റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

September 25th, 2025

accident-epathram
ന്യൂഡൽഹി : റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ കേരളം ഏറെ മുന്നിൽ എന്ന് കേന്ദ്ര സർക്കാർ. അപകടങ്ങൾ ഉണ്ടായാൽ കേരള ത്തിൽ ദ്രുത ഗതിയിലുള്ള പ്രതികരണവും വിപുലമായ ആശുപത്രി ശൃംഖലയുമാണ്‌ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കേരളത്തെ സഹായിക്കുന്നത്.

സ്‌പെഷ്യാലിറ്റി ആശുപത്രികൾ ധാരാളം ഉള്ള സംസ്ഥാനത്ത് അപകടത്തിൽപ്പെട്ടവരെ ട്രോമ കെയർ സെന്ററുകളിൽ പെട്ടെന്ന്‌ എത്തിക്കാൻ കഴിയുന്നു എന്നും റോഡ്‌ സുരക്ഷ വിദഗ്‌ധർ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 2023ൽ കേരളത്തിൽ ഉണ്ടായ റോഡ് അപകടങ്ങളുടെ എണ്ണം 48,091. ഇതിൽ മരണ പ്പെട്ടവരുടെ എണ്ണം 4,080.

അപകടങ്ങള്‍ മുൻ (2022) വർഷത്തേക്കാൾ 237 എണ്ണം കുറഞ്ഞു. റോഡ് അപകടങ്ങളുടെ കണക്കിൽ രാജ്യത്ത്‌ മൂന്നാമത് ആണെങ്കിലും മരണ നിരക്ക്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദേശീയ തലത്തിലെ മരണ നിരക്കിൽ 100 അപകടങ്ങളിൽ 36 പേർ എന്നുള്ളത് കേരളത്തിൽ 8.5 മാത്രം എന്നുള്ളത് കേന്ദ്രം പ്രത്യേകം പരാമർശിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

September 12th, 2025

c-p-radhakrishnan-takes-oath-as-15-th-vice-president-of-india-ePathram
ന്യൂഡല്‍ഹി : രാജ്യത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണന്‍ സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്ര പതി ദ്രൗപദി മുര്‍മു സത്യ വാചകം ചൊല്ലിക്കൊടുത്തു.

മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യ കാരണ ങ്ങള്‍ ചൂണ്ടിക്കാട്ടി രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ 152 വോട്ടുകള്‍ക്കാണ് സി. പി. രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.

തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ സി. പി. രാധാകൃഷ്ണന്‍ ആര്‍. എസ്. എസ്. പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മഹാരാഷ്ട്ര ഗവർണ്ണർ ആയിരിക്കെയാണ് അദ്ദേഹത്തെ ഉപ രാഷ്ട്ര പതിയായി തെരഞ്ഞെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ. പി. നഡ്ഡ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപ രാഷ്ട്ര പതിമാർ ആയിരുന്ന ജഗ്ദീപ് ധന്‍കര്‍, ഹമീദ് അന്‍സാരി, എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

Comments Off on സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം

September 7th, 2025

injection-medicine-vitamin-D- ePathram
അബുദാബി : യു. എ. ഇ.യിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന മരുന്നുകളുടെ വിവരങ്ങൾ രക്ഷിതാക്കള്‍ സ്‌കൂൾ അധികൃതർക്ക് നൽകണം എന്ന് പുതിയ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി, പ്രമേഹം, രക്ത സമ്മർദം, ആസ്ത്‌മ, അടക്കമുള്ള രോഗങ്ങൾ, വിട്ടു മാറാത്ത അസുഖങ്ങൾ എന്നിവക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ, ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ ഉള്‍പ്പെടെയുള്ള കൃത്യമായ ആരോഗ്യ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കണം.

രക്ഷിതാക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാന ത്തിലുള്ള മരുന്നുകൾ മാത്രമേ കുട്ടികൾ സ്‌കൂളു കളിലേക്ക് വരുമ്പോൾ കൈവശം വെക്കാൻ പാടുള്ളൂ. ആന്റി ബയോട്ടിക്കുകൾ, ഇൻസുലിൻ കുത്തി വെപ്പുകൾ മാത്രമല്ല ചികിത്സകളുമായി ബന്ധപ്പെട്ട മറ്റു മരുന്നുകൾ സ്കൂൾ സമയങ്ങളിൽ നൽകേണ്ടത് ഉണ്ടെങ്കിൽ പേര്, മരുന്ന്, അളവ്, സമയം എന്നിവ വ്യക്തമാക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് സമർപ്പിക്കണം.

അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുവാനായി സ്കൂൾ ക്ലിനിക്കുകളിൽ മരുന്നുകൾ സംഭരിച്ചു വെക്കുവാനും രക്ഷിതാക്കൾ പ്രത്യേകമായി രേഖാമൂലം ആവശ്യപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ മാതാപിതാക്കളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ മെഡിക്കല്‍ സ്റ്റാഫിന് ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികൾക്ക് സുരക്ഷിതവും സംയോജിതവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ രക്ഷിതാക്കൾ സ്കൂളുകളുമായി സഹകരിക്കണം. മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത രക്ഷിതാക്കളുടെ മക്കൾക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സ്കൂൾ ക്ലിനിക്കുകൾക്ക് പ്രയാസം ഉണ്ടാക്കും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ നിയമം യു. എ. ഇ.യിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും പൊതു വിദ്യാലയങ്ങൾക്കും ബാധകമാണ്.

- pma

വായിക്കുക: , , , ,

Comments Off on വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം

ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല

September 2nd, 2025

guidelines-for-uae-national-currency-dirham-new-symbol-announce-ePathram

അബുദാബി : യു. എ. ഇ. ദേശീയ കറൻസിയായ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയ ചിഹ്നം ഉപയോഗിക്കുമ്പോൾ സെൻട്രൽ ബാങ്കിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം എന്ന് അധികൃതർ. ചിഹ്നം എഴുതേണ്ടത് അക്കങ്ങൾക്ക് മുൻപിൽ ആയിരിക്കണം. രണ്ടും ചേർത്ത് എഴുതരുത്.

ചിഹ്നത്തിനും സംഖ്യക്കും ഇടയിൽ മതിയായ സ്ഥലം നൽകണം. രൂപത്തിൽ മാറ്റങ്ങൾ വരുത്തരുത്. ദിർഹം അടയാളത്തിൻ്റെ ജ്യോമെട്രിക്ക് സ്ട്രക്ച്ചർ നില നിർത്തണം. ചിഹ്നത്തിൻ്റെ ഉയരവും അക്കങ്ങളുടെ ഉയരവും ഒരു പോലെ വേണം. ചിഹ്നത്തിൽ മറ്റ് അലങ്കാരങ്ങൾ ചേർക്കരുത്. ഇതിൻ്റെ ഘടനയെ എപ്പോഴും മാനിക്കണം.

നോട്ടുകൾ, ചെക്ക്, ഇൻവോയ്സ്, റസീറ്റ് എന്നിവ യിലും പോയിന്റ് ഓഫ് സെയിൽ (പി. ഒ. എസ്.), എ. ടി. എം., ഫിനാൻഷ്യൽ ആപ്പ്, ഓൺ ലൈനിലും സ്റ്റോറു കളിലും വില പ്രദർശനം എന്നിവയിൽ എല്ലാം യു. എ. ഇ. ദിർഹത്തെ സൂചിപ്പിക്കുന്ന ഈ അടയാളം ഇടാം. മാത്രമല്ല എഴുതുമ്പോൾ ദിർഹം എന്നതിനു പകരം ചിഹ്നം എഴുതാൻ പാടില്ല.

യു. എ. ഇ. ദിർഹത്തിൻ്റെ ലഘു രൂപമായ AED യുമായി സംയോജിപ്പിക്കുവാനും ചിഹ്നത്തെ വികൃതമായി ഇടാനും പാടില്ല. വ്യക്തത നില നിർത്തി ക്കൊണ്ടു വേണം ചിഹ്നത്തിൻ്റെ ക്രമീകരണം.

ഒരു ഉത്‌പന്നത്തിൻ്റെ വിൽപ്പനക്കായി ബ്രാൻഡിംഗിലെ ഒരു ഘടകം ആയി തല ക്കെട്ടുകളിൽ  ദിർഹത്തിൻ്റെ ചിഹ്നം ഉപയോഗിക്കരുത്. അധികൃതർ നിർദ്ദേശിച്ച മാന ദണ്ഡങ്ങളും അനുപാതങ്ങളും പിന്തുടരുക എന്നത് പ്രധാനമാണ്.

ഓരോ ചിഹ്നങ്ങൾക്കും അതിൻ്റെതായ പ്രാധാന്യം ഉള്ളത് പോലെ അവയുടെ ഉപയോഗത്തിലും ഓരോരുത്തർക്കും ഉത്തരവാദിത്വം നില നിൽക്കുന്നു. എന്നും യു. എ. ഇ. സെൻട്രൽ ബാങ്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഓർമ്മിപ്പിച്ചു.

Image Credit : UAE CENTRAL BANK  & INSTAGRAM

- pma

വായിക്കുക: , , , , , , ,

Comments Off on ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല

ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ

August 28th, 2025

traffic-fine-for-driving-without-head-lights-at-night-or-fog-and-heavy-rain-ePathram
അബുദാബി : നിയമ ലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി പോലീസ്. ഹെഡ് ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിച്ചാൽ ശിക്ഷയായി വലിയ തുകയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ളാക്ക് പോയിന്റുകളും നൽകും എന്നും അധികൃതർ.

രാത്രി മാത്രമല്ല മൂടൽ മഞ്ഞ്, ശക്തമായ പൊടി ക്കാറ്റ്, കനത്ത മഴ എന്നിവ മൂലം ദൂരക്കാഴ്ച കുറയുന്ന സന്ദർഭങ്ങളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ നിലവിൽ 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിന് നാല് ബ്ലാക്ക് പോയിന്റും ശിക്ഷ നൽകി വരുന്നുണ്ട്.

ഹെഡ് ലൈറ്റുകൾക്ക് തകരാർ ഉണ്ടെങ്കിൽ 400 ദിർഹവും 6 ബ്ലാക്ക് പോയിന്റുകളും പിഴയായി നൽകും. ഹെഡ് ലൈറ്റുകൾ കത്തുന്നില്ല എങ്കിൽ വാഹനം റോഡിൽ ഇറക്കരുത് എന്നാണു നിയമം അനുശാസിക്കുന്നത്.

ഹൈബീം ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുന്നതിലും നിയമ പരമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. വെളിച്ചം ഇല്ലാത്ത ഹൈവേകളിൽ ഹൈബീം ലൈറ്റുകൾ ഇടാൻ നിയമം അനുവദിക്കുന്നുണ്ട്.

വെളിച്ചം ഉള്ള ഇടങ്ങളിൽ ഇവ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും വാഹന അപകടങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും എന്നും മുന്നറിയിപ്പിൽ പറയുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ

Page 2 of 16512345...102030...Last »

« Previous Page« Previous « സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
Next »Next Page » ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha