എ. പി. അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

April 23rd, 2022

bjp-leader-ap-abdullakkutty-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർ മാനായി നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പ്രത്യേകതയും ഉണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രതി നിധി യായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്.

മുനവരി ബീഗം, മഫൂജ ഖാതൂണ്‍ എന്നിവരെ വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാര്‍ ആകുന്നത്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്

January 13th, 2022

lotus-bjp-logo-ePathram
ഉത്തര്‍ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുവാന്‍ ഇരിക്കെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ അടക്കം 9 എം. എല്‍. എ. മാര്‍ ബി. ജെ. പി. യില്‍ നിന്നും രാജി വെച്ചു.

ദളിത് – പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് രാജി. മൂന്നു ദിവസത്തിനിടെ മൂന്നു മന്ത്രിമാർ പാർട്ടി വിട്ടത് ഉത്തര്‍ പ്രദേശ് ബി. ജെ. പി. യില്‍ അങ്കലാപ്പ് ഉണ്ടാക്കി എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബി. ജെ. പി. മന്ത്രി സഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്ന ധരം സിംഗ് സെയ്‌നി യാണ് ഇപ്പോള്‍ രാജി വെച്ചത്. പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടി യായ സ്വാമി പ്രസാദ് മൗര്യയാണ് കഴിഞ്ഞ ദിവസം ബി. ജെ. പി. വിട്ടത്. അദ്ദേഹത്തിന്‍റെ അടുത്ത സഹായി ആയിരുന്നു ധരം സിംഗ് സെയ്‌നി.

അതേ സമയം, സമാജ് വാദി പാര്‍ട്ടിയിലേക്ക് ധരം സിംഗ് സെയ്‌നിയെ സ്വാഗതം ചെയ്തു കൊണ്ട് അഖിലേഷ് യാദവ് ട്വിറ്ററില്‍ രണ്ടു പേരും ചേര്‍ന്നുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പോടു കൂടെ യു. പി. യിലെ രാഷ്ട്രീയ സമവാക്യങ്ങളും സാഹചര്യങ്ങളും മാറിയേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

- pma

വായിക്കുക: , , ,

Comments Off on ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്

കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

July 8th, 2021

one-nation-one-election-in-india-by-prime-minister-narendra-modi-ePathram
ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോഡി മന്ത്രി സഭയുടെ ആദ്യപുനഃ സംഘടന യില്‍ 11 വനിതകൾ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ക്യാബിനറ്റ് പദവിയിൽ ഉള്ള 15 മന്ത്രിമാരും 28 സഹ മന്ത്രിമാരുമാണ്. ഇതോടെ രണ്ടാം മോഡി മന്ത്രി സഭയിൽ 77 മന്ത്രിമാർ ആയി.

രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. കോൺഗ്രസ്സില്‍ നിന്നും ബി. ജെ. പി. യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവര്‍ മന്ത്രി സ്ഥാനം ലഭിച്ചവരിലെ പ്രമുഖരാണ്.

മത സാമുദായിക പ്രാതിനിധ്യം, വിദ്യാഭ്യാസ യോഗ്യത, ഭരണ പരിചയം തുടങ്ങീ വിവിധ പരിഗണനകള്‍ മന്ത്രി മാരുടെ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കാണുന്നു എന്നു രാഷ്ട്രീയ നിരീക്ഷ കര്‍ വിലയിരുത്തുന്നു. പുതിയ മന്ത്രി സഭയിൽ പുതുമുഖങ്ങൾക്കും യുവാക്കള്‍ക്കും വനിത കള്‍ക്കും പ്രാതിനിധ്യം നല്‍കിയതായും അവകാശ പ്പെടുന്നു.

ആരോഗ്യ വകുപ്പ് ഹര്‍ഷ് വര്‍ദ്ധനില്‍ നിന്നും മാറ്റി ഗുജറാത്തില്‍ നിന്നുള്ള എം. പി. മന്‍ സുഖ് മണ്ഡവ്യ യെ ചുമതല പ്പെടുത്തി. നിയമ വകുപ്പും ഐ. ടി. വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി രവിശങ്കർ പ്രസാദും വനം – പരി സ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ ഡേക്കറും രാജി വെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

March 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ നാമ നിർദ്ദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നീ മണ്ഡല ങ്ങളില്‍ ബി. ജെ. പി. നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ പത്രിക, സാങ്കേതിക പിഴവിന്റെ പേരില്‍ വരണാധികാരികള്‍ തള്ളിയിരുന്നു.

ഇതിന്നെതിരെ ഗുരുവായൂര്‍ മണ്ഡലം ബി. ജെ. പി. സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരി യിലെ സ്ഥാനാര്‍ത്ഥി ഹരിദാസ്, ദേവി കുളത്തെ സ്ഥാനാര്‍ത്ഥി ധന ലക്ഷ്മി എന്നിവര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങി എന്നതിനാല്‍ ഇത്തരം ഹര്‍ജി കളില്‍ ഇട പെടു ന്നതിന് കോടതിക്ക് നിയമ പരമായ പരിമിതികള്‍ ഉണ്ട് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 

October 20th, 2020

j-p-nadda-jagat-prakash-nadda-bjp-president-ePathram
കൊല്‍ക്കത്ത : പൗരത്വ നിയമം ഉടന്‍ തന്നെ നടപ്പിലാക്കും എന്നും കൊവിഡ് വ്യാപന ത്താല്‍ വൈകിയതാണ് എന്നും ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ജെ. പി. നഡ്ഡ. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സംഘടിപ്പിച്ച റാലിയിലെ പൊതുജന സംവാദ ത്തിലാണ് ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസ്സാക്കിയതാണ്. സി. എ. എ. നടപ്പിലാക്കു വാന്‍ പാർട്ടി പ്രതിജ്ഞാ ബദ്ധരാണ്. കൊവിഡ് വ്യാപനം ഇപ്പോള്‍ കുറഞ്ഞു. സ്ഥിതി ഗതികള്‍ മെച്ചപ്പെടുന്നു. നിയമം ഉടന്‍ നടപ്പിലാക്കും. നിയമത്തി ന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കും എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

2021ലെ തെരഞ്ഞെടുപ്പിന് മുന്നോടി യായി സംഘടനാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കു വാന്‍ കൂടിയാണ് ജെ. പി. നഡ്ഡ പശ്ചിമ ബംഗാളില്‍ എത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 

Page 4 of 8« First...23456...Last »

« Previous Page« Previous « വിമാനത്താവളം അദാനി ഗ്രൂപ്പിനു തന്നെ 
Next »Next Page » നവീകരിച്ച ബര്‍ ദുബായ് ബസ്സ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha