
തിരുവനന്തപുരം : ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് പ്രധാന മുൻഗണന എന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യം എന്നും വ്യവസായ-വിവര സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി.
‘സംസ്ഥാന ഡാറ്റക്കായുള്ള സൈബർ സുരക്ഷാ ചട്ട ക്കൂടുകൾ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ തിരുവനന്ത പുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല കൺസൾട്ടേറ്റീവ് ശില്പ ശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
കേരളത്തിൽ ഡിജിറ്റൽ ഭരണ സംവിധാനങ്ങളും ഓൺ ലൈൻ സർക്കാർ സേവനങ്ങളും വ്യാപകം ആവുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, ഡിജിറ്റൽ സംവിധാനങ്ങൾക്ക് എതിരായ ആക്രമണങ്ങൾ തുടങ്ങിയ സൈബർ ഭീഷണികൾ വർദ്ധിച്ചു വരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന ഏകോപനവും ആധുനിക സൈബർ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ഐ. ടി. മിഷൻ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ, കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.
സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സർക്കാർ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ദേശീയ തല കൺസൾട്ടേറ്റീവ് പ്രക്രിയയുടെ ഭാഗമായാണ് ശിൽപ്പ ശാല ഒരുക്കിയത്. P R D – LIVE


























