ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

January 8th, 2025

shakthi-khalidia-unit-x-mas-new-year-2025-celebration-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗവും ബാല സംഘവും  സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ‘നൈറ്റ്സ് ഓഫ് കരോൾ’ എന്ന പേരിൽ അബുദാബി കേരള സോഷ്യൽ സെൻ്റർ മിനി ഹാളിൽ അരങ്ങേറി.

കുരുന്നുകളുടെയും വനിതകളുടെയും കലാ സാംസ്കാരിക പരിപാടികൾ, സംഗീത ശില്പങ്ങൾ, നൃത്ത നൃത്യങ്ങളും ‘നൈറ്റ്സ് ഓഫ് കരോൾ’ ഏറെ ശ്രദ്ധേയമാക്കി.

ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗം, ബാല സംഘം എന്നിവയുടെ പ്രവർത്തനോദ്ഘാടനം ഗായകൻ കലാ ഭവൻ സാബു നിർവ്വഹിച്ചു. കൺവീനർ എസ്. ജെ. രേവതി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പി. വി. സമീറ മുഖ്യ അഥിതി ആയിരുന്നു.

അബുദാബി ശക്തി തിയ്യറ്റേഴ്സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി പ്രകാശൻ പല്ലിക്കാട്ടിൽ, മറ്റു ഭാരവാഹികളായ സ്മിത ധനേഷ്, സുമ വിപിൻ, പ്രീതി സജീഷ്, ശശികുമാർ, ബിന്ദു രാജീവ്, റഷ, രമ്യ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രജിന അരുൺ നയനിക എന്നിവർ അവതാരകർ ആയിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്

January 7th, 2025

fellowship-for-rabeeh-atteeri-ePathram
അബുദാബി: കേരള സർക്കാരിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പ് യുവ കലാകാരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വജ്ര ജൂബിലി ഫെല്ലോ ഷിപ്പിന് മാപ്പിള കലാ വിഭാഗത്തിൽ പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരി അര്‍ഹനായി.

ഒന്നര പതിറ്റാണ്ടിൽ അധികമായി മാപ്പിള കലാ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന റബീഹ് മൂന്നു വര്‍ഷമായി യു. എ. ഇ. യിലെ ഇന്ത്യന്‍ സ്‌കൂളുകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാപ്പിള കലകളില്‍ പരിശീലകനാണ്.

ടി. പി. ആലിക്കുട്ടി ഗുരുക്കള്‍ മാപ്പിള കലാ പഠന കേന്ദ്രം യു. എ. ഇ. ചാപ്റ്റ റില്‍ വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട് പരിശീലകനായും സേവനം ചെയ്തിട്ടുണ്ട്. യു. എ. ഇ. യിലുട നീളം നടക്കുന്ന കലോത്സവങ്ങളിലും റിയാലിറ്റി ഷോ കളിലും സര്‍ഗോത്സവങ്ങളിലും വിധി കര്‍ത്താവാണ്.

കേരള ത്തിലെ പ്രമുഖ മാപ്പിള കലാ പരിശീലകന്‍ എം. എസ്‌. കെ. തങ്ങളുടെ ശിക്ഷണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റബീഹ് ഉയര്‍ന്ന റാങ്കോടെയാണ് ഫെല്ലോഷിപ്പിന് അര്‍ഹനായിട്ടുള്ളത്.

കോട്ടക്കല്‍ ആട്ടീരിയിലെ പരേതനായ വടക്കേതില്‍ രായീന്‍ കുട്ടി ഹാജി യുടെയും ഖദീജയുടെയും മകനാണ്.

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്

കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

December 27th, 2024

keralolsavam-2024-ksc-abudhabi-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന കേരളോത്സവം ഡിസംബർ 27, 28, 29 വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കെ. എസ്. സി. അങ്കണത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടി കളോടെ അരങ്ങേറും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് എത്തുന്നവരുടെ പ്രവേശന കൂപ്പൺ നറുക്കെടുത്ത് വിജയിക്ക് നിസാൻ കാർ സമ്മാനിക്കും. കൂടാതെ മറ്റു 100 പേർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും നൽകും. മൂന്നു ദിവസവും വൈകുന്നേരം 7 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.

കെ. എസ്. സി. യിൽ പ്രതേകം സജ്ജമാക്കിയ കേരളോത്സവം നഗരിയിലെ തനി നാടൻ തട്ടുകടകൾ അടക്കമുള്ള ഭക്ഷണ സ്റ്റാളുകളും വിവിധ സ്ഥാപന ങ്ങളുടെ വാണിജ്യ സ്റ്റാളുകളും കൂടാതെ സയൻസ് എക്സിബിഷൻ, സ്കിൽ ഗെയിംസ്, പുസ്തകമേള, കുട്ടികൾക്കായി വിനോദ വിജ്ഞാന പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30നു ഇമാറാത്തി നൃത്തം, ശനിയാഴ്ച രാത്രി 7.30 നു ദുബായ് ബുള്ളറ്റ് മ്യൂസിക് ബാൻഡിന്റെ മെഗാ മ്യൂസിക് ഷോ തുടങ്ങി വിവിധ കലാ പരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. മൂന്നാം ദിവസമായ ഞായറാഴ്ച രാത്രി നറുക്കെടുപ്പ് നടക്കും.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, അൽ മസൂദ് ഓട്ടോ മൊബൈൽസ് മാർക്കറ്റിങ് മാനേജർ മൊത്താസ് എൽ ഖോലി, കെ. എസ്. സി. ജോയിന്റ് സെക്രട്ടറിയും അൽ മസൂദ് ഓട്ടോ മൊബൈൽസ് പ്രതി നിധി യുമായ പ്രകാശ് പല്ലിക്കാട്ടിൽ, വൈസ് പ്രസിഡണ്ട് ആർ. ശങ്കർ, കലാ വിഭാഗം സെക്രട്ടറി ഷഹിർ ഹംസ, കേരളോത്സവം കൺവീനർ നൗഷാദ് കോട്ടക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു

December 16th, 2024

tabla-maestro-ustad-zakir-hussain-passes-away-ePathram
ന്യൂഡല്‍ഹി : തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അമേരിക്കയിൽ വെച്ചാണ് അന്ത്യം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐ. സി. യു. വില്‍ പ്രവേശിപ്പിച്ച ആദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.

പ്രശസ്ത തബല വാദകൻ ഉസ്താദ് അല്ലാഹ് രഖാ ഖാൻ്റെ മകനായി 1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈൻ ജനിച്ചത്. പിതാവ് തന്നെയായിരുന്നു. അദ്ദേഹത്തിൻറെ ഗുരു.

12-ാം വയസ്സു മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970 ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു.

പ്രമുഖരായ സംഗീതജ്ഞര്‍ക്കൊപ്പം തബല വായിച്ചു തുടങ്ങിയ സക്കീര്‍ ഹുസൈന്‍ താളവാദ്യ വിദഗ്ധന്‍, സംഗീത സംവിധായകന്‍ (മലയാളത്തിൽ വാന പ്രസ്ഥം), ചലച്ചിത്ര നടന്‍ (ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ സിനിമകൾ) തുടങ്ങിയ മേഖലകളിൽ തിളങ്ങി.

പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചു. തബല എന്ന വാദ്യോപകരണത്തെ ലോക പ്രശസ്തി യിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവും ഉയർന്ന ബഹുമതി യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌ മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് കരസ്ഥമാക്കി.

ലോകരാജ്യങ്ങളിലെ താളവാദ്യ വിദഗ്ധരെ ഒരുമിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ സംഗീതജ്ഞൻ മിക്കി ഹാര്‍ട്ട് തയ്യാറാക്കിയ സംഗീത ആല്‍ബത്തില്‍ ഇന്ത്യയില്‍ നിന്നും തബലയിൽ സക്കീര്‍ ഹുസ്സൈൻ, കൂടെ ഘടം വിദഗ്ധന്‍ വിക്കു വിനായക റാം എന്നിവരും ഭാഗമായി.

1991ലെ ലോകത്തിലെ മികച്ച സംഗീത ആല്‍ബ ത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആല്‍ബത്തിലൂടെ ആദ്യമായി സക്കീര്‍ ഹുസൈന്‍ കരസ്ഥമാക്കി. നാലു തവണ ഗ്രാമി അവാര്‍ഡ് നേടിയ പ്രതിഭ യായിരുന്നു ഉസ്താദ് സക്കീർ ഹുസ്സൈൻ. കഥക് നര്‍ത്തകിയും അദ്ധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. മക്കൾ : അനിസ ഖുറേഷി ഇസബെല്ല ഖുറേഷി എന്നിവർ.

- pma

വായിക്കുക: , , , , ,

Comments Off on ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു

നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം

November 30th, 2024

abudhabi-mar-thoma-church-harvest-fest-2024-opening-ePathram
അബുദാബി : നാടൻ ഭക്ഷ്യ വിഭവങ്ങൾ അടക്കം വ്യത്യസ്തമാർന്ന രുചികൾ പ്രവാസ ലോകത്തിനു പരിചയപ്പെടുത്തി നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ അബുദാബി മാർത്തോമ്മാ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം പരിപാടികളുടെ വൈവിധ്യത്താലും നിറഞ്ഞ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കിയ വമ്പൻമേള അരങ്ങേറിയത് മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ അങ്കണത്തിലാണ്.

രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചു. ഈ വർഷത്തെ ചിന്താ വിഷയം ‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’എന്നതായിരുന്നു.

വർണ്ണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ പഴയകാല നസ്രാണി വേഷ വിധാന ങ്ങളോടെ സീനിയർ സിറ്റിസൺ അംഗങ്ങളും ബൈബിളിലെയും ലോക ചരിത്രത്തിൽ ഇടം നേടിയ വ്യക്തികളെയും അവതരിപ്പിച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളും ഘോഷ യാത്രയിൽ അണി നിരന്നിരുന്നു.

52 ഭക്ഷണ സ്റ്റാളുകളിലൂടെയുള്ള ഭക്ഷ്യമേള യായിരുന്നു മുഖ്യ ആകർഷണം. കേരള ത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്തു ചൂടോടെ വിളമ്പിയ ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി.

പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെൻട്രി, വിജയ് ടി. വി. സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൾ എന്നിവർ നയിച്ച ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹ താളം എന്ന പരിപാടിയും അരങ്ങേറി.

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ നേതൃത്വം കൊടുത്തു.

Face Book Page

- pma

വായിക്കുക: , , , , ,

Comments Off on നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം

Page 2 of 4312345...102030...Last »

« Previous Page« Previous « 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്
Next »Next Page » സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha