അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്

June 19th, 2026

dubai-rain-in-summer-ePathram
ദുബായ് : രാജ്യത്ത് വേനൽ കടുക്കുന്നു. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. അന്തരീക്ഷ ഈർപ്പം ഇനിയും വർദ്ധിക്കും. മൂടൽ മഞ്ഞിനു സാദ്ധ്യത ഉള്ളതിനാൽ കാഴ്ച പരിധി കുറയും. അതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം.

കനത്ത ചൂടിൽ വാഹനങ്ങളിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി പുറത്തു പോകുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടിയെടുക്കും. കുട്ടികളെ വാഹനങ്ങളിൽ ഇരുത്തി പെട്ടെന്ന് തിരിച്ചെത്താം എന്ന ഉദ്ദേശത്തിൽ ബാങ്ക് എ. ടി. എം. കൗണ്ടറുകളിലേക്കും ഷോപ്പുകളി ലേക്കും പോകുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും.

ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ ഇത് പെട്ടെന്ന് ബാധിക്കും. ശ്വാസ തടസ്സം, മസ്തിഷ്ക ആഘാതം, Heat Strock അഥവാ സൂര്യാഘാതം തുടങ്ങിയവക്ക് കാരണം ആയേക്കാം. എയർ കണ്ടീഷണർ ON ചെയ്തു വാഹനം നിർത്തിയിട്ട് പോകുന്നവരും ശ്രദ്ധിക്കണം.

അതുപോലെ വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് പിൻ സീറ്റിൽ ആരുമില്ല എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല വാഹനത്തിൻറെ താക്കോൽ കുട്ടികളെ ഏൽപ്പിച്ചു പോവുകയും ചെയ്യരുത് എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്

സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

June 18th, 2026

uae-bans-social-media-for-children-under-age-of-15-ePathram
അബുദാബി : 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു കൊണ്ട് യു. എ. ഇ. മന്ത്രി സഭ പ്രമേയം പാസ്സാക്കി. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു. എ. ഇ. പുതിയ നിയമ പ്രകാരം 15 വയസ്സിൽ താഴെ യുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമു കളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ അവയുടെ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുമതി ഇല്ല.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് മാതാ പിതാക്കൾ അനുമതി നൽകിയാൽ പോലും ഈ നിയമ ത്തിൽ നിന്ന് ഇളവു ഉണ്ടാവില്ല എന്നും അധികൃതർ അറിയിച്ചു.

കുട്ടികൾ പ്രതിദിനം ശരാശരി 3 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നു എന്നാണു കണക്ക്.

ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നാക്കാവസ്ഥ, സംസാര വൈകല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കാരണം ആവുന്നു എന്നുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയ, ബ്രസീൽ, യു. കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യു. എ. ഇ. യും നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നത്.  W A M 

 

- pma

വായിക്കുക: , , , , , , , ,

Comments Off on സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

June 8th, 2026

police-strict-action-against-capturing-private-videos-for-social-media-ePathram

തിരുവനന്തപുരം : മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരെ കർശ്ശന നടപടിയുമായി കേരള പോലീസ്.

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പ്രശസ്തിക്കും ലൈക്കു കൾക്കും വേണ്ടി അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള അവകാശം (Right to Privacy) മൗലിക അവകാശമാണ്. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ നടപടികൾ നേരിടാൻ കാരണം ആകാം.

Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോ കളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. FB PAGE & Instagram

- pma

വായിക്കുക: , , , , , , , , ,

Comments Off on സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

May 20th, 2026

divorce-adultery-circumstantial-evidence-ePathram

ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന്‌ മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു.

തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.

രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict

- pma

വായിക്കുക: , , , , , ,

Comments Off on അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്

May 17th, 2026

warning-for-drivers-dangers-of-low-blood-sugar-diabetics-ePathram
അബുദാബി : പ്രമേഹ രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഡ്രൈവർമാർ വാഹനം ഓടിക്കുന്നതിനു മുൻപായി പരിശോധനകൾ നടത്തണം എന്ന് അബുദാബി പോലീസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് (ഹൈപ്പോ ഗ്ലൈസീമിയ) ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവും.

സുഗമമായ യാത്രക്കിടെ ഗതി മാറി സഞ്ചരിച്ച് അപകടത്തിൽ പെടുന്ന കാറിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കു വച്ചു കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായ ശാരീരിക അധ്വാനം, ഇൻസുലിൻ പോലെയുള്ള പ്രമേഹ മരുന്നുകളുടെ അളവിൽ ഉള്ള വ്യതിയാനം എന്നിവയാണ് രക്തത്തിൽ പഞ്ചസാര കുറയാൻ ഇടയാക്കുന്നത്.

തലചുറ്റൽ, തളർച്ച, ഏകാഗ്രത കുറവ്, അമിതമായ ഹൃദയമിടിപ്പ്, മന്ദഗതി, കൈ കാലുകൾക്കു വിറയൽ, അമിതമായ വിയർപ്പ്, കടുത്ത തളർച്ച, ആശയ കുഴപ്പം, പെട്ടെന്നുണ്ടാകുന്ന വിശപ്പ് എന്നിവയാണ് ഹൈപ്പോ ഗ്ലൈസീമിയയുടെ പ്രഥമ ലക്ഷണങ്ങൾ.

ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ വാഹനം സുരക്ഷിതമായി മാറ്റിയിടുക. ശാരീരിക സ്ഥിതി സാധാരണ നിലയിലാവും വരെ വിശ്രമിക്കുക. രോഗ ശമനത്തിനുള്ള മരുന്നുകൾ യാത്രകളിലും കരുതുക. പ്രമേഹ നില താഴ്ന്നവർ അത് സാധാരണ ഗതിയിലും ആകും വിധം ഉള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കുക.

വാഹനം ഓടിക്കുന്ന പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പുലർത്തുക. സ്വന്തം ആരോഗ്യത്തോടൊപ്പം നിരത്തിലെ മറ്റുള്ളവരുടെ സുരക്ഷയും മുഖ്യം ആണെന്നും റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നും പോലീസ് ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്

Page 2 of 17012345...102030...Last »

« Previous Page« Previous « 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
Next »Next Page » ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha