സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

Comments Off on സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു

March 24th, 2026

job-opportunity-for-nurses-in-uae-ePathram
കൊച്ചി : നഴ്‌സുമാരുടെ ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ വിട്ടു വീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ മാർച്ച് 26 വ്യാഴം മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണം എന്നുള്ള ആവശ്യം സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ തള്ളിയിരുന്നു.

അനിശ്ചിത കാല സമരത്തിന് മുന്നോടിയായി മാർച്ച് 25 ബുധനാഴ്ച സൂചനാ പണി മുടക്ക് നടക്കും. നഴ്സുമാർ പണി മുടക്കുന്നതോടെ സ്വകാര്യ ആരോഗ്യ മേഖല സ്തംഭിക്കും എന്നാണു റിപ്പോർട്ട്.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം പോലും പല സ്വകാര്യ ആശുപത്രികളും നൽകുന്നില്ല എന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു

ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല

February 5th, 2026

lady-woman-harrasment-ePathram
ന്യൂഡൽഹി : ഒരു വ്യക്തിയുമായി ശാരീരികമായി ബന്ധപ്പെടാനുള്ള സ്ത്രീയുടെ സമ്മതം അവരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുവാൻ ഉള്ള അനുമതി അല്ല എന്ന് ഡൽഹി ഹൈക്കോടതി. അത്തരം ദൃശ്യങ്ങളും ചിത്രങ്ങളും അവരെ ഭീഷണി പ്പെടുത്താനോ നിയന്ത്രിക്കാനോ ഉപയോഗിച്ചാൽ തുടർന്നുള്ള ലൈംഗിക ബന്ധങ്ങൾ ഉഭയ സമ്മത ത്തോടെ ഉള്ളതായി കണക്കാക്കാൻ കഴിയില്ല എന്നും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ.

വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത ആളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

പരസ്‍പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായി എന്നും ലൈംഗിക അതിക്രമം എന്ന പരാതി നിൽക്കില്ല എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.

വീഡിയോ പുറത്തു വന്നാൽ തനിക്ക് ഉണ്ടാവുന്ന അപമാനത്തെക്കുറിച്ച് യുവതിക്ക് ഭയം ഉണ്ടായിരുന്നു എന്നും അതിനാൽ ലൈംഗിക ബന്ധം പൂർണ്ണ മനസ്സോടെയുള്ള സമ്മതമായി കാണുവാൻ കഴിയില്ല എന്നും കോടതി നിരീക്ഷിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല

മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

February 5th, 2026

mamata-banerjee-re-name-west-bengal-to-bangla-ePathram

ന്യ‍ൂഡൽഹി : വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്‌. ഐ. ആർ.) വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 10-നകം മറുപടി നൽകാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പേരുകളിലെ അക്ഷര പ്പിശകിന്റെ പേരിൽ വോട്ടർമാരെ പുറത്താക്കരുത് എന്നും കോടതി നിർദ്ദേശിച്ചു.

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന എസ്‌. ഐ. ആർ. നടപടി സംസ്ഥാനത്തെ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതാണ്‌. അസം ഉൾപ്പെടെയുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ബംഗാളിനുള്ളത് എന്നും മമതാ ബാനർജി ചോദിച്ചു.

ബുധനാഴ്ച നേരിട്ട് ഹാജരായാണ് മമത തന്റെ വാദങ്ങൾ സുപ്രീം കോടതിയിൽ നിരത്തിയത്. 58 ലക്ഷത്തോളം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരുടെ അപ്പീൽ പരിഗണിക്കാതെയാണ് ഈ നടപടി.

എസ്‌. ഐ. ആർ. നടപടികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി ആറു തവണ കമ്മീഷന്‌ കത്തയച്ചിട്ടും മറുപടി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ മൂല മുള്ള കടുത്ത മാനസിക സമ്മർദ്ദം കാരണം ഉദ്യോഗസ്ഥർ അടക്കം 150-ഓളം പേർ മരണപ്പെട്ടു. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്‌സർവർമാരെ ഉപയോഗിച്ചാണ് പേരുകൾ നീക്കം ചെയ്യുന്നത് എന്നും മമത ആരോപിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവർ അടങ്ങിയ ബെഞ്ചാണ് മമതയുടെ ഹർജി പരിഗണിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിന് എതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് മമത നേരിട്ട് നിലപാട് അറിയിച്ചത്.

മതിയായ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ വിട്ടു നൽകിയാൽ നിലവിലെ മൈക്രോ ഒബ്‌സർവർമാരെ മാറ്റാം എന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 9 തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

- pma

വായിക്കുക: , , , , , , , , , , , , , , ,

Comments Off on മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

Page 1 of 6612345...102030...Last »

« Previous « എസ്. പി. വെങ്കിടേഷ് അന്തരിച്ചു
Next Page » ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha