പ്രകാശ് കോളേരി അന്തരിച്ചു

February 13th, 2024

director-prakash-koleari-passes-away-ePathram
ചലച്ചിത്രകാരൻ പ്രകാശ് കോളേരി (65) അന്തരിച്ചു. 1987 ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് പ്രകാശ് കോളേരി ചലച്ചിത്ര രംഗത്ത് എത്തുന്നത്. തിരക്കഥാ കൃത്ത്, ഗാന രചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും പ്രകാശ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്

ദീർഘ സുംഗലീ ഭവ, അവൻ അനന്ത പത്മനാഭൻ, വരും വരാതിരിക്കില്ല, വലതു കാല്‍ വെച്ച്, പാട്ടു പുസ്തകം എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരി ആയിരുന്നു.

വയനാട്ടിലെ വീട്ടിനുള്ളില്‍ പ്രകാശിനെ മരിച്ച നില യില്‍ കണ്ടെത്തുകയായിരുന്നു എന്നാണു റിപ്പോർട്ട്.

മാതാ പിതാക്കളുടെ മരണ ശേഷം വയനാട് കോളേരി അരിപ്പം കുന്നേല്‍ വീട്ടില്‍ പ്രകാശ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രകാശിനെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ വാസികളും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

* Image Credit: F B Profile

- pma

വായിക്കുക: , , , ,

Comments Off on പ്രകാശ് കോളേരി അന്തരിച്ചു

കൂടത്തായി കേസിലെ രണ്ടാം പ്രതി നെറ്റ്ഫ്ലിക്സിന് എതിരെ

January 19th, 2024

curry-and-cyanide-koodathayi-jolly-netflix-epathram

കോഴിക്കോട്: കൂടത്തായി കേസിലെ രണ്ടാം പ്രതി എം. എസ്. മാത്യു നെറ്റ്ഫ്ലിക്സിനെതിരെ കോടതിയെ സമീപിച്ചു. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ സത്യ വിരുദ്ധമായ പരാമർശങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

വരുന്ന 29ആം തിയതി കേസ് പരിഗണിക്കും. കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന ഡോക്യു സീരീസിൽ യഥാർത്ഥ ഫോട്ടോകൾ, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on കൂടത്തായി കേസിലെ രണ്ടാം പ്രതി നെറ്റ്ഫ്ലിക്സിന് എതിരെ

കെ. ജെ. ജോയ് അന്തരിച്ചു

January 16th, 2024

veteran-music-director-k-j-joy-passes-away-ePathram

ചലച്ചിത്ര സംഗീത സംവിധായകൻ കെ. ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ജനുവരി 15 തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെ കിടപ്പിൽ ആയിരുന്നു.

സംഗീത സംവിധായകൻ എം. എസ്. വിശ്വ നാഥൻ്റെ പാട്ടുകൾക്ക് അക്കോർഡിയൻ വായിച്ച് കൊണ്ടാണ് കെ. ജെ. ജോയ് ചലച്ചിത്ര സംഗീത രംഗത്ത് സജീവമായത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ചത് ഇദ്ദേഹമാണ്.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംഗീത സംവിധായകൻ ആയി അരങ്ങേറുന്നത്. മലയാള ത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംവിധായകനും കൂടിയാണ് ഇദ്ദേഹം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ. ജെ. ജോയ് നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി

എൻസ്വരം പൂവിടും ഗാനമേ (അനുപല്ലവി), അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും (ഇതാ ഒരു തീരം) കസ്തൂരി മാൻ മിഴി മലർ ശരമെയ്തു (മനുഷ്യമൃഗം), മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിടരും നീ (സായൂജ്യം), സ്വർണ്ണ മീനിൻ്റെ ചേലൊത്ത (സർപ്പം) തുടങ്ങിയവ എല്ലാം ഇന്നും ഏറ്റു പാടുന്ന ഗാനങ്ങളാണ്.

കൂടാതെ ഇവൻ എൻ്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹ യമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ശക്തി, ഹൃദയം പാടുന്നു തുടങ്ങി ഇരുനൂറോളം ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി. ദാദ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി (1994) ഈണം നൽകിയത്.

- pma

വായിക്കുക: , ,

Comments Off on കെ. ജെ. ജോയ് അന്തരിച്ചു

വിജയകാന്ത് അന്തരിച്ചു

December 28th, 2023

actor-vijayakanth-passes-away-ePathram

പ്രശസ്ത നടനും ഡി. എം. ഡി. കെ നേതാവുമായ വിജയ കാന്ത് (71) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിൽ ആയിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1952 ആഗസ്റ്റ് 25 ന് തമിഴ്‌ നാട്ടിലെ മധുരൈ  യിൽ ആയിരുന്നു വിജയ കാന്തിൻ്റെ ജനനം. വിജയരാജ് അളകര്‍ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.

എം. എ. കാജാ സംവിധാനം ചെയ്ത് 1979 ല്‍ റിലീസ് ചെയ്ത ‘ഇനിക്കും ഇളമൈ’ ആയിരുന്നു ആദ്യ ചിത്രം. ഉഴവന്‍ മകന്‍, വൈദേഹി കാത്തിരുന്താള്‍, നൂറാവത് നാള്‍, വെട്രി, ക്യാപ്റ്റൻ പ്രഭാകർ, ഊമൈ വിഴിഗള്‍, പുലന്‍ വിചാരണൈ, ക്ഷത്രിയന്‍, വീരന്‍ വേലുത്തമ്പി, കൂലിക്കാരന്‍, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മ്മപുരി, രമണ തുടങ്ങി 157 ചിത്രങ്ങളില്‍ അഭിനയിച്ചു. വിരുദഗിരി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡി. എം. ഡി. കെ.) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപകൻ കൂടിയായിരുന്ന വിജയ കാന്ത് രണ്ട് തവണ എം. എൽ. എ. ആയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on വിജയകാന്ത് അന്തരിച്ചു

കലാഭവന്‍ ഹനീഫ് അന്തരിച്ചു

November 10th, 2023

actor-kalabhavan-haneef-passes-away-ePathram

കൊച്ചി : പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്. ശ്വാസ കോശ സംബന്ധമായ രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് അന്ത്യം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് ശാദി മഹലില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം പതിന്നര മണിയോടെ മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.

മിമിക്രി വേദികളിലും പിന്നീട് നാടകങ്ങളിലൂടെയും കലാ രംഗത്ത് സജീവമായി തുടര്‍ന്ന് കൊച്ചിന്‍ കലാഭവനിലെ മിമിക്സ് പരേഡ് ടീമിലും തുടര്‍ന്ന് സിനിമയിലും ഹനീഫ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. നൂറ്റി അമ്പതോളം ജനപ്രിയ സിനിമകളിൽ അഭിനയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കലാഭവന്‍ ഹനീഫ് അന്തരിച്ചു

Page 4 of 11« First...23456...10...Last »

« Previous Page« Previous « സി. പി. ടി. യുടെ ‘കുട്ടികളോടൊത്ത് ഒരോണം’ ലോഗോ പ്രകാശനം ചെയ്തു
Next »Next Page » ഒ. എൻ. വി. യുടെ 40 കവിതകൾ അറബിയില്‍ പ്രസിദ്ധീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha