ഭിന്ന ശേഷി കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ഇ-നെസ്റ്റ്

August 17th, 2024

logo-niark-abudhabi-ePathram

ദുബായ് : ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി ഇ- നെസ്റ്റ് പ്രവർത്തകർ.

കോഴിക്കോട് കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്‌)ലെ ഭിന്ന ശേഷി ക്കാരായ  കുട്ടികളെയും നിർദ്ധനരായ കിടപ്പു രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘നെസ്റ്റ് ഹെൽപ്പ് ചലഞ്ച്’ എന്ന പേരിൽ സെപ്റ്റംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. നെസ്റ്റ് അഭ്യുദയ കാംക്ഷികൾക്കു ഈ കാമ്പയിനിലൂടെ നെസ്റ്റിലെ കുരുന്നുകളെയും രോഗികളെയും വ്യക്തിപരമായി സഹായിക്കാം.

niyark-nest-help-challenge-for-disabled-children-ePathram
ഇ-നെസ്റ്റ് സ്വാതന്ത്ര്യ ദിന സംഗമത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കാമ്പയിൻ്റെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ബ്രോഷർ പ്രകാശനം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ബാബു റഫീഖ് നിർവ്വഹിച്ചു.

ഇ-നെസ്റ്റ് ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. നെസ്റ്റ്-നിയാർക് പദ്ധതികളെ കുറിച്ച് അബ്ദുൽ ഖാലിഖ് വിശദീകരിച്ചു. ജലീൽ മശ്ഹൂർ തങ്ങൾ, ഒ. പി. അബൂബക്കർ, പി. എം. ചന്ദ്രൻ, ശമീൽ പള്ളിക്കര, സുനിൽ, നിസാർ കളത്തിൽ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, മൊയ്‌ദു പേരാമ്പ്ര, സംജിദ്, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. കാമ്പയിൻ കൺവീനർ ഷഹീർ പി. കെ. സ്വാഗതവും മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.

നെസ്റ്റിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉന്നമനത്തിനായുള്ള നിയാർക്കിനു പുറമെ അനാഥരായ ഭിന്ന ശേഷി കുട്ടികളെ പരിചരിക്കുന്ന നെസ്റ്റ് കെയർ ഹോം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെൻ്റർ എന്നിവ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് : രാജ്യം വിടുന്നവര്‍ക്ക് തിരിച്ചു വരാം

August 14th, 2024

logo-indian-association-sharjah-ias-ePathram

ഷാര്‍ജ : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പിലൂടെ രാജ്യം വിടുന്നവര്‍ക്ക് യു. എ. ഇ. യിലേക്കുള്ള മടക്ക യാത്ര തടസ്സമാവില്ല. യാത്രാ രേഖകള്‍ ശരിപ്പെടുത്തി നിയമാനുസൃതം അവര്‍ക്ക് വീണ്ടും യു. എ. ഇ. യിലേക്ക് തിരിച്ച് വരാനുള്ള അവസരമുണ്ടാവും.

സന്ദര്‍ശക വിസക്കാര്‍ക്കും പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താം. കേസുകൾ ഉണ്ടെങ്കിൽ രാജ്യം വിടുന്നതിന് മുമ്പ് അതെല്ലാം തീര്‍പ്പാക്കണം എന്നും അധികൃതർ. സെപ്തംബര്‍ ഒന്ന് മുതൽ യു. എ. ഇ. യില്‍ തുടക്കമാവുന്ന പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യന്‍ അസോസ്സിയേഷന്‍ പ്രസിഡണ്ട് നിസാർ തളങ്കര, മന്ത്രാലയം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെല്ലാം താമസ കുടിയേറ്റ രേഖകള്‍ കൃത്യത വരുത്താനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പൊതു മാപ്പ് പ്രഖ്യാപനം എന്നും മന്ത്രാലയ മേധാവികള്‍ പറഞ്ഞു. കാലാവധി തീര്‍ന്ന റെസിഡന്‍സ് വിസ, കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകളില്‍ യു. എ. ഇ. യില്‍ തങ്ങുന്നവര്‍ക്കും പൊതു മാപ്പ് പ്രയോജന പ്പെടുത്തി പിഴയില്ലാതെ രാജ്യം വിടുകയോ പുതിയ റെസിഡന്‍സ് വിസയിലേക്ക് മാറുകയോ ചെയ്യാം.

എമിഗ്രേഷന്‍ അംഗീകൃത ടൈപ്പിംഗ് സെൻ്ററുകൾ മുഖേന പൊതു മാപ്പ് സംബന്ധിച്ച അപേക്ഷകള്‍ സമർപ്പിക്കാം. സിവില്‍, തൊഴില്‍, വാണിജ്യ കേസുകള്‍ നേരിടുന്നവര്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് കേസുകള്‍ തീര്‍പ്പാക്കിയ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

പൊതു മാപ്പ് വിഷയ സംബന്ധമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്, വിവിധ യു. എ. ഇ. മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന യോഗം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍കയ്യെടുക്കും എന്നും പ്രസിഡണ്ട് നിസാർ തളങ്കര അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബിയിലെ റോഡിന് മലയാളിയുടെ പേര് നല്‍കി യു. എ. ഇ. സർക്കാർ

July 12th, 2024

street-named-with-dr-george-matthew-in-al-mafrakh-road-ePathram
അബുദാബി : യു. എ. ഇ. യിലെ റോഡിന് മലയാളിയുടെ പേരു നൽകി യു. എ. ഇ. സർക്കാർ. പത്തനംതിട്ട തുമ്പമൺ സ്വദേശി ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നൽകിയത് അബുദാബി അല്‍ മഫ്‌റഖ് ശൈഖ്‌ ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തുള്ള റോഡിനാണ്.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം.

യു. എ. ഇ. ക്കു വേണ്ടി ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ചവരെ അനുസ്മരിക്കുന്നതിനായി പാതകള്‍ നാമകരണം ചെയ്യുന്നതിൻ്റെ ഭാഗമായി അബുദാബി മുനിസിപ്പാലിറ്റി & ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് മഫ്‌റഖ് ആശുപത്രിക്കു സമീപമുള്ള റോഡിന് ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നല്‍കിയത്. ഈ റോഡ് ഇനി മുതൽ ജോർജ്ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും.

രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചതിൻ്റെ അംഗീകാരം തന്നെയാണ് ഈ ആദരവ് എന്നും ഡോ. ജോർജ്ജ് മാത്യു പറഞ്ഞു. നേരത്തെ യു. എ. ഇ. പൗരത്വവും സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അൽ ഐനിലെ ആദ്യ സർക്കാർ ഡോക്ടർ എന്ന അംഗീകാരവും ജോർജ്ജ് മാത്യുവിനാണ്. ശൈഖ് സായിദിൻ്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്കും പ്രവർത്തനം തുടങ്ങി. 57 വർഷമായി ഡോ. ജോർജ്ജ് മാത്യു യു. എ. ഇ. യിലുണ്ട്. 84-ാംവയസ്സിലും സേവന നിരതനായ അദ്ദേഹം പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌ മെന്റിന് കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൻ്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഅഫറിനൊപ്പമാണ് പ്രവർത്തിക്കുന്നത്.

പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1965 ല്‍ എം. ബി. ബി. എസ്. പാസായി. പഠനം പൂര്‍ത്തിയായ ഉടന്‍ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ് ഡോക്ടറുടെ പ്രിയതമ. കുവൈറ്റില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് 1967 ല്‍ യു. എ. ഇ. യിലേക്ക് എത്തിയത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി

April 2nd, 2024

dr-shamsheer-vayalil-burjeel-holdings-ePathram
ദുബായ് : അമ്മമാർക്ക് ആദരവ് അർപ്പിക്കുവാൻ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം തുടങ്ങിയ മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.

സ്വന്തം അമ്മമാരോടുള്ള ആദര സൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന ഉദ്യമം വിദ്യാഭ്യാസത്തിലൂടെ അധഃസ്ഥിതരായ വ്യക്തികളെ പിന്തുണക്കുവാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാ പിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യ ദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യു. എ. ഇ. യുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ്.

ലോകത്തിലെ ദുരിതങ്ങൾ ലഘൂകരിച്ചു കൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യു. എ. ഇ. യുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌ മെൻ്റ് ക്യാംപയിൻ എന്ന് ഡോ. ഷംഷീർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീ വിൻ്റെ സാമൂഹ്യ പ്രതിബദ്ധതക്കും യു. എ. ഇ. യുടെ സഹായ സന്നദ്ധത പിന്തുണ ഏകിയാണ് ക്യാംപയിനിലേക്കുള്ള സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തലത്തിലെ മാനുഷികവും വികസന പരവുമായ സംരംഭങ്ങൾക്കുള്ള ഏറ്റവും വലിയ പ്രാദേശിക ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് കീഴിലാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് പുരോഗമിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശ പ്രകാരം മുൻ വർഷങ്ങളിൽ നടപ്പാക്കിയ മാനുഷിക ഉദ്യമങ്ങളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പരിപാടി.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

March 13th, 2024

burjeel-holdings-2023-annual-financial-results-ePathram

അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കൾ ബുർജീൽ ഹോൾഡിംഗ്സ് മികച്ച വളർച്ച രേഖ പ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.

അബുദാബി സെക്യൂരിറ്റീസ് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബുര്‍ജീല്‍ ഹോൾഡിംഗ്സ്, 2023 ഡിസംബർ 31 വരെയുള്ള 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിൻ്റെ വരുമാനം 15.6% വർദ്ധിച്ച് 4.5 ബില്യൺ ദിർഹം ആയി ഉയർന്നു.

അറ്റാദായം 52.4% ഉയർന്ന് 540 മില്യൺ ദിർഹത്തിലേക്ക് എത്തി. വളർച്ചാ ആസ്തികളുടെ വർദ്ധനവ് വ്യക്തമാക്കി ഇ. ബി. ഐ. ടി. ഡി. എ. (EBITDA) 1.0 ബില്യൺ ദിർഹത്തിൽ എത്തി (17.7% വർദ്ധനവ്).

ബുർജീൽ ഹോൾഡിംഗ്സിൻ്റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്.

ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർ മാനുമായ ബുർജീൽ ഹോൾഡിംഗ്സ്, വളർച്ചാ ആസ്തികൾ വർദ്ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് വളർച്ചക്ക് അടിത്തറ പാകിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിൽ ഒരു ആശുപത്രിയും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളില്‍ ഡേ സര്‍ജറി സെൻ്ററുകൾ, അബുദാബിയിൽ ഒരു മെഡിക്കല്‍ സെൻ്ററും തുറക്കാനാണ് ബുര്‍ജീൽ ഗ്രൂപ്പ് പദ്ധതി ഇട്ടിരിക്കുന്നത്.

അർബുദ രോഗ പരിചരണം, ട്രാൻസ്പ്ലാൻറ്, ഫീറ്റൽ മെഡിസിൻ, ന്യൂറോ സയൻസ്, സ്പോർട്സ് മെഡിസിൻ, റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സങ്കീർണ്ണ സേവങ്ങൾ ലഭ്യമാക്കുന്നതിലുള്ള പരിഗണന തുടരും എന്ന് ഡോ. ഷംഷീർ പറഞ്ഞു.

ബുർജീൽ ഹോൾഡിംഗ്സിൻ്റെ ശ്രദ്ധേയമായ പുരോഗതിയുടെ മറ്റൊരു വർഷമാണ് 2023 എന്നും നൂതന സാങ്കേതിക വിദ്യയിലും വിദഗ്ധരായ ഡോക്ടർ മാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിലും നിക്ഷേപം തുടരും എന്നും സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. Burjeel – X 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
Next »Next Page » ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine