ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

May 13th, 2026

kunjalikutty1-epathram
മലപ്പുറം : മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം അറിയുവാനായി കാത്തിരിക്കുന്നു എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ആരാണ് എന്നതുമായി ബന്ധപ്പെട്ടു ഇന്ന് തന്നെ തീരുമാനം ഉണ്ടാവും എന്നാണു പ്രതീക്ഷ. ഡൽഹി യിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അത് അറിഞ്ഞാൽ ബാക്കി ആലോചിച്ച ശേഷം പറയും.

ലീഗ് എടുക്കേണ്ട തീരുമാനങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരെ ഉൾപ്പെടെ തീരുമാനിക്കുന്നതും തങ്ങൾ ആയിരിക്കും. പാണക്കാട് ചേർന്ന ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം ഇനിയും വൈകുന്നതിൽ മുസ്ലിം ലീഗ് അണികൾക്ക് ഇടയിലും കടുത്ത അതൃപ്തി ഉയർന്നു വന്നപ്പോഴാണ് പ്രതിസന്ധി ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ പത്ത് മണി യോടെ പാണക്കാട് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച്‌, തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ലീഗിനെ ഒഴിവാക്കി നിർത്തുന്നു എന്നുള്ള തരത്തിൽ ലീഗ് നേതാക്കളും പ്രതികരിച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി

May 12th, 2026

congress-leaders-in-kerala-epathram

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വൻ വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാത്തതിനെതിരെയാണ് മോദിയുടെ പരാമർശം.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള പ്രധാന അവകാശികൾ. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരണം നീളുന്നത്. തുടർച്ചയായ ലോബിയിങ്ങാണ് കാലതാമസത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചർച്ചകൾ നടത്തുകയാണ്. ഓരോ വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥിക്കായി ലോബി ചെയ്യുന്നതാണ് കാലതാമസത്തിന് കാരണമെന്ന് ഉറവിടങ്ങൾ പറയുന്നു. പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ വലിയ പിന്തുണയുണ്ടെങ്കിലും ഹൈക്കമാൻഡ് വേണുഗോപാലിനെ പരിഗണിക്കുന്നതായാണ് സൂചന.

യു.ഡി.എഫ്. 102 സീറ്റുകൾ നേടി വിജയം നേടിയ ശേഷം ഈ ദീർഘിച്ച അനിശ്ചിതാവസ്ഥ പാർട്ടി പ്രവർത്തകർക്കിടയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തീരുമാനം പ്രതീക്ഷിക്കാമെന്ന് നേതാക്കൾ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

May 4th, 2026

logo-kerala-udf-united-democratic-front-ePathram
കേരളം ഒട്ടാകെ വീശിയടിച്ച ഐക്യ മുന്നണി കൊടുങ്കാറ്റിൽ ഇടതു കോട്ടകൾ തകർന്നു വീണു. രണ്ടാം പിണറായി മന്ത്രി സഭയിലെ 13 മന്ത്രിമാരെയും ഇടതു മുന്നണി കൺവീനർ അടക്കമുള്ള പ്രമുഖരെയും പരാജയപ്പെടുത്തി കൊണ്ടാണ് യു. ഡി. എഫ്. തേരോട്ടം ആരംഭിച്ചത്. 102 സീറ്റുകളാണ് ഐക്യ മുന്നണി നേടിയത്.

2021 ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ ഇടതു മുന്നണിക്കു ഇപ്രാവശ്യം 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.

ഇടതു പക്ഷത്തിന്റെ ഉറച്ച സീറ്റുകളായ തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ, ഉദുമ, കോഴിക്കോട്, പൊന്നാനി അടക്കമുള്ള ചെങ്കോട്ടകൾ തകർത്തു കൊണ്ടാണ് ഐക്യ ജനാധിപത്യ മുന്നണി മുന്നേറിയത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 2021 ലെ തെരഞ്ഞെടുപ്പിൽ തുടർ ഭരണം നേടിയത്. ഏറെ പ്രതീക്ഷകളോടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ ഏറിയെങ്കിലും സി. പി. എം. ലെ പടല പിണക്കങ്ങളും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും മുഖ്യ മന്ത്രിയുടെ ധാർഷ്ട്യവും ഈ പരാജയത്തിന് ആക്കം കൂട്ടുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച വി. കുഞ്ഞി ക്കൃഷ്ണൻ, അമ്പലപ്പുഴ മത്സരിച്ച ജി. സുധാകരൻ, തളിപ്പറമ്പ യിൽ മത്സരിച്ച ടി. കെ. ഗോവിന്ദൻ തുടങ്ങിയ സി. പി. എം. മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു ഐക്യ മുന്നണി പിന്തുണയോടെ ശ്രദ്ധേയമായ വിജയം നേടിയതും ഐക്യ മുന്നണിയുടെ തേരോട്ട ത്തിനു സഹായകമായി.

എന്തെല്ലാം ജനക്ഷേമ പദ്ധതികൾ പിണറായി സർക്കാർ പ്രാവർത്തികമാക്കി എങ്കിലും അതൊന്നും കൃത്യമായി ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞില്ല. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചു എന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

- pma

വായിക്കുക: , , ,

Comments Off on ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

Comments Off on വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു

January 23rd, 2026

rajmohan-unnithan-release-pravasa-thudippukal-jaleel-ramanthali-ePathram

കണ്ണൂർ : ഗൾഫ് പ്രവാസമാണ് കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചത് എന്നും പൊതു സമൂഹം പ്രവാസി കളുടെ ജീവിതം പഠിക്കേണ്ടത് കാല ഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും രാജ് മോഹൻ ഉണ്ണിത്താൻ എം. പി. എഴുത്തുകാരൻ ജലീൽ രാമന്തളിയുടെ ഏറ്റവും പുതിയ പുസ്തകം ‘പ്രവാസ ത്തുടിപ്പുകൾ’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമന്തളി വടക്കുമ്പാട് ഗവ. മാപ്പിള സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ‘പ്രവാസ ത്തുടിപ്പുകൾ’ സുറൂർ മൊയ്തു ഹാജി കാഞ്ഞങ്ങാടിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രസാധക സമിതി ചെയർമാൻ വി. പി. കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. കെ. ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജമാൽ കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി.

രാമന്തളി ഖതീബ് ഫൈസൽ ഹുദവി പാണ്ടിക്കാട്, ബഷീർ ആറങ്ങാടി, പി. കെ. സുരേഷ് കുമാർ, എ. ഹമീദ് ഹാജി, സി. എം. വിനയചന്ദ്രൻ, എ. എം. ഹസ്സൻ, കെ. ശശീന്ദ്രൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ വി. വി., മഹമൂദ് മാട്ടൂൽ, ജാബിർ മലയിൽ, ആയിഷ ഫർസാന, വി. സുരേഷ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി ഉദിനൂർ, വി. പി. മുഹമ്മദലി മാസ്റ്റർ, ഉള്ളി അബ്ദു റഹ്മാൻ, നുസൈബ, ശൈലജ, ബൽക്കീസ്, ഇ. അബൂബക്കർ, കക്കുളത്ത് അബ്ദുൽ ഖാദർ, റഫീഖ് കമാൽ, സുലൈമാൻ പി. പി. എന്നിവർ ആശംസകൾ നേർന്നു.

പ്രസാധക സമിതി ജനറൽ കൺവീനർ ഉസ്മാൻ കരപ്പാത്ത് സ്വാഗതവും ഗ്രന്ഥ കർത്താവ് ജലീൽ രാമന്തളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു

Page 2 of 5912345...102030...Last »

« Previous Page« Previous « പ്രധാനമന്ത്രി കേരളത്തിൽ
Next »Next Page » ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha