സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

Comments Off on സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

April 6th, 2026

agnes-callamard-secretary-general-amnesty-international-ePathram
ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ടു നശിപ്പിക്കും എന്നുള്ള ട്രംപിന്റെ ഭീഷണിക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ആംനെസ്റ്റി ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ്.

ഇത്തരം ഒരു ആക്രമണത്തിലൂടെ ഇറാനിലെ സാധാരണക്കാർ ആയിരിക്കും ആദ്യം കഷ്ടപ്പെടേണ്ടി വരിക. വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കുക യാണ് അമേരിക്കൻ പ്രസിഡണ്ട് എന്ന് ട്രംപിനു എതിരെ അവർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

എന്തൊരു മ്ലേച്ഛമായ സന്ദേശം!.
വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയിൽ ആദ്യം ദുരിതം അനുഭവിക്കുന്നത് ഇറാനിയൻ സിവിലിയന്മാർ ആയിരിക്കും: ഇനി വൈദ്യുതിയോ ചൂടാക്കലോ വെള്ളമോ ഇല്ല; ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധാരണ ക്കാർക്ക് കഴിയുന്നില്ല. യുദ്ധക്കുറ്റ കൃത്യങ്ങൾ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് എന്നും അവർ ട്വീറ്റ് ചെയ്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ല എങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കും എന്നായിരുന്നു ഭീഷണി. ഇതിനു എതിരെയാണ് ഇപ്പോൾ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചിരിക്കുന്നത്.

 

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്

April 6th, 2026

Trump_epathram
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു വേണ്ടി ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുത്തില്ല എങ്കിൽ ഇറാൻ വലിയ വില കൊടുക്കേണ്ടി വരും എന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്.

2026 ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി എട്ടു മണിക്കു മുൻപായി സമാധാന കരാറിൽ എത്തിയില്ല എങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കും എന്നും ട്രംപ് അന്ത്യ ശാസനം നൽകി. അടുത്ത ചൊവ്വാഴ്ചയെ പവർ പ്ലാന്റ് ഡേ, ബ്രിഡ്ജ് ഡേ എന്നിങ്ങനെ വിശേഷിപ്പിച്ചു കൊണ്ട് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചു.

ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്‌ഷ്യം വെച്ചുള്ള ആക്രമണം നടന്നാൽ രാജ്യം പുനർ നിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷം എങ്കിലും വേണ്ടി വരും എന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നു എന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി. ഭരണ കൂടത്തെ എതിർക്കുന്ന ഇറാൻ ജനത ഇത്തരം നീക്കങ്ങളെ പിന്തുണക്കും എന്നും ട്രംപ് പറഞ്ഞു.

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാകും എന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും യാതൊരു വിട്ടു വീഴ്ചക്കും അമേരിക്ക തയ്യാറല്ല എന്നുള്ള കടും പിടുത്തത്തിൽ തന്നെയാണ് ട്രംപ്.

സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് മധ്യസ്ഥർ അവകാശപ്പെടുമ്പോഴും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്

45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ

April 6th, 2026

west-asia-war-america-iran-ceasefire-talks-in-middle-east-ePathram
സംഘർഷം അവസാനിപ്പിച്ച് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടു വരാനായി 45 ദിവസത്തെ വെടി നിർത്തൽ കരാറിനുള്ള ചർച്ചകളിൽ അമേരിക്കയും ഇറാനും വിവിധ മധ്യസ്ഥ രാജ്യങ്ങളും ഏർപ്പെട്ടു എന്നും രണ്ടു ഘട്ടങ്ങളിലായി പ്രവർത്തികമാവും വിധമുള്ള കരാർ മുന്നിൽ കണ്ടു കൊണ്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആക്‌സിയോസ് എന്ന വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തതാണ് ഈ വിവരങ്ങൾ.

ആദ്യഘട്ടത്തിൽ താത്കാലിക വെടി നിർത്തൽ കൊണ്ടു വരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളിൽ എത്തി ച്ചേരുകയും ചെയ്യുക, രണ്ടാം ഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഉടമ്പടി നടപ്പിലാക്കും. ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യം എങ്കിൽ വെടി നിർത്തൽ ദീർഘിപ്പിക്കും.

യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുവാൻ ഉള്ള നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഈജിപ്ത്, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നത്.

ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌ കോഫും ഇറാൻ വിദേശ കാര്യ വകുപ്പ് മന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറി എന്നും റിപ്പോർട്ട് ഉണ്ട്.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകളും രണ്ടാം ഘട്ട ചർച്ചയിലെ സാദ്ധ്യമാവൂ എന്നാണ് മധ്യസ്ഥർ വിലയിരുത്തുന്നത്. *Axios

- pma

വായിക്കുക: , , , , , , , ,

Comments Off on 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ

നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്

April 2nd, 2026

american-president-donald-j-trump-ePathram
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനു മേൽ നടത്തിയ അക്രമണങ്ങൾക്കും സൈനിക നടപടി യിലും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ രാഷ്ട്രങ്ങൾ സഹകരിച്ചില്ല എന്നും സഖ്യ കക്ഷി കളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നതിനാലും നാറ്റോ സഖ്യത്തിൽ നിന്നും അമേരിക്ക പിന്മാറുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നു എന്ന് ഡൊണാൾഡ് ട്രംപ്.

ഇറാനിലെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായി എന്നും വരും ആഴ്ചകളിൽ യുദ്ധം അവസാനിക്കും എന്നും ട്രംപ് അവകാശപ്പെട്ടു. ‘ദി ടെലി ഗ്രാഫ്’ എന്ന ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖ ത്തിലാണ് ട്രംപിന്റെ പ്രസ്താവന. നാറ്റോ ഒരു ‘പേപ്പർ ടൈഗർ’ ആണെന്നും ട്രംപ് പരിഹസിച്ചു.

ഇറാന് എതിരെ നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേലിനും അമേരിക്കക്കും നേരിട്ട തിരിച്ചടി കളിൽ ട്രംപ് ഏറെ അസ്വസ്ഥനാണ്.

നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രകാരം ഒരു അംഗ രാജ്യം ആക്രമിക്കപ്പെട്ടാൽ മാത്രമേ സൈനിക സഹായം നൽകേണ്ടതുള്ളൂ എന്ന വാദം ഉയർത്തിയാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ നിന്ന് വിട്ടു നിന്നത്.

അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ ഇറ്റലിയും ഫ്രാൻസും അനുമതി നിഷേധിച്ചു. തങ്ങളുടെ വ്യോമ പാത ഉപയോഗിക്കുന്നതിൽ നിന്നും സ്വിറ്റ്സർലൻഡ് യു. എസ്. യുദ്ധ വിമാനങ്ങളെ വിലക്കി. സ്പെയിൻ പരസ്യമായി യുദ്ധത്തെ വിമർശിച്ചു. ഒരു മാസം പിന്നിട്ട ഇറാൻ യുദ്ധത്തിൽ സഖ്യ കക്ഷികൾ സ്വീകരിച്ച നിലപാടുകൾ അമേരിക്കയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്

Page 1 of 9512345...102030...Last »

« Previous « ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
Next Page » റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha