ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്

April 6th, 2026

Trump_epathram
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു വേണ്ടി ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുത്തില്ല എങ്കിൽ ഇറാൻ വലിയ വില കൊടുക്കേണ്ടി വരും എന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്.

2026 ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി എട്ടു മണിക്കു മുൻപായി സമാധാന കരാറിൽ എത്തിയില്ല എങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കും എന്നും ട്രംപ് അന്ത്യ ശാസനം നൽകി. അടുത്ത ചൊവ്വാഴ്ചയെ പവർ പ്ലാന്റ് ഡേ, ബ്രിഡ്ജ് ഡേ എന്നിങ്ങനെ വിശേഷിപ്പിച്ചു കൊണ്ട് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചു.

ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്‌ഷ്യം വെച്ചുള്ള ആക്രമണം നടന്നാൽ രാജ്യം പുനർ നിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷം എങ്കിലും വേണ്ടി വരും എന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നു എന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി. ഭരണ കൂടത്തെ എതിർക്കുന്ന ഇറാൻ ജനത ഇത്തരം നീക്കങ്ങളെ പിന്തുണക്കും എന്നും ട്രംപ് പറഞ്ഞു.

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാകും എന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും യാതൊരു വിട്ടു വീഴ്ചക്കും അമേരിക്ക തയ്യാറല്ല എന്നുള്ള കടും പിടുത്തത്തിൽ തന്നെയാണ് ട്രംപ്.

സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് മധ്യസ്ഥർ അവകാശപ്പെടുമ്പോഴും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്

45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ

April 6th, 2026

west-asia-war-america-iran-ceasefire-talks-in-middle-east-ePathram
സംഘർഷം അവസാനിപ്പിച്ച് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടു വരാനായി 45 ദിവസത്തെ വെടി നിർത്തൽ കരാറിനുള്ള ചർച്ചകളിൽ അമേരിക്കയും ഇറാനും വിവിധ മധ്യസ്ഥ രാജ്യങ്ങളും ഏർപ്പെട്ടു എന്നും രണ്ടു ഘട്ടങ്ങളിലായി പ്രവർത്തികമാവും വിധമുള്ള കരാർ മുന്നിൽ കണ്ടു കൊണ്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആക്‌സിയോസ് എന്ന വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തതാണ് ഈ വിവരങ്ങൾ.

ആദ്യഘട്ടത്തിൽ താത്കാലിക വെടി നിർത്തൽ കൊണ്ടു വരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളിൽ എത്തി ച്ചേരുകയും ചെയ്യുക, രണ്ടാം ഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഉടമ്പടി നടപ്പിലാക്കും. ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യം എങ്കിൽ വെടി നിർത്തൽ ദീർഘിപ്പിക്കും.

യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുവാൻ ഉള്ള നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഈജിപ്ത്, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നത്.

ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌ കോഫും ഇറാൻ വിദേശ കാര്യ വകുപ്പ് മന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറി എന്നും റിപ്പോർട്ട് ഉണ്ട്.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകളും രണ്ടാം ഘട്ട ചർച്ചയിലെ സാദ്ധ്യമാവൂ എന്നാണ് മധ്യസ്ഥർ വിലയിരുത്തുന്നത്. *Axios

- pma

വായിക്കുക: , , , , , , , ,

Comments Off on 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ

നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്

April 2nd, 2026

american-president-donald-j-trump-ePathram
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനു മേൽ നടത്തിയ അക്രമണങ്ങൾക്കും സൈനിക നടപടി യിലും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ രാഷ്ട്രങ്ങൾ സഹകരിച്ചില്ല എന്നും സഖ്യ കക്ഷി കളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നതിനാലും നാറ്റോ സഖ്യത്തിൽ നിന്നും അമേരിക്ക പിന്മാറുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നു എന്ന് ഡൊണാൾഡ് ട്രംപ്.

ഇറാനിലെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായി എന്നും വരും ആഴ്ചകളിൽ യുദ്ധം അവസാനിക്കും എന്നും ട്രംപ് അവകാശപ്പെട്ടു. ‘ദി ടെലി ഗ്രാഫ്’ എന്ന ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖ ത്തിലാണ് ട്രംപിന്റെ പ്രസ്താവന. നാറ്റോ ഒരു ‘പേപ്പർ ടൈഗർ’ ആണെന്നും ട്രംപ് പരിഹസിച്ചു.

ഇറാന് എതിരെ നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേലിനും അമേരിക്കക്കും നേരിട്ട തിരിച്ചടി കളിൽ ട്രംപ് ഏറെ അസ്വസ്ഥനാണ്.

നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രകാരം ഒരു അംഗ രാജ്യം ആക്രമിക്കപ്പെട്ടാൽ മാത്രമേ സൈനിക സഹായം നൽകേണ്ടതുള്ളൂ എന്ന വാദം ഉയർത്തിയാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ നിന്ന് വിട്ടു നിന്നത്.

അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ ഇറ്റലിയും ഫ്രാൻസും അനുമതി നിഷേധിച്ചു. തങ്ങളുടെ വ്യോമ പാത ഉപയോഗിക്കുന്നതിൽ നിന്നും സ്വിറ്റ്സർലൻഡ് യു. എസ്. യുദ്ധ വിമാനങ്ങളെ വിലക്കി. സ്പെയിൻ പരസ്യമായി യുദ്ധത്തെ വിമർശിച്ചു. ഒരു മാസം പിന്നിട്ട ഇറാൻ യുദ്ധത്തിൽ സഖ്യ കക്ഷികൾ സ്വീകരിച്ച നിലപാടുകൾ അമേരിക്കയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്

ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്

April 2nd, 2026

Iranian-President-Masoud-Pezeshkian-epathram

ടെഹ്റാൻ : അമേരിക്കൻ ജനതക്ക് ഒരു തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ. ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല. എന്നാൽ ലോകത്തിന് മുന്നിൽ ഭീഷണിയായി ഇറാനെ ചിത്രീകരിക്കുകയാണ്.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നാണ് ഇറാൻ. ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ നേട്ടങ്ങൾ ഉണ്ടായിട്ടും ആധുനിക ചരിത്രത്തിൽ ഒരിക്കലും ആക്രമണ ത്തിന്റെയോ കൊളോണിയലിസ ത്തിന്റെയോ ആധിപത്യത്തിന്റെയോ പാതയിലൂടെ ഇറാൻ പോയിട്ടില്ല.

ഒരു യുദ്ധത്തിനും രാജ്യം തുടക്കം കുറിച്ചിട്ടില്ല. ഞങ്ങൾക്ക് നേരെ ഉണ്ടായിട്ടുള്ള എല്ലാ ആക്രമണ ങ്ങളെയും ശക്തമായി പ്രതിരോധിച്ചിട്ടും ഉണ്ട്. ഇത് കൊണ്ട് തന്നെ ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്ര പരമായ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല.

അത്തരം ധാരണകൾ, അധികാരം ഉള്ളവരുടെ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങളുടെ സൃഷ്ടിയാണ്. അക്രമങ്ങളെ ന്യായീകരി ക്കാനും ആധിപത്യം നിലനിർത്താനും തന്ത്ര പ്രധാന വിപണികളെ നിയന്ത്രിക്കാനും ഒരു ശത്രുവിനെ ഉണ്ടാക്കി എടുക്കേണ്ടത് അവരുടെ ആവശ്യം ആയി മാറി. ഈയൊരു സാഹചര്യത്തിൽ ഭീഷണി നില നിൽക്കുന്നില്ല എങ്കിൽ പോലും അത് ഉണ്ട് എന്ന് സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു.

യുദ്ധങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് എന്ന് അമേരിക്കന്‍ ജനത ചിന്തിക്കണം. ഈ യുദ്ധത്തിലൂടെ അമേരിക്ക യിലെ ഏത് പൗരന്റെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത് ?. ഫലസ്തീൻ ജനതക്ക് എതിരായ കുറ്റകൃത്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഇറാന് എതിരെ യു. എസ്. നീങ്ങിയത് എന്നും തുറന്ന കത്തിൽ മസൂദ് പെസെഷ്കിയാൻ പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്

സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ

March 31st, 2026

india-government-announces-caste-census-to-be-part-of-census-2025-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജന സംഖ്യാ കണക്കെടുപ്പ് ‘സെന്‍സസ്-2027’ രണ്ട് ഘട്ടങ്ങളായി നടക്കും. വിവിധ സംസ്ഥാന ങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആദ്യ ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ യുള്ള ആറ് മാസങ്ങളിലായി പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിൽ ആയിരിക്കും ജാതി സെൻസസ് നടക്കുക.

ആദ്യ ഘട്ടത്തിൽ ഭവന സെൻസസിനുള്ള ചോദ്യ ങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി ഉത്തരം നൽകാം. തുടർന്ന് എന്യൂമറേറ്റർമാർ വീടുകളിൽ എത്തി ഭവന സെൻസസ് എടുക്കും.

കേരളത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ 2026 ജൂണ്‍ 16 മുതല്‍ 30 വരെ നടക്കും. ജൂലായ് ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം വീടുക ളില്‍ എത്തിയുള്ള വിവര ശേഖരണം ആയിരിക്കും. കേരളത്തിനൊപ്പം നാഗാ ലാൻഡിലും ഇതേ സമയത്തു സെൻസസ് നടക്കും.

census-in-india-epathram

കർണ്ണാടകം, ഡൽഹി, ലക്ഷദ്വീപ്, മിസോറം, ഒഡിഷ, സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിൽ 2026 ഏപ്രിൽ 1 മുതൽ 15 വരെ പോർട്ടലിലൂടെ സെൽഫ് എന്യൂമറേഷൻ. 2026 ഏപ്രിൽ 16 മുതൽ മേയ് 15 വരെ വീട്ടിലെത്തി ഭവന സെൻസസും നടത്തും.

സെൽഫ് എന്യൂമറേഷൻ ചെയ്താലും ഇല്ലെങ്കിലും വീടുകളിൽ സെൻസസിനായി ആളെത്തും. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചു എങ്കിൽ പോർട്ടലിൽ നൽകിയ വിവരങ്ങൾ തിരുത്താം.

ജന സംഖ്യാ കണക്കെടുപ്പിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നാണു അധികൃതർ അവകാശപ്പെടുന്നത്. വിവരാവകാശ അപേക്ഷയിലൂടെ പോലും ഇവ പുറത്തു വിടില്ല. കോടതിയിൽ തെളിവ് ആയി ഹാജരാക്കാനും സാധിക്കില്ല. CENSUS-2027

- pma

വായിക്കുക: , , , , , , ,

Comments Off on സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ

Page 3 of 9712345...102030...Last »

« Previous Page« Previous « ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
Next »Next Page » നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha