കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു

October 10th, 2019

jolly-joseph-koodathai-accused-in-police-custody-ePathram
കോഴിക്കോട് : താമരശ്ശേരി കൂടത്തായി കൂട്ടക്കൊല ക്കേസില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു. കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കേസിലെ മറ്റു പ്രതികളായ എം. എസ്. മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.

പ്രതികളെ കസ്റ്റഡിയിൽ വിടുമ്പോള്‍ വ്യവസ്ഥകള്‍ ഒന്നും തന്നെ കോടതി മുന്നോട്ടു വെച്ചി ട്ടില്ല. കസ്റ്റഡിയിൽ പോകു ന്നതിന് എന്തെങ്കിലും തടസ്സ ങ്ങള്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു.

താമരശ്ശേരി താലൂക്ക് ആശുപത്രി യില്‍ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി യാണ്‌ എം. എസ്. മാത്യു വിനെ കോടതി യില്‍ എത്തി ച്ചത്. ജോളി ജോസഫിനേ യും പ്രജി കുമാറി നേയും വൈദ്യ പരിശോധന നടത്തി യില്ല.

- pma

വായിക്കുക: , , , ,

Comments Off on കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു

യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ

October 7th, 2019

logo-abudhabi-judicial-department-ePathram.jpg

അബുദാബി : മുപ്പതോളം കുറ്റ ങ്ങളിൽ ക്രിമിനൽ നടപടി കൾ നടത്തുകയോ പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസി ക്യൂട്ടർ മാരെ അധികാരപ്പെടുത്തി യു. എ. ഇ. അറ്റോർണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു.

വിവര സാങ്കേതിക സൗകര്യങ്ങൾ (മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ്) ഉപയോ ഗിച്ച് മറ്റുള്ളവരെ അപമാനി ക്കുക, വണ്ടിച്ചെക്ക് എന്നീ കുറ്റ കൃത്യങ്ങളും ആത്മ ഹത്യാ ശ്രമം (1000 ദിർഹം), റമദാന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷിക്കുക (2000 ദിർഹം) തുട ങ്ങിയ വക്ക് പിഴ ചുമത്തും. വണ്ടിച്ചെക്ക് കേസില്‍ 5 000 ദിർഹം മുതല്‍ 10,000 ദിർഹം വരെ പിഴ കിട്ടും.

മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ് എന്നീ ടെലികോം സംവിധാനം ഉപ യോഗിച്ച് അശ്ലീലം പറയുക, മറ്റുള്ള വരെ അപ മാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍, അന്യ രുടെ വസ്തുക്കൾ നശിപ്പിക്കുക എന്നിവക്ക് 3000 ദിർഹം പിഴ ശിക്ഷ കിട്ടും.

സർക്കാർ ഉദ്യോഗ സ്ഥരെ അപമാനിച്ചാൽ 5000 ദിർഹം വരെ പിഴയുണ്ട്. വിസ കാലാവധി കിഴിഞ്ഞു 90 ദിവസ ത്തില്‍ അധികം രാജ്യത്തു തങ്ങിയാൽ 1000 ദിർഹം പിഴ അടക്കണം.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ

വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  

October 3rd, 2019

accident-epathram
അബുദാബി : വാഹന അപകടത്തിൽ പരിക്കേറ്റ പാല ക്കാട് പെരിങ്ങോട് സ്വദേശി ഇ. കെ. ചന്ദ്രന് രണ്ടു മില്ല്യണ്‍ ദിര്‍ഹം (നാലു കോടി രൂപ) നഷ്ട പരി ഹാരം നല്‍കുവാന്‍ അബു ദാബി കോടതി വിധി.

2012 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു ലാണ് അപകടം ഉണ്ടായത്. ചന്ദ്രൻ ഓടി ച്ചിരുന്ന കാറിന് എതിരെ, റെഡ് സിഗ്‌നൽ മറി കടന്ന് ബസ്സ് വന്നു ഇടിക്കുക യായി രുന്നു. സംഭവ ത്തിൽ രണ്ടുപേർ മരിക്കു കയും ചന്ദ്രന്‍ ഉൾ പ്പെടെ പലര്‍ ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തി രുന്നു.

തലക്കും കഴുത്തിനും നട്ടെല്ലിനും മാരക മായി പരിക്ക് ഏൽക്കു കയും ഒരു മാസ ത്തോളം ദുബായ് റാഷിദിയ ഹോസ്പിറ്റ ലിൽ ചികിത്സ യിലും ആയി രുന്നു. തുടര്‍ ചികിത്സ ക്കു വേണ്ടി കേരള ത്തിലേ ക്കു കൊണ്ടു പോവു കയും ചെയ്തു.

ഹൗസ് ഓഫ് ജസ്റ്റിസ് അഡ്വ ക്കറ്റ്‌സ് ആൻഡ് ലീഗൽ അഡ്വൈ സേഴ്സ് എന്ന സ്ഥാപന ത്തിലെ നിയമ ഉപദേശ കനും കെ. എം. സി. സി. ജനറൽ സെക്രട്ടറി യുമായ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി മുഖേനെ യാണ് ഈ കേസ് കോടതി യി ല്‍ എത്തിയത്. അഡ്വ. ഖൽഫാൻ ഗാനം അൽ കഅബി ആയിരുന്നു അഭിഭാ ഷകൻ.

സമീപ കാലത്തെ ഏറ്റവും വലിയ തുക യാണ് കേസിൽ നഷ്ട പരിഹാരം ആയി കോടതി വിധിച്ചത് എന്നും അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  

എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും

October 1st, 2019

supreme-court-allows-centre-s-review-against-dilution-of-sc-st-act-ePathram
ന്യൂഡല്‍ഹി : എസ്. സി – എസ്. ടി.  വിഭാഗ ങ്ങള്‍ക്ക് നേരെ യുള്ള അതിക്രമം തടയു വാനുള്ള നിയമ ത്തില്‍ ഭേദഗതി വരുത്തിയ വിധി സുപ്രീം കോടതി പുനഃ പരിശോധിക്കും. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നല്‍കിയ പുനഃ പരിശോധനാ ഹര്‍ജി, ജസ്റ്റിസ്സ് അരുണ്‍ മിശ്ര, എം. ആര്‍. ഷാ, ബി. ആര്‍. ഗവി എന്നിവരുടെ മൂന്നംഗ ബെഞ്ച് സ്വീകരിക്കാന്‍ തീരുമാനിച്ചു.

സുപ്രീം കോടതിയുടെ 2018 മാര്‍ച്ച് 28 ലെ വിധിയാണ് പുനഃ പരിശോധിക്കുക. എസ്. സി – എസ്. ടി.  വിഭാഗ ക്കാര്‍ക്ക് എതിരായ അതി ക്രമ പരാതി കളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുവാന്‍ പാടുള്ളൂ എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ഈ ഉത്തരവിന് എതിരെ നാനാ ഭാഗ ങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന തോടെ വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ല മെന്റില്‍ നിയമ ഭേദ ഗതി പാസ്സാക്കു കയും ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും

ബാബറി മസ്ജിദ് : കല്യാൺ സിംഗിനു സമൻസ്

September 22nd, 2019

babri-masjid-aodhya-issue-ePathram ലഖ്നൗ : ബാബറി മസ്ജിദ് തകർത്ത കേസിൽ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യ മന്ത്രി യും ബി. ജെ. പി. നേതാവു മായ കല്യാൺ സിംഗിനു സി. ബി. ഐ. പ്രത്യേക കോടതി യുടെ സമൻസ്. ചോദ്യം ചെയ്യലി നായി ഈ മാസം 27 ന് ഹാജരാവണം എന്ന് ആവശ്യ പ്പെട്ടാണ് സമൻസ് അയച്ചി രിക്കു ന്നത്. രാജസ്ഥാൻ ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞ തിന് പിന്നാലെ യാണ് കല്യാൺ സിംഗിനു സമൻസ് നൽകി യിരി ക്കുന്നത്.

ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാ ലോചന നടത്തി എന്ന കേസില്‍ കല്യാൺ സിംഗ് കൂടാതെ ബി. ജെ. പി. യുടെ മുതിർന്ന നേതാക്ക ളായ എൽ. കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നി വർക്കും കോടതി സമൻസ് അയച്ചിരുന്നു. ഭരണ ഘടനാ പരിരക്ഷ ഉള്ള തിനാല്‍ ആയിരുന്നു ഗവർണ്ണർ പദവി യില്‍ ഇരുന്നപ്പോൾ കല്യാൺ സിംഗിനെ ചോദ്യം ചെയ്യാതി രുന്നത്.

- pma

വായിക്കുക: , , ,

Comments Off on ബാബറി മസ്ജിദ് : കല്യാൺ സിംഗിനു സമൻസ്

Page 16 of 39« First...10...1415161718...30...Last »

« Previous Page« Previous « ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്
Next »Next Page » മമ്മൂട്ടി ഫാന്‍സ് സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha