th, 2022

logo-incas-indian-cultural-arts-society-ePathram ദുബായ് : കൊവിഡ് വ്യാപന ത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യലേക്ക് യാത്ര ചെയ്യുന്ന വരുടെ ആരോഗ്യ നില തൃപ്തികരം എന്നും പകര്‍ച്ച വ്യാധികള്‍ ഇല്ല എന്നും തെളിയിക്കുന്ന ഓൺ ലൈൻ സാക്ഷ്യ പത്രം എയർ സുവിധ ഇപ്പോഴും ഇന്ത്യ യിലേക്ക് നിര്‍ബ്ബന്ധം ആക്കിയിട്ടുള്ളത് പിൻ വലിക്കണം എന്ന് ദുബായ് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളും ഇത്തരത്തിലുള്ള റജിസ്റ്റ്രേഷന്‍ സംവിധാനം അവസാനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടി ക്കാണിച്ചു കൊണ്ട് വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരന് ഇന്‍കാസ് കമ്മിറ്റി നിവേദനം നൽകി. കൊവിഡ് മഹാ മാരി നിയന്ത്രണത്തില്‍ ആയ സാഹചര്യത്തില്‍ നിയമം പിന്‍ വലിക്കുവാന്‍ നടപടികള്‍ ഉണ്ടാവണം എന്നും നിവേദനം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on എയർ സുവിധ പിൻവലിക്കണം : ഇൻകാസ്

കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.

September 27th, 2022

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : മാസ്ക് ധരിക്കുവാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ. യിലെ കൊവിഡ് മാനദണ്ഡ ങ്ങളില്‍ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിര്‍ബ്ബന്ധം ഇല്ല. എന്നാൽ ആശുപത്രികള്‍, ആരാധനാലയങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ മാസ്ക് ധരിക്കണം എന്ന കര്‍ശ്ശന നിര്‍ദ്ദേശം നില നില്‍ക്കുന്നു. പള്ളികളിൽ പ്രാര്‍ത്ഥനാ വേളകളിലെ സാമൂഹിക അകലവും ഒഴിവാക്കി. 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങ ളിലും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ കാലാവധി 14 ദിവസത്തില്‍ നിന്നും 30 ദിവസം ആക്കി വര്‍ദ്ധിപ്പിച്ചു. ഗ്രീൻ സ്റ്റാറ്റസ് നില നിർത്താൻ മാസത്തില്‍ ഒരിക്കൽ പി. സി. ആർ. ടെസ്റ്റ് നടത്തണം. എന്നാല്‍ വാക്സിനേഷൻ ചെയ്യാത്ത വ്യക്തി കൾക്ക് 7 ദിവസത്തില്‍ ഒരിക്കൽ പി. സി. ആർ. എടുത്ത് ഗ്രീന്‍ പാസ്സ് നില നിര്‍ത്തണം.

കൊവിഡ് ബാധിതർക്ക് അഞ്ചു ദിവസം മാത്രം ഐസൊലേഷൻ മതി. നേരത്തെ ഇത് 10 ദിവസം ആയിരുന്നു. പോസിറ്റീവ് കേസുകളുമായി അടുത്ത് ഇട പഴകുന്നവർ ഐസൊലേഷനിൽ കഴിയണം എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാസ്ക് നിര്‍ബ്ബന്ധമാണ്. വിമാന യാത്രകളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തിലും കൊവിഡ് മരണവും ഗണ്യമായി കുറവ് വന്ന സാഹചര്യ ത്തിലാണ് ദേശീയ ദുരന്ത നിവാരണ സമിതി പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.

പതിനെട്ടു കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് 75 ദിവസത്തേക്ക് സൗജന്യം

July 14th, 2022

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : കൊവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി നല്‍കും എന്ന് കേന്ദ്ര സര്‍ക്കാര്‍. പതിനെട്ടു വയസ്സ് കഴിഞ്ഞവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും 2022 ജൂലായ് 15 മുതൽ 75 ദിവസം ബൂസ്റ്റർ ഡോസ് സൗജന്യമായി നല്‍കും എന്നാണ് അറിയിപ്പ്.

നിലവിൽ കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കു സൗജന്യ ബൂസ്റ്റര്‍ ഡോസ് നൽകി വരുന്നുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകകളിൽ നിന്നും വാക്സിൻ എടുക്കുന്നവർ പണം നൽകേണ്ടി വരും. കൊവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവ ത്തിൻറെ ഭാഗം ആയിട്ടാണ് 75 ദിവസം സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചത് എന്ന് കേന്ദ്ര മന്ത്രിഅനുരാഗ് ഠാക്കൂർ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പതിനെട്ടു കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് 75 ദിവസത്തേക്ക് സൗജന്യം

Page 3 of 5912345...102030...Last »

« Previous Page« Previous « പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം
Next »Next Page » സാമൂഹ്യ പ്രവർത്തകൻ ഇൽയാസ് ബല്ലക്ക് യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha