കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം

May 19th, 2018

supremecourt-epathram

ന്യൂഡൽഹി : കാവേരി നദീ ജല ത്തിന്റെ സുഗമ മായ വിതരണ ത്തിന് കേന്ദ്ര സർക്കാർ രൂപപ്പെടു ത്തി യ കരടു പദ്ധതി രേഖക്ക് സുപ്രീം കോടതി യുടെ അംഗീകാരം. കാവേരി നദീജല തർക്ക വുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഇതോടെ അവസാനിച്ചു. ഇതു സംബന്ധിച്ച് കർണ്ണാടക യുടെയും തമിഴ്നാടിന്റെ യും വാദ ങ്ങൾ കോടതി നിരാകരിച്ചു.

കരട് പദ്ധതി സുപ്രീ കോടതി അംഗീ കരിച്ച തോടെ നാലര ദശാബ്ദ ത്തോളം നീണ്ടു നിന്ന നിയമ യുദ്ധ ത്തിന് അവ സാനമായി. കരട് പദ്ധതി രേഖ യുടെ വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീ കരി ക്കുവാനും കോടതി ഉത്തരവിട്ടു.

കർണ്ണാടക, തമിഴ് നാട്, കേരളം, പോണ്ടി ച്ചേരി എന്നീ സംസ്ഥാന ങ്ങൾ ക്കിടയിൽ കാവേരി ജലം വീതി ക്കുന്നതു മായി ബന്ധ പ്പെട്ട തർക്കം പരി ഹരി ക്കുവാന്‍ പദ്ധതി നടപ്പാക്കുന്ന തിലൂടെ സാദ്ധ്യമാവും എന്നാണ് കോടതി യുടെ പ്രതീക്ഷ.

- pma

വായിക്കുക: , , , , ,

Comments Off on കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം

മദ്യം നിരോധി ക്കുന്നത് ഗുണ കരമല്ല : കമല്‍ ഹാസന്‍

March 1st, 2018

alcohol-bar-new-law-ePathram
ചെന്നൈ : പൂര്‍ണ്ണ മദ്യനിരോധനം നടപ്പി ലാക്കു ന്നത് ഗുണ കര മല്ല എന്നും അതു സമൂഹത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കും എന്നുള്ള വിശ്വാസം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ക്ക് ഇല്ലാ എന്ന് കമല്‍ ഹാസന്‍.

പൂര്‍ണ്ണ മായി മദ്യ നിരോധനം നടപ്പാക്കുന്നത് മാഫിയ കളെ സൃഷ്ടിക്കും. സമൂഹ ത്തില്‍ നിന്ന് മദ്യ ത്തെ ഒറ്റ യ ടിക്ക് മാറ്റാനാവില്ല. മനുഷ്യ ശരീര വും അതിന് അനുവദി ക്കില്ല. മദ്യ ത്തി ന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക എന്നതാണ് മാര്‍ഗ്ഗം എന്നും കമല്‍ പറഞ്ഞു.

നിലവിലെ സാഹ ചര്യ ത്തില്‍ തമിഴ്‌ നാട്ടില്‍ പോസ്റ്റ് ഓഫീസ് തെരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യ ശാല കള്‍ തെര യേണ്ടി വരില്ല, ഇതിന് മക്കള്‍ നീതി മയ്യം ഒരു മാറ്റം വരുത്തും. തമിഴ്‌ നാട്ടില്‍ മദ്യ ശാല കള്‍ വ്യാപക മാക്കണോ എന്ന ചോദ്യ ത്തോട് പ്രതി കരി ക്കുക യായി രുന്നു കമല്‍.

മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല

- pma

വായിക്കുക: , , , ,

Comments Off on മദ്യം നിരോധി ക്കുന്നത് ഗുണ കരമല്ല : കമല്‍ ഹാസന്‍

മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

February 22nd, 2018

makkal-needhi-maiam-flag-kamal-hasan-party-ePathram
മധുര : കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാ പിച്ചു. മക്കള്‍ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം) എന്നാണ് പാര്‍ട്ടി യുടെ പേര്. ബുധ നാഴ്ച വൈകുന്നേരം മധുര യിലെ ഒത്തക്കട മൈ താനത്ത് വൻ ജനാ വലി യെ സാക്ഷി യാക്കി യാണു ‘മക്കൾ നീതി മയ്യം’പ്രഖ്യാപനം നടന്നത്.

വെള്ള യില്‍ കറുപ്പു പശ്ചാത്തല ത്തിൽ നക്ഷത്ര വും ചുവപ്പും വെളുപ്പും നിറ ങ്ങളി ലുള്ള ആറു കൈ കളും ചേര്‍ത്തു പിടിച്ച അടയാള വു മായി പാര്‍ട്ടി പതാകയും പുറത്തി റക്കി. പതാക യിലെ കൈകള്‍ ദക്ഷിണേ ന്ത്യന്‍ സംസ്ഥാന ങ്ങളെ സൂചി പ്പിച്ചു കൊണ്ടുള്ളതാണ് എന്നറി യുന്നു.

kamal-hasan-announce-his-political-party-ePathram

‘‘ഇത്രയും കാലം എന്നെ നിങ്ങൾ താര മായി കണ്ടു. ഇനി മുതൽ വീട്ടിലെ വിളക്കായി കാണണം. ആ വിളക്ക് അണ യാതെ കാക്കണം… ഇത്രയും കാലം അനീതിയെ നിശ്ശബ്ദം സഹിച്ചു. ഇന്നു നമ്മൾ സംസാ രി ക്കുന്ന ദിവസ മാണ് നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. എട്ടു ഗ്രാമങ്ങളെ ദത്ത് എടുത്തു വികസന ത്തിന്റെ മാതൃക കാണിച്ചു കൊടുക്കും’’  ജനങ്ങൾക്കു വേണ്ടി രൂപീകരിച്ച പാർട്ടിയാണിത്. ഇൗ കക്ഷിയിൽ മുഴുവൻ പ്രവർത്തകരും നേതാക്കള്‍ ആണെന്നും പാര്‍ട്ടി പ്രഖ്യാപനം നിർവ്വ ഹിച്ചു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.

വോട്ട് ചെയ്യാൻ ജനങ്ങൾക്കു പണമോ സമ്മാന ങ്ങളോ നൽകില്ല. ഇനിയാരും പണം വാങ്ങി വോട്ട് ചെയ്യരുത്. ഇടതോ വലതോ എന്നതല്ല, ജന നന്മക്ക് വേണ്ടി നില കൊള്ളുക എന്നതാണു കാര്യം. ജാതി മത സംഘർഷ ങ്ങൾ അവസാനി പ്പിക്കുവാൻ സമയ മായി എന്നും അദ്ദേഹം തന്റെ പാര്‍ട്ടി പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺ ഫറൻസി ലൂടെ റാലിയെ അഭി സംബോധന ചെയ്തു. കമലിന്റെ പാർട്ടി മത നിര പേക്ഷതക്കും ബഹു സ്വരതയ്ക്കും വേണ്ടി നില കൊള്ളുമെന്നു പ്രത്യാ ശി ക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌ രിവാള്‍, ഡൽഹി മുൻ നിയമ മന്ത്രിയും എം. എൽ. എ. യുമായ സോമനാഥ് ഭാരതി, തമിഴ്നാട് കർഷക സംഘം നേതാവ് പി. ആർ. പാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

അടുത്ത മുതൽവൻ ആകാൻ രജനീകാന്ത്

December 31st, 2017

rajani_epathram

ചെന്നൈ : തമിഴ്നാടിന്റെ അടുത്ത മുതൽവൻ ആകാൻ ലക്ഷ്യമിട്ട് രജനീകാന്ത് സ്വന്തം പാർട്ടി രൂപീകരിച്ചു. 1996 മുതൽ തമിഴ് ജനത കാത്തിരുന്ന പ്രഖ്യാപനമാണ് ഇന്ന് രജനീകാന്ത് കോടമ്പാക്കത്ത് നടത്തിയത്. പാർട്ടിയുടെ പേരും കൊടിയും ഒന്നും പ്രഖ്യാപിച്ചില്ലെങ്കിലും സാധരണക്കാരുടെ ഇടയിൽ വൻ തരംഗം ഉണ്ടാക്കാൻ രജനീകാന്തിന് കഴിഞ്ഞിട്ടുണ്ട്.

ജയലളിതയുടെ മരണശേഷം ഒരു വർഷം പിന്നിട്ടിട്ടും തമിഴ് നാട് രാഷ്ട്രീയം ആകെ കലങ്ങി മറഞ്ഞ നിലയിലാണ് ഇപ്പോഴും. ഈ അവസ്ഥയിലാണ് രജനി പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തു വന്നിരിക്കുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ് കോടമ്പാക്കത്തെ ആരാധക സംഗമത്തിൽ വെച്ച് രജനി പ്രഖ്യാപിച്ചത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 9 of 12« First...7891011...Last »

« Previous Page« Previous « വിസ്മയ ജാലകം ദുബായ് ഫ്രെയിം ജനുവരി ഒന്നിന് തുറക്കും
Next »Next Page » എടിഎം ഇടപാട് നിരക്ക് ബാങ്കുകൾ ഉയർത്തിയേക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha