ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം

April 2nd, 2025

ooty-kodaikanal-tamil-nadu-makes-e-pass-mandatory-for-visits-to-hill-stations-ePathram
കോയമ്പത്തൂര്‍ : കൊടൈക്കനാലിലേക്കും ഊട്ടി യിലേക്കും യാത്ര പോകുന്ന സഞ്ചാരികള്‍ക്ക് അധികൃതര്‍ ഇ- പാസ് നിര്‍ബ്ബന്ധമാക്കി. വേനൽ അവധി ക്കാലത്ത് ഊട്ടി കൊടൈക്കനാൽ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഹില്‍ സ്റ്റേഷനു കളിലെ വാഹന ബാഹുല്യം നിയന്ത്രിക്കുവാൻ കൂടിയാണ് ഈ നടപടി.

ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് നിയമം കർശ്ശനമാക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ മുന്‍ കൂട്ടി അപേക്ഷ നല്‍കി ഇ- പാസ് കരസ്ഥമാക്കണം. നിലവിൽ പ്രവൃത്തി ദിനങ്ങളില്‍ പ്രതി ദിനം 6000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശനം. വാരാന്ത്യത്തില്‍ 8000 വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാം.

വേനല്‍ക്കാലത്ത് മലയോര വിനോദ സഞ്ചാര കേന്ദ്ര ങ്ങളിലേക്ക് വര്‍ദ്ധിച്ചു വരുന്ന വാഹന തിരക്ക് പരിശോധിക്കാന്‍ തമിഴ്‌ നാട്ടിലെ ഊട്ടി, കൊടൈ ക്കനാലില്‍ (ദിണ്ടിഗല്‍ ജില്ല) ഇ-പാസ് സംവിധാനം നടപ്പിലാക്കണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് നടപടി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം

ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു

January 3rd, 2025

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : തൊഴില്‍ രഹിതര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി ഓൺലൈൻ – സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നവരെ ലക്‌ഷ്യം വെച്ച് കൊണ്ട് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓണ്‍ ലൈന്‍ ജോലിയുടെ പേരില്‍ ‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ അല്ലെങ്കില്‍ ‘ഇന്‍വെസ്റ്റ്‌ മെന്റ് സ്‌കാം’ എന്നിങ്ങനെ ലോക വ്യാപകമായി തട്ടിപ്പ് നടക്കുന്നു എന്നുള്ളതും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സമൂഹ മാധ്യമം വാട്‌സാപ്പ് തന്നെയാണ്. തൊട്ടു പിന്നാലെ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയുമുണ്ട്.

‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) നടത്തുന്നവർ പണം തട്ടിയെടുക്കും മുന്‍പ് വ്യക്തി കളുമായി കഴിയുന്നത്ര അടുപ്പം സ്ഥാപിക്കുകയും നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ ചോർത്തി എടുക്കുകയും ചെയ്യുന്നു.

ജീവകാരുണ്യം, ചികിത്സാ സഹായം, അഗതികൾക്കും അശരണർക്കും കൈത്താങ്ങ് എന്നിവയൊക്കെയാണ് ഈ സൈബർ കുറ്റവാളികൾ മുദ്രാവാക്യം ആക്കിയിരിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പു ചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇരകളുമായി വിശ്വാസം വളര്‍ത്തിയെടുക്കും.

ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് പന്നിക്കശാപ്പ് തട്ടിപ്പുകാരുടെ രീതി.

2024 ലെ ആദ്യ പാദത്തിൽ വാട്‌സാപ്പ് വഴി തട്ടിപ്പുകളിൽ കുടുങ്ങിയ 43,797 പരാതികൾ ലഭിച്ചിരുന്നു. ഇതേ കാലയള വില്‍ ടെലഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 22,680 പേരും ഇന്‍സ്റ്റ ഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 19,800 പേരും പരാതി നൽകിയിട്ടുണ്ട്.

സംഘടിത സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കായി ഫെയ്‌സ് ബുക്ക് വഴി സ്‌പോണ്‍സേഡ് പരസ്യങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. നിയമ വിരുദ്ധ ആപ്പുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നതാണ് പ്രധാന രീതി. ഇതില്‍ ക്ലിക്ക് ചെയ്യുന്ന തോടെ ഫോണിലെ എല്ലാ സുപ്രധാന വിവരങ്ങളും ചോർത്തി എടുക്കും.

തട്ടിപ്പു തടയാന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ ഗൂഗിളുമായും ഫെയ്‌സ് ബുക്കുമായും സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടി എടുക്കുവാനും ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു

തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

September 8th, 2024

actor-thalapathy-vijay-tamilaga-vettri-kazhagam-tvk-political-party-flag-ePathram
ചെന്നൈ : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിനു (ടി. വി. കെ.) തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്നും എല്ലാവരും സമന്മാർ എന്ന തത്വം മുൻ നിറുത്തി ടി. വി. കെ. മുന്നോട്ട് പോകും എന്നും വിജയ് വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും. * Insta & Twitter

- pma

വായിക്കുക: , , , , ,

Comments Off on തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ

May 12th, 2024

amit-sha-union-home-minister-of-india-bjp-leader-ePathram
ന്യൂഡല്‍ഹി : 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ ബി. ജെ. പി. 30 സീറ്റ് നേടും. ബിഹാറില്‍ 2019ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷ യില്‍ പതിനാറിൽ കൂടുതൽ സീറ്റുകള്‍ നേടും. എന്‍. ഡി. എ. ക്ക്‌ 400 സീറ്റ് എങ്ങനെ ലഭിക്കും എന്നുള്ള മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോട് പ്രതികരിക്കുക യായിരുന്നു അമിത് ഷാ.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. മികച്ച പ്രകടനം കാഴ്ച വെക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ എം. പി. മാര്‍ ബി. ജെ. പി. ക്ക് ഉണ്ടാകും. ആന്ധ്രാ പ്രദേശില്‍ 18 സീറ്റു വരെ നേടും. ഭരണ ഘടന മാറ്റി എഴുതുവാനാണ് ബി. ജെ. പി. 400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം 2014 മുതല്‍ എന്‍. ഡി. എ. ക്ക്‌ ഉണ്ടായിരുന്നു എങ്കിലും അത് ചെയ്തില്ല.

പത്തു വര്‍ഷത്തിനിടെ സംവരണത്തില്‍ തങ്ങള്‍ തൊട്ടിട്ടു പോലുമില്ല. രാമ ക്ഷേത്രം വിശ്വാസ വുമായി ബന്ധപ്പെട്ട കാര്യമാണ് അത് തെര ഞ്ഞെടുപ്പ് വിഷയം അല്ല എന്നും അമിത് ഷാ അവകാശപ്പെട്ടു. ഏക സിവില്‍ കോഡ് എന്നത് വലിയ പരിഷ്‌കരണമാണ്. ഉത്തരാ ഖണ്ഡ് അത് നടപ്പാക്കി. മുസ്ലിം പ്രതിനിധികള്‍ അടക്കം അതിനെ എതിര്‍ത്തു. രാജ്യത്ത് ഉടനീളം അത് നടപ്പാക്കണം എന്ന് തന്നെയാണ് ബി. ജെ. പി. തീരുമാനം. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ

ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

September 28th, 2023

dr-ms-swaminathan-ePathram
ചെന്നൈ : ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമി നാഥന്‍ (98) അന്തരിച്ചു. അസുഖ ബാധിതനായി ദീര്‍ഘനാളായി കിടപ്പില്‍ ആയിരുന്നു. ചെന്നൈ യിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മങ്കൊമ്പ് സാംബശിവന്‍ സ്വാമി നാഥൻ എന്നാണ് മുഴുവന്‍ പേര്.

1925 ആഗസ്റ്റ് 7 ന് തമിഴ് നാട്ടിലെ കുംഭ കോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ തറവാട്.

ആദ്യമായി ലോക ഭക്ഷ്യ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞനാണ് എം. എസ്. സ്വാമി നാഥന്‍.

പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്ടറേറ്റുകള്‍ നേടി.

എം. എസ്. സ്വാമി നാഥനു ലഭിച്ച മറ്റു പ്രധാന ബഹുമതികൾ ;
1961-ൽ ഭട് നഗർ അവാർഡ്.
1971-ൽ മാഗ്സാസെ അവാർഡ്.
1987-ൽ റോമിൽ നടന്ന ഐക്യ രാഷ്ട്ര ഭക്ഷ്യ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി.
1987-ൽ വേൾഡ് ഫുഡ് പ്രൈസ്.
2000-ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം.
2021-ൽ കേരള ശാസ്ത്ര പുരസ്കാരം.

- pma

വായിക്കുക: , , , , , ,

Comments Off on ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

Page 2 of 1312345...10...Last »

« Previous Page« Previous « ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
Next »Next Page » മലേറിയ വാക്സിന് അംഗീകാരം നല്‍കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha