കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി

May 12th, 2026

congress-leaders-in-kerala-epathram

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വൻ വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാത്തതിനെതിരെയാണ് മോദിയുടെ പരാമർശം.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള പ്രധാന അവകാശികൾ. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരണം നീളുന്നത്. തുടർച്ചയായ ലോബിയിങ്ങാണ് കാലതാമസത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചർച്ചകൾ നടത്തുകയാണ്. ഓരോ വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥിക്കായി ലോബി ചെയ്യുന്നതാണ് കാലതാമസത്തിന് കാരണമെന്ന് ഉറവിടങ്ങൾ പറയുന്നു. പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ വലിയ പിന്തുണയുണ്ടെങ്കിലും ഹൈക്കമാൻഡ് വേണുഗോപാലിനെ പരിഗണിക്കുന്നതായാണ് സൂചന.

യു.ഡി.എഫ്. 102 സീറ്റുകൾ നേടി വിജയം നേടിയ ശേഷം ഈ ദീർഘിച്ച അനിശ്ചിതാവസ്ഥ പാർട്ടി പ്രവർത്തകർക്കിടയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തീരുമാനം പ്രതീക്ഷിക്കാമെന്ന് നേതാക്കൾ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

May 4th, 2026

logo-kerala-udf-united-democratic-front-ePathram
കേരളം ഒട്ടാകെ വീശിയടിച്ച ഐക്യ മുന്നണി കൊടുങ്കാറ്റിൽ ഇടതു കോട്ടകൾ തകർന്നു വീണു. രണ്ടാം പിണറായി മന്ത്രി സഭയിലെ 13 മന്ത്രിമാരെയും ഇടതു മുന്നണി കൺവീനർ അടക്കമുള്ള പ്രമുഖരെയും പരാജയപ്പെടുത്തി കൊണ്ടാണ് യു. ഡി. എഫ്. തേരോട്ടം ആരംഭിച്ചത്. 102 സീറ്റുകളാണ് ഐക്യ മുന്നണി നേടിയത്.

2021 ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ ഇടതു മുന്നണിക്കു ഇപ്രാവശ്യം 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.

ഇടതു പക്ഷത്തിന്റെ ഉറച്ച സീറ്റുകളായ തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ, ഉദുമ, കോഴിക്കോട്, പൊന്നാനി അടക്കമുള്ള ചെങ്കോട്ടകൾ തകർത്തു കൊണ്ടാണ് ഐക്യ ജനാധിപത്യ മുന്നണി മുന്നേറിയത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 2021 ലെ തെരഞ്ഞെടുപ്പിൽ തുടർ ഭരണം നേടിയത്. ഏറെ പ്രതീക്ഷകളോടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ ഏറിയെങ്കിലും സി. പി. എം. ലെ പടല പിണക്കങ്ങളും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും മുഖ്യ മന്ത്രിയുടെ ധാർഷ്ട്യവും ഈ പരാജയത്തിന് ആക്കം കൂട്ടുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച വി. കുഞ്ഞി ക്കൃഷ്ണൻ, അമ്പലപ്പുഴ മത്സരിച്ച ജി. സുധാകരൻ, തളിപ്പറമ്പ യിൽ മത്സരിച്ച ടി. കെ. ഗോവിന്ദൻ തുടങ്ങിയ സി. പി. എം. മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു ഐക്യ മുന്നണി പിന്തുണയോടെ ശ്രദ്ധേയമായ വിജയം നേടിയതും ഐക്യ മുന്നണിയുടെ തേരോട്ട ത്തിനു സഹായകമായി.

എന്തെല്ലാം ജനക്ഷേമ പദ്ധതികൾ പിണറായി സർക്കാർ പ്രാവർത്തികമാക്കി എങ്കിലും അതൊന്നും കൃത്യമായി ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞില്ല. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചു എന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

- pma

വായിക്കുക: , , ,

Comments Off on ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു

May 4th, 2026

bjp-in-kerala-epathram

തിരുവനന്തപുരം : ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ബി. ജെ. പി. യുടെ വി. മുരളീധരൻ, നേമം മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ, കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബി. ബി. ഗോപ കുമാർ എന്നിവരുടെ വിജയം ഉറപ്പിച്ചു.

ഇതോടെ സംസ്ഥാന നിയമ സഭയിൽ ബി. ജെ. പി. ക്കു വീണ്ടും പുതിയ അക്കൗണ്ടുകൾ കൂടെ തുറക്കാൻ സാധിച്ചു. പാർട്ടിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡണ്ടു കൂടിയാണ് ബി. ബി. ഗോപകുമാർ.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിലവിലെ നേമം എം. എൽ. എ. യും കൂടിയായ വി. ശിവൻ കുട്ടിയെയാണ് രാജീവ് ചന്ദ്ര ശേഖർ പരാജയപ്പെടുത്തിയത്.

നേമം മണ്ഡലത്തിൽ നിന്ന് ബി. ജെ. പി. സ്ഥാനാർത്ഥി നിയമ സഭയിലേക്കു എത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇവിടെ നിന്നും 2016-ൽ ബി. ജെ. പി. യുടെ മുതിർന്ന നേതാവ് ഒ. രാജ ഗോപാൽ വിജയിച്ചിരുന്നു.

പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് രാജീവ് ചന്ദ്ര ശേഖർ എത്തിയതിന് ശേഷം നടന്ന ആദ്യ നിയമ സഭാ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

അവകാശ വാദങ്ങളുമായി നടന്നിരുന്ന എൻ. ഡി. എ. സഖ്യത്തിന്റെ മറ്റു സ്ഥാനാർത്ഥികൾക്ക് ഒന്നും വിജയിച്ചു കയറാൻ സാധിച്ചില്ല.

- pma

വായിക്കുക: , , , ,

Comments Off on കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു

ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

March 30th, 2026

panchayath-municipality-local-body-election-2020-ePathram

തിരുവനന്തപുരം : കേരള നിയമ സഭയിലേക്ക് 2026 ഏപ്രിൽ 9 നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്ന് അധികൃതർ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം പരമാവധി മാലിന്യങ്ങൾ കുറക്കുവാനായി രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ സർക്കുലറും തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങളിലും പാർട്ടികളുടെ പരസ്യ പ്രചാരണ ങ്ങളിലും ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ, പോസ്റ്ററുകൾ, കമാനങ്ങൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി. വി. സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃ ചംക്രമണം നടക്കാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.

പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃ ചംക്രമണ യോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 % കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രി കൾ ഉപയോഗിക്കണം.

പ്രചാരണത്തിനു ഉപയോഗിക്കുന്ന ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖ പ്പെടുത്തിയിരിക്കണം.

സ്റ്റീൽ, ഗ്ലാസ് തുടങ്ങി വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ മാത്രം പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോ കളിലും ഉൾപ്പെടുത്തുക.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പുനർ ഉപയോഗമുള്ള സാമഗ്രികൾ മാത്രം പ്രചാരണ പരിപാടി കളിലെ അലങ്കാര ത്തിനായി ഉപയോഗിക്കണം.

ശബ്ദ മലിനീകരണം ഒഴിവാക്കുവാനായി ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും നിയമ പരമായ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോ ക്കോൾ ഫല പ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായിട്ടാണ് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്നാണ് ഉത്തരവ്.  P R D

 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്

March 30th, 2026

logo-election-commission-of-india-ePathram
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷി ഉള്ളവർക്കും  വീട്ടില്‍ വെച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന ‘ഹോം വോട്ടിംഗ്’ സംവിധാനത്തിന് തുടക്കം.

ബി. എൽ. ഒ. മാർ വഴി മുൻകൂട്ടി 12 D ഫോമില്‍ അപേക്ഷിച്ച വോട്ടർമാർക്കാണ് ഹോം വോട്ടിംഗ് സൗകര്യം ഒരുക്കുക. 2026 മാർച്ച് 30 മുതൽ ഏപ്രില്‍ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് നടത്തുന്നത്.

പോളിംഗ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോ ഗ്രാഫര്‍, പോലീസ് എന്നിവർ അടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. സംഘം വീട്ടിൽ എത്തുന്ന തിയ്യതിയും സമയവും മുൻകൂട്ടി അറിയിക്കും.

ആദ്യ അവസരത്തിൽ വോട്ടർ ഇല്ല എങ്കിൽ രണ്ടാമതും ഒരു അവസരം കൂടെ നൽകും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഹോം വോട്ടിന് അർഹർ ആയവരുടെ പട്ടിക രാഷ്ട്രീയപാ ർട്ടികൾക്കും സ്ഥാനാർഥികൾക്കും നൽകും.

- pma

വായിക്കുക: , , , , ,

Comments Off on മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്

Page 2 of 4112345...102030...Last »

« Previous Page« Previous « കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
Next »Next Page » ഹരിത ചട്ടം കർശ്ശനമായി പാലിക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha