രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

March 7th, 2017

draught-issue-artificial-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹ ചര്യ ത്തില്‍ വരൾ ച്ചയെ പ്രതി രോധി ക്കുവാ നായി ക്ലൗഡ് സീഡിംഗ് സംവി ധാനം വഴി കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്ന തായി സംസ്ഥാന സർക്കാർ. വിദേശ രാജ്യ ങ്ങളിൽ വിജയിച്ച മാർഗ്ഗ മാണ് ക്ലൗഡ് സീഡിംഗ് എന്നും മുഖ്യ മന്ത്രി പിണ റായി വിജയൻ നിയമ സഭ യിൽ പറഞ്ഞു. വരൾച്ച യെ നേരിടുവാ നായി മനുഷ്യ സാദ്ധ്യ മായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടാലും ജല വിതരണം ഉറപ്പാക്കും എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ വ്യക്ത മാക്കി.

സംസ്ഥാനത്തിന്റെ പല ഭാഗ ങ്ങളിലും വേനൽ ചൂട് ശക്ത മായി അനു ഭവ പ്പെട്ടു തുടങ്ങി. കുടി വെള്ള ക്ഷാമവും നേരി ടുന്നുണ്ട്. വരൾച്ച നേരിടു വാനുള്ള എല്ലാ ഒരുക്ക ങ്ങളും സർക്കാർ മുൻ കൂട്ടി നടത്തി യിരുന്നു എന്ന് ദുരന്ത നിവാര ണത്തിന്‍റെ ചുമതല കൂടി യുള്ള റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖൻ സഭയെ അറിയിച്ചു.

ഈ വര്‍ഷം വരൾച്ച ഉണ്ടാകും എന്ന് 2016 സെപ്റ്റംബ റിലാണ് മുന്നറി യിപ്പ് ലഭിച്ചത്. ഒക്ടോബറിൽ തന്നെ സർക്കാർ മുന്നൊ രു ക്കങ്ങൾ നടത്തി. വിവിധ ജില്ല കളുടെ ചുമതല മന്ത്രിമാർക്ക് നൽകി യിരുന്നു. ദുരന്ത നിവാരണ സേന യുടെ യോഗ ങ്ങൾ ചേർന്നി ട്ടുണ്ട്. കുഴൽ കിണർ കുഴി ക്കരുത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സർക്കുലർ പുറ പ്പെടു വിച്ചി രുന്നു എന്നും മന്ത്രി ചന്ദ്ര ശേഖരൻ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

Comments Off on രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍

March 5th, 2017

mv jayarajan

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ നിയമിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഭരണത്തിന്റെ വേഗത കൂട്ടാനാണ് ഈ പുതിയ തീരുമാനം. നിലവില്‍ ഐ. ടി സെക്രട്ടറി എം .ശിവശങ്കറാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കൈകാര്യം ചെയ്യുന്നത്.ലോട്ടറി ക്ഷേമനിധി ചെയര്‍മാനാണ് എം വി ജയരാജന്‍ ഇപ്പോള്‍.

പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നതോടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: ,

Comments Off on മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍

ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

August 30th, 2014

k-v-abdul-khader-gvr-mla-epathram
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ്‌ പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ  തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.

മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.

ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

യാത്രക്കാര്‍ക്ക് എതിരെ കേസ്‌ : സ്റ്റേഷനില്‍ എം. എല്‍. എ. സത്യാഗ്രഹം നടത്തി

October 26th, 2012

k-v-abdul-khader-gvr-mla-epathram
തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്സ് പ്രസ്സില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മി ലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഭവ വികാസ ങ്ങളുടെ പേരില്‍ ആറ് യാത്രക്കാരുടെ പേരില്‍ വലിയതുറ പോലീസ് വധഭീഷണി ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ക്ക് കേസെടുത്തു.

യാത്രക്കാരെ ശല്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി യും ഗുരുവായൂര്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ഖാദര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.

എയര്‍ ഇന്ത്യ വിമാന ത്തിലെ പൈലറ്റായ രൂപാലി വാംഗ്മാനി വലിയതുറ പോലീസിന് നല്‍കിയ പരാതി യുടെ അടിസ്ഥാന ത്തിലാണ് പോലീസ് കേസെടുത്തത്.

വധ ഭീഷണി, തടഞ്ഞു വെയ്ക്കല്‍, അസഭ്യം പറയുക, കൈയേറ്റം ചെയ്യുക, ആക്രമിക്കാനായി സംഘം ചേരുക എന്നീ കേസു കളാണ് യാത്രക്കാരുടെ പേരില്‍ പോലീസ് ചുമത്തിയിരിക്കു ന്നത്.  സംഭവ ദിവസമായ വെള്ളി യാഴ്ച തന്നെ പോലീസ് കേസെടുത്തിരുന്നു.

air-india-passengers-with-mla-ePathram

ചൊവ്വാഴ്ചയും ബുധനാഴ്ച യുമായി അന്വേഷണ സംഘം ആറു യാത്ര ക്കാരെയും വലിയതുറ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് യാത്രക്കാര്‍ എത്തി. ഇവരെ പ്രത്യേക മുറിയിലിരുത്തി അന്വേഷണ സംഘം മൊഴികള്‍ രേഖപ്പെടുത്തി. യാത്രക്കാരുടെ ഫോട്ടോയും എടുത്തു. ആവശ്യമായ സാഹചര്യത്തില്‍ ഇവരെ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞ സാഹചര്യത്തില്‍ ആറു യാത്രക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുന്നത് ശരിയല്ല എന്ന് കെ. വി. അബ്ദുള്‍ഖാദര്‍ എം.  എല്‍.  എ. പറഞ്ഞു. പ്രവാസി കളെ ക്രിമിനലുകളെ പ്പോലെ അപമാനിക്കരുത്. യാത്രക്കാര്‍ നടത്തിയത് സ്വാഭാവികമായ പ്രതികരണമാണ്. മടങ്ങിപ്പോകേണ്ട യാത്ര ക്കാരുടെ ഫോട്ടോ എടുക്കേണ്ട തിന്റെ ആവശ്യം എന്താണെന്നും ജനാധിപത്യ വിരുദ്ധവും സമൂഹ ത്തോടുള്ള പ്രതികാരവുമാണ് ഇതെന്നും എം. എല്‍. എ. പറഞ്ഞു.

air-india-express-victims-dim-bright-kader-ePathram

പ്രവാസികളോട് കാണിക്കുന്ന അപമാനകരമായ പ്രവര്‍ത്തിയാണ് ഇതെന്ന് കെ. വി. അബ്ദുല്‍ ഖാദറിനെ സന്ദര്‍ശിച്ച സി. പി. എം. ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള പ്രവാസി ജില്ലാ ഘടക ത്തിന്റെ നേതൃത്വ ത്തിലും സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു.

എറണാകുളം ഇടവനക്കാട് സ്വദേശി മനോജ് ശിവന്‍, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി തോംസണ്‍, കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫ്, കുന്നംകുളം സ്വദേശി അബ്ദുള്‍ഖാദര്‍, കുറ്റിപ്പുറം സ്വദേശി റാഷിദ്, എറണാകുളം സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

- pma

വായിക്കുക: , , , , ,

Comments Off on യാത്രക്കാര്‍ക്ക് എതിരെ കേസ്‌ : സ്റ്റേഷനില്‍ എം. എല്‍. എ. സത്യാഗ്രഹം നടത്തി

എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

July 24th, 2012

oommen-chandy-epathram
തിരുവനന്തപുരം : എയര്‍ കേരള എക്സ്പ്രസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥത യില്‍ ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭ യില്‍ പറഞ്ഞു.

എയര്‍ കേരള എക്സ്പ്രസിന് മുന്‍പ്‌ അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വ്വീ സിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് അറിയിച്ചത്. മാത്രമല്ല ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണം എന്ന് നിര്‍ദ്ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനി കള്‍ക്കുള്ള നിബന്ധനകളാണ്.

- pma

വായിക്കുക: , ,

Comments Off on എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

Page 57 of 58« First...102030...5455565758

« Previous Page« Previous « പ്രഷര്‍കുക്കര്‍ ബിരിയാണി
Next »Next Page » ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha