ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

August 24th, 2018

supremecourt-epathram
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി കുറക്കണം എന്ന് സുപ്രീം കോടതി വിധി.

ഈ മാസം 31 വരെ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി നിർത്തണം എന്നും സംയുക്ത മേൽ നോട്ട സമിതി യുടെ തീരുമാനം ഇരു സംസ്ഥാന ങ്ങളും നടപ്പാക്കി സഹ കരി ച്ചു മുന്നോട്ടു പോകണം എന്നും കോടതി നിർദ്ദേ ശിച്ചു.

സുപ്രീം കോടതി നൽകിയ നിർദ്ദേശം അനുസരി ച്ചാണു ദുരന്ത നിവാരണ നിയമ പ്രകാരം മുല്ല പ്പെരി യാർ അണ ക്കെട്ടി നായി രൂപീ കരിച്ച ഉപ സമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ പ്രശ്നവും കേരള ത്തിലെ പ്രളയ ദുരി താശ്വാസ നടപടി കളും സുപ്രീം കോടതി വീണ്ടും പരി ശോധിച്ച പ്പോഴാണ് ഇത്തരം ഒരു നിർദ്ദേശം നൽകി യത്.

ജലനിരപ്പ് 142 അടിയായി നില നിർത്തണം എന്നുള്ള തമിഴ് നാടിന്റെ ആവശ്യം അംഗീ കരി ക്കാവുന്ന സാഹ ചര്യ മല്ല നിലവിലുള്ളത് എന്നുള്ള കേരള ത്തിന്റെ നില പാടിനെ കോടതി അംഗീ കരി ക്കുക യാണ് ഉണ്ടായത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ : കേരള ത്തിന്റെ ആരോപണ ങ്ങള്‍ തള്ളി തമിഴ്‌നാട്

August 24th, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ കേരളം സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തി ലെ ആരോ പണ ങ്ങള്‍ തമിഴ്‌ നാട് സര്‍ക്കാര്‍ തള്ളി.

എണ്‍പത് അണക്കെട്ടു കളില്‍ നിന്ന് ഒഴുക്കിയ വെള്ള വും കനത്ത മഴയു മാണ് കേരള ത്തിലെ പ്രളയത്തിനു കാരണം എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.

കേരള ത്തില്‍ ഉണ്ടായ പ്രളയ ത്തിന്റെ കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌ നാട് തുറന്നു വിട്ടത് എന്നായിരുന്നു കേര ളം സുപ്രീം കോടതി യില്‍ സത്യ വാങ് മൂ ലം നല്‍കി യിരു ന്നത്. അണ ക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കാതി രി ക്കു വാന്‍ കേരളാ സര്‍ ക്കാര്‍ മനഃ പൂര്‍വം തെറ്റായ വിവര ങ്ങള്‍ നല്‍കുക യായിരുന്നു എന്നും പളനി സ്വാമി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on മുല്ലപ്പെരിയാര്‍ : കേരള ത്തിന്റെ ആരോപണ ങ്ങള്‍ തള്ളി തമിഴ്‌നാട്

കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട്

August 23rd, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : അതിശക്തമായ മഴയും നീരൊഴുക്കും കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിലെ 13 ഷട്ടറു കളും ഒരുമിച്ചു തുറ ക്കേണ്ടി വന്നതാണ് പ്രളയ ത്തിന് കാരണം എന്ന് കേരളം സുപ്രീം കോടതി യില്‍ അറി യിച്ചു. ചീഫ് സെക്രട്ടറി സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌.

മുല്ലപ്പെരി യാറിലെ ജല നിരപ്പ് 142 അടി യില്‍ എത്തുന്ന തിന് മുന്‍പ് തന്നെ വെള്ളം തുറന്നു വിടണം എന്നുള്ള കേരള ത്തിന്റെ ആവശ്യം തമിഴ്‌ നാട് അംഗീ കരി ച്ചില്ല എന്നും കേരളം കോടതിയില്‍ വ്യക്ത മാക്കി.

സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതി യും ആവശ്യ പ്പെട്ടിട്ടും തമിഴ്‌ നാട് അനു കൂല മായി പ്രതി കരിച്ചില്ല. ഇത് കാരണ മാണ് അടിയന്തിര മായി 13 ഷട്ടറുകളും തുറ ക്കേണ്ടി വന്നത്.

ഭാവിയില്‍ ഇത് ആവര്‍ത്തി ക്ക പ്പെടാ തിരി ക്കുവാന്‍ പ്രത്യേക കമ്മിറ്റി കള്‍ക്ക്‌ രൂപം നല്‍കണം എന്നും സര്‍ ക്കാര്‍ ആവശ്യ പ്പെട്ടു. അണ ക്കെട്ടിന്റെ മാനേജ് മെന്റി നായി കേന്ദ്ര – സംസ്ഥാന പ്രതി നിധി കള്‍ അടങ്ങുന്ന കമ്മിറ്റി രൂപീ കരി ക്കുകയും കേന്ദ്ര ജല ക്കമ്മീഷന്‍ അദ്ധ്യക്ഷനും സംസ്ഥാന പ്രതി നിധി കളും അംഗ ങ്ങ ളായ സൂപ്പര്‍ വൈസറി കമ്മിറ്റിയും രൂപീ കരി ക്കണം എന്നും കേരളം ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട്

തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

May 23rd, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി രണ്ടാ മത്തെ യൂണിറ്റിന്റെ വിപുലീ കരണ ത്തിന്നു മദ്രാസ് ഹൈക്കോടതി യുടെ സ്റ്റേ. കമ്പനി യുടെ രണ്ടാം ഘട്ട വിപുലീകരണം തടയണം എന്ന് ആവശ്യ പ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജി യി ലാണ് ഹൈ ക്കോടതി യുടെ വിധി വന്നത്.

സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ യൂണിറ്റു മൂലം ജലവും വായു വും മണ്ണും വിഷ മയ മാക്കുന്നു എന്നതിനാൽ പരി സ്ഥിതി പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യ വു മായി നടന്നു വന്ന ബഹു ജന സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് പ്രക്ഷോഭം ശക്ത മാക്കിയത്. ഈ സാഹചര്യ ത്തിലാണു കോടതി യുടെ വിധി വന്നിരി ക്കു ന്നത്. ഇടക്കാല സ്‌റ്റേ യാണ് കോടതി അനു വദി ച്ചി രി ക്കുന്നത്.

1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി യുടെ ശേഷി 2400 ടണ്‍ ആക്കി ഉയര്‍ ത്തു വാനുള്ള ശ്രമ മാണ് കമ്പനി നടത്തി ക്കൊ ണ്ടി രുന്നത്. പ്ലാന്റു കളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും പുറന്തള്ളുന്ന രാസ മാലിന്യ ങ്ങളും സമീപ പ്രദേശ ങ്ങളിൽ ക്യാന്‍സറും മറ്റു മാരക രോഗ ങ്ങൾക്കും കാരണ മാ കുന്നു എന്ന് പൊതു ജന ങ്ങള്‍ക്ക് പരാതി നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

Comments Off on തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

Page 8 of 12« First...678910...Last »

« Previous Page« Previous « കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു
Next »Next Page » തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha