മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

November 4th, 2024

jay-walking-in-main-reoad-abudhabi-police-warning-ePathram
അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന ട്രാക്കിൽ നിന്നും മുന്നറിയിപ്പ് നൽകാതെ ട്രാക്ക് മാറിയാൽ ഡ്രൈവർ മാർക്ക് 1000 ദിർഹം പിഴ നൽകും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് ട്രാക്ക് മാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് എതിർ ദിശയിലേക്കു ഓടുന്ന വാഹന ത്തിൻ്റെയും ഇൻഡിക്കേഷൻ നൽകാതെ ട്രാക്ക് മാറി കൂട്ടിയിടി യിൽ പല പ്രാവശ്യം കരണം മറിഞ്ഞ വാഹന ത്തിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് അബുദാബി പോലിസ് മുന്നറിയിപ്പ് നൽകിയത്.

പെട്ടെന്ന് ട്രാക്ക് മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

നിയമം ലംഘിച്ച് ഓവർ ടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിൻ്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ നൽകുന്നത്. അമിത വേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പല അപകട ങ്ങൾക്കും കാരണം.

* Facebook & Twitter X

- pma

വായിക്കുക: , , , , , , ,

Comments Off on മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

October 29th, 2024

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റിലൂടെ ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസം കൊണ്ട് തട്ടിപ്പുകാർ കൊണ്ടു പോയത് 120.3 കോടി രൂപ. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റര്‍ പുറത്തു വിട്ടതാണ് ഈ കണക്ക്.

ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭ കോണം, നിക്ഷേപ കുംഭ കോണം, പ്രണയം/ഡേറ്റിംഗ് കുംഭ കോണം എന്നിങ്ങനെ നാലു തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍.

സൈബര്‍ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രീതികളിൽ ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളാണ് ഇത്തരം തട്ടിപ്പു കളുടെ കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രോഗ്രാമിലും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു

- pma

വായിക്കുക: , , , , , , , , , , , , , , ,

Comments Off on ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി

October 28th, 2024

one-nation-one-election-in-india-by-prime-minister-narendra-modi-ePathram

ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരിൽ രാജ്യത്ത് അരങ്ങേറുന്ന ഓൺ ലൈൻ തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിൽ ഇല്ല. ഒരു സംഘം ക്രിമിനലുകളാണ് ഈ തട്ടിപ്പിന് പിന്നിലുള്ളത് എന്നും പ്രധാന മന്ത്രി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് 115 ആം എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഭീഷണി പ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല എന്നും പ്രധാന മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകൾ ഉണ്ടായാൽ സ്‌ക്രീന്‍ ഷോട്ട് എടുക്കുക, അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക. തുടർന്ന് നാഷണൽ സൈബർ ഹെൽപ് ലൈൻ നമ്പർ 1930 ഡയൽ ചെയ്യുക.  സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയും തെളിവുകൾ സൂക്ഷിക്കുകയും വേണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച്‌ വരുന്നു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇരയും തട്ടിപ്പുകാരനും തമ്മിലാണ് ഈ സംഭാഷണം നടന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സുരക്ഷക്കായി 3 ഘട്ടങ്ങളുണ്ട്. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക എന്നിവ.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പ് നടത്തിയതിൻ്റെ വിഷ്വൽ അടക്കമുള്ള ശബ്ദ ശകലം കേൾപ്പിച്ചാണ് പ്രധാന മന്ത്രി വിഷയം അവതരിപ്പിച്ചത്. Twitter

- pma

വായിക്കുക: , , , , , , , , ,

Comments Off on ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി

യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ

October 22nd, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram

അബുദാബി : സാന്ത്വന പരിചരണത്തിൻ്റെ അനിവാര്യത വ്യക്തമാക്കി യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബി യിൽ തുടങ്ങി. ബുർജീൽ ഹോൾഡിംഗ്സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺ ലൈനിലൂടെ യുമായി 3500 പ്രതിനിധികൾ പങ്കെടുത്തു.

ഇന്ത്യയിലെ പാലിയേറ്റിവ് കെയറിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. എം. ആർ. രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ദർ പങ്കെടുക്കുന്ന സമ്മേളനം സാന്ത്വന പരിചരണം മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ വിപുലമാക്കുന്നതിനുള്ള ചർച്ചകളാണ് ലക്ഷ്യമിടുന്നത്.

‘മരണം അടുക്കുമ്പോൾ അല്ലെങ്കിൽ ചികിത്സ കൊണ്ട് രോഗം ഭേദമാകില്ല എന്ന അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ഒരു ചിന്ത സമൂഹത്തിലുണ്ട്. എന്നാൽ, രോഗദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾ തന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകി തുടങ്ങണം. ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റീവ് കെയറിൻ്റെ അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞിരിക്കണം. ഇതിലൂടെ ഒരു രോഗിക്ക് പാലിയേറ്റിവ് കെയറിൻ്റെ ആവശ്യം എപ്പോഴാണ് വരുന്നത് എന്നും മനസ്സിലാക്കുവാൻ സാധിക്കും’

യു. എ. ഇ. യുടെ സ്വാന്തന പരിചരണ മേഖലയിൽ കൊണ്ടു വരാൻ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. വേദന കുറക്കുക എന്നത് ഓരോ ആരോഗ്യ സേവന ദാതാവിൻ്റെയും ഉത്തരവാദിത്വമാണ്.

പാലിയേറ്റീവ് കെയർ എല്ലാ ആരോഗ്യ സംരക്ഷണ രീതികളിലും യോജിപ്പിക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുവാനും, മാനസികവും സാമൂഹികവുമായ പിന്തുണ വാഗ്ദാനം ചെയ്യുവാനും സാധിക്കും.

യു. എ. ഇ. യിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയർ സെൻ്റർ സ്ഥാപിക്കാനുള്ള ബുർജീലിൻ്റെ ലക്ഷ്യത്തെ കുറിച്ച് ഡോ. നീൽ അരുൺ നിജ്ഹവാൻ സമ്മേളനത്തിൽ വിശദീകരിച്ചു.

യു. എ. ഇ. യിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യൻറ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർ മാനുമായ സോസൻ ജാഫർ, ബുർജീൽ സി. ഇ. ഒ. ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ. പ്രൊഫ. ഹുമൈദ് അൽ ഷംസി എന്നിവർ സമ്മേളനത്തിൻ്റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ

ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്

October 6th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ഉലയാതെ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാന ടിക്കറ്റ് നിരക്കിൻ്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കുവാൻ ആവുന്നതല്ല എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കെ. എം. സി. സി. യുടെ ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ യുടെ പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ ഓരോ രാജ്യത്തിൻ്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന പ്രവാസിയുടെ ഓരോ നിമിഷങ്ങളിലെ ജീവിതത്തിലും ജനിച്ചനാടും ബന്ധു മിത്രാദികളും നിറഞ്ഞു നില്‍ക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാന ക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അന്യായമാണ് എന്നും തങ്ങള്‍ പറഞ്ഞു.

പലർക്കും ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വിമാന ടിക്കറ്റിനായി ചെലവഴിക്കേണ്ട അവസ്ഥ വരെയുണ്ട്. ഈ സ്ഥിതി മാറേണ്ടത്  അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് അബുദാബിയിലെ പ്രവാസി സംഘടനകള്‍ ഒരുക്കുന്ന ഈ മുന്നേറ്റം മാതൃകാപരമാണ്.

അതുപോലെ തന്നെയാണ് പ്രവാസി വോട്ടവകാശവും. പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണത്. ജനാധിപത്യപരവും ഭരണഘടനാ പരവുമായ അവകാശമാണ് ഒരു പൗരൻ്റെ വോട്ടവകാശം. പ്രവാസി ആയതു കൊണ്ടു മാത്രം അത് നിഷേധിക്കപ്പെടുന്നത് ശരിയല്ല എന്നും ഈ പോരാട്ടത്തില്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില കൊള്ളണം എന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി 2024 ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റില്‍ എം. പി. മാരും മന്ത്രിമാരും പങ്കെടുക്കും.

അബുദാബി-ഡല്‍ഹി കെ. എം. സി. സി. കളുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ മുപ്പതോളം പ്രവാസി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് ഒരുക്കുക. കഴിഞ്ഞ ആഗസ്റ്റിൽ നടത്തുവാൻ തീരുമാനിച്ച ഡയസ്പോറ സമ്മിറ്റ് എന്ന പരിപാടി, വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റി വെക്കുകയായിരുന്നു.

പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ എം. വിന്‍സെന്റ് എം. എല്‍. എ. മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇസ്‌ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് വി. പി. കെ അബ്ദുല്ല, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ബി. യേശു ശീലന്‍, സലീം ചിറക്കല്‍ എന്നിവർ സംസാരിച്ചു.

അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. എച്ച്. യൂസുഫ് സ്വാഗതവും സെക്രട്ടറി ടി. കെ. സലാം നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനാ സാരഥികളും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , , , ,

Comments Off on ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്

Page 11 of 75« First...910111213...203040...Last »

« Previous Page« Previous « മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
Next »Next Page » ദൈവങ്ങളായ ആരാധകര്‍ക്ക് നന്ദി : രജനീകാന്ത് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha