അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു

April 19th, 2026

dubai-police-crack-down-on-reckless-driving-amidst-rain-ePathram
ദുബായ് : കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ റോഡിൽ അപകടകരമാം വിധം വാഹനങ്ങൾ കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ ദുബായ് പോലീസ് പിടികൂടി. മഴയെ അവഗണിച്ചു കൊണ്ട് ദുബായിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വാഹന അഭ്യാസ ങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പോലീസ് പരിശോധനയിൽ വാഹനങ്ങൾ കണ്ടു കെട്ടി.

മഴ പെയ്യുമ്പോൾ റോഡുകളിൽ ടയറുകളുടെ ഗ്രിപ്പ് കുറയുന്നതിനാൽ ഇത്തരം അഭ്യാസങ്ങൾ വലിയ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാവും. അശ്രദ്ധമായ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങൾ, വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി പൊതു ജനങ്ങൾക്ക് ശല്യം ഉണ്ടാക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

2023-ലെ 30-ാം നമ്പർ നിയമ പ്രകാരം, പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു കിട്ടുന്നതിനു നിയമ ലംഘകർക്ക് 50,000 ദിർഹം പിഴ ശിക്ഷ നൽകി. സുരക്ഷിതമായ ഡ്രൈവിംഗ് അത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻറെ വിലയാണ് എന്നും ദുബായ് പോലീസ് ഓർമിപ്പിച്ചു. Image Credit : DUBAI POLICE

- pma

വായിക്കുക: , , , ,

Comments Off on അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം

April 18th, 2026

logo-government-of-india-ePathram
ന്യൂഡൽഹി : വനിതാ സംവരണ നിയമ ഭേദഗതി ലോക്‌സഭ ചർച്ച ചെയ്യുന്നതിന് ഇടയിൽ കേന്ദ്ര സർക്കാരിന്റെ തിരക്കിട്ട ഒരു വിചിത്ര നീക്കം.

ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 2023 ലെ നിയമം ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ കാര്യ മന്ത്രാലയം. വ്യാഴാഴ്ച അർദ്ധ രാത്രിയിലാണ് വിജ്ഞാപനം ഇറക്കിയത്.

2023 സെപ്റ്റംബറിലാണ് നാരീ ശക്തി വന്ദൻ അധിനിയമം എന്ന പേരിൽ ഉള്ള വനിതാ സംവരണ നിയമം പാർലമെന്‍റ് പാസ്സാക്കിയത്. ലോക്‌ സഭയിലും സംസ്ഥാന നിയമ സഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2023 ലെ നിയമം.

എന്നാൽ 2027ലെ സെൻസസ് പ്രക്രിയ പൂർത്തിയാക്കി, മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞ ശേഷം 2034ലെ ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ.

2023ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമം ആയിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്ന തീയ്യതി പിന്നീട് പ്രഖ്യാപിക്കും എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്.

nari shakti vandan adhiniyam 2023

- pma

വായിക്കുക: , , , , , , , , ,

Comments Off on വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം

ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു

April 16th, 2026

uae-bans-junk-food-sugary-drinks-in-schools-ePathram
അബുദാബി : യു. എ. ഇ. യിലെ സ്‌കൂൾ കാന്റീനു കളിൽ ജങ്ക് ഫുഡുകൾക്കും കൃത്രിമ മധുരം ചേർത്ത പാനീയ ങ്ങൾക്കും അധികൃതരുടെ വിലക്ക്.

വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്‌തമായി പുറത്തിറക്കിയ പുതിയ മാർഗ്ഗ രേഖയിലാണ് കർശ്ശന നിർദ്ദേശങ്ങൾ അടങ്ങി യിട്ടുള്ളത്.

കൊഴുപ്പ് കൂടിയ, പോഷക ഗുണം ഇല്ലാത്ത ഭക്ഷണ പാനീയങ്ങൾ വീടുകളിൽ നിന്നും സ്‌കൂളിലേക്ക് കൊണ്ട് വരരുത്. കാർബണേറ്റഡ്-എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. പകരം പ്രകൃതി ദത്ത ജ്യൂസ്, പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവ കുട്ടികൾക്ക് നൽകാം.

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം നില നിർത്താൻ ആവശ്യമായ ഊർജ്ജവും പോഷകങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക, ഒപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് വിദ്യാർത്ഥികളെ സഹായിക്കുക എന്നതുമാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.

വിദ്യാർത്ഥികളുടെ ഏകാഗ്രതയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുക, അക്കാദമിക് നേട്ടം മെച്ചപ്പെടുത്തുക എന്നതിന് ഒപ്പം പൊണ്ണത്തടി, പോഷക ആഹാരക്കുറവ് എന്നിവയെ ലഘൂകരിക്കുവാനും ആരോഗ്യകരമായ ഭക്ഷണ രീതികൾ വളർത്തി കൊണ്ടു വരാനും ഇതിലൂടെ സാധിക്കും.

ശാരീരികവും വൈജ്ഞാനികവുമായ വികാസത്തെ പിന്തുണക്കുന്ന, ഓരോരുത്തരുടെയും പ്രായത്തിന് അനുയോജ്യമായ പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങൾ വാഗ്ദാനം ചെയ്യുന്നതിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടാണ് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികം ആക്കുന്നത്.

കന്റീനുകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്താൻ സ്‌കൂളുകളിൽ അധികൃതർ പരിശോധനകൾ നടത്തുകയും നിയമ ലംഘകർക്ക് എതിരെ കർശ്ശന നടപടികൾ എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Image Credit : edugravity

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു

റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്

April 7th, 2026

logo-dubai-police-eye-app-ePathram
ദുബായ് : പൊതു ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാവുന്ന തരത്തിൽ അപകടകരമായ രീതി യിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് കർശ്ശന മുന്നറിയിപ്പുമായി ദുബായ് പോലീസ്.

ട്രാഫിക് നിയമങ്ങൾക്ക് വില കൽപ്പിക്കാതെ അമിത വേഗത്തിലും സിഗ്നലുകൾ പ്രദർശിപ്പിക്കാതെ ട്രാക്ക് മാറ്റിയും അഭ്യാസം കാണിക്കുന്ന ഡ്രൈവർമാർക്ക് എതിരെ വിട്ടു വീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കും.

പൊതു ജനങ്ങൾ ഈയിടെ പൊലീസിന് അയച്ചു കൊടുത്ത ഏതാനും വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കു വെച്ചു കൊണ്ടാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.

അപകടകരമായ ഡ്രൈവിംഗ് ജീവഹാനിക്കു വരെ കാരണം ആയേക്കാം. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പ്പെട്ടാൽ ദുബായ് പോലീസിൻറെ മൊബൈൽ അപ്ലിക്കേഷൻ Police EYE smart App വഴി റിപ്പോർട്ട് ചെയ്യാം എന്നും അധികൃതർ അറിയിച്ചു.

Image Credit : Dubai Police FaceBook

- pma

വായിക്കുക: , , , ,

Comments Off on റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്

സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

Comments Off on സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

Page 5 of 170« First...34567...102030...Last »

« Previous Page« Previous « ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
Next »Next Page » റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha