പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

February 4th, 2023

play-back-singer-vani-jairam-ePathram
പ്രശസ്‌ത ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മറാത്തി, ഒഡിയ, ബംഗാളി, തുളു തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച ഗായികയാണ്.

ഭക്തി ഗാനങ്ങളും സ്വകാര്യ ആൽബങ്ങളും ഉൾപ്പെടെ 10,000 ത്തില്‍ അധികം ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. 1971 ൽ പുറത്തുവന്ന ഗുഡ്ഡി എന്ന ഹിന്ദി സിനിമയിലെ’ബോലേ രേ പപ്പി’ ആയിരുന്നു ആദ്യ സിനിമാ ഗാനം.

സ്വപ്നം എന്ന സിനിമയിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമീ…’ എന്നു തുടങ്ങുന്ന ഗാനവുമായി സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടു വരുന്നത്.

പിന്നീട് ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻ പാട്ടിലെ മൈന (രാഗം), ആഷാഢ മാസം ആത്മാവില്‍ മോഹം (യുദ്ധഭൂമി), നാദാപുരം പള്ളിയിലെ ചന്ദന കുടത്തിന് (തച്ചോളി അമ്പു), ഏതോ ജന്മ കൽപനയിൽ (പാളങ്ങള്‍), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർ വാദം), തിരുവോണപ്പുലരിതൻ (തിരുവോണം), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ വാണി ജയറാമിന്‍റെ സ്വര മാധുരിയില്‍ മലയാള സിനിമാ സംഗീത ശാഖ ധന്യമായി.

ഒരു നീണ്ട ഇടവേളക്കു ശേഷം ‘1983’ എന്ന സിനിമ യിലെ ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം പാടി  വാണി ജയറാം മലയാളത്തില്‍ വീണ്ടും എത്തി. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയില്‍ ‘പൂക്കൾ… പനിനീര്‍ പൂക്കള്‍, പുലിമുരുകന്‍ എന്ന സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ…’ തുടങ്ങിയ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണ അവരെ തേടിയെത്തി. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വ രാഗത്തിലെ ഏഴു സ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും 1980 ൽ ശങ്കരാഭരണം സിനിമ യിലെ ഗാനാലാപനത്തിനും 1991ൽ സ്വാതി കിരണം സിനിമയിലെ ആലാപന ത്തിനുമാണ് ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാന ങ്ങളിൽ നിന്നും മികച്ച ഗായികക്കുള്ള പുരസ്‌കാര ജേതാവ് കൂടിയാണ്. പത്മഭൂഷൺ നൽകി രാജ്യം അവരെ ആദരിച്ചു. Face Book

- pma

വായിക്കുക: , , ,

Comments Off on പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു

October 31st, 2022

rsp-leader-t-j-chandra-choodan-ePathram
തിരുവനന്തപുരം : ആർ. എസ്. പി. യുടെ മുതിര്‍ന്ന നേതാവ് പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ (83) അന്തരിച്ചു. തിരുവനന്ത പുരത്തെ സ്വകാര്യ ആശു പത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആര്‍. എസ്. പി. യുടെ ദേശീയ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാർത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. ബാല കൃഷ്ണന്‍റെ കൗമുദിയിൽ പ്രവർത്തിച്ചു. ശാസ്‌താം കോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകന്‍ ആയിരുന്ന ചന്ദ്ര ചൂഡന്‍ പി. എസ്. സി. അംഗം ആയിരുന്നു. ആര്യനാട് നിന്നും നിയമസഭ യിലേക്ക് മത്സരിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. WiKi

- pma

വായിക്കുക: , , ,

Comments Off on പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു

അറ്റ്ലസ് രാമചന്ദ്രന്‍ : വൈശാലിയുടെ നിര്‍മ്മാതാവ്

October 3rd, 2022

suparna-sanjay-vaisali-ePathram

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെ സാധാരണക്കാരുടെ മനസ്സില്‍ കുടിയേറിയ അറ്റ്ലസ് രാമചന്ദ്രന്‍ (എം. എം. രാമചന്ദ്രന്‍) എന്ന കലാകാരന്‍ ഒട്ടേറെ പ്രതിഭകള്‍ക്ക് സ്ക്രീനിനു മുന്നിലും പിന്നിലും അവസരം നല്‍കിയ നിര്‍മ്മാതാവ് എന്നുള്ള കാര്യം പലര്‍ക്കും അറിവുള്ളതല്ല.

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ഏറെ കൗതുകത്തോടെ ഇന്നും കാണുന്ന വൈശാലി (1988) എന്ന സിനിമ അടക്കം നിരവധി കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായ പ്രമുഖ പ്രവാസി സംരംഭകന്‍ എം. എം. രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് അന്തരിച്ചു.

atlas-rama-chandran-vaisali-movie-ePathram

സംവിധായകന്‍ ഭരതന്‍ ഒരുക്കിയ വൈശാലി, പിന്നീട് വാസ്തുഹാര (ജി. അരവിന്ദന്‍ -1991), ധനം (സിബി മലയില്‍ -1991), സുകൃതം (ഹരികുമാര്‍ – 1994) എന്നീ ചിത്രങ്ങള്‍ എം. എം. രാമചന്ദ്രന്‍ നിര്‍മ്മിച്ചു.

മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഇന്നലെ (പി. പത്മരാജന്‍-1990), കൗരവര്‍ (ജോഷി – 1992),  വെങ്കലം (ഭരതന്‍ -1993), ചകോരം – (എം. എ. വേണു -1994) എന്നിവ യുടെ വിതരണക്കാരന്‍ ആയിരുന്നു.

നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ റോളുകളില്‍ നിന്നും സംവിധായകന്‍ എന്ന റോളിലും ഹോളിഡേയ്സ് (2010) എന്ന സിനിമയിലൂടെ അദ്ദേഹം എത്തി.

meghangal-shoot-atlas-ramachandran-ePathram

മേഘങ്ങള്‍ ടെലി സിനിമ ഷൂട്ട്

വലിപ്പച്ചെറുപ്പം ഇല്ലാതെ കലാകാരന്മാരെ പ്രോത്സാഹി പ്പിക്കുന്നതില്‍ അല്പം പോലും മടി കാണിക്കാത്ത അദ്ദേഹം, ഗള്‍ഫില്‍ ചിത്രീകരിച്ച എം. ജെ. എസ്. മീഡിയയുടെ ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു.

അറബിക്കഥ, ടു ഹരിഹർ നഗർ, മലബാർ വെഡ്ഡിംഗ് തുടങ്ങി ഗള്‍ഫിലും കേരളത്തിലും വെച്ച് ചിത്രീകരിച്ച നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് അഭിനേതാവ് എന്ന നിലയിലും അറ്റ്ലസ് രാമ ചന്ദ്രന്‍ തന്‍റെ സാന്നിദ്ധ്യം നില നിര്‍ത്തി.  M. M. Ramachandran 

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി. 

 

 

- pma

വായിക്കുക: , , , ,

Comments Off on അറ്റ്ലസ് രാമചന്ദ്രന്‍ : വൈശാലിയുടെ നിര്‍മ്മാതാവ്

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

October 1st, 2022

kodiyeri

തിരുവനന്തപുരം : സി. പി. എം. പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാത്രി എട്ടര മണിയോടെ ആയിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ.

കണ്ണൂര്‍ തലായി എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്ന കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണി ക്കുറുപ്പിന്‍റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 ന് ജനനം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി.

പതിനാറാം വയസ്സില്‍ പാര്‍ട്ടിയിൽ അംഗമായി. സി. പി. എം. ഈങ്ങയില്‍ പീടിക ബ്രാഞ്ച് സിക്രട്ടറി, തലശ്ശേരി മുനിസിപ്പല്‍ ലോക്കല്‍ സിക്രട്ടറി, കണ്ണൂര്‍ ജില്ലാ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. സി. പി. എം. ന്‍റെ അത്യുന്നത ഘടകമായ പോളിറ്റ് ബ്യൂറോ അംഗം ആയിരിക്കെയാണ് അന്ത്യം.

- pma

വായിക്കുക: , , ,

Comments Off on കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

September 25th, 2022

aryadan-muhammad-epathram
കോഴിക്കോട് : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂരില്‍ നടക്കും.

ആര്യാടന്‍ ഉണ്ണീന്‍ – കദിയുമ്മ ദമ്പതികളുടെ മകനായി 1935 ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവണ്മെന്‍റ് മാനവേദന്‍ ഹൈസ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, കോഴിക്കോട് ഡി. സി. സി. സെക്രട്ടറി, വണ്ടൂരില്‍ നിന്നുള്ള കെ. പി. സി. സി. അംഗം, ഡി. സി. സി. പ്രസിഡണ്ട്, കെ. പി. സി. സി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നിന്നും എം. എല്‍. എ. ആയി തെരഞ്ഞെടുത്തു. വിവിധ കാലയളവുകളില്‍ വനം, തൊഴില്‍. ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Page 4 of 14« First...23456...10...Last »

« Previous Page« Previous « മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി
Next »Next Page » ശൈഖ് സായിദ് റോഡിലെ പരമാവധി വേഗ പരിധി 100 കിലോ മീറ്റർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha