നവംബർ 8 : കരി ദിനം ആയി ആചരിക്കും

November 8th, 2017

black-day-demonetisation-currency-notes-banned-ePathram
ന്യൂഡൽഹി : സ്വതന്ത്ര ഭാരത ത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നോട്ടു നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 8 ‘കരി ദിനം’ ആയി ആചരി ക്കു വാൻ പ്രതിപക്ഷ കക്ഷി കളും രാജ്യത്തെ സെക്കുലർ പാർട്ടി കളും ആഹ്വാനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വരെ ഉപയോ ഗിച്ചു വന്നി രുന്ന 500 രൂപ യുടേയും 1000 രൂപ യു ടേയും നോട്ടു കൾ നിർത്ത ലാക്കുന്നു എന്ന് രാത്രി എട്ടു മണിക്ക് രാജ്യ ത്തെ അഭി സംബോ ധന ചെയ്യുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചു. വിനിമയം ചെയ്തു വന്ന കറൻസി നോട്ടു കളിൽ 86 ശത മാനവും ഒറ്റയടിക്ക് അസാധു വാക്കി യതോടെ ജന ജീവി തവും അതോ ടൊപ്പം സമ്പദ് രംഗവും അവതാള ത്തിലായി.

കള്ള പ്പണം, കള്ള നോട്ട്, ഭീകരത, നികുതി വെട്ടിപ്പ് എന്നിവ തടയുവാനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥ  യി ലേക്ക് രാജ്യത്തെ നയിക്കു വാനും ആയി ട്ടാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് അസാധു വാക്കുന്നത് എന്നാ യിരുന്നു സര്‍ക്കാര്‍ വിശദീ കരണം.

എന്നാൽ മോഡി സർക്കാരിന്റെ നോട്ടു നിരോ ധനവും പിന്നീട് നടപ്പാക്കിയ ചരക്കു സേവന നികുതി (ജി. എസ്. ടി.) സംവി ധാനവും പൂർണ്ണ പരാ ജയ മാണ് എന്ന് ബി. ജെ. പി. യുടെ തൊഴിലാളി സംഘടന യായ ബി. എം. എസ്. തുറഞ്ഞു പറഞ്ഞു കഴിഞ്ഞു.

മാത്രമല്ല മുതിർന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിൻഹ, മുൻ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവർ ത്ത കനുമായ അരുൺ ഷൂരി, മുൻ പ്രധാന മന്ത്രി മൻ മോഹൻ സിംഗ്, കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണി തുടങ്ങിയ വർ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ തെറ്റായ സാമ്പത്തിക നയ ങ്ങൾക്ക് എതിരെ വന്നു കഴി ഞ്ഞി രുന്നു.

നോട്ട് നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിന ത്തിൽ സോഷ്യൽ മീഡിയ യിലെ പ്രൊഫൈൽ ചിത്രം കറുപ്പ് നിറമാക്കി  പ്രതി ഷേധി ക്കുവാന്‍ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം ഏറെ ചർച്ച ചെയ്യ പ്പെട്ടു കഴിഞ്ഞു.

കോണ്‍ഗ്രസ്സ്, സി. പി. എം, തൃണ മൂൽ കോൺഗ്രസ്സ് തുടങ്ങി 18 പ്രതി പക്ഷ പാർട്ടി കളാണ്‌ രാജ്യ വ്യാപക മായി നവംബർ 8 കരി ദിനം ആയി ആചരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on നവംബർ 8 : കരി ദിനം ആയി ആചരിക്കും

കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം

October 29th, 2017

chidambaram-epathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് കൂടുതൽ സ്വയം ഭരണാ ധികാരം നൽകണം എന്ന് കോൺഗ്രസ്സ് നേതാവ് പി. ചിദം ബരം. കശ്മീരി കളു മായി നടത്തിയ ചർച്ച യിലും സ്വയം ഭരണം അവര്‍ ആഗ്രഹി ക്കുന്നു എന്നാണ് മനസ്സി ലാക്കു വാ ൻ സാധി ച്ചത്.

തീവ്ര വാദ പ്രശ്ന ങ്ങൾ നില നിൽ ക്കുന്ന കശ്മീരിന് സ്വയം ഭരണം നൽകാം എന്നു കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ ത്തക രുടെ ചോദ്യ ത്തിന് ‘അതെ’ എന്നാണ് പി. ചിദം ബരം മറുപടി നല്‍കി യത്.

ഭരണ ഘടന യുടെ 370 – ആം വകുപ്പിനെ നമ്മള്‍ മാനി ക്കണം എന്നാണ് കശ്മീര്‍ താഴ് വര യിലെ ജന ങ്ങള്‍ ആഗ്ര ഹിക്കു ന്നത്. അതായത് സ്വതന്ത്ര ഭരണാധി കാര മാണ് അവര്‍ ആഗ്രഹി ക്കുന്നത്. അവിട ത്തെ ജന ങ്ങളു ടെ ആഗ്രഹ ത്തോട് താന്‍ യോജിക്കുന്നു എന്നും പി. ചിദം ബരം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍

October 19th, 2017

tajmahal-symbol-of-love-ePathram
ന്യൂഡല്‍ഹി : താജ് മഹൽ ഹൈന്ദവ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം ആയിരുന്നു. ‘തേജോ മഹാലയ്’ എന്നാണ് മുന്‍പ് ഇത് അറിയ പ്പെട്ടി രുന്നത് എന്നും മുഗള ന്മാര്‍ ‘തേജോ മഹാലയ്’ തകര്‍ക്കു കയും താജ് മഹൽ നിര്‍മ്മിക്കുകയും ആയിരുന്നു എന്ന് വിവാദ പരാമര്‍ ശവു മായി ഉത്തര്‍ പ്രദേശിലെ ബി. ജെ. പി. രാജ്യ സഭാംഗം വിനയ് കത്യാര്‍ രംഗത്ത്. അയോദ്ധ്യ യിലെ രാമ ക്ഷേത്ര വിഷയം 1990 കളിൽ സജീവ മായി ഉയര്‍ ത്തിയ നേതാക്കളില്‍ പ്രമുഖ നാണ് വിനയ് കത്യാര്‍.

‘താജ് മഹൽ ഹിന്ദു ക്ഷേത്ര മാണ്. ഹിന്ദു സംസ്‌കാര ത്തിന്റെ സൂചന കളും ചിഹ്ന ങ്ങളും ദൈവ രൂപങ്ങളും അവിടെ കാ ണു വാന്‍ കഴിയും. അവിടെ ശിവ ലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നു. ശിവ ലിംഗം നീക്കം ചെയ്ത ശേഷം അതേ സ്ഥാനത്താണു ശവ കുടീരം നിർമ്മിച്ചത്. ഇന്ത്യന്‍ തൊഴി ലാളികള്‍ പണിതുയർത്തിയ താജ് മഹൽ പൊളിക്കേണ്ട. പക്ഷേ, മുഗള്‍ കാല ഘട്ട ത്തില്‍ സംഭ വിച്ചത് എന്താണ് എന്ന് ജന ങ്ങളോട് പറയേണ്ട തുണ്ട്’

ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും എം. എൽ. എ. യുമായ സംഗീത് സോം നടത്തിയ പരാമര്‍ശ മാണ് താജ്മഹലിനെ ച്ചൊല്ലിയുള്ള വിവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍

തീവ്രവാദി കള്‍ക്ക് മതം ഇല്ല : ദലൈലാമ

October 19th, 2017

dalai-lama-epathram
ഇംഫാല്‍ : തീവ്രവാദി കള്‍ക്ക് മതം ഇല്ല എന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ. ലോകത്ത് മുസ്ലിം തീവ്ര വാദി, ക്രിസ്ത്യന്‍ തീവ്രവാദി എന്നീ എന്നീ വേർ തിരിവു കള്‍ ഇല്ല. ഒരാളുടെ മതം ഏതായാലും അയാൾ തീവ്ര വാദം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ മത ത്തിന് പ്രസക്തി നഷ്ട പ്പെടുന്നു. മൂന്നു ദിവസത്തെ സന്ദർശന ത്തി നായി മണി പ്പൂരിൽ എത്തിയ ദലൈ ലാമ ഇംഫാലില്‍ ഒരു പൊതു പരി പാടി യില്‍ സംസാരി ക്കുക യായി രുന്നു.

ഭീകര വാദ ത്തിലേക്ക് എത്തുന്ന നിമിഷം മുതൽ അവർക്കു മുസ്‍ലിം എന്നോ ക്രിസ്ത്യന്‍ എന്നോ മറ്റ് ഏതെ ങ്കിലും മതം എന്നോ ഉള്ള വേർ തിരി വുകള്‍ നഷ്ട പ്പെടുന്നു.

മത വിശ്വാസം പുലര്‍ത്തു ന്നതും മത പ്രചാരണം നടത്തു ന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. ഓരോ വിഭാഗ ത്തിനും വ്യത്യസ്ത വിശ്വാസ ങ്ങൾ ഉണ്ടാവും. അവര്‍ അത് സംരക്ഷി ക്കുകയും ചെയ്യണം. എന്നാല്‍ ഒരു വിഭാഗം മറ്റു വിഭാഗ ങ്ങളെ പരി വര്‍ത്തനം നടത്തുന്നത് ശരി യല്ല എന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കൻ സംസ്ഥാന ങ്ങളില്‍ നില നില്‍ക്കുന്ന മത അസഹിഷ്ണുതക്ക് എതിരെ ശക്ത മായ ഭാഷ യിൽ പ്രതി കരിച്ച ദലൈ ലാമ, മ്യാൻ മറിലും മണി പ്പൂരിലും മുസ്‍ലിം കൾക്ക് എതിരെ നടക്കുന്ന അക്രമ ങ്ങൾ ദൗർ ഭാഗ്യകരം ആണെന്നും പറഞ്ഞു.

അഹിംസ യുടെ ആയിരം വര്‍ഷത്തെ പാരമ്പര്യം നില നിൽക്കുന്ന ഇന്ത്യയിൽ ചരിത്ര പരമായി വ്യത്യസ്ത മത ങ്ങളും ഉണ്ട്. പല വിധ ത്തി ലുള്ള ആളുകൾ, വിവിധ സമു ദായ ങ്ങളിൽ നിന്നുള്ള വർ, വിവിധ വിശ്വാസ ങ്ങൾ ഉള്ളവർ.  ഇവയെല്ലാം സംരക്ഷിക്ക പ്പെടേണ്ട താണ്.

ഒരു മത ത്തിനും ഇതിൽ കൈ കടത്തുന്നതിനോ ഇവ തകർക്കുന്ന തിനോ അവകാശമില്ല. അങ്ങിനെ ചെയ്യു ന്നതും തെറ്റാണ് ദലൈലാമ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on തീവ്രവാദി കള്‍ക്ക് മതം ഇല്ല : ദലൈലാമ

Page 25 of 32« First...1020...2324252627...30...Last »

« Previous Page« Previous « ദിലീപ് ശബരിമല ദർശനം നടത്തി
Next »Next Page » നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha