ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

August 25th, 2021

super-star-mohanlal-ePathram
അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കു കൊടുത്ത വാക്കു പാലിച്ച് മലയാള ത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍. യു. എ. ഇ. സർക്കാർ അനുവദിച്ച ഗോൾഡൻ വിസ സ്വീകരി ക്കുവാനായി അബു ദാബിയിൽ എത്തിയതായിരുന്നു അദ്ദേഹം.

കൊവിഡ് മുന്നണി പ്പോരാളികളെ കാണാന്‍ എത്തും എന്ന് ഒരു വർഷം മുൻപ് നൽകിയ വാക്ക് പാലിച്ചു കൊണ്ടാണ് അബുദാബി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ മോഹൻ ലാൽ എത്തിയത്. അദ്ദേഹ ത്തിന്റെ സന്ദർശനം, വിവിധ രാജ്യ ക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേറിട്ട ആദരം ആയി.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ട ത്തിൽ മേയ് 12 ന് ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ യിൽ മോഹൻ ലാലു മായി ഫോണി ലൂടെ സംസാരിച്ച വിവിധ എമി റേറ്റു കളിലെ നഴ്‌സു മാർ അദ്ദേഹ ത്തെ കാണു വാനും സംവദിക്കുവാനും വേണ്ടി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ എത്തിയിരുന്നു.

കൊവിഡ് മുന്നണി പ്പോരാളി കളായ ആരോഗ്യ പ്രവർ ത്തകരെ നേരിൽ കണ്ടു സംസാരിക്കുവാന്‍ കഴിഞ്ഞത് ജീവിത ത്തിലെ ഭാഗ്യം എന്നും മോഹൻ ലാൽ പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ട ത്തിലെ ആരോഗ്യ പ്രവർത്തക രുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരുമായി ഇതു പോലെ ഒരു വേറിട്ട കൂടിക്കാഴ്ച ക്ക് അവസരം ഒരുക്കിയതിന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർ മാനും എം. ഡി. യുമായ ഡോക്ടര്‍. ഷംഷീർ വയലില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മോഹൻ ലാൽ പറഞ്ഞു.

മോഹൻലാലിന്റെ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ 
എത്രയും വേഗം മഹാമാരി മാറട്ടെ എന്ന് പ്രതീക്ഷിക്കാം. ആരോഗ്യ പ്രവർ ത്തകർ അനു ഭവിക്കുന്ന വെല്ലു വിളി കൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി സംസാരിക്കുവാൻ കഴിഞ്ഞ തിൽ സന്തോഷം. വരാം എന്നും നേരില്‍ കാണാം എന്നും അവർക്ക് നൽകിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവ ത്തിന് നന്ദി.

ആരോഗ്യ പ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗ ങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയ ത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് നന്ദി. ഇതു പോലൊരു ചടങ്ങിൽ പങ്കെടുക്കാന്‍ ആയത് ഭാഗ്യ മായി കരുതുന്നു,” മുന്നണി പ്പോരാളി കളോട് മോഹൻലാൽ പറഞ്ഞു.

■ ക്ഷണം സ്വീകരിച്ച് സൂപ്പർ താരം എത്തിയ തിന്റെ സന്തോഷത്തിൽ പത്തനംതിട്ട സ്വദേശിനി സോണിയാ ചാക്കോ.

നടക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാ ഞ്ഞിട്ടും ആരോഗ്യ പ്രവർത്തകരെ കാണാൻ വരണ മെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻ ലാലിന് മുന്നിൽ വച്ച അൽ-ഐൻ മെഡിയോർ ആശുപത്രി യിലെ രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല.

“നഴ്‌സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരു മെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടാ യിരുന്നില്ല. അന്ന് സംസാരിക്കാനായത് ജീവിത ത്തിലെ വലിയ ഭാഗ്യം. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാ രിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവി സ്മരണീയ അവസര മാണ്. ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പി ക്കുന്നതാണ്”,

കൊവിഡ് രോഗികളെ പരിചരിക്കുന്ന തിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു. തന്റെ സ്വന്തം നാട്ടുകാരി യായ സോണിയയുടെ ആവശ്യ പ്രകാരം ഇവിടെ എത്താനായതിൽ ഏറെ സന്തോഷം ഉണ്ട് എന്നായിരുന്നു മോഹൻ ലാലിന്റെ പ്രതികരണം.

■ “നിങ്ങൾ എല്ലാവരും പറഞ്ഞാൽ യു. എ. ഇ. യിൽ താമസമാക്കാം…”

ഗോൾഡൻ വിസ ലഭിച്ചതിനാൽ കൂടു തൽ കാലം യു. എ. ഇ.യിൽ തുടരുന്ന കാര്യം പരിഗണി ക്കുമോ എന്ന് അബു ദാബി ബുർജീൽ ആശുപത്രി യിൽ നഴ്‌സായ പ്രിൻസി ജോർജ് ചോദിച്ചു. വേണമെങ്കിൽ പരിഗണിക്കാമെന്ന് ചിരി യോടെ താരത്തിന്റെ മറുപടി.

“40 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി യു. എ. ഇ. സന്ദർ ശിച്ചത്, ഇടയ്ക്കിടെ ദുബായി ലേക്ക് വരാറുണ്ട്‌. നിങ്ങൾ എല്ലാവരും നിർബ്ബന്ധിക്കുക യാണെങ്കിൽ, ഞാൻ ഇവിടെത്തന്നെ താമസിക്കാം.”

ലാലേട്ടാ എന്ന് നേരിട്ട് വിളിക്കാനായത് തന്ന നഴ്സായത് കൊണ്ടാണ് എന്നതിൽ അഭിമാനം ഉണ്ട് എന്ന് ആൽ ഐൻ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനു പറഞ്ഞു. ലാലേട്ടൻ എങ്ങനെ ജോലി സമ്മർദ്ദം കൈ കാര്യം ചെയ്യുന്നു എന്ന സിനുവിന്റെ ചോദ്യ ത്തിന് മറുപടി ഇങ്ങനെ:

“സിനിമയിൽ ഇതെന്റെ നാല്പത്തി നാലാമ ത്തെ വർഷമാണ്. ജോലി യോടുള്ള പ്രതി ബദ്ധത, നന്ദി, വിജയിക്കു വാൻ ഉള്ള ഊർജം, സത്യം, സ്നേഹം, ഇതിലുമുപരി ദൈവത്തി ന്റെ കൃപ യും ഉണ്ടെങ്കിൽ നിങ്ങൾക്ക് അത്തരം സമ്മർദ്ദ ങ്ങളെ യെല്ലാം മറി കടക്കാൻ കഴിയും. നിങ്ങള്‍ക്ക് എല്ലാവർ ക്കും ഈ ഗുണങ്ങളുണ്ട്, അതിനാൽ അനുഗ്രഹിക്ക പ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ”

■ “ആശുപത്രിയും ആരോഗ്യ പ്രവർത്ത കരുടെ ജീവിത വും പ്രമേയ മാക്കി സിനിമ പരിഗണിക്കാം”

ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ്‌ നഴ്‌സ് മരിയ ഡു പ്ലൂയി സഹ പ്രവർത്ത കരിൽ നിന്ന് കേട്ടറിഞ്ഞ താരത്തെ നേരിൽ കാണാനായ സന്തോഷ ത്തിലായിരുന്നു. “ഇന്ത്യ യിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സിനിമാ താരത്തെ കാണാൻ അവസരം ലഭിച്ചതിൽ സന്തോ ഷമുണ്ട്. അബുദാബി യിൽ വച്ച് ആശു പത്രി യും ആരോഗ്യ പ്രവർത്തകരും പ്രമേയ മായി ഒരു സിനിമ ചെയ്യുമോ എന്നായി രുന്നു മരിയ യുടെ ചോദ്യം.

“ഇത്തരത്തിൽ ചില സിനിമകൾ ചെയ്തി ട്ടുണ്ട്. എങ്കിലും, തീർച്ചയായും ഒരു വെല്ലുവിളി യായി ഇത് ഏറ്റെടുക്കാം,” മോഹൻലാൽ പറഞ്ഞു.

■ പൂക്കളത്തിലും ലാലേട്ടൻ, ആരോഗ്യ പ്രവർ ത്തകര്‍ ഒരുക്കിയ കൂറ്റൻ പൂക്കള ത്തിന് കയ്യടിച്ചു മോഹൻ ലാൽ

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യ പ്രവർ ത്തകർ ഓണത്തിന് ഒരുക്കിയ കൂറ്റൻ പൂക്കളത്തെ മോഹൻ ലാൽ അഭിനന്ദിച്ചു. 300 കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്ര മീറ്ററിൽ ഒരു ക്കിയ പൂക്കളമാണ് അദ്ദേഹ ത്തെ ആകർ ഷിച്ചത്. മോഹൻ ലാലിന് സർപ്രൈസ് ഒരുക്കാൻ പൂക്കള ത്തിന്റെ വിവിധ കോണു കളിൽ അദ്ദേഹത്തിന്റെ മുഖ വും ആരോഗ്യ പ്രവർത്തകർ ഉൾ പ്പെടുത്തി.

“ഓണം ഈ രീതിയിൽ ആഘോഷിച്ചി രുന്ന നമ്മൾ നിലവിൽ കൊവിഡ് സാഹചര്യം കാരണം ആഘോഷം പരിമിത പ്പെടുത്തി യിരിക്കുകയാണ്.

സാഹചര്യം ഉടൻ മെച്ചപ്പെടും എന്ന് പ്രതീക്ഷി ക്കുന്നു എന്നും അടുത്ത വർഷ ത്തെ ഓണം സാധാരണ രീതിയിൽ ആഘോഷിക്കാം എന്നു പ്രാര്‍ത്ഥിക്കാം” അദ്ദേഹം പറഞ്ഞു.

ബുർജീൽ ആശുപത്രികളുടെ റീജ്യണൽ സി. ഇ. ഒ. ജോണ്‍ സുനിൽ മോഹൻ ലാലിന് സ്വാഗത വും മീഡി യോർ-എൽ. എൽ. എച്ച്. ആശു പത്രി കളുടെ സി. ഇ. ഒ. സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച

August 25th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ മെഹ്ഫിൽ ഗ്രൂപ്പി ന്റെ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം അവാർഡ് നൈറ്റ്‌ ആഗസ്റ്റ് 27 വെള്ളിയാഴ്ച നടക്കും.

ദുബായ് ശൈഖ് സായിദ് സ്ട്രീറ്റിലെ ക്രൗൺ പ്ലാസയില്‍ വൈകുന്നേരം 5.30 നു പ്രോഗ്രാം തുടക്കം കുറിക്കും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംഘടിപ്പി ക്കുന്ന അവാര്‍ഡ് നിശ യിലേക്ക് ക്ഷണിതാക്കൾക്കു മാത്രം പ്രവേശനം അനുവദിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ശ്രദ്ധേയ ചിത്രങ്ങൾ പങ്കെടുത്തു വിജയം നേടിയ ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഹ്രസ്വ സിനിമാ രംഗത്തുത്ത് ഉള്ള വര്‍ക്ക്  നൽകുന്ന മെഹ്ഫിലിന്റെ പ്രോത്സാഹനവും വിലപ്പെട്ട അംഗീകാരവും ആയിരിക്കും എന്ന് മെഹ്ഫില്‍ ഗ്രൂപ്പിന്റെ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച

നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം

August 1st, 2021

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
കൊച്ചി : കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് സിനിമാ നടനും എം. പി. യുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. നാളി കേര വിക സന ബോര്‍ഡ് ഡയറക്ടര്‍ വി. എസ്. പി. സിംഗ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് തെങ്ങുറപ്പ്! എന്ന തല ക്കെട്ടില്‍ സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ നിയമന വിവരം അറിയിച്ചു. തന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും എന്നും സുരേഷ് ഗോപി കുറിച്ചു.

- pma

വായിക്കുക: , , ,

Comments Off on നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം

രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

July 12th, 2021

rajni-kanth-ePathram
ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.

‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.

മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.

NEWS Twitter

- pma

വായിക്കുക: , , ,

Comments Off on രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

യു. എ. ഖാദർ അന്തരിച്ചു

December 12th, 2020

malayalam-writer-novelist-ua-khader-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.

ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്,  മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.

പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935‌ ലാണ് ഖാദര്‍ ജനിച്ചത്.

മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.

1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഖാദർ അന്തരിച്ചു

Page 9 of 23« First...7891011...20...Last »

« Previous Page« Previous « ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍
Next »Next Page » സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha